ശ്രീമാന്നാരായണീയം!
ആസ്ഥിതോ/ഥ മഹാരാലയേ യദാ
ശേഷ വക്ത്ര ദഹനോഷ്മണാര്ദൃതേ
ഈയാതെ ഭവദുപാശ്രയസ്തദാ
വേധസഃ പദമതഃ പുരൈവ വാ.
ദശ:4 ശ്ലോ:12
അനന്തരം കുറെക്കാലം മഹര്‍ലോകത്തില്‍ ഇരിക്കുന്ന അങ്ങയുടെ സേവകന് അനന്തന്റെ മുഖത്ത് നിന്നുണ്ടാകുന്ന അഗ്നിയുടെ ഊഷ്മാവിനാല്‍ ക്ലേശിക്കുംപോഴോ അതിനു മുമ്പോ ബ്രഹ്മലോകം പ്രാപിക്കുന്നു.
പ്രേമസന്ദേശം
രാധേകൃഷ്ണാ! ഇന്നു നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ഇങ്ങനെ പറയുക:- കൃഷ്ണാ! ഞാന്‍ ഇന്നു സന്തോഷമായി ഇരിക്കുന്നത് നിന്റെ കൃപ കൊണ്ടാണ്. എന്റെ ഹൃദയത്തില്‍ ശാന്തി ഉണ്ടെങ്കില്‍ അതുവും നിന്റെ കാരുണ്യം കൊണ്ടാണ്. എനിക്കു നിന്റെ കാരുണ്യം കാരണം ആരോഗ്യം ഉണ്ട്. നീ ഉള്ളതു കൊണ്ടു എനിക്കു ഭയമില്ല. എന്റെ ആവശ്യങ്ങളെല്ലാം നീ തന്നെ നടത്തി തരുന്നു. ഭഗവാനോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. രാധേകൃഷ്ണാ!
ജയ് ശ്രീ രാധേകൃഷ്ണാ
ജയ് ശ്രീപുജ്യശ്രീശ്രീ അമ്മാ
ജയ് ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍
മഹദ്വിചലനം നൃണാം ഗൃഹിണാം ദീന ചേതസാം
നിശ്രേയസായ ഭഗവാന് കല്പതേ ന അന്യത് ക്വചിത്!
രാധേകൃഷ്ണാ! മേലുദ്ധരിച്ച ഈ ശ്ലോകം ശ്രീമദ് ഭാഗവതത്തില്‍ ദശമസ്കന്ധത്തില്‍ 8 ആമത്തെ അധ്യായത്തില്‍ കാണുന്നു. നന്ദഗോപര്‍ ഗര്‍ഗ്ഗ മഹര്‍ഷിയോട് പറയുന്നതായിട്ടു കാണാം. എല്ലാരും തങ്ങളുടെ ഗൃഹത്തില്‍ ആനന്ദം വര്‍ദ്ധിക്കണം എന്നു ആഗ്രഹിക്കുന്നു. ഗൃഹത്തില്‍ ആരൊക്കെയോ വന്നും പോയും ഇരിക്കുന്നു. പക്ഷെ അതു കൊണ്ടൊന്നും നമ്മുടെ ദുഃഖങ്ങള്‍ക്ക് ഒരു നാശവും സംഭവിക്കുന്നതായിട്ടു കാണുന്നില്ല. എന്നാല്‍ സദ്ഗുരുവിന്റെ വരവോടെ നമ്മുടെ അജ്ഞാനം നശിച്ചു ആനന്ദം ലഭിക്കുന്നു. അതു കൊണ്ടാണ് നന്ദഗോപര്‍ ഗര്‍ഗ്ഗ മുനിയോടു അങ്ങയുടെ വരവ് ഞങ്ങളുടെ ദുഃഖം നശിപ്പിച്ചു ആനന്ദം നല്കുവാനാണെന്നു പറയുന്നു. ഭഗവാനെ മകനായി ലഭിച്ചവര്‍ക്ക് പോലും ചില സമയങ്ങളില്‍ അജ്ഞാനം വന്നു ചേരുന്നു. ആ സമയത്തില്‍ ഗുരുവാണ് അജ്ഞാനം നശിപ്പിച്ചു ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നത്.
ദശരഥ ചക്രവര്‍ത്തി ഉത്തമനായ രാജനാണ്. ഭഗവാന് ശ്രീരാമനെ തന്നെ മകനായി ലഭിച്ച ഭാഗ്യവാന്! അദ്ദേഹത്തിന്റെ അരികില്‍ ഒരിക്കല്‍ വിശ്വാമിത്രര്‍ വന്നു ചേരുന്നു. തന്റെ യാഗ സംരക്ഷണത്തിനായി ഭഗവാനെ തന്റെ കൂടെ അയയ്ക്കണം എന്നു ചോദിക്കുന്നു. ദശരഥന് അതിനു തന്റെ മകന് വെറും കുഞ്ഞാണെന്നും, അവനെ കൊണ്ടു യാഗ സംരക്ഷണം ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും, താന്‍ വേണമെങ്കില്‍ വിശ്വാമിത്രര്‍ക്ക് സഹായമായി വരാം എന്നും പറയുന്നു. അപ്പോള്‍ വിശ്വാമിത്രര്‍ ദശരഥനോട് രാമന് മഹാ തേജസ്വിയാണെന്നും, വലിയവനാനെന്നും, അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനാണെന്നും, വസിഷ്ടര്‍ക്കും ഈ രഹസ്യം അറിയാം എന്നും പറഞ്ഞു കൊടുക്കുന്നു. ദശരഥര് അതൊക്കെ കേട്ടിട്ടും മനം മയങ്ങി ദുഃഖിച്ചിരുന്നു. വിശ്വാമിത്രര്‍ കോപത്തോടെ ഇറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ദശരഥന്റെ ഗുരുവായ വസിഷ്ടര്‍ എഴുന്നേറ്റു വിശ്വാമിത്രര്‍ രാമനെ യാചിക്കുന്നതു തന്റെ ആവശ്യത്തിനു വേണ്ടിയല്ലെന്നും യാഗം സംരക്ഷിക്കാനുള്ള തപോ ബലം അദ്ദേഹത്തിനുണ്ടെന്നും പറയുന്നു. വിശ്വാമിത്രര്‍ രാമനെ വിളിക്കുന്നത് രാമന്റെ ഹിതത്തിനു വേണ്ടി മാത്രമായിരിക്കും എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു. രാമന്റെ പേരും പുകഴും അതു കൊണ്ടു വൃദ്ധിയാവുകയേയുള്ളൂ എന്നും പറയുന്നു. അതു കൊണ്ടു രാമനെ വിശ്വാമിത്രരുടെ കൂടെ അയയ്ക്കാന്‍ ഉപദേശിക്കുന്നു.
അതിനു ശേഷം മാത്രമേ ദശരഥന് രാമനെ അദ്ദേഹത്തിന്റെ കൂടെ അയയ്ക്കാന്‍ സമ്മതിച്ചുള്ളൂ. വിശ്വാമിത്രരുടെ കൂടെ പോയതുകൊണ്ട് രാമന്റെ തിരുവടി ധൂളിയേറ്റു അഹല്യയ്ക്കു ശാപ വിമോചനം ലഭിച്ചത് പ്രകടനമായി. രാമന്റെ തോളിന്റെ ബലം മാരീചന് മുതലായ രാക്ഷസര്കളെ അടിച്ചത് കൊണ്ടു എല്ലാര്ക്കും മനസ്സിലായി. ശിവ ധനുസ്സിനെ ഭംഗം ചെയ്തു സീതയേയും വരിച്ചു. ഇതിനെല്ലാം കാരണമായത് വിശ്വാമിത്രരുടെ അയോധ്യ യിലേയ്ക്കുള്ള വരവാണ്! അതു കൊണ്ടു മഹാത്മാക്കളുടെ വരവ് ഗൃഹസ്തരുടെ നന്മയ്ക്ക് വേണ്ടിയായിരിക്കും എന്നു മനസ്സിലാക്കുക. ഗുരുവിന്റെ ചരണ കമലങ്ങള്‍ തങ്ങളുടെ ഗൃഹത്തില്‍ പതിയണം എന്നു പ്രാര്‍ത്ഥിക്കു! ആ ഗൃഹം ആനന്ദം അല്ലാതെ മറ്റൊന്നും കാണില്ല. രാധേകൃഷ്ണാ!
ഭക്തിരഹസ്യം
ഭക്തദാസന്‍
രാധേകൃഷ്ണാ! ഈ ലക്കം മുതല്‍ ഭഗവത് ഭക്തിയുടെ മഹത്വത്തെ പറയുന്ന മറ്റൊരു കഥ തുടങ്ങുകയാണ്! അതു നമുക്ക് അനുഭവിക്കാം!
ഇറ്റൈ പറൈ കൊള്‍വാന്‍ അന്റു കാണ് ഗോവിന്ദാ
ഏറ്റയ്ക്കും ഏഴേഴ് പിറവിക്കും ഉന്തന്നോട്
ഉറ്റോമേ യാവും ഉമക്കെ നാമാട്ചെയ്വോം
മറ്റൈ നം കാമങ്കള്‍ മാറ്റെലോരേമ്പാവായ്!
രാധേകൃഷ്ണാ! 'ഭഗവാനെ! ഇനി എത്ര ജന്മം എടുത്താലും ഞങ്ങള്‍ക്ക് നിന്നോടു ഒരു സംബന്ധം ഉണ്ടാവണം. ഞങ്ങളുടെ എല്ലാം നിനക്കായി സമര്‍പ്പിക്കുന്നു. ഞങ്ങളുടെ മറ്റു തരം കാമങ്ങളെ മാറ്റി തരണമേ!' എന്നു ആണ്ടാള്‍ തന്റെ തിരുപ്പാവയില്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു. ഒരു കാരണവശാലും ഭഗവാനെ മാത്രം നാം ഉപേക്ഷിക്കാന്‍ പാടില്ല. എത്ര ജന്മമായാലും ഭഗവാനോട് സംബന്ധം വേണം എന്നു പ്രാര്‍ത്ഥിക്കണം.
ഒരു ചെറിയ ഗ്രാമം. അവിടുത്തെ ഒരു ക്ഷേത്രത്തില്‍ പൂജ ചെയ്തു വരുന്ന ഒരു ബ്രാഹ്മണന് ഉണ്ടായിരുന്നു. ഭഗവാനില്‍ നല്ല ദൃഡ ഭ്കതി അദ്ദേഹത്തിനു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം പുലരാനുള്ള വരുമാനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. അതില്‍ അദ്ദേഹം തൃപ്താനായിരുന്നു. സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിച്ച് വന്നു. ഒരു ദിവസം അദ്ദേഹം ചന്ത വഴി നടന്നു വരികയായിരുന്നു. അപ്പോള്‍ ഒരു പച്ചക്കറി കടയില്‍ ഒരത്ഭുത ദൃശ്യം കണ്ട് അദ്ദേഹം കുറച്ചു നേരം നോക്കി നിന്നു. അദ്ദേഹത്തിനു ഒന്നും മനസ്സിലായില്ല. ഒരു പെണ് കുട്ടി ആ കടയില്‍ കച്ചവടം ചെയ്യുന്നുണ്ടായിരുന്നു. അവള് ഒരു സാളഗ്രാമം തന്റെ തൂക്കു പടിയായി ഉപയോഗിച്ചു കൊണ്ടിരുന്നു. അദ്ദേഹം അതു അത്ഭുതത്തോടെ നോക്കി നിന്നു. പിന്നീടു ക്ഷേത്രത്തിലെയ്ക്കു പോയി. തിരികെ വീട്ടില്‍ വരുമ്പോഴും വീണ്ടും അദ്ദേഹം ആ കാഴ്ച കണ്ട് നോക്കി നിന്നു. തുടര്‍ച്ചയായി രണ്ടു മൂന്നു ദിവസം അദ്ദേഹം ഈ കാഴ്ച കണ്ടു നിന്നു. സദ്ദേഹം ഒരു ദിവസം ആ കുട്ടിയെ സമീപിച്ചു. എന്തു വേണമെന്ന് അവള് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതിനു അവളോടു 'മറ്റുള്ളവരുടെ കച്ചവടത്തിനും, നിന്റെ കച്ചവടത്തിനും വ്യത്യാസം ഉണ്ടല്ലോ' എന്നു ചോദിച്ചു. ഉടനെ അവള് അതു കൃഷ്ണ കൃപയാണ് എന്നു മറുപടി കൊടുത്തു. അദ്ദേഹം അവളുടെ തൂക്കു കല്ലിനെ ചൂണ്ടി കാണിച്ചു കൊണ്ട് "മോളെ ഇതു നിനക്കു എവിടുന്നു ലഭിച്ചു? നിനക്കറിയാമോ നീ തൂക്കു പടിയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സാളഗ്രാമത്തിനെയാണ്" എന്നു പറഞ്ഞു. അവളുടെ കൈയില്‍ ഇരുന്നത് അപൂര്‍വമായ ഒരു തരാം സാളഗ്രാമമാണ്! സാധാരണ സാളഗ്രാമം വീടുകളില്‍ പൂജാ മുറിയില്‍ സൂക്ഷിച്ചു വയ്ക്കും. നിത്യം അതിനെ പൂജിച്ചു പുറത്തു ആരും കാണാതെ അടച്ചു വയ്ക്കും. അവരവരുടെ ഭാവത്തിനു അനുസരിച്ചു അതിനു തേജസ് കൂടും. ഈ സാളഗ്രാമം വളരെ ചൈതന്യം ഏറിയതായിരുന്നു.
കുട്ടിക്ക് അതു സാളഗ്രാമം ആണെന്നറിയില്ല. അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് രോമാഞ്ചം ഉണ്ടായി. കണ്ണുകളില്‍ നിന്നും ധാര ധാരയായി കണ്ണീര് ഒഴുകി തുടങ്ങി. അവള് കൃഷ്ണ! കൃഷ്ണ! എന്നുരുവിട്ടു കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞു അവള്‍ക്കു സ്വപ്രജ്ഞ ഉണ്ടായി. അദ്ദേഹം അവളെ സമാധാനിപ്പിച്ചു പറയുവാന്‍ പ്രേറിപ്പിച്ചു. അവള് ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്. മലക്കറി കച്ചവടത്തില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം പോലും അവരുടെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നിരുന്നു. ഈ കുട്ടിക്ക് എങ്ങനെയോ ചെറുപ്പത്തില്‍ തന്നെ കൃഷ്ണ ഭക്തി ലഭിച്ചിരുന്നു. സദാ കൃഷ്ണ കൃഷ്ണ എന്നു പറഞ്ഞു കൊണ്ടിരിക്കും വീട്ടുകാര്‍ക്ക് ഇതു ആക്ഷേപമായി തോന്നിയിരുന്നു. അവളുടെ കൃഷ്ണ ഭക്തിയെ ചൊല്ലി വീട്ടില്‍ കലഹം ഉണ്ടാകാറുണ്ടായിരുന്നു.ആ കുടുംബത്തില്‍ അവരവരുടെ സമ്പാദ്യം കൊണ്ടാണ് എല്ലാരും ജീവിച്ചു പോയിരുന്നത്. അവളുടെ ചെലവിനു വേണ്ടത് അവളുടെ കച്ചവടത്തില്‍ നിന്നും സ്വയം ഉണ്ടാക്കുമായിരുന്നു. അതില്‍ നിന്നും അവളുടെ ഭഗവാനു വേണ്ടി എന്തെങ്കിലും ചിലവഴിച്ചാല്‍ അതു വഴക്കായി തീരുമായിരുന്നു. ഇങ്ങനെ ഉള്ളപ്പോള്‍ ഒരു ദിവസം യാദൃച്ഛയാ അവളുടെ തൂക്കു പടി എങ്ങനെയോ നഷ്ടപ്പെട്ടു. അവളുടെ വീട്ടുകാര്‍ ഒന്നടങ്കം അവളെ കുറ്റപ്പെടുത്തി. അവളെ സഹായിക്കാന്‍ ആരും തയ്യാറായതും ഇല്ല. "നീ എപ്പോഴും പറയുമല്ലോ നിനക്കു നിന്റെ കൃഷ്ണന് ഉണ്ടെന്നു. നിന്റെ കൃഷ്ണനോടു തന്നെ നിന്നെ സഹായിക്കാന്‍ പറയു." എന്നതിക്ഷേപിച്ച് വിട്ടു.
ഗത്യന്തരമില്ലാതെ അവള് ഒരു നദീ തീരത്തിരുന്നു കരഞ്ഞു കൊണ്ടു തന്റെ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എവിടെ നിന്നോ ഒരു കല്ല് ഒഴുകി വന്നു അവളുടെ കാലില്‍ തട്ടി നിന്നു. ഒരു അശരീരി ശബ്ദം അവളോടു ആ കല്ല് തൂക്കു പടിയായി ഉപയോഗിച്ച് കൊള്ളുവാന്‍ പറഞ്ഞു. സന്തോഷത്തോടെ അന്ന് മുതല്‍ അവള് ആ കല്ല് ഉപയോഗിച്ചു വരികയാണ്. ഇതു കേട്ട പുജാരി ഇപ്പോള്‍ കരയുവാന്‍ ആരംഭിച്ചു. സാധാരണ നിത്യ പൂജ ചെയ്യുന്ന സാളഗ്രാമത്തില്‍ പോലും ചൈതന്യം വരുന്നത് വളരെ ചുരുക്കമാണ്. എന്നാല്‍ ഇവള്‍ക്ക് ഭഗവാന് ഒരു തൂക്കു പഠിക്കു പകരം സ്വയം സാളഗ്രാമ മൂര്‍ത്തി തന്നെ കൊടുത്തിരിക്കുന്നു! അതും പൂര്‍ണ്ണ സാന്നിധ്യത്തോടെ! എന്തൊരു കൃപ! ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന് വശംവദനായി എന്നു മനസ്സിലായി. ഇത്രയും സാന്നിധ്യമുള്ള സാളഗ്രാമം തനിക്കു ലഭിച്ചിരുന്നെങ്കില്‍ എന്നദ്ദേഹം അറിയാതെ ആശിച്ചു പോയി. അതു ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന് കൊടുത്ത അംഗീകാരമാണ് എന്നറിയാമായിരിന്നിട്ടും അദ്ദേഹത്തിനു സാലഗ്രാമാത്തോടു വല്ലാത്ത അടുപ്പം തോന്നി.ഒരു ദിവസം അവളോടു, ആ കല്ല് തനിക്കു തരുമോ എന്നും പകരമായി അവള്‍ക്കു നല്ല ഒരു തൂക്കു പടി വാങ്ങി തരാമെന്നും അദ്ദേഹം പറഞ്ഞു. "മോളെ നിന്റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാത് ഭഗവാനാണെന്നറിയാമോ? ആ സാലഗ്രാമാതിനു വേണ്ട വിധം പൂജ നിവേദ്യം ഒക്കെ ചെയ്യണ്ടതാണ്! ഭഗവാന് നിന്റെ ഭക്തിയില്‍ പ്രീതനായി നിന്റെ അടുത്ത് വന്നിരിക്കുകയാണ്! നീയായിട്ടു എനിക്കു അതു ദാനം ചെയ്താല്‍ ഞാന്‍ വേണ്ട രീതിയില്‍ അവനെ ആരാധിച്ചു കൊളളാം. നിന്റെ കൈയില്‍ നിന്നും ബലമായി ഞാന്‍ കൊണ്ടു പോയാല്‍ അവന് വരില്ല" എന്നു പറഞ്ഞു. ഇതു കേട്ട പെണ് കുട്ടി കൈ കൂപ്പുക്കോണ്ട് " അങ്ങ് പറയുന്നത് എനിക്കു മനസ്സിലാകുന്നുണ്ട്, എന്റെ കൃഷ്ണന് നല്ല രീതിയില്‍ ഇരിക്കണം എന്നെനിക്കാഗ്രഹവും ഉണ്ട്. അങ്ങ് അവനെ കൊണ്ടു പൊയ്ക്കൊള്ളു".
ഉടനെ അദ്ദേഹം അവളോടു "കുട്ടി പകരം ഞാന്‍ നിനക്കു എന്താ തരേണ്ടത്?" എന്നു ചോദിച്ചു. അതിനു അവള് "അങ്ങ് ക്ഷമിക്കുക! പകരമായിട്ടല്ല ഞാന്‍ ചോദിക്കുന്നത്. എനിക്കു നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. എനിക്കു ഒരേ ഒരു ആഗ്രഹമേയുള്ളൂ. വൃന്ദാവനം വരെ പോകണം എന്നു! എനിക്കു ബന്ധുക്കളും മറ്റൊന്നും വേണ്ടാ. എങ്ങനെയെങ്കിലും വൃന്ദാവനം ചെന്നെതിയാല്‍ മതി. ശേഷിച്ച ജീവിതം അവിടെ കഴിഞ്ഞു കൊളളാം. അതിനു എനിക്കു കുറച്ചു പണം ആവശ്യമാണ്. അങ്ങ് അതു തന്നു എന്നെ സഹായിച്ചാല്‍ ഞാന്‍ കടപ്പെട്ടവളായിരിക്കും" എന്നു പറഞ്ഞു. അവളുടെ പക്വതയേറിയ വാക്കുകള്‍ കേട്ടു അദ്ദേഹം ആശ്ചര്യപ്പെട്ടു. അവളുടെ ആഗ്രഹം എത്രയും ന്യായമായതാണല്ലോ! അതു എങ്ങനെയും സാധിച്ചു കൊടുക്കണം എന്നദ്ദേഹം തീരുമാനിച്ചു.
പക്ഷെ അവള്‍ക്കു വഴിയാത്രയ്ക്കുള്ള പണം സ്വരൂപിക്കാന്‍ അത്ര സുലഭാമാല്ലായിരുന്നു. കഷ്ടിച്ച് കുടുംബം പുലര്ത്തിയിരുന്നതല്ലാതെ കൂടുതലൊന്നും അദ്ദേഹത്തിന്റെ കൈയില്‍ ഇല്ലായിരുന്നു. എങ്ങനെയോ കുറച്ചു പണം സ്വരൂപിച്ചു. പക്ഷഎ അതു കൊണ്ടൊന്നും തികയുകയില്ല.
ദിവസങ്ങള്‍ ആറു കഴിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്തെ മ്ലാനത ഭാര്യ കണ്ട് പിടിച്ചു. അവള് കാര്യം ടാഹിരക്കി. അദ്ദേഹം സാലഗ്രാമതിന്റെയും ആ കുട്ടിയുടെയും കഥ പറഞ്ഞു. പുജാരിയുറെ ഭാര്യ അദ്ദേഹത്തിന്റെ ആഗ്രഹം അംഗീകരിച്ചുവോ? എന്നറിയാന്‍ അടുത്ത ലക്കം കാണു. രാധേകൃഷ്ണാ!
കുട്ടിക്ക് അതു സാളഗ്രാമം ആണെന്നറിയില്ല. അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് രോമാഞ്ചം ഉണ്ടായി. കണ്ണുകളില്‍ നിന്നും ധാര ധാരയായി കണ്ണീര് ഒഴുകി തുടങ്ങി. അവള് കൃഷ്ണ! കൃഷ്ണ! എന്നുരുവിട്ടു കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞു അവള്‍ക്കു സ്വപ്രജ്ഞ ഉണ്ടായി. അദ്ദേഹം അവളെ സമാധാനിപ്പിച്ചു പറയുവാന്‍ പ്രേറിപ്പിച്ചു. അവള് ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്. മലക്കറി കച്ചവടത്തില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം പോലും അവരുടെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നിരുന്നു. ഈ കുട്ടിക്ക് എങ്ങനെയോ ചെറുപ്പത്തില്‍ തന്നെ കൃഷ്ണ ഭക്തി ലഭിച്ചിരുന്നു. സദാ കൃഷ്ണ കൃഷ്ണ എന്നു പറഞ്ഞു കൊണ്ടിരിക്കും വീട്ടുകാര്‍ക്ക് ഇതു ആക്ഷേപമായി തോന്നിയിരുന്നു. അവളുടെ കൃഷ്ണ ഭക്തിയെ ചൊല്ലി വീട്ടില്‍ കലഹം ഉണ്ടാകാറുണ്ടായിരുന്നു.ആ കുടുംബത്തില്‍ അവരവരുടെ സമ്പാദ്യം കൊണ്ടാണ് എല്ലാരും ജീവിച്ചു പോയിരുന്നത്. അവളുടെ ചെലവിനു വേണ്ടത് അവളുടെ കച്ചവടത്തില്‍ നിന്നും സ്വയം ഉണ്ടാക്കുമായിരുന്നു. അതില്‍ നിന്നും അവളുടെ ഭഗവാനു വേണ്ടി എന്തെങ്കിലും ചിലവഴിച്ചാല്‍ അതു വഴക്കായി തീരുമായിരുന്നു. ഇങ്ങനെ ഉള്ളപ്പോള്‍ ഒരു ദിവസം യാദൃച്ഛയാ അവളുടെ തൂക്കു പടി എങ്ങനെയോ നഷ്ടപ്പെട്ടു. അവളുടെ വീട്ടുകാര്‍ ഒന്നടങ്കം അവളെ കുറ്റപ്പെടുത്തി. അവളെ സഹായിക്കാന്‍ ആരും തയ്യാറായതും ഇല്ല. "നീ എപ്പോഴും പറയുമല്ലോ നിനക്കു നിന്റെ കൃഷ്ണന് ഉണ്ടെന്നു. നിന്റെ കൃഷ്ണനോടു തന്നെ നിന്നെ സഹായിക്കാന്‍ പറയു." എന്നതിക്ഷേപിച്ച് വിട്ടു.
ഗത്യന്തരമില്ലാതെ അവള് ഒരു നദീ തീരത്തിരുന്നു കരഞ്ഞു കൊണ്ടു തന്റെ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എവിടെ നിന്നോ ഒരു കല്ല് ഒഴുകി വന്നു അവളുടെ കാലില്‍ തട്ടി നിന്നു. ഒരു അശരീരി ശബ്ദം അവളോടു ആ കല്ല് തൂക്കു പടിയായി ഉപയോഗിച്ച് കൊള്ളുവാന്‍ പറഞ്ഞു. സന്തോഷത്തോടെ അന്ന് മുതല്‍ അവള് ആ കല്ല് ഉപയോഗിച്ചു വരികയാണ്. ഇതു കേട്ട പുജാരി ഇപ്പോള്‍ കരയുവാന്‍ ആരംഭിച്ചു. സാധാരണ നിത്യ പൂജ ചെയ്യുന്ന സാളഗ്രാമത്തില്‍ പോലും ചൈതന്യം വരുന്നത് വളരെ ചുരുക്കമാണ്. എന്നാല്‍ ഇവള്‍ക്ക് ഭഗവാന് ഒരു തൂക്കു പഠിക്കു പകരം സ്വയം സാളഗ്രാമ മൂര്‍ത്തി തന്നെ കൊടുത്തിരിക്കുന്നു! അതും പൂര്‍ണ്ണ സാന്നിധ്യത്തോടെ! എന്തൊരു കൃപ! ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന് വശംവദനായി എന്നു മനസ്സിലായി. ഇത്രയും സാന്നിധ്യമുള്ള സാളഗ്രാമം തനിക്കു ലഭിച്ചിരുന്നെങ്കില്‍ എന്നദ്ദേഹം അറിയാതെ ആശിച്ചു പോയി. അതു ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന് കൊടുത്ത അംഗീകാരമാണ് എന്നറിയാമായിരിന്നിട്ടും അദ്ദേഹത്തിനു സാലഗ്രാമാത്തോടു വല്ലാത്ത അടുപ്പം തോന്നി.ഒരു ദിവസം അവളോടു, ആ കല്ല് തനിക്കു തരുമോ എന്നും പകരമായി അവള്‍ക്കു നല്ല ഒരു തൂക്കു പടി വാങ്ങി തരാമെന്നും അദ്ദേഹം പറഞ്ഞു. "മോളെ നിന്റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാത് ഭഗവാനാണെന്നറിയാമോ? ആ സാലഗ്രാമാതിനു വേണ്ട വിധം പൂജ നിവേദ്യം ഒക്കെ ചെയ്യണ്ടതാണ്! ഭഗവാന് നിന്റെ ഭക്തിയില്‍ പ്രീതനായി നിന്റെ അടുത്ത് വന്നിരിക്കുകയാണ്! നീയായിട്ടു എനിക്കു അതു ദാനം ചെയ്താല്‍ ഞാന്‍ വേണ്ട രീതിയില്‍ അവനെ ആരാധിച്ചു കൊളളാം. നിന്റെ കൈയില്‍ നിന്നും ബലമായി ഞാന്‍ കൊണ്ടു പോയാല്‍ അവന് വരില്ല" എന്നു പറഞ്ഞു. ഇതു കേട്ട പെണ് കുട്ടി കൈ കൂപ്പുക്കോണ്ട് " അങ്ങ് പറയുന്നത് എനിക്കു മനസ്സിലാകുന്നുണ്ട്, എന്റെ കൃഷ്ണന് നല്ല രീതിയില്‍ ഇരിക്കണം എന്നെനിക്കാഗ്രഹവും ഉണ്ട്. അങ്ങ് അവനെ കൊണ്ടു പൊയ്ക്കൊള്ളു".
ഉടനെ അദ്ദേഹം അവളോടു "കുട്ടി പകരം ഞാന്‍ നിനക്കു എന്താ തരേണ്ടത്?" എന്നു ചോദിച്ചു. അതിനു അവള് "അങ്ങ് ക്ഷമിക്കുക! പകരമായിട്ടല്ല ഞാന്‍ ചോദിക്കുന്നത്. എനിക്കു നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. എനിക്കു ഒരേ ഒരു ആഗ്രഹമേയുള്ളൂ. വൃന്ദാവനം വരെ പോകണം എന്നു! എനിക്കു ബന്ധുക്കളും മറ്റൊന്നും വേണ്ടാ. എങ്ങനെയെങ്കിലും വൃന്ദാവനം ചെന്നെതിയാല്‍ മതി. ശേഷിച്ച ജീവിതം അവിടെ കഴിഞ്ഞു കൊളളാം. അതിനു എനിക്കു കുറച്ചു പണം ആവശ്യമാണ്. അങ്ങ് അതു തന്നു എന്നെ സഹായിച്ചാല്‍ ഞാന്‍ കടപ്പെട്ടവളായിരിക്കും" എന്നു പറഞ്ഞു. അവളുടെ പക്വതയേറിയ വാക്കുകള്‍ കേട്ടു അദ്ദേഹം ആശ്ചര്യപ്പെട്ടു. അവളുടെ ആഗ്രഹം എത്രയും ന്യായമായതാണല്ലോ! അതു എങ്ങനെയും സാധിച്ചു കൊടുക്കണം എന്നദ്ദേഹം തീരുമാനിച്ചു.
പക്ഷെ അവള്‍ക്കു വഴിയാത്രയ്ക്കുള്ള പണം സ്വരൂപിക്കാന്‍ അത്ര സുലഭാമാല്ലായിരുന്നു. കഷ്ടിച്ച് കുടുംബം പുലര്ത്തിയിരുന്നതല്ലാതെ കൂടുതലൊന്നും അദ്ദേഹത്തിന്റെ കൈയില്‍ ഇല്ലായിരുന്നു. എങ്ങനെയോ കുറച്ചു പണം സ്വരൂപിച്ചു. പക്ഷഎ അതു കൊണ്ടൊന്നും തികയുകയില്ല.
ദിവസങ്ങള്‍ ആറു കഴിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്തെ മ്ലാനത ഭാര്യ കണ്ട് പിടിച്ചു. അവള് കാര്യം ടാഹിരക്കി. അദ്ദേഹം സാലഗ്രാമതിന്റെയും ആ കുട്ടിയുടെയും കഥ പറഞ്ഞു. പുജാരിയുറെ ഭാര്യ അദ്ദേഹത്തിന്റെ ആഗ്രഹം അംഗീകരിച്ചുവോ? എന്നറിയാന്‍ അടുത്ത ലക്കം കാണു. രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 36
മഹത് സംഗസ്തു ദുര്ലഭഃ അഗമ്യഃ അമോഘശ്ച
ഒരു അരക്ഷണമെങ്കിലും മഹാത്മാക്കളുമായി സംഗം ലഭിച്ചാല്‍ അതു ഒരിക്കലും വെറുതെ പോവില്ല. അതു കിട്ടാനാണ് പ്രയാസം. അങ്ങനെ ഒരു സംഗം തിരുക്കോളുരിലെ ഒരു പെണ്പിള്ളക്ക് ലഭിച്ചു. അവളുടെ ഹൃദയത്തില്‍ അതിനു വേണ്ട താപം ഉണ്ടായിരുന്നു. സദ്ഗുരുവായ രാമാനുജര്‍ അതു കൊണ്ടു അവളെ തേടി എത്തി. അവള് കേട്ടിട്ടുള്ള സദ്വിഷയങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചു, അതനിക്ക് അതു പോലെയുള്ള ഗുണങ്ങള്‍ ഒന്നും ഇല്ലല്ലോ എന്നു സങ്കടപ്പെടുകയാണ്. രാമാനുജരും അവളുടെ ആ ഭാവത്തില്‍ മയങ്ങി അവള് പറയുന്നത് കൌതുകത്തോടെ കേട്ടു കൊണ്ടിരിക്കുകയാണ്.
ഇരു മാലൈ ഈന്തെണോ തൊണ്ടരടി പൊടി ആള്‍വാര്‍ പോലെ
ഇരു എന്ന വാക്കിനു തമിഴില്‍ രണ്ടു എന്നും മഹിമ എന്നും അര്ത്ഥമ് ഉണ്ട്. തൊണ്ടരടിപ്പൊടി ആള്‍വാര്‍ തിരുമണ്ടങ്കുടി എന്ന ദേശത്തില്‍ ഉത്തമമായ ബ്രാഹ്മണ കുലത്തില്‍ ജനിച്ചു. വിപ്രനാരായണന് എന്നാണു അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ ഇട്ട പേരു. അച്ഛനമ്മമാരുടെ ആഗ്രഹം പോലെ ഭഗവത് കൃപയാല്‍ അദ്ദേഹം ഒരു ശ്രീരംഗനാഥ ഭക്തനായി വളര്‍ന്നു വന്നു. സദാ സര്‍വഥാ രംഗ നാമം തന്നെ പുലമ്പിക്കൊണ്ടിരിക്കും. വേദമെല്ലാം പഠിച്ചു. പക്ഷെ ഭഗവാനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹം പെരിയാഴ്വാരെ പോലെ പുഷ്പകൈങ്കര്യം തന്നെ സ്വയം സ്വീകരിച്ചു. ഒരു നന്ദവനം ഉണ്ടാക്കി എന്നും മാല കെട്ടി ഭഗവാനു കൊടുക്കും. അദ്ദേഹത്തിനു അതില്‍ കവിഞ്ഞു ഒന്നും അറിയില്ലായിരുന്നു. നല്ല തേജസ്സുറ്റ റുപം! ഭക്തിയോടെ തന്റെ കര്‍മ്മങ്ങള്‍ ചെയ്തു വന്നു. ഒരു ദിവസം ദേവദേവി എന്ന ഒരു ദാസി ആ വഴി വന്നു. ഇത്രയും നല്ല പൂന്തോട്ടം കണ്ടപ്പോള്‍ അതില്‍ കുറച്ചു വിശ്രമിച്ചിട്ട് പോകാം എന്നു കരുതി അകത്തു കയറി. വിപ്രനാരായണന് ആ സമയം ചെടികളെ നനയ്ക്കുകയായിരുന്നു. ഒരു സുന്ദരിയായ സ്ത്രീ അവിടെ കയറി വന്നിട്ടും അദ്ദേഹം ശ്രദ്ധിച്ചതെയില്ല. നാമം ഉരുവിട്ട് കൊണ്ടു തന്റെ കൈങ്കര്യത്തില്‍ നിമാഗ്നനായിരുന്നു അദ്ദേഹം. ദേവദേവിക്ക് ഇതു വളരെ ആശ്ചര്യമായി തോന്നി. കൂടെ ഉണ്ടായിരുന്ന അവളുടെ തോഴി അദ്ദേഹം ഒരു മഹാനാണെന്നും ഒരു ജ്ഞാനിയാണെന്നും, അദ്ദേഹം രംഗനാഥനെയല്ലാതെ വേറെ ആരെയും നോക്കാറില്ല എന്നു പറഞ്ഞു. ദേവദേവിക്ക് അതു അത്ര രസിച്ചില്ല. എന്റെ സൌന്ദര്യം കണ്ട് മയങ്ങാത്തവരയിട്ടു ഒരു പുരുഷനും ഉണ്ടോ എന്നു ചോദിച്ചു. ഉടനെ ആ തോഴി അദ്ദേഹം കാമം തീണ്ടിയിട്ടില്ലാത്തവനാണെന്നും അതു കൊണ്ടു മറ്റു പുരുഷന്മാരെ പോലെ അല്ല എന്നു പറഞ്ഞു. ദേവദേവി ഉടനെ ഈ മഹാനെ തന്റെ ദാസനായി മാറ്റും എന്നു പന്തയം വെച്ചു. തോഴിയും സമ്മതിച്ചു. പാവം വിപ്രനാരായണന് ഇതൊന്നും അറിഞ്ഞിരുന്നില്ല.
അവള് ഒരു സാധാരണ സ്ത്രീയുടെ വേഷത്തില്‍ അദ്ദേഹത്തെ സമീപിച്ചു. കള്ള കണ്ണീര് ഒഴുക്കി കൊണ്ടു താന്‍ ഒരു ദാസി കുലത്തില്‍ ജനിച്ചവാളാണെന്നും തനിക്കു രംഗനാഥന് അശരീരിയായി അദ്ദേഹത്തിനു കൈങ്കര്യം ചെയ്യണം എന്നു ആജ്ഞാപിച്ചു എന്നും പറഞ്ഞു. രംഗന് എന്ന വാക്കു കേട്ടതോടെ അദ്ദേഹത്തിനു എല്ലാം സമ്മതം! അവള് നുണ പറഞ്ഞു അദ്ദേഹത്തെ മയക്കി. ഒരു ദിവസം നല്ല മഴ പെയ്തു കൊണ്ടിരുന്നു. ദേവദേവി മഴയില്‍ നനഞ്ഞു പുറത്തു നിന്നുകൊണ്ടിരുന്നു. അദ്ദേഹം കരുണയോടെ അവളെ അകത്തേയ്ക്ക് വിളിച്ചു തന്റെ വസ്ത്രങ്ങളും കൊടുത്തു. സന്ദര്‍ഭം മുതലാക്കി ആ ദാസി അദ്ദേഹത്തെ തോല്‍പ്പിച്ചു. പതുക്കെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും രംഗനെ മാറ്റി ആ സ്ഥാനം അവള് ആക്രമിച്ചു. നന്ദവനത്തിലെ പുഷ്പങ്ങള്‍ ഇപ്പോള്‍ ദേവദേവിയെ അലങ്കരിക്കാനായി തീര്‍ന്നു. രംഗനാമം ദേവദേവിയുടെ നാമത്തിനു വഴി മാറി. യയാതി മഹാരാജന് വിശ്വാമിത്രര്‍ പോലുള്ള മഹാന്മാരെല്ലാരും തൊറ്റുപോകുന്ന ഒരേ വിഷയം കാമം! അതില്‍ ഈ മഹാ ഭക്തനും സുലഭമായി വഴുതി വീണു പോയി.
ഓരോരുത്തരായി അറിഞ്ഞറിഞ്ഞ് അദ്ദേഹത്തിന്റെ അഭ്യുതകാംക്ഷികള്‍ അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. പക്ഷെ ദേവദേവി എന്ന ഒരു വലിയ വലയില്‍ കുടുങ്ങിയ മീനായി കഴിഞ്ഞിരുന്നു വിപ്രനാരായണന്. അവളെ കൂടാതെ ഒരു നിമിഷം പോലും കഴിച്ചു കൂടുവാന്‍ പ്രയാസമായി അദ്ദേഹത്തിനു തോന്നിത്തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള് അദ്ദേഹത്തെ ഉപേക്ഷിച്ചു തിരിച്ചു പോയി. അദ്ദേഹം അവളെ കാണാന്‍ അവളുടെ ഗൃഹത്തില്‍ പോകും. അവള് അദ്ദേഹത്തിന്റെ മുഖത്തിന് നേരെ കതകടച്ചു ആട്ടിപായിക്കും. അവള്‍ക്ക് നല്കാന് ധനം ഉണ്ടെങ്കില്‍ അദ്ദേഹത്തെ ചേര്‍ക്കാം എന്നു പറയും. രംഗനാഥനു വേണ്ടി കരഞ്ഞിരുന്ന ഒരു ജീവന് ഇപ്പോള്‍ ഒരു വേശ്യയുടെ ശരീരത്തിന് വേണ്ടി അവളുടെ വീട്ടിന്റെ തിണ്ണയില്‍ കിടന്നു കരഞ്ഞു. നാട്ടുകാരെല്ലാരും അവജ്ഞയോടെ അദ്ദേഹത്തെ നോക്കി കണ്ടിരുന്നു. അങ്ങനെ എല്ലാരും ഉപേക്ഷിച്ചു ഒരു യാചകനെ പോലെ അവളുടെ വീട്ടിന്റെ മുന്നില്‍ കരഞ്ഞു കൊണ്ടു കിടന്നിരുന്നു.
രാത്രി ഭഗവാനും ദേവിയും വീഥി സഞ്ചാരം ചെയ്തു കൊണ്ടു വന്നു. അപ്പോഴാണ് വിപ്രനാരായണന് കരഞ്ഞു കൊണ്ടു കിടക്കുന്നത് അമ്മയുടെ കണ്ണില്‍ പെട്ടത്. അതാരാണെന്നു അമ്മ ഭഗവാനോട് അന്വേഷിച്ചു. ഭഗവാന് ചിരിച്ചു കൊണ്ടു അതു വിപ്രനാരായണന് ആണെന്നറിയിച്ചു. ഉടനെ അമ്മ അത്ഭുതത്തോടെ പരമ ഭക്തനായ വിപ്രനാരായണനു ഇങ്ങനെ ഒരു കഷ്ടമോ എന്നു ചോദിച്ചു. ഭഗവാന് ഉടനെ അദ്ദേഹം ഇപ്പോള്‍ ഒരു വേശ്യയുടെ പിറകെ നടക്കുകയാണെന്നും ഇപ്പോള്‍ ഭഗവത് കൈങ്കര്യം ഒന്നും തന്നെ ചെയ്യുന്നില്ലെന്നും പറഞ്ഞു. ഇതു കേട്ട അമ്മയ്ക്ക് സങ്കടം വന്നു. ഭഗവാനോട് 'അങ്ങ് ഇങ്ങനെ ചെയ്യാമോ? നമ്മുടെ കുഞ്ഞുങ്ങള്‍ തെറ്റു ചെയ്താല്‍ അവരെ തിരുത്തേണ്ട ചുമതല നമുക്കില്ലേ' എന്നു ചോദിച്ചു. അതിനു ഭഗവാന്, 'അവന് നമ്മേ ഉപേക്ഷിച്ചു സ്വയം പോയതല്ലേ അപ്പോള്‍ നാം എന്തു ചെയ്യാനാണെന്നു' ചോദിച്ചു. പക്ഷെ കാരുണ്യമയിയായ അമ്മ സമ്മതിച്ചില്ല. ഇതു കലിയുഗമല്ലേ! ഒരു അവസരം കൂടി ആ കുഞ്ഞിനു നല്കിയാല് അവന് നേര് വഴിക്ക് വരില്ലേ? എന്നു ഭഗവാനോട് യാചിച്ചു. അമ്മയുടെ കാരുണ്യം ജയിച്ചു. ഭഗവാന് തന്റെ ഒരു സ്വര്‍ണ്ണ പാത്രം എടുത്തുകൊണ്ടു ഒരു ദാസ വേഷം ധരിച്ചു കൊണ്ടു ദേവദേവിയുടെ വീട്ടിന്റെ കതവില് തട്ടി. ആരാണെന്ന് അകത്തു നിന്നും ചോദിച്ചപ്പോള്‍ താന്‍ വിപ്രനാരായണന്റെ ദാസനായ അഴകിയ മണവാളനാണെന്നറിയിച്ചു. കുറച്ചു ദിവസം ശ്രദ്ധയോടെ ഭഗവാനു മാല കെട്ടി കൊടുത്തതിനു പകരമായി ഭക്തന്റെ ദാസത്വം സ്വീകരിച്ചു. എന്നിട്ട് തന്റെ യജമാനന് ഒരു സ്വര്‍ണ്ണ പാത്രം ദേവദേവിക്കായി കൊടുത്തയച്ചിരിക്കുന്നു എന്നു പറഞ്ഞു. അവള് അത്ഭുതപ്പെട്ടു കതകു തുറന്നു നോക്കിയപ്പോള്‍ ഒരു ബ്രാഹ്മണന് സ്വര്‍ണ്ണ പാത്രവുമായി നില്‍ക്കുന്നുത് കണ്ട്. അവള് ആര്‍ത്തിയോടെ പാത്രം വാങ്ങിച്ചു കൊണ്ടു ദേവദേവി വിപ്രനാരായണനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞയച്ചു. ഭഗവാന് ഉടനെ ദേവദേവിയുടെ തോഴിയുടെ രൂപം സ്വീകരിച്ചു വിപ്രനാരായണന്റെ അടുതെത്തി. ഇതൊന്നും അറിയാതെ ദുഃഖത്തില്‍ മയങ്ങി കിടക്കുകയാണദ്ദേഹം. ദേവദേവി വിളിച്ചു എന്നറിഞ്ഞു സന്തോഷത്തോടെ അവളുടെ അടുത്തേയ്ക്ക് ഓടി അദ്ദേഹം. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ഒരു പൊന്‍ വട്ടില്‍ കാണാനില്ല എന്നു ആകെ ബഹളമായി. അന്വേഷിച്ചു അന്വേഷിച്ചു ആരോ പറഞ്ഞറിഞ്ഞു ദേവദേവിയുടെ വീട്ടിലും അവര്‍ എത്തി. ദേവദേവി അതു വിപ്രനാരായണന് തന്നതാണെന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ ഒരു സാദനം തന്റെ പക്കല്‍ ഇല്ലെന്നു പറഞ്ഞു. ഉടനെ ദേവദേവി അദ്ദേഹത്തിന്റെ ശിഷ്യന് ഒരു അഴകിയ മണവാളനാണ് ഇതു തന്നത് എന്നു പറഞ്ഞു. അദ്ദേഹം തനിക്കു അങ്ങനെ ഒരു ശിഷ്യനേ ഇല്ല എന്നു പറഞ്ഞു. രാജ ഭടന്മാര് അദ്ദേഹത്തെ തടവിലാക്കി. അവിടെ വെച്ചു അദ്ദേഹം അറിയാതെ കുറേശ്ശെ കുറേശ്ശെ ഭഗവാനെ വിളിക്കുവാന്‍ ആരംഭിച്ചു. ഭഗവാനോട് ഒരു പ്രാവശ്യം ദര്‍ശനം നല്‍കണം എന്നു പ്രാര്‍ത്ഥിച്ചു. കാരുണ്യ നിധിയായ അമ്മ വീണ്ടും ഇടപെട്ടു. ഭഗവാന് രാജന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു സത്യാവസ്ഥ ബോധിപ്പിച്ചു. 'ഇതു എന്റെ ലീലയാണ്. കാമത്തില്‍ കുടുങ്ങിയ ഒരു സാധാരണ സാംസാരീക ജീവനും ഭഗവത് പ്രാപ്തിക്കു അര്‍ഹതയുണ്ട് എന്നു കാണിക്കുവാനാണ് വിപ്രനാരായണനെ ഞാന്‍ ഉപയോഗിച്ചത്' എന്നരുളി ചെയ്തു. രാജന് എല്ലാം മനസ്സിലാക്കി വിപ്രനാരായണനെ മോചിപ്പിച്ചു, കാലില്‍ വീണു മാപ്പപേക്ഷിച്ചു. സത്യം മനസ്സിലാക്കിയ വിപ്രനാരായണന് ഭഗവാനെ വിളിച്ചു പൊട്ടിക്കരഞ്ഞു. 'ഹേ! പ്രഭോ! എന്റെ കുല ഗര്‍വം വിദ്യാ ഗര്‍വം കൊണ്ടു ഞാന്‍ അഹങ്കരിച്ചു. അതാണ് ഇത്രത്തോളം ഞാന്‍ അധഃപതിച്ചത്. ഇനി ഒരിക്കലും എനിക്കു അങ്ങനെ ചിന്ത ഉണ്ടാവാന്‍ പാടില്ല. ഇനി നാമജപം മാത്രം ചെയ്തുകൊണ്ട് ഭക്തന്മാരുടെ ദാസനായി ജീവിക്കും എന്നു പറഞ്ഞു. അദ്ദേഹം തന്റെ പേരും തൊണ്ടരടിപ്പൊടി എന്നു മാറ്റി.
'തിരുമാലൈ' എന്ന ഒരു ദിവ്യ പ്രബന്ധം അദ്ദേഹം രചിച്ചു. 'തിരുപ്പള്ളിയെഴുച്ചി' എന്നൊരു ദിവ്യ പ്രബന്ധവും രചിച്ചു. അതേ സമയം തന്റെ പുഷ്പ കൈങ്കര്യവും തുടര്‍ന്നു. 'പച്ചൈമാമലൈ പോല്‍ മേനി...' എന്നു ഭഗവാനെ സ്തുതിച്ചു പാടി. പൂമാലയോടു കൂടി തിരുമാലൈ എന്ന പ്രബന്ധവും അദ്ദേഹം ഭഗവാനു അര്‍പ്പിച്ചത് കൊണ്ടു 'ഇരു മാലൈ എന്നു പെണ്‍പിള്ളൈ പറഞ്ഞു എന്നും അതല്ലാതെ തിരുമാലൈ, തിരുപ്പള്ളിഎഴുചി എന്ന രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചത് കൊണ്ടാണെന്നും പറയും. പൂര്‍ണ്ണ രംഗനാഥ ഭക്തിയില്‍ ഒരിക്കല്‍ അദ്ദേഹം 'എന്‍ അരംഗനൈ പാടിയ വായാല്‍ മറ്റൊരു കുരംഗനൈ പാടമാട്ടേന്‍' എന്നു തിരുപ്പതി പെരുമാളെ കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ ആ ഏക മൂര്‍ത്തി ഭക്തി എവിടെ? താന്‍ എവിടെ? തനിക്കു യാതൊരു വിധത്തിലും വൈത്തമാനിധി പെരുമാളോട് ഭക്തിയോ ശ്രദ്ധയോ ഇല്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. ഉടനെ രാമാനുജര്‍ അവളോടു 'കുഞ്ഞേ അദ്ദേഹത്തിനു കൃപ ചെയ്ത അതേ ഭഗവാന് നിന്നെയും കടാക്ഷിക്കും എന്നു പറഞ്ഞു ആശീര്‍വാദിച്ചു. അതു കേട്ടു പെണ്‍പിള്ളൈ മനം കുളിര്‍ത്തു. രാധേകൃഷ്ണാ!
അവള് ഒരു സാധാരണ സ്ത്രീയുടെ വേഷത്തില്‍ അദ്ദേഹത്തെ സമീപിച്ചു. കള്ള കണ്ണീര് ഒഴുക്കി കൊണ്ടു താന്‍ ഒരു ദാസി കുലത്തില്‍ ജനിച്ചവാളാണെന്നും തനിക്കു രംഗനാഥന് അശരീരിയായി അദ്ദേഹത്തിനു കൈങ്കര്യം ചെയ്യണം എന്നു ആജ്ഞാപിച്ചു എന്നും പറഞ്ഞു. രംഗന് എന്ന വാക്കു കേട്ടതോടെ അദ്ദേഹത്തിനു എല്ലാം സമ്മതം! അവള് നുണ പറഞ്ഞു അദ്ദേഹത്തെ മയക്കി. ഒരു ദിവസം നല്ല മഴ പെയ്തു കൊണ്ടിരുന്നു. ദേവദേവി മഴയില്‍ നനഞ്ഞു പുറത്തു നിന്നുകൊണ്ടിരുന്നു. അദ്ദേഹം കരുണയോടെ അവളെ അകത്തേയ്ക്ക് വിളിച്ചു തന്റെ വസ്ത്രങ്ങളും കൊടുത്തു. സന്ദര്‍ഭം മുതലാക്കി ആ ദാസി അദ്ദേഹത്തെ തോല്‍പ്പിച്ചു. പതുക്കെ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും രംഗനെ മാറ്റി ആ സ്ഥാനം അവള് ആക്രമിച്ചു. നന്ദവനത്തിലെ പുഷ്പങ്ങള്‍ ഇപ്പോള്‍ ദേവദേവിയെ അലങ്കരിക്കാനായി തീര്‍ന്നു. രംഗനാമം ദേവദേവിയുടെ നാമത്തിനു വഴി മാറി. യയാതി മഹാരാജന് വിശ്വാമിത്രര്‍ പോലുള്ള മഹാന്മാരെല്ലാരും തൊറ്റുപോകുന്ന ഒരേ വിഷയം കാമം! അതില്‍ ഈ മഹാ ഭക്തനും സുലഭമായി വഴുതി വീണു പോയി.
ഓരോരുത്തരായി അറിഞ്ഞറിഞ്ഞ് അദ്ദേഹത്തിന്റെ അഭ്യുതകാംക്ഷികള്‍ അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. പക്ഷെ ദേവദേവി എന്ന ഒരു വലിയ വലയില്‍ കുടുങ്ങിയ മീനായി കഴിഞ്ഞിരുന്നു വിപ്രനാരായണന്. അവളെ കൂടാതെ ഒരു നിമിഷം പോലും കഴിച്ചു കൂടുവാന്‍ പ്രയാസമായി അദ്ദേഹത്തിനു തോന്നിത്തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള് അദ്ദേഹത്തെ ഉപേക്ഷിച്ചു തിരിച്ചു പോയി. അദ്ദേഹം അവളെ കാണാന്‍ അവളുടെ ഗൃഹത്തില്‍ പോകും. അവള് അദ്ദേഹത്തിന്റെ മുഖത്തിന് നേരെ കതകടച്ചു ആട്ടിപായിക്കും. അവള്‍ക്ക് നല്കാന് ധനം ഉണ്ടെങ്കില്‍ അദ്ദേഹത്തെ ചേര്‍ക്കാം എന്നു പറയും. രംഗനാഥനു വേണ്ടി കരഞ്ഞിരുന്ന ഒരു ജീവന് ഇപ്പോള്‍ ഒരു വേശ്യയുടെ ശരീരത്തിന് വേണ്ടി അവളുടെ വീട്ടിന്റെ തിണ്ണയില്‍ കിടന്നു കരഞ്ഞു. നാട്ടുകാരെല്ലാരും അവജ്ഞയോടെ അദ്ദേഹത്തെ നോക്കി കണ്ടിരുന്നു. അങ്ങനെ എല്ലാരും ഉപേക്ഷിച്ചു ഒരു യാചകനെ പോലെ അവളുടെ വീട്ടിന്റെ മുന്നില്‍ കരഞ്ഞു കൊണ്ടു കിടന്നിരുന്നു.
രാത്രി ഭഗവാനും ദേവിയും വീഥി സഞ്ചാരം ചെയ്തു കൊണ്ടു വന്നു. അപ്പോഴാണ് വിപ്രനാരായണന് കരഞ്ഞു കൊണ്ടു കിടക്കുന്നത് അമ്മയുടെ കണ്ണില്‍ പെട്ടത്. അതാരാണെന്നു അമ്മ ഭഗവാനോട് അന്വേഷിച്ചു. ഭഗവാന് ചിരിച്ചു കൊണ്ടു അതു വിപ്രനാരായണന് ആണെന്നറിയിച്ചു. ഉടനെ അമ്മ അത്ഭുതത്തോടെ പരമ ഭക്തനായ വിപ്രനാരായണനു ഇങ്ങനെ ഒരു കഷ്ടമോ എന്നു ചോദിച്ചു. ഭഗവാന് ഉടനെ അദ്ദേഹം ഇപ്പോള്‍ ഒരു വേശ്യയുടെ പിറകെ നടക്കുകയാണെന്നും ഇപ്പോള്‍ ഭഗവത് കൈങ്കര്യം ഒന്നും തന്നെ ചെയ്യുന്നില്ലെന്നും പറഞ്ഞു. ഇതു കേട്ട അമ്മയ്ക്ക് സങ്കടം വന്നു. ഭഗവാനോട് 'അങ്ങ് ഇങ്ങനെ ചെയ്യാമോ? നമ്മുടെ കുഞ്ഞുങ്ങള്‍ തെറ്റു ചെയ്താല്‍ അവരെ തിരുത്തേണ്ട ചുമതല നമുക്കില്ലേ' എന്നു ചോദിച്ചു. അതിനു ഭഗവാന്, 'അവന് നമ്മേ ഉപേക്ഷിച്ചു സ്വയം പോയതല്ലേ അപ്പോള്‍ നാം എന്തു ചെയ്യാനാണെന്നു' ചോദിച്ചു. പക്ഷെ കാരുണ്യമയിയായ അമ്മ സമ്മതിച്ചില്ല. ഇതു കലിയുഗമല്ലേ! ഒരു അവസരം കൂടി ആ കുഞ്ഞിനു നല്കിയാല് അവന് നേര് വഴിക്ക് വരില്ലേ? എന്നു ഭഗവാനോട് യാചിച്ചു. അമ്മയുടെ കാരുണ്യം ജയിച്ചു. ഭഗവാന് തന്റെ ഒരു സ്വര്‍ണ്ണ പാത്രം എടുത്തുകൊണ്ടു ഒരു ദാസ വേഷം ധരിച്ചു കൊണ്ടു ദേവദേവിയുടെ വീട്ടിന്റെ കതവില് തട്ടി. ആരാണെന്ന് അകത്തു നിന്നും ചോദിച്ചപ്പോള്‍ താന്‍ വിപ്രനാരായണന്റെ ദാസനായ അഴകിയ മണവാളനാണെന്നറിയിച്ചു. കുറച്ചു ദിവസം ശ്രദ്ധയോടെ ഭഗവാനു മാല കെട്ടി കൊടുത്തതിനു പകരമായി ഭക്തന്റെ ദാസത്വം സ്വീകരിച്ചു. എന്നിട്ട് തന്റെ യജമാനന് ഒരു സ്വര്‍ണ്ണ പാത്രം ദേവദേവിക്കായി കൊടുത്തയച്ചിരിക്കുന്നു എന്നു പറഞ്ഞു. അവള് അത്ഭുതപ്പെട്ടു കതകു തുറന്നു നോക്കിയപ്പോള്‍ ഒരു ബ്രാഹ്മണന് സ്വര്‍ണ്ണ പാത്രവുമായി നില്‍ക്കുന്നുത് കണ്ട്. അവള് ആര്‍ത്തിയോടെ പാത്രം വാങ്ങിച്ചു കൊണ്ടു ദേവദേവി വിപ്രനാരായണനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞയച്ചു. ഭഗവാന് ഉടനെ ദേവദേവിയുടെ തോഴിയുടെ രൂപം സ്വീകരിച്ചു വിപ്രനാരായണന്റെ അടുതെത്തി. ഇതൊന്നും അറിയാതെ ദുഃഖത്തില്‍ മയങ്ങി കിടക്കുകയാണദ്ദേഹം. ദേവദേവി വിളിച്ചു എന്നറിഞ്ഞു സന്തോഷത്തോടെ അവളുടെ അടുത്തേയ്ക്ക് ഓടി അദ്ദേഹം. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ഒരു പൊന്‍ വട്ടില്‍ കാണാനില്ല എന്നു ആകെ ബഹളമായി. അന്വേഷിച്ചു അന്വേഷിച്ചു ആരോ പറഞ്ഞറിഞ്ഞു ദേവദേവിയുടെ വീട്ടിലും അവര്‍ എത്തി. ദേവദേവി അതു വിപ്രനാരായണന് തന്നതാണെന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ ഒരു സാദനം തന്റെ പക്കല്‍ ഇല്ലെന്നു പറഞ്ഞു. ഉടനെ ദേവദേവി അദ്ദേഹത്തിന്റെ ശിഷ്യന് ഒരു അഴകിയ മണവാളനാണ് ഇതു തന്നത് എന്നു പറഞ്ഞു. അദ്ദേഹം തനിക്കു അങ്ങനെ ഒരു ശിഷ്യനേ ഇല്ല എന്നു പറഞ്ഞു. രാജ ഭടന്മാര് അദ്ദേഹത്തെ തടവിലാക്കി. അവിടെ വെച്ചു അദ്ദേഹം അറിയാതെ കുറേശ്ശെ കുറേശ്ശെ ഭഗവാനെ വിളിക്കുവാന്‍ ആരംഭിച്ചു. ഭഗവാനോട് ഒരു പ്രാവശ്യം ദര്‍ശനം നല്‍കണം എന്നു പ്രാര്‍ത്ഥിച്ചു. കാരുണ്യ നിധിയായ അമ്മ വീണ്ടും ഇടപെട്ടു. ഭഗവാന് രാജന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു സത്യാവസ്ഥ ബോധിപ്പിച്ചു. 'ഇതു എന്റെ ലീലയാണ്. കാമത്തില്‍ കുടുങ്ങിയ ഒരു സാധാരണ സാംസാരീക ജീവനും ഭഗവത് പ്രാപ്തിക്കു അര്‍ഹതയുണ്ട് എന്നു കാണിക്കുവാനാണ് വിപ്രനാരായണനെ ഞാന്‍ ഉപയോഗിച്ചത്' എന്നരുളി ചെയ്തു. രാജന് എല്ലാം മനസ്സിലാക്കി വിപ്രനാരായണനെ മോചിപ്പിച്ചു, കാലില്‍ വീണു മാപ്പപേക്ഷിച്ചു. സത്യം മനസ്സിലാക്കിയ വിപ്രനാരായണന് ഭഗവാനെ വിളിച്ചു പൊട്ടിക്കരഞ്ഞു. 'ഹേ! പ്രഭോ! എന്റെ കുല ഗര്‍വം വിദ്യാ ഗര്‍വം കൊണ്ടു ഞാന്‍ അഹങ്കരിച്ചു. അതാണ് ഇത്രത്തോളം ഞാന്‍ അധഃപതിച്ചത്. ഇനി ഒരിക്കലും എനിക്കു അങ്ങനെ ചിന്ത ഉണ്ടാവാന്‍ പാടില്ല. ഇനി നാമജപം മാത്രം ചെയ്തുകൊണ്ട് ഭക്തന്മാരുടെ ദാസനായി ജീവിക്കും എന്നു പറഞ്ഞു. അദ്ദേഹം തന്റെ പേരും തൊണ്ടരടിപ്പൊടി എന്നു മാറ്റി.
'തിരുമാലൈ' എന്ന ഒരു ദിവ്യ പ്രബന്ധം അദ്ദേഹം രചിച്ചു. 'തിരുപ്പള്ളിയെഴുച്ചി' എന്നൊരു ദിവ്യ പ്രബന്ധവും രചിച്ചു. അതേ സമയം തന്റെ പുഷ്പ കൈങ്കര്യവും തുടര്‍ന്നു. 'പച്ചൈമാമലൈ പോല്‍ മേനി...' എന്നു ഭഗവാനെ സ്തുതിച്ചു പാടി. പൂമാലയോടു കൂടി തിരുമാലൈ എന്ന പ്രബന്ധവും അദ്ദേഹം ഭഗവാനു അര്‍പ്പിച്ചത് കൊണ്ടു 'ഇരു മാലൈ എന്നു പെണ്‍പിള്ളൈ പറഞ്ഞു എന്നും അതല്ലാതെ തിരുമാലൈ, തിരുപ്പള്ളിഎഴുചി എന്ന രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചത് കൊണ്ടാണെന്നും പറയും. പൂര്‍ണ്ണ രംഗനാഥ ഭക്തിയില്‍ ഒരിക്കല്‍ അദ്ദേഹം 'എന്‍ അരംഗനൈ പാടിയ വായാല്‍ മറ്റൊരു കുരംഗനൈ പാടമാട്ടേന്‍' എന്നു തിരുപ്പതി പെരുമാളെ കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ ആ ഏക മൂര്‍ത്തി ഭക്തി എവിടെ? താന്‍ എവിടെ? തനിക്കു യാതൊരു വിധത്തിലും വൈത്തമാനിധി പെരുമാളോട് ഭക്തിയോ ശ്രദ്ധയോ ഇല്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. ഉടനെ രാമാനുജര്‍ അവളോടു 'കുഞ്ഞേ അദ്ദേഹത്തിനു കൃപ ചെയ്ത അതേ ഭഗവാന് നിന്നെയും കടാക്ഷിക്കും എന്നു പറഞ്ഞു ആശീര്‍വാദിച്ചു. അതു കേട്ടു പെണ്‍പിള്ളൈ മനം കുളിര്‍ത്തു. രാധേകൃഷ്ണാ!
0 comments:
Post a Comment