Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Thursday, August 12, 2010

പ്രേമവേദം ആഗസ്റ്റ് -10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
മായാ സന്നിഹിതോപ്രവിഷ്ട വപുഷാ
സാക്ഷീതി ഗീതോ ഭവാന്‍ 
ഭേദൈസ്താം പ്രതി ബിംബിതോ വിവിശിവാന്‍
ജീവോപി നൈവാപരഃ
കാലാടി പ്രതിബോധിതാഥ ഭവതാ 
സഞ്ചോദിതാ ച സ്വയം 
മായാ സാ ഖലു ബുദ്ധിതത്വമസൃജദ്യോ-
സൗ മഹാനുച്യതേ. 
                               (ദശഃ5 ശ്ലോ:4)
     മായയുടെ സാന്നിധ്യം ഉണ്ടെങ്കിലും അതിനു പ്രവേശനമില്ലാത്ത സ്വരൂപത്തോടു കൂടിയ അങ്ങ് സാക്ഷിയായ ചൈതന്യമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. പല രൂപത്തിലുള്ള മായ പ്രതിബിംബി ച്ചുണ്ടായതാണ് ജീവാത്മാവ്. അതും അങ്ങ് തന്നെ. പ്രളയാനന്തരം കാലം മുതലായ മറ്റു ശക്തികള്‍  ഉണര്‍ത്തിയപ്പോള്‍, ആ മായ അങ്ങയുടെ പ്രേരണ മൂലം സ്വയം ബുദ്ധി തത്ത്വത്തെ സൃഷ്ടിച്ചു. അതിനെ മഹത്തത്വം എന്നു പറയുന്നു. 
            (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം 
       രാധേകൃഷ്ണ! നിങ്ങള്‍ ഇതിനു മുന്‍പു എത്രയോ രാത്രികളില്‍ നിങ്ങള്‍ക്കു വിരോധം നോന്നുന്നവരെ ശപിച്ചിട്ടുണ്ടു. ഇന്നു രാത്രി ഭഗവാന്‍ കൃഷ്ണനോടു അതിനൊക്കെ മാപ്പ് അപേക്ഷിക്കുക. ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും!

സദ്ഗുരുവാത്സല്യം 
കണ്ടു കൊണ്ടു എന്നൈ കാരിമാറപ്പിരാന്‍ 
പണ്ടൈ വല്‍വിനൈ പാറ്റി അരുളിനാന്‍ ;
എണ്‍തിശൈയും അറിയ ഇയമ്പുകിറേന്‍       
ഒണ്‍ തമിഴ് ശ്ശഠഗോപന്‍ അരുളൈയേ.
        രാധേകൃഷ്ണ! മധുര കവിയാള്‍വാര്‍ ഒരു സദ്‌ശിഷ്യന്റെ  
 കടമയെ കുറിച്ചാണ് ഇവിടെ പ്രതിപാതിക്കുന്നത്.  'കണ്ണി നുണ്‍ 
ശിരു താമ്പ്' എന്ന ദിവ്യ പ്രബന്ധത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് മേലുദ്ധരിച്ച പാസുരം. ഒരു  ഗുരു തന്‍റെ ശിഷ്യര്‍ എല്ലാവരെയും നോക്കുന്നു. ഓരോരുത്തരുടെയും പ്രാരബ്ധകര്‍മ്മങ്ങള്‍ എന്തൊക്കെയാണ് എന്നും അവരുടെ ഈ ജന്മത്തിലെ ദുഃഖങ്ങളും,  അതു നാശം ചെയ്യാനുള്ള ഉപായം ഇതൊക്കെ ആലോചിച്ചു അവരെ നോക്കുന്നു. അതു കൊണ്ടു ഗുരുവിന്‍റെ കൃപാ കടാക്ഷം ലഭിക്കുക എന്നത് പരമ ഭാഗ്യം തന്നെയാണ്. ഗുരുവിനെ വിശ്വസിച്ചാല്‍ ഭഗവാന്‍റെ പരിപൂര്‍ണ്ണ കടാക്ഷം ലഭിക്കുന്നു.  
       'എന്‍റെ ഗുരുവായ ശഠഗോപനായ നമ്മാള്‍വാര്‍ എന്നെ നോക്കി എന്‍റെ പ്രാരബ്ധങ്ങളെ മനസ്സിലാക്കി അവയൊക്കെ ശ്രേഷ്ഠമായ രീതിയില്‍ മാറ്റി അനുഗ്രഹിച്ചിരിക്കുന്നു. എന്‍റെ ഗുരുവിന്‍റെ പ്രഭാവത്തെ ഞാന്‍ എല്ലാ ദിക്കുകളിലും അറിയിക്കുന്നു. എന്‍റെ ഗുരു എനിക്കു കൃപ ചെയ്തിരിക്കുന്നു എന്നു ദിക്കുകള്‍ തോറും അലഞ്ഞു അറിയിക്കുന്നതാണ് എന്‍റെ ധര്‍മ്മം' എന്നു ശ്രീ മധുര കവിയാള്‍വാര്‍ പറയുന്നു. 
     ഒരിക്കല്‍ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു തെക്ക് ദിക്കില്‍ യാത്ര ചെയ്തു വന്നു. അങ്ങനെ ശ്രീരംഗം, ശ്രീപത്മനാഭ ക്ഷേത്രം, രാമേശ്വരം തുടങ്ങി എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു പൂരിക്ക് തിരിച്ചു. വഴിയില്‍ ഒരു കാട്ടില്‍ കൂടി അദ്ദേഹം യാത്ര ചെയ്യേണ്ടി വന്നു. അപ്പോള്‍ ആ സ്ഥല വാസികള്‍ എല്ലാവരും അദ്ദേഹത്തെ തടഞ്ഞു. ആ കാട്ടിനുള്ളില്‍ ഘോരമായ കൊള്ളക്കാര്‍ താമസിക്കുന്നുണ്ടെന്നും അവര്‍ വഴിയാത്രക്കാരെ ഉപദ്രവിക്കും എന്നും പറഞ്ഞു വിലക്കി. ജീവനു തന്നെ ആപത്താണെന്നു അവര്‍ പറഞ്ഞു. പക്ഷേ മഹാപ്രഭു അതു അത്ര കാര്യമായി എടുത്തില്ല. അദ്ദേഹത്തിന്‍റെ പക്കല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഒന്നും തന്നെ ഇല്ല എന്നു പറഞ്ഞു ആ വഴി നടന്നു. കാട്ടിനുള്ളില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ അദ്ദേഹം കുറച്ചു നേരം ഇരുന്നു നാമജപം ചെയ്തു. ഏറ്റവും ശ്രേഷ്ഠമായ മാഹാ മന്ത്രം തന്നെ അദ്ദേഹം ഉരുവിട്ട് കൊണ്ടിരുന്നു. 
      പ്രഭുവിന്റെ ശബ്ദം കേട്ടു കൊള്ളക്കാരനായ നൌരോജി ഠാക്കുര്‍ തന്‍റെ കൂട്ടാളികളും എത്തി അവിടെ എത്തി. ഒരു ഇളം സന്യാസി ഗോപി ചന്ദനം, കാവി വസ്ത്രം എല്ലാം ധരിച്ചു അവിടെ ഇരുന്നു പാടുന്നത് കണ്ടു. അദ്ദേഹം അയാളെ വല്ലാതെ ആകര്‍ഷിച്ചു. കുറച്ചു നേരം അദ്ദേഹത്തിന്‍റെ പാട്ട് കേട്ടു എന്നിട്ട് സന്തോഷത്തോടെ അങ്ങയ്ക്ക് എന്തെങ്കിലും ചെയ്യണം എന്നു എനിക്കു തോന്നുന്നു. എന്തു വേണം എന്നു പറയു എന്ന്‍ പറഞ്ഞു.
      കുറച്ചു പഴങ്ങളും മറ്റും കൊണ്ടു കൊടുത്തു. അദ്ദേഹം അതു സ്വീകരിച്ചു. അയാള്‍ പ്രഭുവോടു താന്‍ എത്രയോ കൊള്ളയും കൊലയും ചെയ്യുന്നവനാനെന്നും ഇതു വരെ ശാന്തി എന്തെന്ന് അറിഞ്ഞിട്ടില്ല എന്നും പറഞ്ഞു. അദ്ദേഹത്തെ കണ്ടപ്പോള്‍ മനസ്സില്‍ എന്തോ ഒരു മാറ്റം തോന്നുന്നു.  അദ്ദേഹത്തിന്‍റെ ആനന്ദത്തിന്റെ കാരണം എന്താണെന്ന് ചോദിച്ചു. മഹാപ്രഭു വളരെ സന്തോഷിച്ചു അയാള്‍ക്ക്‌ ആ നടുക്കാട്ടില്‍ വെച്ചു മന്ത്ര ഉപദേശം നല്‍കി. എന്നിട്ട് അതു തന്നെ ജപിച്ചു കൊള്ളുവാന്‍ പറഞ്ഞു. അന്ന് മുഴുവനും അയാള്‍ ആ മരച്ചുവട്ടില്‍ ഇരുന്നു ജപിച്ചുകൊണ്ടെ ഇരുന്നു. ആ ഒരൊറ്റ രാത്രി തന്നെ ആ കൊള്ളക്കാരന്‍ മാറി. 
     അയാള്‍ തന്‍റെ കൂട്ടാളികളെ നോക്കി, ഇത്രയും നാള്‍ ഞാന്‍ പലേ അക്രമങ്ങളും ചെയുതിട്ടുണ്ടു. ഇന്നു മുതല്‍ ഞാന്‍ അതിനൊക്കെ വിട പറയുകയാണ്‌. നിങ്ങള്‍ക്കു ഇവിടെ പിരിഞ്ഞു പോകാം. നിങ്ങള്‍ക്ക് ഇഷ്ടം പോലെ ജീവിക്കാം എന്നു പറഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ പാപങ്ങളില്‍ നിന്നും വിരമിക്കാം. ഞാന്‍ പോവുകയാണ് എന്നു പറഞ്ഞു പ്രഭുവിനെ തേടി അലഞ്ഞു. അവസാനം അദ്ദേഹത്തെ കണ്ടു മുട്ടി. ആ കാല്‍കളില്‍ വീണു പൊട്ടിക്കരഞ്ഞു. ചൈതന്യര്‍ അയാളെ തൂക്കി നിറുത്തി എന്നിട്ട് എന്തിനാണ് കരയുന്നത് എന്നു ചോദിച്ചു.  ഇന്നലെ അദ്ദേഹം നല്‍കിയ മന്ത്രം ജപിച്ചത് കൊണ്ടു  അയാള്‍ക്ക്‌ വളരെ ശാന്തി അനുഭവപ്പെട്ടു. അതു കൊണ്ടു ഇനി പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചെയ്ത പാപങ്ങളെ എങ്ങനെ തീര്‍ക്കും എന്നും ചോദിച്ചു. മഹാപ്രഭു അയാളോട് തുരര്‍ന്നു നാമം ജപിച്ചുകൊണ്ടിരുന്നാല്‍ മാത്രം മതി എന്നും, പാപം തനിയെ മറഞ്ഞു പോകും എന്നും പറഞ്ഞു. അപ്പോള്‍ അയാള്‍ അദ്ദേഹത്തോട് ഒരു വരം വേണം എന്നാവശ്യപ്പെട്ടു. എന്തു വേണം എന്നു പ്രഭു ചോദിച്ചപ്പോള്‍ 'അങ്ങ് എന്നെയും കൂടെ കൂട്ടണം' എന്നയാള്‍ പറഞ്ഞു. 'അങ്ങ് എന്നെ വിട്ടിട്ടു പോയാല്‍ എന്‍റെ വാസനകള്‍ മീണ്ടും എന്നെ പീടിക്കാം. എനിക്കു ഭയമാകുന്നു. അതു കൊണ്ടു അങ്ങ് എന്നെ കൂടെ കൊണ്ടു പോകണം' എന്നു പറഞ്ഞു. ചൈതന്യര്‍ അതു സമ്മതിച്ചു അയാളെയും കൂട്ടി പോയി. 
     ഇതില്‍ അത്ഭുതം എന്താണെന്നാല്‍ ചൈതന്യര്‍ പൂരിക്ക് തിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ ശിഷ്യര്‍ പലരും കൂടെ വരാം എന്നു പുറപ്പെട്ടു. അദ്ദേഹം അവരെ എല്ലാവരെയും വിലക്കിയിട്ടു ഒറ്റയ്ക്കാണ് തിരിച്ചത്. എന്നാല്‍ ഈ കൊള്ളക്കാരനെ യാതൊരു മടിയും കൂടാതെ ചേര്‍ത്തു. നൌരോജിയുടെ പല കോടി ജന്മങ്ങളുടെ പാപങ്ങളെ ചൈതന്യര്‍ നാമജപം ഉപദേശം ചെയ്തു നശിപ്പിച്ചു തന്‍റെ കൂടെ കൂട്ടി കൊണ്ടു വന്നു.  നൌരോജി ഇപ്പോള്‍ ഒരു ഉത്തമമായ ഭാഗവതനായി മാറി. അയാളുടെ പാപങ്ങളെല്ലാം അയാളെ വിട്ടു പോയി. ചൈതന്യരുടെ കൂടെ നടന്നു അവര്‍ ബറോഡയുടെ അടുതെത്തി. അവിടെ വെച്ചു അയാള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം പിടിപെട്ടു. ചൈതന്യരുടെ ചരണങ്ങളെ  പിടിച്ചു നാമം ജപിച്ചു കൊണ്ടു  ശരീരം വെടിഞ്ഞു. പ്രഭു തന്‍റെ കൈകള്‍ കൊണ്ടു തന്നെ അയാളുടെ അന്തിമ കര്‍മ്മങ്ങള്‍ ചെയ്തു.  ഇങ്ങനെ ഒരു ഭാഗ്യം ആര്‍ക്കും ലഭിക്കുകയില്ല. ഒരു കൊള്ളക്കാരനായിരുന്ന നൌരോജിയേ ഭക്തനാക്കി മാറ്റി അയാളുടെ അന്തിമ സംസ്കാരം വരെ ചെയ്തു ചൈതന്യര്‍. തന്‍റെ ഗുരുവില്‍ അയാള്‍ക്കുണ്ടായിരുന്ന ഉറച്ച വിശ്വാസമാണ് കാരണം.  ആ ഒരു വിശ്വാസം ഉണ്ടെങ്കില്‍ നമുക്കും സദ്‌ഗതി പ്രാപ്തമാകും. രാധേകൃഷ്ണാ!  
ഭക്തി രഹസ്യം 
അര്‍ജ്ജുന ഭക്തി -3
      രാധേകൃഷ്ണാ! കാലവ മഹര്‍ഷി ഭഗവാന്‍ തന്നെ ഗന്ധര്‍വനെ വധിക്കണം എന്നു വരം വാങ്ങി. അദ്ദേഹം നാരദര്‍ എന്ന സദ്‌ഗുരുവിനെ ആശ്രയിച്ചത്  കൊണ്ടു ഭഗവാനോട് എങ്ങനെ വരം ചോദിക്കണം എന്നു മനസ്സിലായി. നിശ്ചിന്തനായി അദ്ദേഹം തിരിച്ചു പോയി. നാരദര്‍ ഉടനെ തന്‍റെ അടുത്ത കര്‍ത്തവ്യം ആരംഭിച്ചു. അദ്ദേഹം നേരെ പോയത് ഗന്ധര്‍വന്റെ കൊട്ടാരത്തിലേക്കാണു! ഗന്ധര്‍വന്‍ സുഖ ഭോഗങ്ങളില്‍ മുഴുകി ഇരിക്കുകയാണ്. അയാള്‍ക്ക്‌ തന്‍റെ സുഖം അല്ലാതെ അപ്പോള്‍ മറ്റു ചിന്തകള്‍ ഒന്നും തന്നെ ഇല്ല. പക്ഷേ ഗുരുവിനെ കാരുണ്യം അപരിമിതമാണ്. ജീവന്‍റെ ഗുണങ്ങളെ ഒന്നും അവര്‍ നോക്കാറില്ല.  അവരെ രക്ഷിക്കേണ്ടത് അവരുടെ കടമയല്ലേ! 
        നാരദര്‍ കൊട്ടാരത്തിനകത്തേയ്ക്ക് എത്തി നോക്കി. ഗന്ധര്‍വനു ദേഷ്യം വന്നു. ആരാ അതു എന്നു ചോദിച്ചു. അതിനു  ഞാനാണ് നാരദന്‍  എന്നു അദ്ദേഹം മറുപടി പറഞ്ഞു. മദ്യ ലഹരിയില്‍ അയാള്‍ ഇപ്പോള്‍ തനിക്കു കാണാന്‍ പറ്റില്ല അതു കൊണ്ടു അദ്ദേഹത്തോട് പോകുവാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഗുരു അങ്ങനെ തിരിഞ്ഞു പോകാന്‍ ഭാവമില്ല. 
'ഞാന്‍ ഭിക്ഷയ്ക്കായി വന്നിരിക്കുകയാണ്. അതു തന്നാല്‍ ഉടന്‍ പോകാം' എന്നു പറഞ്ഞു.
'എന്തു ഭിക്ഷ വേണം' എന്നു അരിശത്തോടെ അയാള്‍ ചോദിച്ചു.
'രണ്ടു ചോദ്യങ്ങള്‍ക്കു ഉത്തരം' നാരദര്‍ പറഞ്ഞു.
'എന്താണത്'?
'നിനക്കു എത്ര ഭാര്യമാര്‍, എത്ര കുട്ടികള്‍?'
'ഇതെന്തു ചോദ്യം. നൂറു ഭാഗ്യമാര്‍, ആയിരം മക്കള്‍'
'അയ്യോ! ഒരു ഭാര്യയും കുട്ടിയും ഉണ്ടെങ്കില്‍ തന്നെ വളരെ കഷ്ടമാണ്. പാവം ഇത്രയും പേര്‍ വിധവകളും അനാഥരുമാവുകയോ! വലിയ കഷ്ടം തന്നെ!' എന്നു പറഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു. ഗന്ധര്‍വന്‍ അടിയേറ്റ പോലെ നിന്നു പോയി. ഗുരു നമ്മുടെ ഉറക്കത്തില്‍ നിന്നും നമ്മേ ഒരു പ്രഹരം തന്നു ഉണര്‍ത്തുന്നു.  ഗന്ധര്‍വനു ഇപ്പോഴാണ് സ്ഥല കാല ബോധം ഉണ്ടായത്. അയാള്‍ നാരദരുടെ പിറകെ 'മഹര്‍ഷേ! മഹര്‍ഷേ!' എന്നു വിളിച്ചു കൊണ്ടു ഓടി. 'മഹര്‍ഷേ! അങ്ങ് എന്താണ് പറഞ്ഞത്? ഒരിക്കല്‍ കൂടി പറയു' എന്നു ചോദിച്ചു.നാരദര്‍ ഉടനെ 'ഇന്നു വൈകുന്നേരത്തിനുള്ളില്‍ നിന്‍റെ തല അറുക്കാം എന്നൊരാള്‍ ശപഥം എടുത്തിട്ടുണ്ട്' എന്നു പറഞ്ഞു.  ഗന്ധര്‍വന്‍ അലക്ഷ്യമായി 'എന്‍റെ തലയറുക്കാന്‍ സാമാര്‍ത്ഥ്യമുള്ളവര്‍ ആരുണ്ട് ഇവിടെ' എന്നു ചോദിച്ചു. നാരദര്‍ അതിനു ഭഗവാന്‍ കൃഷ്ണന്‍ എന്നു മറുപടി പറഞ്ഞു. ഗന്ധര്‍വന്‍ സ്തബ്ധനായി നിന്നു പോയി. 
        അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. ദ്വാരകാനാഥന്‍  കൃഷ്ണന്‍ തന്നെ എന്തിനു കൊള്ളണം. തന്നോടു എന്തു വൈരാഗ്യമാണ് അദ്ദേഹത്തിനുള്ളത്. നാരദരോട് 'ഭഗവാനു ഞാന്‍ ഒരപരാധവും ചെയ്തില്ലല്ലോ എന്തിനാണ് എന്നോടു ശത്രുത. എന്നുചോദിച്ചു.  അതിനു നാരദര്‍ അയാള്‍ കാലവ മഹര്‍ഷിയുടെ കൈകളില്‍ മുറുക്കി തുപ്പിയ കാര്യം പറഞ്ഞു. ഭഗവാന്‍ തന്‍റെ ഭക്തന്മാര്‍ക്ക് അപരാധം ചെയ്താല്‍ പൊറുക്കില്ല എന്നു പറഞ്ഞു. 
      ഗന്ധര്‍വന്‍ വിറച്ചു പോയി. 'പ്രഭോ എന്നെ രക്ഷിക്കണം. ഇതില്‍ നിന്നും രക്ഷ നേടാന്‍ എന്തെങ്കിലും ഒരു ഉപായം അങ്ങ് തന്നെ പറഞ്ഞു തരണം എന്നു ചോദിച്ചു. നാരദര്‍ അതിനു താന്‍ ഈ കാര്യം അറിയിക്കാന്‍ മാത്രം വന്നതാണെന്നും തന്നെ കൊണ്ടു ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ചു. പക്ഷേ ഗന്ധര്‍വനും ഭാര്യമാരും അദ്ദേഹത്തിന്‍റെ ചരണങ്ങളില്‍ മുറുകെ പിടിച്ചു കേണു. ഒടുവില്‍ നാരദര്‍ ഇതിനു ഒരേ ഒരു പോംവഴിയെ ഉള്ളു എന്നു പറഞ്ഞു.  എന്താണത് എന്നു ഗന്ധര്‍വന്‍ ആകാംക്ഷയോടെ ചോദിച്ചു. കൃഷ്ണന്‍ വധിക്കാം എന്നു ശപഥം ചെയ്തിട്ടുണ്ടെങ്കിലും , കൃഷ്ണനു വധിക്കാന്‍ സാധിക്കാത്ത വിധം എതിര്‍ത്ത് പോരാടാന്‍ കെല്പുള്ള ആരെങ്കിലും നിനക്കായി യുദ്ധം ചെയ്യണം എന്നു പറഞ്ഞു.  താന്‍ അതിനു എന്തു ചെയ്യണം എന്നു ഗന്ധര്‍വന്‍ ചോദിച്ചു. കൃഷ്ണനു തന്‍റെ ഭക്തന്മാരുടെ വാക്കു പാലിക്കും. നീ സുഭദ്രാ ദേവിയുടെ ചരണങ്ങളില്‍ വീഴു. തന്‍റെ സഹോദരിയോടു അദ്ദേഹത്തിനു വളരെ സ്നേഹമാണ്. തനിക്കു സുഭദ്രാ ദേവിയെ പരിചയം പോലും ഇല്ല എന്നു ഗന്ധര്‍വന്‍ പറഞ്ഞു. ശരി വരു എന്നു പറഞ്ഞു അയാളെ കൂട്ടി കൊണ്ടു നാരദര്‍ സുഭദ്രയുടെ പക്കല്‍ നടന്നു. 
       അന്ന് ഒരു അമാവാസ്യ ദിനമായിരുന്നു. സുഭദ്ര നദിക്കരയില്‍ തര്‍പ്പണം ചെയ്യാന്‍ പുരോഹിതനെ കാത്തു നില്‍ക്കുകയായിരുന്നു. അന്ന് രാജപുരോഹിതന്‍ എന്തോ അതു വരെ വന്നില്ല. സമയം പൊയ്ക്കൊണ്ടിരുന്നു. അപ്പോഴാണ്‌ നാരദര്‍ അവിടെ എത്തിയത്. സുഭദ്രയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. നാരദര്‍ തന്നെ കര്‍മ്മം ചെയ്യിച്ചാല്‍ എത്ര നല്ലതാണ് എന്നു തോന്നി. നാരദര്‍ ഗന്ധര്‍വനെ കുറച്ചു മാറി ഒളിച്ചിരിക്കാന്‍ പറഞ്ഞിട്ടാണ് വരവ്.  സുഭദ്ര നാരദരെ ആദരവോടെ സ്വീകരിച്ചു ആനയിച്ചു. അദ്ദേഹത്തോട് തനിക്കു ഇന്നു കര്‍മ്മം ചെയ്തു തരണം എന്നു അപേക്ഷിച്ചു. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. പക്ഷേ വളരെ ശ്രദ്ധയോടെ മന്ത്രങ്ങള്‍ പറയണം എന്നൊരു നിബന്ധന പറഞ്ഞു. സുഭദ്രയ്ക്ക് വളരെ സന്തോഷമായി.  വളരെ ഭംഗിയായി സങ്കല്പ മന്ത്രം പറഞ്ഞു കൊടുത്തു. സുഭദ്ര ശ്രദ്ധയോടെ അതു ആവര്‍ത്തിച്ചു. നാരദര്‍ അവസാനം "കൃഷ്ണന്‍റെ സഹോദരിയായ സുഭദ്രാ ദേവിയായ ഞാന്‍ ഇന്നു ആരു എന്‍റെ കാലില്‍ വന്നു വീണാലും അവര്‍ക്കു പ്രാണ രക്ഷ നല്‍കാം' എന്ന വാക്യവും കൂടി അതില്‍ ചേര്‍ത്തു ചൊല്ലി കൊടുത്തു. ഒന്നും അറിയാതെ സുഭദ്ര അതും ആവര്‍ത്തിച്ചു സത്യ പ്രമാണം എടുത്തു. ബാക്കി അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
     


തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 41 
മണ്‍പൂവൈ ഇട്ടേനോ കുറവ നമ്പിയൈപ്പോലെ?
കുറവ നമ്പി കുശവ ജാതിയില്‍ പെട്ട ഒരു ഭക്തനാണ്. മണ്‍ പാത്രങ്ങള്‍ ഉണ്ടാക്കി  വിറ്റു കുടുംബം നടത്തിയിരുന്നു. പരമ ഭക്തനാണ്. പക്ഷേ തന്‍റെ ഭക്തി പുറത്തു ഒട്ടും കാണിച്ചിരുന്നില്ല. തിരുപ്പതി പെരുമാളോട്  ആഴമേറിയ വിശ്വാസം ഉണ്ടായിരുന്നു. അമ്പലത്തില്‍ ചെന്നു തൊഴാനൊന്നും അദ്ദേഹത്തിനു  സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങള്‍ ചെയ്യാനേ സമയംകിട്ടിയിരുന്നുള്ളൂ.  എന്നും തന്‍റെ കര്‍മ്മങ്ങളെല്ലാം ഭംഗിയായി ചെയ്യും. ചെയ്യുമ്പോള്‍ ഭഗവാനോട് മാനസീകമായി സംസാരിക്കും. 'പ്രഭോ നിന്‍റെ കാരുണ്യം അപാരം തന്നെ. ഈ ചെളി മണ്ണ് വെള്ളം ചേര്‍ത്ത് കുഴയ്ക്കുമ്പോള്‍ എത്ര ഭംഗിയായി എനിക്കു രൂപാന്തരം ചെയ്യാന്‍ സാധിക്കുന്നു!  നിന്‍റെ കാരുണ്യത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല' എന്നു പറയും. ഒരിക്കലും തന്‍റെ സാമാര്‍ത്ഥ്യം കൊണ്ടാണ് ഇതൊക്കെ സാധിക്കുന്നത് എന്നു അദ്ദേഹം ചിന്തിച്ചിരുന്നില്ല. വളരെ ഉയര്‍ന്ന ഒരു മനോഭാവം! അതു ഏല്ലാവര്‍ക്കും കിട്ടണം. സാധാരണ നാം നമ്മുടെ ബുദ്ധി കൊണ്ടു കാര്യങ്ങള്‍ ചെയ്യുന്നു എന്നു സ്വയം ശ്ലാഘിക്കും. എന്നാല്‍ ഭക്തന്മാര്‍ ഭഗവാനോട് പൂര്‍ണ്ണമായും ശരണാഗതി ചെയ്യുന്നു. എന്നും ഒരു നിശ്ചിത അളവ് വരെ കലങ്ങള്‍ ഉണ്ടാക്കും. അതു കഴിഞ്ഞാല്‍ പണി നിറുത്തും. എന്നിട്ട് തന്‍റെ കൈകളില്‍ പറ്റി പിടിച്ചിരിക്കുന്ന മണ്ണ് മുഴുവനും ഉരുട്ടി എടുത്തു ഏതെങ്കിലും ഒരു പൂവ് ഉണ്ടാക്കും. എന്നിട്ട് അതിനെ ഭഗവാനു അര്‍പ്പിക്കും. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ഇതു ചെയ്തിരുന്നത്. അദ്ദേഹം ഇതു ഒരു യജ്ഞം പോലെ ചെയ്തു വന്നു. 'ഭഗവാനെ എനിക്കു അവിടെ വന്നു ചേരാന്‍ സാധിച്ചില്ല. ഈ പൂവ് മറ്റു പുഷ്പങ്ങളുടെ കൂടെ സ്വീകരിക്കണമേ' എന്നു പ്രാര്‍ത്ഥിക്കും. അദ്ദേഹം എന്നും സമര്‍പ്പിക്കുന്ന പൂവുകള്‍ ഭഗവാനും സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. ആ പൂക്കള്‍ നേരിട്ട് വൈകുണ്ഡത്തില്‍ തന്നെ എത്തിയിരുന്നു. 
         ഇതേ സമയം ആ രാജ്യത്തെ രാജന്‍ ഭഗവാനു സ്വര്‍ണ്ണം കൊണ്ടു 1008 പൂവുകള്‍ ഉണ്ടാക്കി സമര്‍പ്പിച്ചു.  രാജനും അഹംഭാവം ഇല്ലാതെ ഭക്തിയോടെ  ഭഗവാനു സമര്‍പ്പിച്ചു.  എന്നും വളരെ ഭക്തിയോടെ ശ്രീലകത്തിനു പുറത്തു ഇരുന്നു  കൊണ്ടു തന്നെ സ്വന്തം കൈകള്‍ കൊണ്ടു തന്നെ ഭഗവാനു ഒട്ടും ഈര്‍ച്ച തോന്നാത്ത വിധത്തില്‍ അര്‍പ്പിക്കും. ഭഗവാന്‍ അതും സന്തോഷത്തോടെ സ്വീകരിച്ചു.
         ഭഗവാനു ഈ കുരവ നമ്പിയുടെ ഭക്തിയെ ലോകത്തിനു കാണിച്ചു കൊടുക്കണം എന്നു തോന്നി. ഒരു ദിവസം രാജാവ് രാവിലെ വന്നു നോക്കുമ്പോള്‍ തന്‍റെ സ്വര്‍ണ്ണ പുഷ്പങ്ങളുടെ മേല്‍ കുറെ വിചിത്രമായ പൂക്കള്‍ ഇരിക്കുന്നത് കണ്ടു. എടുത്തു നോക്കിയപ്പോള്‍ മണ്ണാണോ എന്നു സംശയം തോന്നി. പക്ഷേ വളരെ ഭംഗിയായിരുന്നു. സ്പര്‍ശിക്കുമ്പോള്‍ മൃദുവുമായിരുന്നു. ഒരു ശരിയായ പൂവ് പോലെ തന്നെ ഇരുന്നു. വളരെ ആശ്ചര്യം തോന്നി. ഭഗവാനെ നോക്കി 'പ്രഭോ ഇതു എന്താണ്?' എന്നു ചോദിച്ചു. ഭഗവാന്‍ ഉടനെ 'നിനക്കിഷ്ടമായോ? ഇവയെല്ലാം ഒരു ഭക്തന്‍ എനിക്കു അര്‍പ്പിക്കുന്നതാണ്!'
"ആരാണദ്ദേഹം? എനിക്കു കാണാന്‍ പറ്റുമോ?"
"അതു കുറച്ചു ബുദ്ധിമുട്ടാണ്! അയാള്‍ വളരെ രഹസ്യമായാണ് തന്‍റെ ഭക്തിയെ വെച്ചിരിക്കുന്നത്." 
രാജന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഭഗവാന്‍ അയാളുടെ പേരും മേല്‍വിലാസവും പറഞ്ഞു കൊടുത്തു.  രാജന്‍ വളരെ ആകാംക്ഷയോടെ അവിടെ എത്തി. ദൂരെ മറഞ്ഞു നിന്നുകൊണ്ട്  അദ്ദേഹത്തെ ശ്രദ്ധിച്ചു. അദ്ദേഹം എപ്പോഴാണ് പൂവുണ്ടാക്കുന്നത് എന്നു നോക്കി നിന്നു.  വൈകുന്നേരം വരെ അദ്ദേഹം ഒരു മന്ത്രം പോലും പറയുന്നതായിട്ടു  തോന്നിയില്ല. വൈകുന്നേരം ജോലി കഴിഞ്ഞു അദ്ദേഹം കയിലുള്ള മണ്ണെല്ലാം കൂട്ടി എടുത്തു. എന്നിട്ട് വളരെ ശ്രദ്ധയോടെ ഒരു പൂവ് ഉണ്ടാക്കി. ആ പൂവ് തന്‍റെ കൈയില്‍ വെച്ചുകൊണ്ട് ഭഗവാനോട്  'പ്രഭോ! അടിയന്‍ അര്‍പ്പിക്കുന്ന ഈ പൂവ് സന്തോഷത്തോടെ സ്വീകരിക്കണമേ' എന്നു പറഞ്ഞു,. രാജന്‍ നോക്കി നില്‍ക്കെ ആ പൂവ് മറഞ്ഞു.  അതു ഭഗവാന്‍റെ പാദങ്ങളില്‍ ചേരുന്നത് രാജനു കാണാന്‍ സാധിച്ചു.
      കുറവ നമ്പിയുടെ ഭക്തി കണ്ടു രാജന്‍ തരിച്ചിരുന്നു പോയി. തനിക്ക് ഇത്രയും ഭക്തി ഇല്ല എന്നു പറഞ്ഞു  അദ്ദേഹത്തെ വളരെ ആദരവോടെ നോക്കി. ഉള്ളില്‍ നിന്നും ഭഗവാന്‍ രാജനെ അദ്ദേഹത്തിന്‍റെ കാലുകളില്‍ വീണു നമസ്കരിക്കുവാന്‍ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആശീര്‍വാദം ലഭിച്ചാല്‍ നിനക്കും അതു പോലെ ഭക്തി ഉണ്ടാകും എന്നു പറഞ്ഞു. ഉടനെ രാജന്‍ ഓടി ചെന്നു അദ്ദേഹത്തെ നമസ്കരിച്ചു.  
      കുറവ നമ്പി അത്ഭുതപ്പെട്ടു രാജനെ നോക്കി. ഭക്തനായത് കൊണ്ടു അദ്ദേഹത്തിനു കാര്യം മനസ്സിലായി. വളരെ ദുഃഖം തോന്നി. ഭഗവാന്‍ ഏഷണി പറച്ചിലും തുടങ്ങിയോ? എന്തിനാണ് ആവശ്യമില്ലാതെ തന്നെ കുറിച്ചു മറ്റുള്ളവരോടു പറയുന്നത്? ഛെ! താന്‍ എത്ര രഹസ്യമായിട്ടാണ്‌ തന്‍റെ ഭക്തിയെ വെച്ചിരുന്നത്. അതു പുറത്തായില്ലേ. ഇനി തന്നെ എല്ലാരും പുകഴ്ത്തും. അതൊക്കെ കേട്ടു തനിക്കു പതുക്കെ പതുക്കെ അഹംഭാവം വരും. അതു തന്‍റെ പതനത്തിനു കാരണവുമാകും എന്നു ചിന്തിച്ചു. പ്രഭോ! അങ്ങനെ ഒരു ദുര്‍ഭാഗ്യം എനിക്കു സംഭവിക്കാന്‍ പാടില്ല എന്നു പറഞ്ഞു കൊണ്ടു നിലത്തു കുഴഞ്ഞു വീണു. അദ്ദേഹം ഭഗവത് പദം പ്രാപിച്ചു. രാജന്‍ പൊട്ടി കരഞ്ഞു. താന്‍ കാരണം ഒരു മഹാ ഭക്തന്‍ ജീവന്‍ വെടിഞ്ഞല്ലോ എന്നു ദുഃഖിച്ചു. ഭഗവാന്‍ അതിനു നമ്പി എന്നും തനിക്കു പുഷ്പം അര്‍പ്പിച്ചിരുന്നു. താന്‍ നമ്പിയെ തന്നെ എടുക്കണം എന്നു വിചാരിച്ചു അതുകൊണ്ടാണ് ഈ ലീലയാടിയത് എന്നു പറഞ്ഞു. 
അതു പോലെ 'മണ്‍ പൂവൈ ഇട്ടേനോ കുറവ നമ്പിയൈ പോലെ' എന്നു പെണ്‍പിള്ളൈ ചോദിച്ചു. ഞാന്‍ ഒരു പുഷ്പവും വൈത്ത മാനിധി പെരുമാളിന് അര്‍പ്പിച്ചിട്ടില്ലല്ലോ.  തനിക്കു എന്തു അര്‍ഹതയാണ് ഉള്ളതു? താന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു രാമാനുജരെ നോക്കി പറഞ്ഞു. അദ്ദേഹം അതിനു ആ ഭാവം നിനക്കും കിട്ടട്ടെ എന്നനുഗ്രഹിച്ചു. രാധേകൃഷ്ണാ!