Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, March 13, 2013

പ്രേമവേദം - മാർച്ച്‌ 13

Posted by VEDHASAARAM


     ശ്രീമാന്നാരായണീയം
ദിനാവസാനേഥ സരോജയോനിഃ
സുഷുപ്തി കാമസ്ത്വയി സന്നിലില്യേ
ജഗന്തി ച ത്വജ്ജഠരം സമീയു
സ്തദേദം ഏകാർണ്ണവമാസ വിശ്വം.
                                                        (ദശഃ8 ശ്ലോഃ5)
     അനന്തരം ആദ്യ യുഗാവസാനത്തിൽ ഉറങ്ങാനാഗ്രഹിച്ച ബ്രഹ്മദേവൻ അങ്ങയിൽ വില്യം പ്രാപിച്ചു. ജഗത്തുക്കളും അങ്ങയുടെ ഉള്ളിൽ ലയിച്ചു.അപ്പോൾ ഈ ഭൂമി ജലമാത്രമായി തീർന്നു.
                                      (പണ്ഡിറ്റ്‌ ഗോപലൻ നായർ)
    സദ്ഗുരുവാത്സല്യം
       ശിഷ്യലക്ഷണങ്ങൾ
 രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം ദേശികർ പറയുന്ന ശിഷ്യ ലക്ഷണം എന്തൊക്കെയെന്നു കണ്ടു വന്നു. ലക്ഷണങ്ങൾ തുടരുന്നു. ശിഷ്യൻ ഗുരുവിനോടു സത്യസന്ധനായിരിക്കണം.ക്ഷത്രബന്ധു നദിയിൽ വീണുപോയ ഒരു ഋഷിയെ രക്ഷിച്ചു. അദ്ദേഹം നീ നല്ലവനാണെന്നു തോന്നുന്നു എന്നു പറഞ്ഞപ്പോൾ ഒളിക്കാതെ താൻ ഒരു ദുഷ്ടനാണെന്നു സമ്മതിക്കുന്നു. അതു  കൊണ്ടു അയാൾക്കു ദോഷം ഒന്നും ഉണ്ടായില്ല എന്നു  മാത്രമല്ല, അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടു നല്ല ഗതിയെ പ്രാപിക്കുകയും ചെയ്തു. അതു  കൊണ്ടു സദ്ബുദ്ധിയോടെ ഇരിക്കണം, സത്യ സന്ധനായിരിക്കണം എന്നു  ശിഷ്യ ലക്ഷണത്തിൽ പറയുന്നു.
          ഗുരു നമ്മെ ശ്ലാഘിക്കണം  എന്നു  കരുതി നമുക്കു  ഇല്ലാത്ത ഗുണങ്ങളെ അഭിനയിക്കരുതു. നമ്മുടെ സ്ഥിതിയെ ഉള്ളതു പോലെ കാട്ടി കൊടുക്കുക. അതിനനുസരിച്ചു  ചെയ്യും.രത്നാകരൻ എന്ന വേടൻ നാരദരുടെ മുന്നിൽ ഒരു അഭിനയവും ഇല്ലാതെ സ്വയം വെളിപ്പെടുത്തി. അതു കൊണ്ടു അദ്ദേഹം വാല്മീകി എന്നാ ആദി കവിയായി ഉയർന്നു. പരശുരാമൻ തന്റെ അഛന്റെ വാക്കു അനുസരിച്ച് അമ്മയെയും സഹോദരങ്ങളെയും വെട്ടി. പക്ഷെ അത് കഴിഞ്ഞു തനിക്കു അവർ തിരികെ വരണം എന്നു ആഗ്രഹം ഉണ്ടെന്നു അദ്ദേഹത്തോടു തുറന്നു പറഞ്ഞു. ജമദഗ്നി അനുഗ്രഹിച്ചു. പിള്ളൈ ഉറങ്കാവില്ലി ദാസർ രാമാനുജരോടു താൻ തന്റെ ഭാര്യയുടെ കണ്ണിന്റെ അഴകിൽ മയങ്ങി ഇരിക്കുകയാണെന്നു സമ്മതിച്ചു. രാമാനുജർ അദ്ദേഹത്തെ ഉടൻ തന്നെ വിളിച്ചു കൊണ്ടു പോയി രംഗരാജന്റെ കണ്ണുകളുടെ സൌന്ദര്യം കാണിച്ചു കൊടുത്തു. ഗുരു നാഥനോട് നമ്മുടെ സ്ഥിതിയെ ഉള്ളതു പോലെ കാണിച്ചു കൊടുക്കുക. അതു കൊണ്ടു നല്ലതേ വരൂ.
       അടുത്തതു ശാന്തത! ശാന്തത എന്നു  വെച്ചാൽ ഇന്ദ്രിയങ്ങളെ അടക്കുക എന്നർത്ഥം. ഇന്ദ്രിയങ്ങളെ അലഞ്ഞു നടക്കാൻ അനുവദിക്കാതെ സംയമനം ചെയ്യണം. ശ്രമിച്ചാൽ എല്ലാവർക്കും ചെയ്യാവുന്നതാണ്. നിരന്തര അഭ്യാസം വേണം. അതിനു വേണ്ടി പോരാടാൻ തയാറാകണം. ശ്രമിക്കാതെ വെറുതെ 'എനിക്കു പറ്റില്ല പറ്റില്ല എന്നു പറഞ്ഞാൽ  ശരിയാവില്ല. പുലർച്ചെ  ഉണരാൻ എനിക്കു പറ്റില്ല, എനിക്കു ടിവി കാണാതെ കാണാതെ ഇരിക്കാൻ പറ്റില്ല, എനിക്കു നാവു അടക്കാൻ പറ്റില്ല എന്നൊക്കെ പറയാൻ വളരെ എളുപ്പമാണ്. അങ്ങനെ ഇന്ദ്രിയങ്ങൾക്കു അടിമപ്പെടണമോ? നാം ഒന്നു  ആലോചിച്ചു നോക്കണം. നിന്നെ സഹായിക്കാൻ എനിക്ക് പറ്റില്ല എന്നു സുഹൃത്തു പറഞ്ഞാലോ, എനിക്കു  ഭക്ഷണം ഉണ്ടാക്കാൻ പറ്റില്ല എന്നു  അമ്മ പറഞ്ഞാലോ, എനിക്കു ചെലവിനു പണം തരാൻ പറ്റില്ല എന്നു  അച്ഛൻ പറഞ്ഞാലോ നമ്മൾ സമ്മതിക്കുമോ? അത് പോലെ നമ്മുടെ കാര്യത്തിൽ നാം തന്നെ മുൻകൈ  എടുത്തു ശ്രമിക്കണം.
         ഇന്ദ്രിയ നിഗ്രഹം എന്നതു ആത്മീയ പാതയിൽ വളരെ മുഖ്യമായ ഒന്നാണു. ഇന്ദ്രിയങ്ങളെ അടക്കാൻ സ്വയം തന്നെ സാധിക്കണം. ജയിക്കണം! വെറും അഞ്ചു വയസ്സ് മാത്രമുള്ള ധ്രുവനു ഇന്ദ്രിയ നിഗ്രഹം സാധിച്ചു എങ്കിൽ നമുക്കു  എന്തു കൊണ്ടു ആവില്ല? അതിനു ആ ശാന്തത ആവശ്യമാണു്. എനിക്കു  വേണ്ടാത്തത് ഞാൻ ചെയ്യില്ല എന്നു  തീരുമാനിക്കണം. ഇന്ദ്രിയങ്ങളുടെ പുറകെ പോകുമ്പോൾ മനസ്സ് ചഞ്ചലമാകുന്നു  അതല്ലാതെ മനസ്സ് ശാന്തമാകണം. പറ്റില്ല എന്നു പറയാതെ എങ്ങനെയെങ്കിലും സാധിക്കണം എന്ന ദ്രുഡം വേണം.
ഇത്രയും കാര്യങ്ങൾ ക്ഷമയോടെ ചിന്തിച്ചു ചിന്തിച്ചു മാറുവാൻ ശ്രമിക്കുക. എത്രയോ ജന്മം നാം പാഴാക്കി കളഞ്ഞു. ഇനിയെങ്കിലും രക്ഷപ്പെടണ്ടേ? ഇത്രയും നന്നായി ഹൃദയത്തിൽ ഏറ്റുക. ബാക്കി ലക്ഷണങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

       
     
    ഭക്തിരഹസ്യം 
       രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ രൈദാസർ രാജനോട്‌ 1000 ജോടി പാദരക്ഷകൾ തരാം എന്നേറ്റിട്ടു എല്ലാം മറന്നു ഭക്തന്മാരുടെ കൂടെ സമയം ചെലവഴിച്ചു എന്നു  നാം കണ്ടു. ഈ അവസാന അവസാന നിമിഷത്തിൽ എല്ലാം അദ്ദേഹം പാണ്ഡുരംഗനിൽ അർപ്പിച്ചു കർമ്മ  നിരതനായി. എത്രത്തോളം ശ്രമിച്ചാലും ഒരൊറ്റ ദിവസം കൊണ്ടു 1000 എണ്ണം ചെയ്യാൻ പറ്റില്ല. പക്ഷെ അദ്ദേഹം അതൊന്നും ആലോചിക്കാതെ ഭജന പാടിക്കൊണ്ടു ജോലി ചെയ്തു. ഭജനയിൽ മനസ്സ് ലയിക്കുന്നതു കൊണ്ടു ജോലിയിൽ വേഗത കുറഞ്ഞു.
       എവിടെ നിന്നോ ഒരു ചെറുപ്പക്കാരൻ ചെരുപ്പു  തയ്ക്കുന്ന സൂചിയുമായി അവിടെ വന്നു. 'ഞാൻ ചെരുപ്പ് തയ്ക്കുന്നവനാണു. നാട്ടിൽ  നിന്നും വിട്ടു പോന്നു. എനിക്കു ജോലിയൊന്നും കിട്ടിയില്ല. എല്ലാരും പറഞ്ഞു അങ്ങയ്ക്കു 1000 ജോഡി ചെരുപ്പു തയ്യാരാക്കാനുണ്ടു എന്നു. ഞാൻ സഹായിക്കാം എന്തെങ്കിലും തന്നാൽ മതി' എന്നു ചോദിച്ചു. രൈദാസർക്കു  കണ്ണുകളിൽ ആനന്ദ ബാഷ്പം വന്നു. 'ഹേ പാണ്ഡുരംഗാ! എനിക്കു സഹായിക്കാൻ ഒരാളെ  അയച്ചുവല്ലോ. എന്നു പറഞ്ഞു. ആ ചെരുപ്പക്കാരനോട്‌ ശരി വരൂ രണ്ടു പേരും ചെയ്തു കൂടി  തീർക്കാം  എന്നു പറഞ്ഞു. ഉടനെ അയാൾ  അങ്ങു വിഷമിക്കണ്ടാ. എനിക്കു വേഗത്തിൽ ചെയ്യാനുള്ള കഴിവ് ഉണ്ട്. അങ്ങു ഇവിടെ ഇരുന്നു കൊണ്ടു ഭജന പാടു. ഞാൻ സുഖമായി കേട്ടു കൊണ്ടു ചെയ്യാം എന്നു പറഞ്ഞു.
      രൈദാസർക്കു വളരെ സന്തോഷമായി. അദ്ദേഹം കണ്ണടച്ചു കൊണ്ടു ആസ്വദിച്ചു ഭജന പാടിക്കൊണ്ടിരുന്നു. വെളുക്കും വരെ പാടിയിട്ടും അദ്ദേഹത്തിനു തളർച്ചയില്ല. കണ്ണ് തുറന്നപ്പോൾ അയാളോടു എന്താ രാജനോട്‌ കുറച്ചു സമയം കൂടെ ചോദിക്കട്ടെ എന്നു ചോദിച്ചു. ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ടു 'അതിന്റ ആവശ്യം ഇല്ല. എല്ലാം തീർന്നു എന്നു പറഞ്ഞു. അദ്ദേഹത്തിനു  അത്ഭുതമായി. 'എന്തു ഒറ്റയ്ക്കു ഇത്രയും തീർത്തോ?' 'അതു  അങ്ങയുടെ ഭജനയുടെ വിശേഷമാണ്. അതു കേട്ടു കേട്ടു ഞാൻ തയ്ക്കുന്നതു  പോലും അറിഞ്ഞില്ല എന്നു പറഞ്ഞു.ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണു ഇങ്ങനെ ചെരുപ്പു തയ്ക്കുന്നതു എന്നും കൂട്ടി ചേർത്തു. എന്നിട്ടു രൈദാസരോടു 'ഞാൻ പോയി ഒന്നു കുളിച്ചിട്ടു വരാം എന്നു പറഞ്ഞു പുറത്തു പോയി.
         കൃത്യ സമയത്തു രാജന്റെ ആൾക്കാർ വന്നു, ചെരുപ്പുകൾ എണ്ണി തിട്ടപ്പെടുത്തി. എല്ലാം നന്നായിരുന്നു. പറഞ്ഞ തുകയും കുറച്ചു കൂടുതലും അവർ അദ്ദേഹത്തിനു  കൊടുത്തു. രൈദാസർ തന്റെ ഭാര്യയോടു ഈ പണം മുഴുവനും ആ ചെറുപ്പക്കാരനു കൊടുക്കണം എന്നു പറഞ്ഞു. അയാളാണ് രാത്രി മുഴുവനും ജോലി ചെയ്തതു  താൻ വെറുതെ ഇരുന്നു പാടിയതേയുള്ളൂ. പക്ഷേ ഒരുപാടു സമയം ആയിട്ടും അയാൾ  വന്നേയില്ല. അദ്ദേഹം കാത്തിരുന്നു കാത്തിരുന്നു നോക്കി. കണ്ടില്ല. അവിടൊക്കെ അയാളെ തിരഞ്ഞു നോക്കി. എന്നിട്ടും കാണാനില്ല. എവിടെ പോയി കാണും എന്നു  ചിന്തിച്ചു കൊണ്ടു തിരിച്ചു വന്നു.
         ഇന്നലത്തെ രാത്രിയിലെ സംഗതികൾ ഓരോന്നും ഓർത്തു കൊണ്ടു അദ്ദേഹം തന്റെ ജോലി സ്ഥലത്തു  വന്നു. അവിടൊക്കെ ഒരു സുഗന്ധം തോന്നി. എന്താണിതെന്നു അദ്ദേഹം അത്ഭുതപ്പെട്ടു. പെട്ടെന്നു  ആ പയ്യൻ ഇരുന്നിരുന്ന സ്ഥലത്തു അദ്ദേഹം കുറച്ചു തുളസീദളങ്ങൾ  ശ്രദ്ധിച്ചു. എല്ലാം കൂടി ആലോചിച്ചപ്പോൾ അദ്ദേഹത്തിനു വന്നതു പാണ്ഡുരംഗനാണെന്നു മനസ്സിലായി. പൊട്ടിക്കരഞ്ഞു കൊണ്ടു അദ്ദേഹം 'പാണ്ഡുരംഗാ! നീ എനിക്കു  വേണ്ടി ഈ കൃത്യവും ചെയ്തുവോ എന്നു ചോദിച്ചു. സ്വയം പ്രഭു വന്നിരിക്കുന്നു! അദ്ദേഹത്തിന്റെ ശരീരം വിറച്ചു. യോഗക്ഷേമം വഹാമ്യഹം എന്ന വാക്യം ഭഗവാൻ സത്യമാക്കി.
        അദ്ദേഹം കരഞ്ഞു കരഞ്ഞു തളർന്നപ്പോൾ ഭഗവാൻ പ്രത്യക്ഷനായി. എന്തിനു കരയുന്നുവെന്നു ചോദിച്ചു. 'പ്രഭോ എനിക്കു വേണ്ടി ഇത്രയും നീചമായ ഒരു കർമ്മം അങ്ങ് ചെയ്യണമായിരുന്നോ എന്നു  ചോദിച്ചു. അതിനു ഭഗവാൻ നിന്റെ ഭജനയ്ക്കു  വേണ്ടി ഞാൻ എന്തും ചെയ്യാൻ ഒരുക്കമാണ് എന്നു ഉത്തരം പറഞ്ഞു. എന്നെ വശീകരിക്കുന്നതാണ് നിന്റെ ഭജന എന്നു പറഞ്ഞു.
     പ്രഭു ഭക്തിക്കു വശംവദനായി എന്തും ചെയ്യാൻ തയ്യാറായി കാത്തിരിക്കുകയാണ്. നാം ചെയ്യേണ്ടത് നമ്മുടെ ഹൃദയം ഭഗവാനിൽ അർപ്പിക്കുക മാത്രം. ജയ് പണ്ഡരീനാഥ് മഹാരാജ് കീ ജയ്! രാധേകൃഷ്ണാ!

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 66)
       രാധേകൃഷ്ണാ! സ്വാമി രാമാനുജർ ശ്രീരംഗം ക്ഷേത്ര ചിട്ടകളോക്കെ ക്രമീകരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു എന്ന് നാം വായിച്ചു. ക്ഷേത്രത്തിലെ പെരിയ നമ്പി മാത്രം അദ്ദേഹത്തിന്റെ വഴിപ്പെടാതിരുന്നു. രാമാനുജർ എത്ര ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങുന്നില്ല. അതു കൊണ്ടാണു അദ്ദേഹത്തെ പിരിച്ചു വിടാം എന്നു രാമാനുജർ നിശ്ചയിച്ചതു. പക്ഷെ രംഗരാജൻ രാമാനുജരെ അതിനും സമ്മതിച്ചില്ല. രാമാനുജർ എത്ര പറഞ്ഞിട്ടും രംഗരാജൻ നമ്പിയെ വിട്ടു കൊടുത്തില്ല. ഒടുവിൽ രാമാനുജർക്കു മടുത്തു. തനിക്കു ഇവിടെ ശരിയാകില്ല, തിരിച്ചു കാഞ്ചീപുരം തന്നെ പോകാൻ  തീരുമാനിച്ചു.  കൂറത്താഴ്വാനോടു മാത്രം ഈ സംഗതി അദ്ദേഹം അറിയിച്ചു.
       കൂറത്താഴ്വാനു ഇതു കേട്ടപ്പോൾ വളരെ വിഷമമായി. രാമാനുജർ പോയാല രംഗരാജന്റെ കാര്യങ്ങൾ ആകെ പിന്നെയും തെറ്റുമല്ലോ. അത് കൊണ്ടു അദ്ദേഹം രാമാനുജരോടു തനിക്കു കുറച്ചു സമയം തരണം എന്നും താൻ തന്നെ രാമാനുജരുടെ ചരണ ബലം കൊണ്ടു നമ്പിയെ തിരുത്താം എന്നും അപേക്ഷിച്ചു. രംഗരാജൻ ഇത്രത്തോളം ശുപാർശ ചെയ്യണമെങ്കിൽ അദ്ദേഹത്തിൽ എന്തെങ്കിലും നല്ലതു  കാണും എന്നു പറഞ്ഞു. രാമാനുജർ ഇതു സമ്മതിച്ചു.   കൂറത്താഴ്വാൻ രാമാനുജരുടെ കൈങ്കര്യം ചെയ്തു കൊണ്ടു സത്സംഗവും അനുഭവിച്ചു കൊണ്ടിരുന്നു. ഇടയ്ക്കു കിട്ടുന്ന സമയം പെരിയ നമ്പിയുടെ കൂടെ ചിലവഴിക്കും.
       ആദ്യമൊക്കെ നമ്പി ആഴ്വാനെ പുച്ഛിച്ചിരുന്നു. രാമാനുജരുടെ ആളല്ലേ എന്നു! പക്ഷെ ആഴ്വാർ അതൊന്നും കാര്യമാക്കിയില്ല. പതുക്കെ പതുക്കെ പെരിയ നമ്പിക്കും അദ്ദേഹത്തോട് ഇഷ്ടം തോന്നി തുടങ്ങി. പെരിയ നമ്പിക്കു വേശ്യയുടെ അടുത്തു പോകുന്ന ശീലവും ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ കൈങ്കര്യവും, വേശ്യാ സംബന്ധവും! ഒരു ദിവസം കൂറത്താഴ്വാൻ അവിടെ ചെന്ന് കതകിനു മുട്ടി വിളിച്ചു. അദ്ദേഹത്തെ കണ്ട നമ്പി വല്ലാതെയായി. എന്തിനാണു ഈ സ്ഥലത്തിലോക്കെ ആഴ്വാർ വരുന്നതു  എന്നു ചോദിച്ചു. ഉടനെ അദ്ദേഹം നമ്പിയോടു ഞങ്ങൾ ഇവിടെ വരാൻ പാടില്ല എങ്കിൽ ഇതു അത്രയ്ക്കു  മോശമായ സ്ഥലമാണോ എന്നു ചോദിച്ചു. അതിനു അദ്ദേഹം അതെ കണ്ടില്ലേ എന്നു പറഞ്ഞു. ഉതാൻ തന്നെ ആഴ്വാർ 'എങ്കിൽ അങ്ങ് മാത്രം എന്താണു ഇവിടെ വന്നിരിക്കുന്നതു'  എന്നു ചോദിച്ചു. നമ്പിക്കു ഒന്നും പറയാനായില്ല. തന്റെ മേല ഇത്ര മാത്രം ശ്രദ്ധ വെച്ചു ഒരു വേശ്യയുടെ വീട്ടി പോലും വന്ന ആഴ്വാരോടു വല്ലാത്ത അടുപ്പം തോന്നി.
          ക്രമേണ അദ്ദേഹം കൂറത്താഴ്വാന്റെ അടിമയായി മാറി കൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അമ്മയ്ക്ക് വേണ്ട ഉദക ക്രിയകൾ ഒക്കെ അദ്ദേഹം ചെയ്തു  അതിനു സപിണ്ഡീകരണത്തിനു ഒരു ബ്രാഹ്മണനെ വരിക്കണം. എന്തു കൊണ്ടോ ഒരുത്തരും അതിനു വേണ്ടി തയ്യാറായില്ല. സാധാരണ വേദം പഠിച്ച ബ്രാഹ്മണർ അതിനു വേണ്ടി പോകാറില്ല. കാരണം ശ്രാദ്ധച്ചോറുഉണ്ണുന്ന ആൾ അത്ര കണ്ടു നാമജപം ചെയ്തു ആ പാപം കളയണം. തീരെ വകയില്ലാത്ത ചുരുക്കം ചിലർ മാത്രമേ അതിനു തയ്യാറായി വരുള്ളൂ. രാമാനുജർ കൂറത്താൾവാനോടു ശ്രാദ്ധം ഉണ്ണാൻ പോകാൻ പറഞ്ഞു. കൂറത്താൾവാർ മറുത്തൊന്നും പറയാതെ അതനുസരിച്ചു  ശ്രാദ്ധം ഒക്കെ കഴിഞ്ഞു, നമ്പി വളരെ സന്തോഷത്തോടെ ധാരാളം ധനം ദക്ഷിണയായി നൽകി. കൂറത്താൾവാർ അതൊക്കെ വാങ്ങി കൊണ്ടു തിരികെ വരുന്നു. വരുന്ന വഴി നീളെ അദ്ദേഹം ആ ധനം എറിഞ്ഞു കൊണ്ടു വന്നു.
         രാമാനുജർ അദ്ദേഹത്തോടു ഊണു കഴിച്ചോ എന്നു  ചോദിച്ചു. കഴിച്ചു എന്നദ്ദേഹം പറഞ്ഞു. ശരി ദക്ഷിണ കിട്ടിയോ? അതു മഠത്തിലേക്കു  കൊണ്ടു വന്നില്ലേ എന്നു ചോദിച്ചു. ഉടനെ കൂറത്താൾവാർ അതു ശർദ്ദിയല്ലേ? അതു കൊണ്ടു വഴിയിൽ കളഞ്ഞു എന്നു  പറഞ്ഞു. അങ്ങനെ ഈ സംഭവത്തിനു ശേഷം നമ്പി തന്റെ തെറ്റു  ഏറ്റു പറഞ്ഞു, രാമാനുജരെ ശരണം പ്രാപിച്ചു. രാമാനുജർ വളരെ സന്തോഷിച്ചു. ഒന്നിനും കൊള്ളാത്ത ഒരുത്തനെ ഉയർത്തി കൊണ്ടു വരുന്നതു വളരെ ശ്രേഷ്ഠം തന്നെയാണു. തനിക്കു ഭഗവാനിൽ നിന്നും കിട്ടിയ വരമാണ് കൂറത്താൾവാർ എന്നു പറഞ്ഞു.
        നമ്പി തമിഴിൽ വളരെ ഭംഗിയായി കവിത എഴുതുമായിരുന്നു. ഒരിക്കൽ അദ്ദേഹം കുറച്ചു ശ്ലോകങ്ങൾ എഴുതി രാമാനുജരുടെ അടുക്കൽ സമർപ്പിച്ചു  രാമാനുജർ അതെന്താണെന്നു ചോദിച്ചപ്പോൾ തന്റെ മനസ്സിൽ തോന്നിയതു കുറിച്ചിട്ടു എന്നു പറഞ്ഞു. രാമാനുജർ വായിച്ചു നോക്കി. അതിൽ രാമാനുജരുടെ സൌന്ദര്യം, അദ്ദേഹത്തിന്റെ കാരുണ്യം തുടങ്ങിയ ഗുണങ്ങളെ പ്രതിപാദിച്ചു എഴുതിയിരുന്നു. രാമാനുജർ അതു  വായിച്ചു നോക്കിട്ടു കോപത്തോടെ ആ ഓല കീറി കളഞ്ഞു. എന്നിട്ടു നമ്പികളോടു 'നിനക്കു എഴുതണമെങ്കിൽ ദിവ്യ ദേശ പെരുമാളെ കുറിച്ചു  എഴുതു, എന്റെ ആചാര്യനെ കുറിച്ചു  എഴുതു ശ്രേഷ്ഠരായ ഭക്തരെ കുറിച്ചു  എഴുതു എന്നെ കുറിച്ചു  എഴുതേണ്ട കാര്യമില്ല എന്നു പറഞ്ഞു.
         നമ്പി ശരി എന്നു പറഞ്ഞു തിരിച്ചു പോയി. അദ്ദേഹം വീണ്ടും കുറച്ചു ശ്ലോകങ്ങൾ എഴുതി. അതു തുടങ്ങുന്നതു തന്നെ ഭഗവാനെ സ്തുതിച്ചു കൊണ്ടായിരുന്നു. എന്നിട്ടു ആ ഭഗവാനെ കുറിച്ചു എഴുതിയ നമ്മാഴ്വാരെ ശരണം പ്രാപിച്ചിരിക്കുന്ന രാമാനുജരെ നാം വണങ്ങുന്നു എന്നു എഴുതിയിരുന്നു. ഓരോ ശ്ലോകവും ഇങ്ങനെ അവസാനിപ്പിച്ചിരുന്നു.
'പൂമന്നു മാതു പോരുന്തിയ മാർബൻ 
പുകഴ് മലിന്ത പാമന്നുമാരൻ അടി പണിന്തുയ്ന്തവൻ
പൽകലയോർ താമ്മന്നവന്തൈ രാമാനുജൻ ചരണാരവിന്ദം
നാം മന്നി വാഴ നെഞ്ചേ സോല്ലുവോം അവൻ നാമങ്കളേ!
      വക്ഷസ്ഥലത്തിൽ ശ്രീയെ ധരിച്ചിരിക്കുന്നവനെ  കുറിച്ചു , എല്ലാവരും പ്രശംസിക്കുന്ന രീതിയിൽ പാസുരങ്ങൾ രചിച്ച മാരൻ - നമ്മാഴ്വാരുടെ ചരണങ്ങളെ ആശ്രയിച്ച രാമാനുജരെ നാം ആശ്രയിക്കുന്നു എന്നു പറഞ്ഞു നിറുത്തി.  ഇങ്ങനെ അന്താദിയായി നൂറു ശ്ലോകങ്ങൾ രചിച്ചു. അതിൽ രാമാനുജരുടെ കാരുണയ്മ് ഒക്കെ വളരെ ശ്രേഷ്ഠമായി പ്രതിപാദിച്ചിരുന്നു. രാമാനുജർക്കു അതു തള്ളിക്കളയാൻ സാധിച്ചില്ല. കാരണം അതിൽ ഭഗവാനും ഭക്തരും എല്ലാവരും പറയപ്പെടുന്നുണ്ട് , കൂട്ടത്തിൽ രാമാനുജരും. അദ്ദേഹം അതു അവസാനം പ്രപന്നരുടെ ഗായത്രിയായി പ്രഖ്യാപിച്ചു. അങ്ങനെ അതു  നാലായിര ദിവ്യ പ്രബന്ധത്തിൽ ഉൾപെട്ടു. രാമാനുജ നൂറ്റന്താദിയും ചേർന്നപ്പോൾ മാത്രമാണു  നാലായിരമും പൂർത്തിയായതു. അതിനു മുൻപു പ്രബന്ധത്തിൽ നാലായിരതിനു നൂറു ശ്ലോകങ്ങളുടെ കുറവുണ്ടായിരുന്നു. അമൃതം പോലെ വാക്കുകൾ എഴുതിയതാൽ അദ്ദേഹം തിരുവരംഗത്ത്‌ അമുദനാർ എന്ന പേരിൽ അറിയപ്പെട്ടു. പെണ്‍ പിള്ളൈ ഈ കാര്യം രാമാനുജരോടു പറഞ്ഞു. ഏറ്റവും നീചനായിരുന്ന അദ്ദേഹം മാറി രാമാനുജ നൂറ്റന്താദി എഴുതിയില്ലേ? താൻ അദ്ദേഹത്തെ പോലൊന്നും അല്ലല്ലോ എന്നു പറയുന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!