Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, March 13, 2010

പ്രേമവേദം ഡിസംബര്‍ 09

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
രാധേകൃഷ്ണാ
അഗ്നിവാസര വളര്‍ക്ഷപക്ഷഗൈ -
 രുത്തരായണജുഷാ ച ദൈവതൈ:
പ്രാപിതോ രവിപദം ഭവല്‍പരോ
മോദവാന്‍ ധ്രുവപദാന്തമീയതേ.
             ദശ: 4 ശ്ലോ: 11
      അങ്ങയില്‍ ആസക്തിയുള്ളവന്‍  അഗ്നി, ദിവസം, വെളുത്തപക്ഷം, ഉത്തരായണകാലം, എന്നിവയുടെ അധിപന്മാരായ ദേവന്മാരുടെ സഹായത്തോടെ സൂര്യലോകം
പ്രാപിക്കുകായും, ദേവ ഭോഗങ്ങളാസ്വദിച്ചു മതിവരുമ്പോള്‍ ധ്രുവലോകം പ്രാപിക്കുകയും ചെയ്യുന്നു. 
                                           (പണ്ഡിറ്റ്‌ ഗോപാലന്‍നായര്‍)

പ്രേമസന്ദേശം
    രാധേകൃഷ്ണാ! നിങ്ങളുടെ പക്കല്‍ നാമസങ്കീര്‍ത്തനം എന്ന ഒരു മഹാ ആയുധം ഉണ്ട്.  അതു ഉപ്യോഗിച്ചു നിങ്ങളുടെ അനാവശ്യമായ മാനസിക സമ്മര്‍ദ്ദങ്ങളും, ദുഷ്ടഗുണങ്ങളും നശിപ്പിക്കുക. നിങ്ങളുടെ ഹൃദയം ഒരു ചവറ്റു കുട്ടയല്ല. അത് ഒരു  ക്ഷേത്രമാണു. ക്ഷേത്രത്തില്‍ ആരെങ്കിലും ചവറു കൊണ്ടിടുമോ? അനാവശ്യമായ ചിന്തകളും മോഹങ്ങളും, ഹൃദയത്തില്‍ നിന്നകറ്റുക. ക്ഷേത്രത്തെ നാമ സങ്കീര്‍ത്തനം കൊണ്ടലങ്കരിക്കുക. നിങ്ങളുടെ കൃഷ്ണനെ അവിടെ പ്രതിഷ്ഠിക്കുക, ആരാധിക്കുക. രാധേകൃഷ്ണാ!


 സദ്ഗുരുവാല്‍സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ 
ജയ്‌ പുജ്യശ്രീശ്രീ അമ്മാ 
ജയ്‌ സദ്ഗുരുഗോപാലവല്ലിദാസര്‍
      "കസ്തരതി കസ്തരതി മായാം" 
     രാധേകൃഷ്ണാ! നാരദ ഭക്തി സൂത്രത്തിലെ 46 മത്തെ ശ്ലോകമാണിത്.  മനുഷ്യ ജീഎവിതം വളരെ ഉത്തമമായ ഒന്നാണ്. പക്ഷെ മായയുടെ വലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് അതിന്റെ മഹത്വം മനസ്സിലാകാതെ വൃഥാ പാഴാക്കുന്നു. എല്ലാവരും മായയെ തരണം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. ഭഗവാന്റെ ചരണകമലങ്ങളെ പിടിക്കുന്നവര്‍ക്ക് മായയെ വളരെ വേഗം തരണം ചെയ്യാന്‍ സാധിക്കും. എല്ലാര്‍ക്കും ഭഗവാനെ ശരണം പ്രാപിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ നാരദര്‍ പറയുന്നത് കേള്‍ക്കു. ആരാണോ ബന്ധങ്ങളെ വിട്ടൊഴിച്ചു  മഹാത്മാക്കള്‍ക്കു കൈങ്കര്യം ചെയ്തു മമകാരം ഇല്ലാതെ ഇരിക്കുന്നുവോ അവര്‍ക്കു മായയെ തരണം ചെയ്യുവാന്‍ എളുപ്പത്തില്‍ സാധിക്കും. മഹാത്മാക്കള്‍ക്കു കൈങ്കര്യം ചെയ്യുമ്പോള്‍ മറ്റു വിഷയങ്ങളിലുള്ള ആസക്തി താനേ കുറയുന്നു. അതേ സമയം മമതയും കുറയുന്നു. നാരദരുടെ കഥ പോലും ഇതിനൊരുദാഹരണമാണ്‌. വ്യാസരോടു തന്റെ പൂര്‍വജന്മ  വൃത്താന്തംനാരദര്‍ പറയുന്നു. പൂര്‍വജന്മത്തില്‍ അദ്ദേഹം ഒരു ദാസീ പുത്രനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ചാതുര്‍മാസ്യത്തിനായി അവിടെ വന്നിരുന്ന മഹാന്മാര്‍ക്ക് സേവ ചെയ്യുവാന്‍ ബാലനായിരുന്ന അദ്ദേഹത്തെ പ്രേരിപ്പിച്ചു അമ്മ പറഞ്ഞതനുസരിച്ചു അവര്‍ക്കു പൂവ് പറിച്ചു ഒരുക്കി കൊടുക്കുക, അവര്‍ക്കു വേണ്ട സാധനങ്ങള്‍ എടുത്തു കൊടുക്കുക തുടങ്ങിയ ചെറിയ ചെറിയ കൈങ്കര്യങ്ങള്‍ ആ ബാലന്‍ ചെയ്തു. അങ്ങനെ അറിയാതെ അവര്‍ ചെയ്യുന്ന പൂജയും, ജപിക്കുന്ന മന്ത്രങ്ങളും, ധ്യാനവും ഒക്കെ ആ ബാലന്റെ മനസ്സില്‍ പതിഞ്ഞു. ക്രമേണ ആ കുട്ടിക്ക് തന്റെ കളിപ്പാട്ടങ്ങലോടുള്ള ആസക്തി കുറഞ്ഞു അവരുടെ കൈങ്കര്യത്തില്‍ താല്പര്യം കൂടി. ചാ‍തുര്‍മാസ്യം  കഴിഞ്ഞു അവര്‍ thirike pOkumpOL ആ kuttiyute കൈങ്കര്യത്തില്‍ santhOshichu അവര്‍ avanu
 
ഭക്തിരഹസ്യം
     രാധേകൃഷ്ണാ! പരമ ആസ്തീകനായിരുന്ന ഒരു വ്യാപാരി ഭക്തനായി മാറിയ ഉടനെ അയാള്‍ക്ക് നേരിടേണ്ടി വന്ന പരീക്ഷണത്തെ കുറിച്ച് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. നിഷ്കളങ്കനായ ചാരുകാദാസരുടെ മേല്‍ ഇപ്പോള്‍ കൊലക്കുറ്റമാണ്‌ വന്നിരിക്കുന്നത്.  ആ കുലടയുടെ നോട്ടത്തില്‍ മയങ്ങി രാജനും വേറെ ഒന്നും ചിന്തിക്കാതെ, സത്യം എന്തെന അന്വേഷിക്കാന്‍ മെനക്കെടാതെ അയാള്‍ക്ക് ശിക്ഷ നടപ്പാക്കപ്പെട്ടു. തന്റെ വിധിയെ ഏറ്റു വാങ്ങി കൊണ്ടു അദ്ദേഹം ആ സ്ഥലം വിട്ടു. പക്ഷെ ഹൃദയത്തില്‍ നിറഞ്ഞിരുന്ന ഭഗവത് ദര്‍ശനത്തിനുള്ള ആഗ്രഹം മാത്രം ഒട്ടും കുറഞ്ഞില്ല.  കൈയില്ലെങ്കില്‍ എന്തു? തനിക്കും ആ ഭക്തന്മാരുടെ കൂടെ ഭഗവാനെ ദര്‍ശിക്കാം എന്നു വിചാരിച്ചു മുന്നോട്ടു നടന്നു. ഇതാണ് ഉറച്ച ഭക്തി! ഒട്ടും ചഞ്ചലമണ്ടായില്ല. കൈകള്‍ രണ്ടും നഷ്ടപ്പെട്ടിട്ടും ഭഗവാനിലുള്ള വിശ്വാസം ഒട്ടും കുറഞ്ഞില്ല. 
      അദ്ദേഹം ഭഗവാനെ ധ്യാനിച്ചു കൊണ്ടു ഭഗവാന്റെ നാമം ജപിച്ചു കൊണ്ടു പുരോഗമിച്ചു.  നഗരാതിര്‍ത്തിവരെ അദ്ദേഹത്തിനു
ഭക്ഷണമോ ആശ്രയമോ ഒന്നും ലഭിച്ചില്ല. അദ്ദേഹത്തെ ഒരു കുറ്റവാളി എന്നെല്ലാരും കണ്ടു. രണ്ടു കൈകളും ഇല്ലാതെ സ്വയം ആഹാരം സമ്പാദിക്കാനുള്ള കഴിവും ഇല്ല. ശരീരം തളര്‍ന്നു ഒടുവില്‍ അദ്ദേഹം വനത്തിലൊരു പാഴ് മണ്ഡപം കണ്ടു.  കുറച്ചു വിശ്രമിക്കാം എന്നു കരുതി അവിടെ കയറി കിടന്നു. കുറച്ചു നേരത്തില്‍ അവിടെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടു. ശ്രദ്ധിച്ചപ്പോള്‍ എന്തോ വാദ്യങ്ങള്‍ വായിക്കുന്ന ശബ്ദമായിരുന്നു. എവിടെ നിന്നും ശബ്ദം വരുന്നു എന്നു അദ്ദേഹം നോക്കിയപ്പോള്‍ doore കുറച്ചു പേര്‍ ഒരു പല്ലക്കും വാദ്യങ്ങളും പേറി അങ്ങോട്ട്‌ വരുന്നത് കണ്ടു. അവരെല്ലാരും അദ്ദേഹത്തിന്റെ അടുത്തെത്തി നിന്നു. അതിന്റെ തലവന്‍ എന്നു തോന്നിക്കുന്ന ഒരാള്‍ അദ്ദേഹത്തോട്  'നിങ്ങളല്ലേ ഭക്തന്‍?' എന്നു ചോദിച്ചു. അദ്ദേഹത്തിനു ഒന്നും മനസ്സിലായില്ല. എന്താണ് കാര്യം ennanvEshichu. ഉടനെ അവര്‍ പണ്ഡരീപുരത്തില്‍ നിന്നും വരുന്നു   എന്നും, ഭഗവാന്‍ തന്റെ ഒരു ഭക്തന്‍ ഇവിടെ ഈ മണ്ഡപത്തില്‍ കിടക്കുകയാണെന്നും അദ്ദേഹത്തെ വിളിച്ചു കൊണ്ടു വരണം എന്നും കല്പിച്ചു ഭഗവാന്റെ പല്ലക്കു  അയച്ചിരിക്കുന്നു ഏന് പറഞ്ഞു. ചാര്കാടാസര്‍ ആകെ അന്ധാളിച്ചു പോയി. ഭഗവാന്റെ കാരുണ്യം അദ്ദേഹത്തിനു താങ്ങാനായില്ല. തനിക്കു അതിനു എന്താര്‍ഹാതയുണ്ടെന്നു വിചാരിച്ച് കണ്ണീര്‍ പൊഴിച്ചു. പിന്നീട് ചിന്തിച്ചപ്പോള്‍ അദ്ദേഹത്തിനു തന്റെ കൈകള്‍ വെട്ടപ്പെട്ടതിനു കാരണം തീര്‍ച്ചയായും ഭഗവാന്‍ അല്ല എന്നു ബോധ്യമായി. ഭഗവാന്‍ തന്നെ രക്ഷിക്കുകയല്ലെ ചെയ്തത്! താന്‍ എന്തോ തെറ്റു ചെയ്തു എന്നു മനസ്സിലായി. ഭഗവാനോട് താന്‍ ചെയ്ത തെറ്റെന്തെന്നു കരഞ്ഞു ചോദിച്ചു കൊണ്ടിരുന്നു. ഉടനെ അദ്ദേഹത്തിനു ഒരു അശരീരി കേട്ടു. കഴിഞ്ഞ ജന്മത്തില്‍ അദ്ദേഹം ഒരു മുനിയായിരുന്നു. അദ്ദേഹം തപസ്സ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഒരു പശു അവിടെയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടി വന്നു. അതു അദ്ദേഹത്തിന്റെ കുടിളിനുള്ളില്‍ കയറി ഒളിച്ചിരുന്നു.  അതിനെ പിന്തുടര്‍ന്ന് ഒരു കശാപ്പു കടക്കാരന്‍ വാളുമായി ഓടി വന്നു.  എന്നിട്ട് പശുവിനെ കണ്ടോ എന്നു അദ്ദേഹത്തോട് ചോദിച്ചു. ഒന്നും മിണ്ടാതെ കൈ മാത്രം പശു ഇരിക്കുന്ന ദിക്കിനെ ചൂണ്ടി കാണിച്ചു. അയാള്‍ അതിനെ പിടിച്ചു കൊള്ളാന്‍ കൊണ്ടു പോവുകയും ചെയ്തു. ആ പശു പ്രാണന്‍ വെടിയുന്ന നേരത്ത് അയാളുടെ കൈകലല്ലേ തന്നെ കാട്ടി കൊടുത്തത് എന്ന ചിന്തയില്‍ പ്രാണന്‍ വെടിഞ്ഞു. അന്നത്തെ ആ കശാപ്പു കടക്കാരനാണ് രോഗിയായ ഭര്‍ത്താവ്, പശുവാണ്‌ ആ ദുഷിച്ച സ്ത്രീയായി വന്നത്. അവളുടെ മനസ്സില്‍ ആ കൈകളോടു തീരാപ്പക ഉണ്ടായിരുന്നു. അതാണ്‌ അയാളുടെ കൈകള്‍ നഷ്ടപ്പെടാന്‍ കാരണം. പ്രാരബ്ധം അതിന്റെ ഗതിക്കു തന്നെ പിടികൂടും. 
     അദ്ദേഹം പെട്ടെന്ന് മൂര്‍ഛ്ചിച്ചു വീണു. ഉടനെ അവരെല്ലാരും അദ്ദേഹത്തെ ആശ്വസിപ്പിച് ക്ഷേത്രതില് എത്തിച്ചു. അവിടെ ജനങ്ങള്‍ വരിവരിയായി ഭഗവാന്റെ തൃപ്പാദങ്ങള്‍ സ്പര്‍ശിക്കാന്‍ ഉത്സുകരായി പോകുന്നത് കണ്ടു.  അവര്‍ അദ്ദേഹത്തിനെ ക്ഷെത്രതിനുഌല് ഇറക്കി വിട്ടു.  ഭഗവാന്റെ കാരുണ്യത്തെ ചിന്തിച്ചു അദ്ദേഹം കണ്ണീര്‍ പൊഴിച്ചു. 'പ്രഭോ! അന്യ നാട്ടില്‍ ആരോരും ആശ്രയം ഇല്ലാതെ കൈകള്‍ വേട്ടപ്പെട്ടു അനാഥനായി താന്‍ നില്‍ക്കുമ്പോള്‍ ഭഗവാന്‍ രക്ഷിക്കാനെത്തിയില്ലേ!  അതേ ഭഗവാന്‍ കനിഞ്ഞാല്‍ തനിക്കു കൈകളും നല്‍കാന്‍ സാധിക്കും എന്നു ചിന്തിച്ചു. ഭഗവാനെ കണ്കുലിരെ കാണാനുള്ള ആര്‍ത്തിയോടെ അദ്ദേഹവും വരിയില്‍ മുന്നോട്ടു നീങ്ങി. മുന്നില്‍ ഓരോരുത്തരായി ഭഗവാന്റെ പാദങ്ങള്‍ കെട്ടിപ്പിടിച്ചു വന്ദിക്കുകയാണ്. അരികില്‍ വരുന്തോറും, അദ്ദേഹത്തിന്റെ ആവേശം മൂര്‍ഛ്ചിച്ചു.  തന്റെ ഊഴം വന്നപ്പോള്‍ എല്ലാം പരന്നു അദ്ദേഹം ഭഗവാനെ കേട്ടിപ്പിടിക്കാനോരുങ്ങി. പെട്ടെന്ന് അദ്ദേഹത്തിന്റെ വെട്ടപ്പെട്ട കൈകള്‍ മുളച്ചു. അദ്ദേഹം ഭഗവാനെ മുറുകെ ആലിംഗനം അചെയ്തു. കുറച്ചു നേരത്തേയ്ക്ക് അദ്ദേഹം ഒന്നും അറിഞ്ഞില്ല. കൂടിയിരുന്നവരുടെ ഹാ! ഹാ! ശബ്ദം കേട്ട അദ്ദേഹം കണ്ണ് തുറന്നു നോക്കി. പ്രജ്ഞ വന്നപ്പോളാണ് തനിക്കു കൈകള്‍ വന്നത് അദ്ദേഹം അരിഞ്ഞത്. ജനങ്ങളുടെ ജയ്‌ വിഠലാ! ആരവം അവിടെ മുഴങ്ങി. എല്ലാവരും ഈ അത്ഭുത ദൃശ്യം കണ്ടു സ്തബ്ധരായി. 
         ഭഗവാന്‍ വിചാരിച്ചാല്‍ എന്തും നടക്കും. വിശ്വസിക്കണം എന്നു മാത്രം. മുറിഞ്ഞു പോയ അവയവവും കിളിര്‍ക്കും! ഭഗവാന്‍ അഘടിതഘടനാ സാമാര്‍ത്ഥ്യം ഉള്ളവനാണ്. ഭഗവാനോട് അദ്ദേഹം 'ഹേ പ്രഭോ! ഈ ലീലയുടെ കാരണം എന്താണ്? എന്നന്വേഷിച്ചു. ഭക്തിയുടെ നാമജപത്തിന്റെ പ്രാര്‍ത്ഥനായുടെ ഫലം ലോകത്തെ കാണിക്കുവാനാണ് ഇങ്ങനെ ലീലയാടിയത് എന്നു ഭഗവാന്‍ പറഞ്ഞു. ഭക്തന്മാരെ കൊണ്ടു ഭക്തിയുടെ മഹിമ, പ്രാരബ്ധതിന്റെ കളി എല്ലാം സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിത്തരും. ഒരാള്‍ക്ക് ഭക്തി വരില്ല എന്നു നമുക്ക് തീരത്ത് പറയുവാന്‍ സാധിക്കില്ല. അന്തര്യാമി എന്തും ചെയ്യും. അതു കൊണ്ടു നാമജപം വിടാതെ ജപിക്കുക. ഭഗവാന്‍ രക്ഷിക്കും! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 35 
     രാധേകൃഷ്ണാ! പെണ്‍പിള്ളൈ വളരെ ഉത്സാഹത്തോടു കൂടി ഗുരുവിനോട് തന്റെ ഹൃദയത്തില്‍ തട്ടിയ വിഷയങ്ങള്‍ പറയുകയാണ്! രാമാനുജരും ശിഷ്യരും അത്ഭുതത്തോടെ അവള്‍ പറയുന്നത് കേട്ടു നില്‍കെ അവള്‍ അടുത്ത വാക്യം പറഞ്ഞു:
 "ഇരു മന്നരൈ പെറ്റേനോ വാല്മീകരൈപ്പോലെ?" 
     സാധാരണ രാമായണത്തിന്റെ ഉത്തര കാണ്ഡം അധികം ആരും പ്രഷ്ടാപിക്കാരില്ല. വാല്മീകിയെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹം വേദനായിരുന്നതും നാരദന്റെ ശിഷ്യനായിരുന്നു പിന്നീട് മഹാര്ഷിയായി മാറിയതും രാമായണം രചിച്ചതും എല്ലാരും സ്മരിക്കും. പക്ഷെ ഇവള്‍ അസാധാരണമായി എല്ലാം ചിന്തിക്കുന്നു. വനവാസവും രാവണ വധവും ഒക്കെ കഴിഞ്ഞു രാമനും സീതയും പട്ടാഭിഷേകം കഴിഞ്ഞു രാജ്യത്തില്‍ കഴിയുകയാണ്. വനവാസം പോലെയുള്ള സുഖമൊന്നും സീതയ്ക്കു ഇവിടെ ഇല്ല. രാമന്‍ എപ്പോഴും രാജ്യ ഭരണത്തിന്റെ തിരക്കിലാണ്. ഒരു ദിവസം ഏകാന്തമായി കിട്ടയപ്പോള്‍ കുറച്ചു ദിവസത്തേക്ക് വീണ്ടും വനവാസത്തിനു പോയിക്കൂടെ എന്നു സീത ചോദിച്ചു. ഭഗവാന്‍ തനിക്കു ഭരണ കാര്യങ്ങളുടെ തിരക്കുള്ളതിനാല്‍ ഇപ്പോള്‍ വരാന്‍ പറ്റില്ലെന്നും, വേണമെങ്കില്‍ സീതയ്ക്ക് ഒറ്റയ്ക്ക് പോകാം എന്നും പറഞ്ഞു. സീത അതിനു കളിയായിട്ടു "അതിനെന്താ ഞാന്‍ ഒരു ദിവസം ഒറ്റയ്ക്ക് വനത്തില്‍ പോകുന്നുണ്ട്" എന്നു പറഞ്ഞു. ഭഗവാന്‍ അപ്പോഴേ അതു മനസ്സില്‍ കുറിച്ചിട്ടു. ഒരു ദിവസം ഒരു അലക്കുകാരന്‍ അയാളുടെ വീട്ടിലെ വഴക്കില്‍ രാമനെയും സീതയേയും കൂട്ടിച്ചേര്‍ത്തു അപവാദം പറഞ്ഞു. ഈ സന്ദര്‍ഭം അവസാനം രാ‍മ സീതാ വിരഹത്തിനു ഹേതുവായ് തീരുന്നു. സീത കളിയായിടടു പറഞ്ഞത് ഒടുവില്‍ സത്യമായി ഭാവിച്ചു. നാം പലപ്പോഴും പറയുന്ന വാക്കുകള്‍ അതീവ ശ്രദ്ധയോടെ വേണം പറയാന്‍. ലക്ഷ്മണന് സീതയെ വാല്മീകിയുടെ ആശ്രമത്തില്‍ കൊണ്ടു വിട്ടു. വാല്മീകിക്ക് മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു. 
  സീതയെ രാവണന്‍ കൊണ്ടു പോയി തടങ്കലില്‍ വെച്ചില്ലേ? സീതയ്ക്ക്ക് അതിന്റെ ദു:ഖം എന്തെങ്കിലും ഉണ്ടോ എന്തോ? സീത അനുഭവിച്ച ദു:ഖത്തിനു പകരം എന്തെങ്കിലും ചെയ്തു ആശ്വസിപ്പിക്കണം എന്നു ആഗ്രഹിച്ചിരുന്നു. എല്ലാം കൂടി ഒര്‍ഹ്ടു ചേര്‍ന്ന്. അങ്ങനെ സീതയെ ഗര്‍ഭസമയത്തില്‍ ശുശ്രൂഷിക്കാനുള്ള ഭാഗ്യം വാല്മീകിക്ക് ലഭിച്ചു. ഭഗവാന്‍ വാല്മീകിയുടെ ഹൃദയമറിഞ്ഞു അനുഗ്രഹിച്ചു.  അതും പോരാഞ്ഞിട്ട് തന്റെ കുട്ടികളെ വളര്‍ത്താനുള്ള ഭാഗ്യവും അദ്ദേഹത്തിനു നല്‍കി. അങ്ങനെ കുട്ടികള്‍ക്ക് ജനിച്ച ഉടനെ തന്നെ ഗുരുവിന്റെ കൃപാ കടാക്ഷം  ലഭിച്ചു.  ഏതു കുട്ടിയും ജനിച്ച ഉടന്‍ ഗുരുവിന്റെ കടാക്ഷമ് ലഭിച്ചാല്‍ പിന്നെ അതിന്റെ ഉത്തരവാദിത്വം ഗുരുവിനാണ്. സ്വന്തം പിതാവായ രാമന്‍ പോലും അതിനു ശേഷമാണ് കുട്ടികളെ കാണുന്നത്. സീത പറഞ്ഞു രാമായണ കഥ വാല്മീകിക്കും വാല്‍മീകിയില്‍ നിന്നു സദ്വിഷയങ്ങള്‍ സീതയ്ക്കും കേള്‍ക്കാന്‍ സാധിച്ചു. ഇരട്ട കുട്ടികള്‍ ജനിച്ചു എന്നരിഞ്ഞതും വാല്മീകി വളരെ സന്തോഷിച്ചു. ദര്‍ഭ പുല്ലിന്റെ തുമ്പും അടിഭാഗവും കൊണ്ടു അദ്ദേഹം കുഞ്ഞുങ്ങളേ തടവി, കുശന്‍ ലവന്‍ എന്നു പേരുമിട്ടു. രണ്ടു രാജകുമാരന്മാരെയും,  ശ്രേഷ്ഠമായി വളര്‍ത്തി.  ചക്രവര്‍ത്തിയുടെ മക്കളാണവര്‍ എന്നു പറഞ്ഞില്ല. അവര്‍ക്കു രാമായണം പറഞ്ഞു കൊടുത്തു. അഞ്ചു വയസ്സില്‍ അവരെ രാമായണം പ്രചരിപ്പിക്കാന്‍ പറഞ്ഞയച്ചു. ഇരുപത്തിനാലായിരം ശ്ലോകമുള്ള രാമായണത്തെ അഞ്ചാം വയസ്സില്‍ പാടി എന്നതില്‍ നിന്നും സദ്‌ഗുരുവിന്റെ മഹിമ മനസ്സിലാക്കാം. രമാന്റെ രണ്ടു മക്കളെ വളര്‍ത്തി വലുതാക്കാനുള്ള ഭാഗ്യം വാല്മീകിക്ക് ലഭിച്ചില്ലെ? "ഇരു മന്നരൈ പെറ്റേനോ വാല്‍മീകരൈ പോലെ?".  കുട്ടികള്‍ രാമായണം പാടുന്നത് കേട്ടു രാമന്‍ തന്നെ സന്തോഷിച്ചു. എന്തൊരു ഭാഗ്യം!  വാല്മീകിയുടെ രാ‍മ ഭക്തി അങ്ങനെ ഒരു ഭാഗ്യം അദ്ദേഹത്തിനു നല്‍കി. തനിക്കു അതു പോലെ ഒരു ഭക്തി ഉണ്ടോ എന്നു പെണ്‍പിള്ളൈ ചോദിക്കുകയാണ്.  ഞാന്‍ അതു പോലെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? തനിക്കു ഇവിടെ താമസിക്കാന്‍ എന്തു അധികാരം? അവള്‍ പറഞ്ഞത് കേട്ടു രാമാനുജരുടെ മനം കുളിര്‍ത്തു.  വാല്മീകിയെ കുറിച്ചു ആരും തന്നെ ഇങ്ങനെ ചിന്തിച്ചിട്ടു ണ്ടാവില്ല.  അദ്ദേഹം അവള്‍ക്കു ആ ഭക്തി കിട്ടട്ടെ എന്നു അനുഗ്രഹിച്ചു. രാധേകൃഷ്ണാ!