Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Thursday, December 13, 2012

പ്രേമവേദം - ഡിസംബർ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
സോയം ചതുര്യുഗ സഹസ്രമിതാന്യഹാനി 
താവന്മിതാശ്ച രാജനീർ ബഹുശോ നിനായ 
നിദ്രാത്യസൗത്വയി നിലീയ സമം സ്വസൃഷ്ടൈർ 
നൈമിത്തിക പ്രളയമാഹുരതോസ്യ രാത്രിം.
(ദശഃ 8 ശ്ലോകഃ 2)
       ആയിരം ചതുർയുഗങ്ങളോടു കൂടിയ പകലുകളും അതേ വലുപ്പത്തിലുള്ള രാത്രികളും ധാരാളം കഴിച്ചു കൂട്ടിയ ബ്രഹ്മാവ്‌ രാത്രി കാലങ്ങളിൽ തന്റെ സൃഷ്ടികളോട് കൂടി അതിൽ ലയിച്ചു നിദ്ര ചെയ്യുന്നു. അതിനാല ബ്രഹ്മാവിന്റെ രാത്രിക്കു നൈമിത്തിക പ്രളയം എന്ന് ജ്ഞാനികൾ കൊടുത്തിട്ടുള്ള നാമം.
 (പണ്ഡിറ്റ്‌  ഗോപാലൻ നായർ)

സദ്ഗുരുവാത്സല്യം 
           സ്വാമി രാമാനുജർക്കു പോലും മഠത്തിൽ ധനതിന്റെ കുറവ് അനുഭവപ്പെട്ടു എന്നു നാം കഴിഞ്ഞ ലക്കത്തിൽ കണ്ടു. നിത്യവും അവിടെ തയിരു കൊണ്ടു തന്നിരുന്ന തയിർക്കാരിക്കു പോലും പണം കടം പറയേണ്ടി വന്നു. തയിർക്കാരി പല കുറി അവരോടു ചോദിച്ചു നോക്കിട്ടു അവസാനം സ്വാമി രാമാനുജരെ തന്നെ കാണണം എന്നു ശഠിച്ചു. ഗത്യന്തരം ഇല്ലാതെ ശിഷ്യർ അദ്ദേഹത്തെ ചെന്നു കാര്യം അറിയിച്ചു. അദ്ദേഹം ഒരിടത്തിരുന്നു നാമജപം ചെയ്യുകയായിരുന്നു. മടിച്ചു മടിച്ചു അവർ അദ്ദേഹത്തോടു തയിർക്കാരിയുടെ കാര്യം പറഞ്ഞു. അദ്ദേഹം അവളെ കാണാൻ വരാൻ പറഞ്ഞു. അവൾ വന്ന ഉടനെ അദ്ദേഹം കൈകൂപ്പി കൊണ്ടു അവളോടു 'അമ്മേ ക്ഷമിക്കണം. നിങ്ങൾക്കു ഇത്രയും ബുദ്ധിമുട്ടു ഉണ്ടാക്കിയതിൽ വിഷമം ഉണ്ടു. ഇപ്പോൾ മഠത്തിൽ ധനത്തിനു കുറച്ചു ബുദ്ധിമുട്ടു ഉള്ളതിനാലാണു അങ്ങനെ വന്നു പോയത്. ഒരു കാര്യം ചെയ്യു. ഇനി കുറച്ചു ദിവസത്തേക്കു നിങ്ങൾ മഠത്തിനു തയിരു തരേണ്ടാ. ഞങ്ങൾ നിങ്ങളുടെ പണം നൽകിയതിനു ശേഷം തന്നാൽ മതി' എന്നു പറഞ്ഞു.
                  സ്വാമി രാമാനുജർ പറഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ നിറഞ്ഞൊഴുകി കൈ കൂപ്പി കൊണ്ടു 'അങ്ങ് എന്തിനാണു അടിയന്റെ സൌഭാഗ്യത്തെ തട്ടിപ്പറിക്കുന്നതു' എന്നു ചോദിച്ചു. രാമാനുജർ ചിരിച്ചു. 'മഠത്തിൽ നിന്നും ധനം ബാക്കി ഉണ്ടെന്നു നിങ്ങളല്ലേ പറഞ്ഞതു. തൽക്കാലം മഠത്തിന്റെ ധനസ്ഥിതി കുറച്ചു മോശമാണ്. നിങ്ങൾക്കു ധനത്തിന്റെ ആവശ്യം ഉണ്ടു. തയിരു വിറ്റു വരുന്ന കാശ് കൊന്റാണു ജീവിതം കഴിക്കുന്നതു എന്നൊക്കെ പറഞ്ഞില്ലേ. അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതു. ഇപ്പോൾ നിങ്ങൾ ഇങ്ങനെ പറയുന്നു. ഞാൻ എന്താണു ചെയ്യേണ്ടത്‌' എന്നു ചോദിച്ചു.
          ഉടനെ ആ സ്ത്രീ 'ശരിയാണ്. പക്ഷെ കടം ബാക്കി അങ്ങനെ തൽക്കാലം ഇരിക്കട്ടെ. ഞാൻ തുടർന്നും തയിരു തരാം. പക്ഷെ ആ ബാക്കി പണത്തിനു പകരം എനിക്കു അങ്ങ് മറ്റൊന്നു തന്നാൽ മതി' എന്നു പറഞ്ഞു. സ്വാമി രാമാനുജർ അതിനു 'ശരി എന്തു പകരം തരണം എന്നു പറയു. ഞാൻ ഒരു സന്ന്യാസി, കൂടെ ഇരിക്കുന്നവർ പരദേശികൾ ഞങ്ങൾക്കു എന്ത് ചെയ്യാൻ സാധിക്കും' എന്നു പറഞ്ഞു. അതിനു ആ സ്ത്രീ 'അത് സാരമില്ല. അടിയനു തയിരിനു പകരം വൈകുണ്ഠത്തിൽ ഒരിടം തന്നാൽ മതി' എന്നു പറഞ്ഞു. തയിരു ബാക്കിക്കു വൈകുണ്ഠത്തിൽ ഒരിടം -ഇതു കേട്ടു രാമാനുജരുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. എത്രയോ പേർ അദ്ദേഹത്തെ സമീപിച്ചു എന്തൊക്കെയോ ചോദിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായാണു ഒരാൾ മോക്ഷം ആവശ്യപ്പെടുന്നത്. മക്കളുടെ കല്യാണം, ജോലി, കുട്ടികൾ, തുടങ്ങി എത്രയോ കാര്യങ്ങൾ ചോദിക്കും. പക്ഷെ മോക്ഷം മാത്രം ആരും ചോദിക്കില്ല.കലിയുഗത്തിൽ ഇങ്ങനെ മോക്ഷം ചോദിക്കാൻ വേറെ ആരും ഇല്ല. രാമാനുജർക്കു അത്ഭുതം തോന്നി. 
        രാമാനുജർ അവളോടു 'മകളേ മോക്ഷം തരാനുള്ള ശക്തിയൊന്നും എനിക്കില്ല. വൈകുണ്ഠത്തിൽ ഒരിടം തരാനുള്ള അധികാരം എനിക്കില്ല. അതു രംഗനാഥന്റെ പക്കലാണു. ഞാൻ വേണമെങ്കിൽ ഒരു കാര്യം ചെയ്യാം രംഗനാഥനോട് നിനക്കു വേണ്ടി പ്രാർത്ഥിക്കാം' എന്നു പറഞ്ഞു. തയിരു കൊടുത്ത കടത്തിനു പകരം എന്തു ധൈര്യത്തിൽ മോക്ഷം ചോദിച്ചു എന്നൊന്നും അവളോടു കയർക്കാൻ പോയില്ല. ഉടനെ അവൾ 'അങ്ങ് പറഞ്ഞതു  ശരി തന്നെ. അങ്ങു എനിക്കു വേണ്ടി രംഗനാഥനോടു പ്രാർത്ഥിക്കും. പക്ഷെ അതു വരെ ഞാൻ ഉണ്ടാവുമോ എന്നറിയില്ല.'
'അപ്പോ ഞാൻ എന്താ ചെയ്യേണ്ടത്?
'അങ്ങു ഒരുകാര്യം മാത്രം ചെയ്‌താൽ മതി. അങ്ങു രംഗരാജനു ഒരു കത്തു എഴുതി തന്നാൽ മതി. ഞാൻ രംഗനാഥനോടു പറഞ്ഞോളാം.'
രാമാനുജർ വീണ്ടും ആശ്ചര്യപ്പെട്ടു. ദേവന്മാർ പോലും മുൻപിൽ വന്നു നില്ക്കാൻ ഭയപ്പെടുന്ന രംഗരാജനോടു അവൾ സംസാരിച്ചു കൊള്ളാം എന്നു പറയുന്നു. എന്തൊരു ധൈര്യം! രാമാനുജർ അവളോടു 'ഞാൻ ഒരു കത്ത് തന്നാൽ രംഗരാജൻ നിന്റെ കാര്യം സാധിച്ചു തരും എന്നു നീ വിശ്വസിക്കുന്നുവോ? എന്നു ചോദിച്ചു. അവൾ 'പൂർണ്ണമായും വിശ്വസിക്കുന്നു' എന്നു പറഞ്ഞു. 
സ്വാമി രാമാനുജർക്കു ആശ്ചര്യം തോന്നി. മറ്റുള്ള ശിഷ്യർ അത്ഭുതത്തോടെ നോക്കി. ചിലർക്കു ഇതു ഭ്രാന്താണെന്നു തോന്നി. 
 എന്തായാലും രാമാനുജർ സന്തോഷത്തോടെ ഒരു കത്തു എഴുതി. 
'അഖിലാണ്ഡകോടി  ബ്രഹ്മാണ്ഡ നായകനായ എന്റെ സ്വാമിൻ, അടിയാൻ ദാസാനുദാസൻ രാമാനുജാൻ ഇതിനാൽ എഴുതി അറിയിച്ചു കൊള്ളുന്നത്‌.  മഠത്തിൽ ധനസ്ഥിതി കുറച്ചു മോശമായിരിക്കുന്നത് കൊണ്ടു തയിരുകാരിക്കു ബാക്കി കൊടുക്കാൻ ഉണ്ട്. അതിനു പകരമായി ആ സ്ത്രീക്കു  വൈകുണ്‍ഠ ത്തിൽ ഒരിടം നല്കുവാൻ അവൾ എന്നോടു അപേക്ഷിച്ചു അതു അങ്ങയുടെ സ്വത്താണ് അത് കൊണ്ടു അങ്ങ് അവൾക്കു വെണ്ട വിധം ചെയ്തു നമ്മെ ഈ കടത്തിൽ നിന്നും മോചിപ്പിക്കണം എന്നു അപേക്ഷിക്കുന്നു. എന്നിങ്ങനെ രാമാനുജൻ എന്നു ഒപ്പും വെച്ചു. ദേവന്മാർ അത്ഭുത പരതന്ത്രരായി നോക്കി നിൽക്കുകയാണ്. എത്ര സുലഭം ! ഇതു ആർക്കും  ചെയ്യാവുന്നതല്ലെയുള്ളൂ ! പക്ഷെ എല്ലാർക്കും ഇങ്ങനെ ഒരു ഉറച്ച വിശ്വാസം ഉണ്ടോ? ഇല്ല എന്നതാണു സത്യം. 
      തയിരുകാരി രാമാനുജരുടെ പക്കല നിന്നും ആ കത്തു വാങ്ങി തന്റെ എളിയിൽ തിരുകി വെച്ച് കൊണ്ടു ഗാംഭീര്യത്തോടെ നടന്നു. ഈ ലോകം തന്നെ ജയിച്ചു എന്ന ഭാവമായിരുന്നു അവൾക്കു! ഇന്നലെ വരെ വളരെ ഒതുക്കത്തോടെ നടന്നു തയിര് വിട്ടു കൊണ്ടിരുന്ന അവളുടെ ഇന്നത്തെ നടപ്പ് കണ്ടു ജനങ്ങൾ അത്ഭുതപ്പെട്ടു. ആരൊക്കെയോ അവളെ വിളിച്ചു - 'ഹേ തയിരുകാരി ! നീ എവിടെ പോകുന്നു. നോക്കു നാളെ എനിക്കു കുറച്ചധികം തയിരു കൊണ്ടു തരണം' എന്നു പറഞ്ഞു. 
അതിനു അവൾ 'അമ്മ നാളെ മുതൽ നിങ്ങൾ തയിരു കൊണ്ടു തരുവാൻ വേറെ ആളിനെ നോക്കണം' എന്നു പറഞ്ഞു. അവർ അത്ഭുതത്തോടെ 'എന്താടീ നീ എവിടെയെങ്കിലും പോകുന്നോ? എന്നു ചോദിച്ചു. 'അതെ അതെ അമ്മ. ഞാൻ നേരെ വൈകുണ്ഠത്തിനു പോകുന്നു' എന്നു പറഞ്ഞു. ഇതു കേട്ട അവർക്കു  ഒന്നും മനസ്സിലായില്ല. ഒരു പക്ഷെ അവൾക്കു ഭ്രാന്തായോ എന്ന് വിചാരിച്ചു. 'നീ വൈകുണ്ഠത്തിനു പോകുന്നു എന്ന് ആരാ പറഞ്ഞത്? എന്ന് ചോദിച്ചു. ഉടനെ അവൾ സ്വാമി രാമനുജർ പറഞ്ഞു എന്നു മറുപടി പറഞ്ഞു. ആർക്കും ഒന്നും മനസ്സിലായില്ല. 
        തയിരുകാരി ഒന്നും വകവെച്ചില്ല. അവൾ നേരെ ശ്രീരംഗനാഥനെ കാണാൻ ചെന്നു. 'സ്വാമി രംഗനാഥാ' എന്നു വിളിച്ചു. പ്രഭു നോക്കി. യാതൊരു മുഖവുരയം ഇല്ലാതെ അവൾ വിളിക്കുന്നതു കേട്ടു ഭഗവാനു ആനന്ദം. 'എന്റെ അർച്ചാവതാര മൂര്തിയിൽ ഇത്രയേറെ വിശ്വാസമോ എന്നു നോക്കി. ഉടനെ തന്നെ 'എന്തോ' എന്നു വിളി കേട്ടു. ഉടനെ അവൾ 'നാളെ എനിക്കു വൈകുണ്ഠത്തിലേക്ക് വരണം. പുഷ്പക വിമാനം അയച്ചു തന്നെക്കു' എന്നു പറഞ്ഞു. ഭഗവാന്റെ കണ്ണുകൾ വിടർന്നു വലുതായി.
എന്തു? വൈകുണ്ഠമോ? അതിനു നീ എന്തു ചെയ്തു? കർമ്മ യോഗമോ ജ്ഞാന യോഗമോ, ഭക്തി യോഗമോ  എന്താണു ചെയ്തതു എന്നു ചോദിച്ചു. 
'അതിനേക്കാൾ ഒക്കെ വിശേഷപ്പെട്ടതു' എന്നു  പറഞ്ഞു.
'അതെന്താണ്' ഭഗവാൻ ചോദിച്ചു...
'രാമാനുജരുടെ ശുപാർശ  കത്തു' അവൾ കത്തു  എടുത്തു വീശി കാണിച്ചു. 'നാളെ എനിക്കു മോക്ഷത്തിനു പുഷ്പക വിമാനം അയച്ചു തരണം' എന്നു പറഞ്ഞു. 
ശ്രീരംഗനാഥൻ  അന്ധാളിപ്പോടെ 'രാമാനുജന്റെ കത്തോ? എപ്പോൾ തന്നു? എന്നു ചോദിച്ചു. അന്തര്യാമി അറിയാത്ത ഒരു കാര്യവും ഉണ്ടോ? പക്ഷെ നമ്മെ കുഴക്കി വശക്കുന്നതിൽ മന്നനുമാണല്ലൊ. 
അവൾ കത്തു  എടുത്തു നീട്ടി. ഭഗവാൻ  കത്തു  വായിച്ചു. 'ഹാ എന്റെ രാമാനുജന്റെ കത്തോ! 
അവൾ പെട്ടെന്നു കത്തു പിൻവലിച്ചു. 'നാളെ എനിക്കു  വേണ്ടി പുഷ്പക വിമാനം അയച്ചു തരു' എന്നു അധികാരപ്പെടുതിയിട്ടു തിരിഞ്ഞു നടന്നു. ക്ഷേത്ര ജീവനക്കാർ അത്ഭുതപ്പെട്ടു നോക്കിയിരുന്നു പോയി. യാതൊരു ഔപചാരീകതയും ഇല്ലാതെ അവൾ ഭഗവാനെ വിളിച്ചതും പറഞ്ഞതും കേട്ടു  അവർ അന്ധാളിച്ചു പോയി. 
        എന്തായാലും പിറ്റേ ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടു അവൾ മോക്ഷപ്രാപ്തിയടഞ്ഞു. രാമനുജർ എന്ന സദ്ഗുരുവിൽ അവൾക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം അവളെ മോക്ഷ പദത്തിൽ എത്തിച്ചു. ഏല്ലാവരും സ്തബ്ധരായി നിന്നു പോയി. അവർക്കാർക്കും ഇതു തോന്നിയില്ലല്ലോ. അവൾക്കു സഹസ്രനാമം ചൊല്ലാൻ അറിയില്ല. ദിവസവും ക്ഷേത്രത്തിൽ വന്നു ദര്ശനം ചെയ്യാൻ സമയമില്ല. അവൾക്കു അറിയാവുന്നത് തയിരു വില്പന ഒന്നു മാത്രം. പക്ഷെ ആ തയിര് കടം കൊടുത്തു സദ്ഗുരുവിൽ നിന്നും മോക്ഷ സാമ്രാജ്യം അവൾ സുലഭമായി നേടി. സദ്ഗുരുനാഥന്റെ കൃപ വൈകുണ്ഠം വരെ എത്തും. അപ്പോൾ ഈ ലോക സുഖങ്ങളുടെ കാര്യം പറയുകയും വേണോ? 
     ഒരു ഗുരുവിനെ ആശ്രയിക്കു. അദ്ദേഹത്തെ മുറുകെ പിടിക്കു. ആ വിശ്വാസം നിങ്ങളെ തീർച്ചയായും  ഈ സംസാര സാഗരം കടക്കാൻ സഹായിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
        രാധേകൃഷ്ണാ! പിശുക്കനായ ഒരു ഭർത്താവിന്റെ ഭക്തയായ സാധു ഭാര്യയുടെ കഥ നാം തുടർന്നു വായിച്ചു വരുന്നു. കഴിഞ്ഞ ലക്കത്തിൽ ഒരു സാധു ബ്രാഹ്മണനു ലക്ഷ്മി തന്റെ മൂക്കുത്തി ദാനം ചെയ്തതും. അതറിയാതെ അവളുടെ ഭർത്താവു അവളോടു അപ്പോൾ മൂക്കുത്തി കാണിക്കാൻ ആവശ്യപ്പെടുന്നതും കണ്ടു. സത്യം പറഞ്ഞാൽ അയാൾ അവളെ കൊല്ലാതെ കൊല്ലും. പക്ഷെ ഇപ്പോൾ മോതിരം ചോദിച്ചാ തനിക്കു എന്ത് പറയാൻ സാധിക്കും. ഗത്യന്തരം ഇല്ലാതെ അവൾ സർവ്വവും ഭഗവാനിൽ അർപ്പിച്ചു  തന്റെ ആഭരണ പ്പെട്ടി രംടും കല്പിച്ചു ശ്രീനിവാസന്റെ നേർക്കു നീട്ടി. എന്തു സംഭവിച്ചാലും നേരിടുക തന്നെ എന്നു തീരുമാനിച്ചു. കണ്ണു രണ്ടും മുറുകെ അടച്ചു അവൾ നാമം ജപിച്ചു കൊണ്ടു നിന്നു. 
       ശ്രീനിവാസാൻ ആർത്തിയോടെ പെട്ടിയിൽ നോക്കി. അതാ അവിടെ ജ്വലിച്ചു കൊണ്ടു ഒരു മൂക്കുത്തി! തന്റെ ഭാര്യയുടെ മൂക്കുത്തി ബ്രാഹ്മണൻ തന്ന മൂക്കുത്തിയെക്കാൾ കുറഞ്ഞതാണെങ്കിൽ അതു  മാറ്റി തന്റെ ഭാര്യയുടെ മൂക്കുത്തി അയാൾക്കു തിരികെ കൊടുക്കാം എന്നു കരുതിയാണ് ശ്രീനിവാസാൻ അവളോടു മൂക്കുത്തി ചോദിച്ചതു. പക്ഷേ ആഭരണപ്പെട്ടിയിൽ ഉണ്ടായിരുന്ന മൂക്കുത്തി വളരെ വിലപിടിപ്പുള്ള കല്ലു കൊണ്ടായിരുന്നു. 'എടീ നീ ഈ മൂക്കുത്തിയാണോ ഇത്രയും നാൾ ഇട്ടു നടന്നതു? ഇത്രയും വിലപിടിപ്പുള്ളതാണെന്നു ഞാൻ അറിഞ്ഞില്ലല്ലോ' എന്നയാൾ പറഞ്ഞു. ശ്രീനിവാസാൻ പറഞ്ഞത് കേട്ട ലക്ഷ്മി കോരിത്തരിച്ചു പോയി. എന്തു! മറ്റൊരു മൂക്കുത്തിയോ? തന്നെ രക്ഷിക്കാൻ പാണ്ഡുരംഗൻ ഈ ലീല കാണിച്ചുവോ? വിഠലാ! എനിക്കു  വേണ്ടി നീ ഇതു ചെയ്തല്ലോ! എനിക്കു എന്തു  അർഹതയാണുള്ളതു? അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. അവൾക്കു ഒന്നും പറയുവാൻ പോലും ആയില്ല. കണ്ണുകളിൽ നിന്നും ധാര ധാരയായി കണ്ണീർ ഒഴുകി.
        ശ്രീനിവാസൻ അതു ശ്രദ്ധിച്ചു. 'നീ എന്തിനാ കരയുന്നതു? മൂക്കുത്തി കളഞ്ഞു പോയില്ലല്ലോ. ഇവിടെ തന്നെ ഉണ്ടല്ലോ. പക്ഷെ ഒന്നു മാത്രം മനസ്സിലാകുന്നില്ല. നീ എന്നും ഇടുന്ന മൂക്കുത്തി ഇത്രയും തിളക്കം ഇല്ല. ഇതിനു എങ്ങനെ ഇത്രയും തിളക്കം വന്നു? എനിക്കു ഒരു പിടിയും കിട്ടുന്നില്ല.' എന്നു പറഞ്ഞു. ലക്ഷ്മി 'വിഠലാ വിഠലാ' എന്നുറക്കെ കരഞ്ഞു. ശ്രീനിവാസൻ അവൾ എന്തിനാണു കരയുന്നതെന്നു  ചോദിച്ചു. അവൾ ഭ്രാന്തിയെ പോലെ ഭഗവാനെ വിളിച്ചു കരഞ്ഞു കൊണ്ടെ ഇരുന്നു. 'എന്തു  പറ്റിയെടി? എന്തിനാ കരയുന്നതെന്നു പറഞ്ഞു തുലയ്ക്കു' എന്നു പറഞ്ഞു ശ്രീനിവാസാൻ അവളെ പിടിച്ചു കുലുക്കി. 'ഭഗവാന്റെ കാരുണ്യം എനിക്കു താങ്ങാൻ സാധിക്കുന്നില്ല' എന്നവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.
'ഭഗവാന്റെ കാരുണ്യമോ? അതിനിപ്പൊ എന്തു സംഭവിച്ചു? എന്നയാൾ ചോദിച്ചു. 
          ലക്ഷ്മിക്കു ഒന്നും മറച്ചു വെക്കാനായില്ല. അവൾ നടന്നതെല്ലാം തുറന്നു പറഞ്ഞു. ഒരു സാധു ബ്രാഹ്മണൻ വന്നതും, താൻ തന്റെ മൂക്കുത്തി ദാനം ചെയ്തതും എല്ലാം. ശ്രീനിവാസൻ വന്നു മൂക്കുത്തി ചോദിച്ചപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ഭഗവാനെ പ്രാർത്ഥിച്ചതും, അപ്പോൾ മൂക്കുത്തി അതിൽ ഇരുന്നതും എല്ലാം. ശ്രീനിവാസൻ അതു കേട്ടു ഞെട്ടി. 'നീ എന്തൊക്കെയാ ഈ പറയുന്നതു? ആ ബ്രാഹ്മണൻ ഇവിടെ വന്നു എന്നോ? നിന്റെ മൂക്കുത്തി നീ അയാൾക്കു ദാനം ചെയ്തു എന്നോ? അപ്പോൾ ഇതിൽ ഇരിക്കുന്ന മൂക്കുത്തി ഏതാണ്? ആ ജമീന്ദാർ തന്ന മൂക്കുത്തി എങ്ങനെ നിന്റേതു പോലെ ഇരിക്കുന്നതു? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ!'
ലക്ഷ്മി: ചിലപ്പോ ആ ബ്രാഹ്മണൻ അത് കൊണ്ടു പോയി ജമീന്ദാർക്കു വിറ്റിരിക്കും.
ശ്രീനിവാസാൻ : അപ്പൊ ഈ മൂക്കുത്തി ഏതാണ്? എനിക്കു  തല ചുറ്റുന്ന പോലെ ഇരിക്കുന്നു. 
ശ്രീനിവാസനു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ആ ബ്രാഹ്മണനും ജമീന്ദാർക്കും എന്തെങ്കിലും സംബന്ധം ഉണ്ടാവുമോ? പിന്നെയും പിന്നേയും അയാൾക്കു സംശയം വന്നു കൊണ്ടെ ഇരുന്നു. ലക്ഷ്മി ഉടനെ അതു ചിലപ്പോൾ ഭഗവാൻ പാണ്ഡുരംഗൻ തന്നെയാവുമോ എന്നു സംശയം പ്രകടിപ്പിച്ചു. 'ഹേ പാണ്ഡുരംഗനോ! നീ പ്രാര്ത്ത്ഹിക്കുന്ന ദൈവമോ? ഇതൊക്കെ നടക്കുമോ?' എന്ന് ശ്രീനിവാസൻ ചോദിച്ചു. ഉടനെ ലക്ഷ്മി 'അറിയില്ല ഭക്തി ഉള്ളവർക്കു ഭഗവാൻ പ്രത്യക്ഷമാണു. പക്ഷേ എനിക്കു അത്ര ഭക്തി ഉണ്ടോ എന്നറിയില്ല. ഭഗവാൻ ഭക്ത വൽസലനാണു എന്നു എനിക്കുറപ്പാണ്.'എന്നു പറഞ്ഞു. 
ശ്രീനിവാസൻ: അപ്പോ ബ്രാഹ്മണനായി വന്നതു നിന്റെപാണ്ഡുരംഗനാണോ?
ലക്ഷ്മി: ചിലപ്പോൾ ആയിരിക്കാം. അദ്ദേഹം എന്നെ അനുഗ്രഹിച്ചു.
ശ്രീനിവാസൻ: എന്തു പറഞ്ഞു അനുഗ്രഹിച്ചു?
ലക്ഷ്മി: നിന്റെ ആഗ്രഹം പോലെ നിനക്കു പണ്ഡരീ ദർശനം കിട്ടും എന്നു പറഞ്ഞു. 
ശ്രീനിവാസൻ: ഹേ നിനക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ?
ലക്ഷ്മി മടിച്ചു മടിച്ചു 'എന്നെങ്കിലും സാധിച്ചാൽ പോയാല കൊള്ളാം എന്ന് ആഗ്രഹിച്ചിരുന്നു' എന്നു പറഞ്ഞു. 
ശ്രീനിവാസൻ: നീ അതു ആ കിഴവനോട് പറഞ്ഞോ? 
ലക്ഷ്മി: ഇല്ല.
ശ്രീനിവാസൻ: അപ്പൊ പിന്നെ അയാൾക്കു എങ്ങനെ മനസ്സിലായി? 
ലക്ഷ്മി: അറിയില്ല.
ശ്രീനിവാസൻ: നീ ഇതിനു മുൻപു ദാനമോ വഴിപാടോ എന്തെങ്കിലും നടത്തിയിട്ടുണ്ടോ?
ലക്ഷ്മി: സത്യമായിട്ടും ഒരു പൂവ് പോലും അർപ്പിചിട്ടില്ല.
ശ്രീനിവാസൻ: അപ്പോൾ പിന്നെങ്ങനെ ഭഗവാൻ വരും?
ലക്ഷ്മി: ഭഗവാൻ നാം നൽകുന്ന വസ്തുവല്ല ഹൃദയത്തെയാണു നോക്കുന്നതെന്നു കേട്ടിട്ടുണ്ട്. 
ശ്രീനിവാസാൻ: അപ്പൊ നീ ഇതുവരെയും ഉണ്ടിയലിലൊ മറ്റോ എന്തെങ്കിലും ഇട്ടിട്ടുണ്ടോ ഞാനറിയാതെ?
ലക്ഷ്മി: സത്യമായിട്ടും ഒന്നും ചെയ്തിട്ടില്ല. എന്നും ഞാൻ പാചകം ചെയ്യുന്ന ഭക്ഷണം ഭഗവാനു മാനസീകമായി അർപ്പിക്കും. അത് മാത്രമേ ചെയ്തിട്ടുള്ളു.
ശ്രീനിവാസൻ അന്ധാളിച്ചു നിന്നു. ആ പുതിയ മൂക്കുത്തി വന്നതു തീർച്ചയായും ഒരു അമാനുഷീക ശക്തി കൊണ്ടു തന്നെയാണു. അത് ഭഗവാൻ ആണെന്നു കരുതിയാൽ ലക്ഷ്മിയുടെ ഭക്തിക്കു ഭഗവാൻ വശം വദനായി എന്നു സാരം. ഒരു വസ്തുവും കൊടുക്കാതെ തന്നെ അവൾ ഭഗവാനെ പ്രീതിപ്പെടുതിയിരിക്കുന്നു! ചിന്തിക്കുന്തോറും അയൾക്കു അത്ഭുതം കൂടി കൂടി വന്നു. മനസ്സു  കലങ്ങി മറിഞ്ഞു. ഒരു വല്ലാത്ത അവസ്ഥയിൽ  അയാൾ എത്തി ചേർന്നു. നമുക്കു  ശ്രീനിവാസനെ കുറച്ചു നേരം ആ സ്ഥിതിയിൽ വിടാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
 (വാക്യം 63) 
അനന്തപുരം പുക്കേനോ ആളവന്താരൈ പോലെ  
          രാധേകൃഷ്ണാ! നാദമുനികൾ വംശത്തിൽ വന്നതാണു ആളവന്താർവൈഷ്ണവ സമ്പ്രദായത്തിന്റെ നെടും തൂണാണു നാദമുനികൾ. മറഞ്ഞു കിടന്ന ഈ സമ്പ്രദായത്തെ പുനരുദ്ധരിച്ചതിൽ അദ്ദേഹത്തിന്റെ പങ്കു വളരെയാണ്. അദ്ദേഹത്തിന്റെ കൊച്ചു മകനാണ് ആളവന്താർ അഥവാ യാമുനാചാര്യൻ. അഞ്ചു വയസ്സ് ബാലനായിരുന്ന അദ്ദേഹം ഒരിക്കൽ രാജസഭയിൽ ആക്കിയാൾവാൻ എന്ന ഒരു പണ്ഡിതനുമായി തർക്കത്തിൽ ഏർപ്പെട്ടു  ജയിച്ചു. ആക്കിയാൾവാൻ ലോകം മുഴുവനും തന്റെ തർക്ക സാമർത്ഥ്യം കൊണ്ടു തോൽപ്പിച്ചു കൊണ്ടു വന്നിരുന്നു. ആ രാജ്യത്തിലും തന്നെ തോല്പ്പിക്കാൻ ആരെങ്കിലും ഉണ്ടോ എന്നു വെല്ലു വിളിച്ചു. കൊട്ടാരത്തിലെ വേദ പണ്ഡിതൻ മടിച്ചു നിന്നപ്പോൾ അദ്ദേഹത്തിനു വേണ്ടി ശിഷ്യനായ യാമുനാചാര്യൻ വെല്ലുവിളി സ്വീകരിച്ചു. ഒരു അഞ്ചു വയസായ ബാലൻ എന്തു ചെയ്യും എന്നറിയാൻ നാട്ടുകാർ മുഴുവനും രാജ്യ സഭയിൽ തടിച്ചു കൂടി. 
         ഉടനെ ഗർവ്വ പണ്ഡിതൻ ഈ കൊച്ചു കുട്ടിയോട് താൻ എന്തു തർക്കത്തിൽ ഏർപ്പെടാനാണ് എന്നു ചോദിച്ചു. ഉടനെ ആ കുട്ടി തർക്കം എന്നു വന്നു കഴിഞ്ഞാൽ പ്രായം നോക്കേണ്ട കാര്യമില്ല എന്നു ധൈര്യമായി പറഞ്ഞു. പണ്ഡിതൻ  അതിനു 'ശരി നീ എന്തെങ്കിലും പറയു. ഞാൻ അതു  തെറ്റാണെന്നു  സമർത്ഥിക്കാം' എന്നു പറഞ്ഞു. കുട്ടി ഒട്ടും മടിക്കാതെ 'നിങ്ങളുടെ അമ്മ മച്ചിയല്ല" എന്നു പറഞ്ഞു. പണ്ഡിതൻ അവിചാരിതമായ ഈ ആക്രമണത്തിൽ നിശ്ചലനായി. തന്റെ അമ്മ മച്ചിയാണെന്നു താൻ ഇപ്പോൾ സമർത്ഥിക്കണം. അതെങ്ങനെ സാധിക്കും? അദ്ദേഹം കണ്ണു മിഴിച്ചു നിന്നു . ചോദ്യം തന്നെ അബദ്ധമാണ്. കുട്ടിയാണെന്നു നിരൂപിച്ചിരിക്കുന്നു എന്നു പറഞ്ഞു. ബാലൻ ഉടനെ 'അങ്ങയ്ക്കു സാധ്യമല്ലെങ്കിൽ അതു പറയുക' എന്നു പറഞ്ഞു. എല്ലാവരും ഇതു കേട്ടു കയ്യടിച്ചു.
         പണ്ഡിതൻ ഉടനെ തന്റെ ജാള്യത മറച്ചു കൊണ്ടു 'ശരി ഈ വാക്യത്തിനു എനിക്കു ഉത്തരം പറയാൻ പറ്റിയില്ല. ഞാൻ തോൽവി  സമ്മതിച്ചു. നിന്റെ അടുത്ത വാക്യം പറയു' എന്നു പറഞ്ഞു. പറഞ്ഞു തീർന്നതും തൊടുത്തു വിട്ട ശരം പോലെ അടുത്ത വാക്യം വന്നു - 'രാജാവ് സാർവഭൗമൻ'. പണ്ഡിതൻ വിയർത്തു പോയി. രാജാവിന്റെ മുന്നിൽ ഇരുന്നു കൊണ്ടു അദ്ദേഹം സാർവഭൌമനല്ലെന്നു താൻ വാദിക്കണം. അതെങ്ങനെ സാധിക്കും? താൻ വീണ്ടും തോറ്റിരിക്കുന്നു. ഉത്തരം പറയാനാവാതെ കുനിഞ്ഞു നിന്നു. കുട്ടിയുടെ ബുദ്ധി കണ്ടു ജനങ്ങൾ ആരവാരം മുഴക്കി. വീണ്ടും തോൽവി സമ്മതിച്ചു അടുത്ത വാക്യം ചോദിച്ചു. ഉടൻ വന്നു അടുത്ത വാക്യം 'റാണി പതിവ്രതയാണു'. പണ്ഡിതൻ നടുങ്ങി പോയി. ശരീരമാസകലം വിയർത്തു തളർന്നു പോയി. റാണി പതിവ്രതയല്ല എന്നു താൻ എങ്ങനെ പറയും? മൂന്നു ലളിതമായ വാക്യങ്ങൾ കൊണ്ടു പണ്ഡിതന്റെ ഗർവ്വു അടക്കി. ജനങ്ങളുടെ ആവേശം അതിരു കടന്നു. ആർപ്പു വിളികൾ കൊണ്ടു സഭ മുഖരിതമായി. 
          പണ്ഡിതന്റെ വായടച്ചതു കൊണ്ടു മാത്രം ആയില്ലല്ലോ. തന്റെ വാദം സമർത്ഥിക്കുകയും വേണം. അപ്പോഴേ വിജയം പൂർണ്ണമാവുകയുള്ളു. രാജാവ് എല്ലാവരെയും നിശ്ശബ്ധരാകാൻ കൈ കാണിച്ചു. എന്നിട്ടു ബാലനോടു ഈ മൂന്നു വാക്യങ്ങളെയും നിഷേധിക്കാൻ ആവശ്യപ്പെട്ടു. ഒട്ടും മടിയില്ലാതെ അവൻ പറയുവാൻ തുടങ്ങി. പണ്ഡിതന്റെ അമ്മയ്ക്കു അദ്ദേഹം ഒറ്റ മകനാണു. ഒന്നോ രണ്ടോ മരം നില്ക്കുന്ന സ്ഥലം തോപ്പു എന്നു പറയില്ല. കുറഞ്ഞതു പത്തു മരങ്ങളെങ്കിലും ഉണ്ടെങ്കിലെ അതിനെ തോപ്പ് എന്നു പറയുവാൻ സാധിക്കും. അതെ പോലെ ശാസ്ത്രം അനുസരിച്ചു ഒരു കുട്ടിയുള്ള മാതാവു മച്ചിക്കു  തുല്യമാണു. സാധാരണയായി ഒരു അമ്മയ്ക്കു പാത്തും പന്ത്രണ്ടും കുട്ടികൾ ഉണ്ടാവുന്നതു പതിവാണു. അതു കൊണ്ടു പണ്ഡിതന്റെ മാതാവിനെ മച്ചി എന്നു പറയാം. ബാലൻ ഇതു പറഞ്ഞതും കയ്യടി ആകാശം മുട്ടെ മുഴങ്ങി. പണ്ഡിതൻ അതു അംഗീകരിച്ചു. 
       അടുത്ത വാക്യം 'രാജാവ് സാർവഭൗമൻ'. കുട്ടി ഉടനെ സാർവഭൗമൻ എന്നാൽ ഭൂമി മുഴുവനും ഭരിക്കുന്നവൻ എന്നാണു അർത്ഥം എന്നു പറഞ്ഞു. ഭഗവാൻ ശ്രീവരാഹമൂർത്തിയെയും വാമനനെയും  മാത്രമേ സാർവഭൗമൻ എന്നു പറയുവാൻ സാധിക്കു. ഇദ്ദേഹം ഒരു രാജ്യത്തിന്റെ മാത്രം രാജാവാണു. അദ്ദേഹത്തിനെ ഒരിക്കലും സാർവഭൗമൻ എന്നു വിളിക്കാൻ സാധ്യമല്ല എന്നു പറഞ്ഞു. വീണ്ടും കയ്യടിയുടെ അലകൾ മുഴങ്ങി. പെട്ടെന്നു സർവരും ശാന്തരായി. കാരണം അടുത്ത വാക്യത്തെ കുട്ടി എങ്ങനെ നിഷേധിക്കും എന്ന ആകാംക്ഷയായിരുന്നു എല്ലാവർക്കും. രാജ്ഞിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു. മുൻപേ തന്നെ ഈ രാജാവു സംശയാലുവാണ്. ഇപ്പോൾ ഇങ്ങനെ ഒരു വാദവും വന്നു ചേർന്നിരിക്കുന്നു. ഈ കുട്ടി പറയുന്ന വാക്കുകളിൽ തന്റെ ജീവിതമാണ് തൂങ്ങി നിൽക്കുന്നതു. 
       മൂന്നാമത്തെ വാക്യം റാണി പതിവ്രതയാണു. രാജാവ് വല്ലാത്ത മാനസീക പിരിമുറുക്കത്തിൽ ആയിരുന്നു. ബാലൻ എന്തു പറയും എന്നു ശ്രദ്ധിച്ചു നിന്നു. ഒരു സ്ത്രീ ജനിച്ചു കഴിഞ്ഞാൽ അവളുടെ ശാരീരിക വളർച്ച മുതൽ അവളുടെ ഹൃദയം വരെ അവളുടെ ഉള്ളും പുറമും എല്ലാം ഭഗവാൻ ശ്രീ നാരായണനു അറിയാം. അതു കൂടാതെ വിവാഹ സമയത്തിൽ മന്ത്ര പൂർവമായി അവളെ വരുണൻ തുടങ്ങിയ ദേവതകൾക്കു ആദ്യം അർപ്പിക്കുന്നു. അതിനു ശേഷം മാത്രമാണു അവളെ മനുഷ്യനായ ഒരു ഭർത്താവിനു നൽകുന്നത്. അതു  കൊണ്ടു റാണി പതിവ്രതയല്ല എന്നു പറഞ്ഞു. റാണി ഓടി വന്നു കുട്ടിയെ കെട്ടിപ്പിടിച്ചു. 'എന്നൈ ആള വന്തീരോ?' എന്നു പറഞ്ഞു. അങ്ങനെ യാമുനാചാര്യൻ ആളവന്താർ ആയി. മക്കൾ ഇല്ലാത്ത രാജാവും കുട്ടിക്കു  തന്റെ രാജ്യത്തിൽ പകുതി നൽകി രാജകുമാരനാക്കി.
         ആളവന്താർ പിന്നീട് തന്റെ രാജ്യം ഉപേക്ഷിച്ചു ഭഗവാന്റെ സേവയിൽ മുഴുകി എന്നുള്ളതെല്ലാം വലിയ ചരിത്രമാണ്. ഒരിക്കൽ അദ്ദേഹം ശ്രീരംഗത്തിൽ അരയർ സേവ കണ്ടു കൊണ്ടിരുന്നു. അതിൽ ഒരു പുരുഷൻ സ്ത്രീ പോലെ വേഷം കെട്ടി ഭഗവാന്റെ മുന്നിൽ പാസുരങ്ങൾ പാടി ആടും. നമ്മാഴ്വാർ പാടിയ അനന്തപുര പാസുരങ്ങൾക്കു അരയർ അഭിനയം പിടിച്ചു കൊണ്ടിരുന്നു. അരയർ സേവ  ശ്രീവൈഷ്ണവ സമ്പ്രദായത്തിൽ ഉണ്ട്. എന്തു കൊണ്ടോ കേരളത്തിൽ ഒരു ദിവ്യ ദേശത്തിലും ശ്രീവൈഷ്ണവ സമ്പ്രദായം ഇല്ല തന്നെ. അരയർ അനന്തപുരത്തെ കുറിച്ചു തന്നെ പാടി. അതിൽ നമ്മാഴ്വാർ ഭക്തന്മാർ എല്ലാവരെയും അനന്തപുരം പുക്കാൻ പറയുന്നു. 'നടമിനോ നമർകൾ ഉള്ളീർ നാം ഉമക്കറിയ ചൊന്നോം' എന്ന വരികൾ അദ്ദേഹം വീണ്ടും വീണ്ടും പാടി അഭിനയിച്ചു. അരയർ ആളവന്താരെ നോക്കി 'നടമിനോ, നടമിനോ, നടമിനോ' എന്നു മൂന്നു പ്രാവശ്യം പാടി. പത്മനാഭൻ തന്നെ വിളിക്കുന്നു എന്നു ആളവന്താർക്കു തോന്നി. രംഗനാഥനോട് അനുവാദം വാങ്ങി അദ്ദേഹം അനന്തപുരത്തേക്കു തിരിച്ചു. 
           അനന്തപുരത്തിന്റെ സീമ എത്തിയ ഉടനെ തന്നെ അദ്ദേഹം നമസ്ക്കരിച്ചു. നാമ്മാഴ്വാർ പാടിയ അനന്തപുര പാസുരങ്ങൾ പറഞ്ഞു കൊണ്ടു പത്മനാഭ നാമം ഉരുവിട്ടു കൊണ്ടു അദ്ദേഹം പ്രവേശിച്ചു.  അരയർ സേവയിൽ പാസുരം പാടുന്നതു കേട്ടു പത്മനാഭാൻ തന്നെ വിളിക്കുകയാണെന്നു മനസ്സിലാക്കിയ ആളവന്താർ എവിടെ? എന്നെ വിട്ടു പോകരുതേ എന്നു വൈത്തമാനിധി വിളിച്ചു കൊണ്ടിരിക്കുമ്പോൾ തിരുക്കോളൂർ വിട്ടു പോകാൻ ശ്രമിക്കുന്ന താൻ എവിടെ? തനിക്കു അദ്ദേഹത്തിന്റെ ഭക്തി ഇല്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. 
       രാമാനുജർ അതു കേട്ടു ചിരിച്ചു.  ആളവന്താരുടെ ശിഷ്യനായ സ്വാമി രാമാനുജർ ഇവിടെ വൈഷ്ണവ സിദ്ധാന്തം സ്ഥാപിക്കാൻ ശ്രമിച്ചു എങ്കിലും വിഫലമായി. പത്മനാഭാൻ സമ്മതിച്ചില്ല.  അന്നു രാമാനുജരെ പത്മനാഭൻ  പൊക്കി എടുത്തു തിരുക്കുറുങ്കുടിയിൽ  കൊണ്ടു വിട്ടു. അത്ര ശ്രേഷ്ഠമാണു അനന്തപത്മനാഭൻ. ആ പത്മനാഭനെ കുറിച്ചാണ് തന്നോടു പെണ്‍പിള്ളൈ ഇപ്പോൾ പറയുന്നത്. അവളുടെ വാക്കുകളിൽ രാമാനുജർ മയങ്ങി. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Tuesday, November 13, 2012

പ്രേമവേദം നവംബർ -12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
ഏവം താവത് പ്രാകൃത പ്രക്ഷയാന്തേ 
ബ്രഹ്മേ കല്പേ ഹ്യാദിമേ ലബ്ധജന്മാ 
ബ്രഹ്മാ ഭൂയസ്ത്വത്ത എവാപ്യ വേദാൻ 
സൃഷ്ടിം ചക്രേ പൂർവ്വകല്പോപമാനാം.
                              (ദശഃ 8 ശ്ലോകഃ1)   
           മഹാ പ്രളയാവസാനത്തിലുണ്ടായ ബ്രഹ്മയുഗത്തിന്റെ ആദ്യ ദിവസം അങ്ങയിൽ നിന്നു ഇപ്രകാരം ജന്മം ലഭിച്ച ബ്രഹ്മാവ്‌ വീണ്ടും അങ്ങയിൽ നിന്നുതന്നെ വേദങ്ങൾ സ്വീകരിക്കുകയും പ്രളയത്തിനു മുമ്പുണ്ടായിരുന്ന യുഗത്തിനു തുല്യമായ സൃഷ്ടികർമ്മം നടത്തുകയും ചെയ്തു. 
                                                      (പണ്ഡിറ്റ്‌ ഗോപാലൻ നായർ)
സദ്ഗുരുവാത്സല്യം 
       രാധേകൃഷ്ണാ! സദ്ഗുരു നാഥന്റെ കൃപ ഇല്ലാതെ ഒന്നും നടക്കില്ല. സദ്ഗുരുവിനു പക്ഷഭേദം ഇല്ല.  നാരദനും സദ്ഗുരു കൃപ കൊണ്ടു ഭഗവത് ദര്ശനം അതെ പോലെ അസുര കുട്ടിയായ പ്രഹ്ലാദനും നാരദർ എന്ന സദ്ഗുരുവിന്റെ കൃപ! അദ്ദേഹം ഉപദേശിച്ച മന്ത്രം ഉരുവിട്ടു തൂണിൽ ഭഗവാനെ പ്രത്യക്ഷമായി കണ്ടു. കുട്ടികൾ ഇല്ലാതെ ദുഃഖം കൊണ്ടു കരഞ്ഞു കൊണ്ടിരുന്ന ചിത്രകേതുവിനു അംഗിരസ്സ് മഹർഷിയുടെ അനുഗ്രഹത്താൽ ഒരു കുഞ്ഞു ഉണ്ടായി. സപ്ത്നികളുടെ അസൂയ കൊണ്ടു കുട്ടി വിഷം കൊടുത്തു കൊല്ലപ്പെടുന്നു. ഹൃദയം തകർന്നു പോയ ചിത്രകേതുവിനു നാരദർ എന്ന സദ്ഗുരു സത്യം മനസ്സിലാക്കി വൈരാഗ്യം ഉണ്ടാക്കി ഉപദേശം നൽകി. ആ ഉപദേശം ചിത്രകേതുവിനെ ഗന്ധർവ്വനായി ഉയർത്തുകയും, ദേവീ ശാപം മൂലം അസുര യോനിയെ പ്രാപിച്ചപ്പോൾ പോലും വിടാതെ ഭഗവത് സ്മരണ തന്നു അദ്ദേഹത്തെ മോക്ഷത്തിലേക്കു നയിച്ചു.
       ജഗജ്ജനനിയായ സീതാ മാതാവ് ഭഗവാന്റെ പ്രഭാവം പൂർണ്ണമായി മനസ്സിലാക്കിയിരുന്നു. എന്നിട്ടു പോലും അശോക വനത്തിൽ വെച്ചു ദുഃഖം മൂലം സ്വയം ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞപ്പോൾ ആഞ്ജനേയൻ എന്ന സദ്ഗുരു രാമായണം എന്ന ജീവാമൃതം നൽകി ജീവിപ്പിച്ചു. മഹാലക്ഷ്മിയായ രുഗ്മിണിക്കു ശിശുപാലനുമായി വിവാഹം നിശ്ചയിച്ചപ്പോൾ ഒരു ഉഞ്ഛവൃത്തി ബ്രാഹ്മണൻ സന്ദേശകാനായി വേണ്ടി വന്നു. ഋഗ്മിണിയുടെ കത്തു ഭഗവാങ്കൽ എത്തിച്ചു ഭഗവാനെ രുഗ്മിണിയുടെ പക്കലേക്കു വിളിച്ചു കൊണ്ടു വന്നു. അപ്പോൾ നമുക്ക് സദ്ഗുരു അല്ലാതെ വേറെ ഗതി ഇല്ല. ജീവിതത്തിൽ എന്തു സമ്പാദിച്ചാലും സദ്ഗുരു നാഥനെ സമ്പാദിക്കണം.സദ്ഗുരു നാഥൻ ഇല്ലാതെ ഭഗവാനെ പ്രാപിക്കുവാൻ ആർക്കും കഴിയില്ല. 
 ജപ തപോ വ്രതം തീർത്ഥം യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സർവ്വം വ്യർത്ഥം ഭവേത് പ്രിയേ!
ജപം, തപസ്സ്, വ്രതങ്ങൾ, തീർത്ഥാടനം, തുടങ്ങിയവ ഒന്നും ഗുരു കൃപ ഇല്ലാതെ പ്രയോജനപ്പെടുകയില്ല. സദ്ഗുരുവിനെ പിടിക്കേണ്ടത്‌ നമ്മുടെ കടമയാണ്. കുരങ്ങിൻ കുട്ടിയെ പോലെ മുറുക്കി പിടിക്കണം. അതിനു ഏറ്റവും ഉയരത്തിലുള്ള കൊമ്പിലേക്കു പോകാൻ ആഗ്രഹം. പക്ഷെ അതിനു കഴിയില്ല. തന്റെ അമ്മയെ മുറുകെ പിടിക്കുമ്പോൾ സുലഭമായി അമ്മയുടെ കൂടെ ഉയരം കയറാം. മറ്റൊരു ശിഖരത്തിലേക്ക് ചാടുകയും ചെയ്യാം. അതു പോലെ നമുക്കു ഉയരാനുള്ള കഴിവില്ലെങ്കിലും സദ്ഗുരുവിനെ മുറുകെ പിടിച്ചാൽ അദ്ദേഹം നമ്മെ എത്തിക്കും. നമ്മുടെ ശ്രദ്ധ നമുക്കു ഗുരു മഹിമ മനസ്സിലാക്കി തരും.
        സ്വാമി രാമാനുജർ അത്യാശ്ചാര്യമായ ഒരു സദ്ഗുരുവാകുന്നു. ഒരിക്കൽ അദ്ദേഹം ശ്രീരംഗത്തിൽ ഇരിക്കുകയായിരുന്നു.ചില കാരണങ്ങളാൽ അപ്പോൾ മഠത്തിൽപണത്തിനു കുറച്ചു ബുദ്ധി മുട്ടുണ്ടായിരുന്നു. പതിവായി അവിടെ തയിരു കൊടുക്കുന്ന സ്ത്രീക്കു പണം ഒരു പാടു ബാക്കി കിട്ടാനുണ്ടായിരുന്നു. അവൾ പലപ്പോഴായി അവരോടു ചോദിച്ചു നോക്കി. താൻ സാധാരണ ദരിദ്രയാണെന്നും ഈ വരുമാനത്തെ ആശ്രയിച്ചാണ് ജീവിതം നടത്തുന്നതെന്നും ഇത്രയും കടം ഇടരുതെന്നും പറഞ്ഞു. പക്ഷെ മഠത്തിലെ ശിഷ്യർ അവളോടു കുറച്ചു കൂടി ക്ഷമിക്കണം എന്നു പറഞ്ഞു കൊണ്ടെ ഇരുന്നു. ഒരു ദിവസം അവൾ സഹി കെട്ടു തനിക്കു രാമാനുജരോടു നേരിൽ സംസാരിക്കണം എന്നു പറഞ്ഞു. ശിഷ്യർ അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഈ കാര്യങ്ങൾ ഒന്നും  അറിയിക്കരുതെ എന്നു അപേക്ഷിച്ചു. അദ്ദേഹം അറിഞ്ഞാൽ മനസ്സ് വിഷമിക്കും എന്നു പറഞ്ഞു. അവൾ ഒട്ടും  സമ്മതിച്ചില്ല. തനിക്കു എന്തു വന്നാലും ഇന്നു സ്വാമി രാമാനുജരെ കണ്ടേ പറ്റു എന്നു ശഠിച്ചു.ഗത്യന്തരമില്ലാതെ ശിഷ്യർ രാമാനുജരോടു മടിച്ചു മടിച്ചു കാര്യം പറഞ്ഞു. തയിർക്കാരിക്കു അദ്ദേഹത്തെ കാണണം എന്നും പറഞ്ഞു. ബാക്കി വിഷയങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
  രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം ലക്ഷ്മിയോട് ആ ബ്രാഹ്മണൻ മൂക്കുത്തി ദാനം വാങ്ങിച്ചതു വായിച്ചു. മൂക്കുത്തി  ദാനമായി കിട്ടിയത് എടുത്തു കൊണ്ടു ലക്ഷ്മിയെ ഹൃദയ പൂർവ്വമായി ബ്രാഹ്മണൻ ആശീർവദിച്ചു. 'നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. നിറയെ നാമജപം ചെയ്യു' എന്നു പറഞ്ഞു. ബ്രാഹ്മണൻ അവളോടു വിട പറഞ്ഞു ഇറങ്ങി. 
          ബ്രാഹ്മണൻ നേരെ ശ്രീനിവാസന്റെ കട നോക്കി ചെന്നു. ശ്രീനിവാസാൻ ആരെങ്കിലും വരുമോ എന്നു  നോക്കി ഇരിക്കുകയായിരുന്നു. ദൂരെ നിന്നും ഒരാൾ വരുന്നതു കണ്ടു. കണ്ടിട്ടു നല്ല പണക്കാരനാണെന്നു തോന്നി. ഒരു ജമീന്ദാരെ പോലെ വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. ശ്രീനിവാസനു സന്തോഷമായി. പണക്കാരൊക്കെ പണയം വെയ്ക്കാൻ വന്നാൽ നല്ല കോളാണു. പലിശ ധാരാളം വാങ്ങിക്കാം എന്നു വിചാരിച്ചു. ജമീന്ദാർ കടയിൽ പ്രവേശിച്ചു എന്നിട്ട് ശ്രീനിവാസനോട് 'ഞാൻ ഒരു യാത്ര വന്നതാണു. വഴിയി പെട്ടെന്നു  എനിക്കു പണത്തിനു കുറച്ചു അത്യാവശ്യം വന്നു. എന്റെ ആഭരണം പണയമായി വെച്ചു കൊണ്ടു കുറച്ചു പണം തരു! രണ്ടു ദിവസത്തിനകം ഞാൻ അതു തിരിച്ചു തരും' എന്നു പറഞ്ഞു. 
           ജമീന്ദാർ തന്റെ വസ്ത്രത്തിൽ നിന്നും ഒരു വജ്ര മൂക്കുത്തി എടുത്തു നീട്ടി. നല്ല തിളക്കം! വളരെ വില കൂടിയ വജ്രമാണെന്നു തോന്നി. ശ്രീനിവാസനു സന്തോഷമായി. തീരെ താല്പര്യം ഇല്ലാത്ത പോലെ ജമീന്ദാരെ നോക്കി. ഉടനെ അദ്ദേഹം 'ഇത് വളരെ ഉയർന്ന ജാതി വജ്രമാണു, എന്നു പറഞ്ഞു. ശ്രീനിവാസാൻ അദ്ദേഹത്തെയും ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു '500/ രൂപ തരാം' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'എനിക്കു വജ്രത്തെ കുറിച്ച് നന്നായി അറിയാം. ഇതിന്റെ വില 5000/- രൂപയെങ്കിലും കാണും. നിങ്ങൾ എനിക്കു ഒരു 3000/- രൂപ ഇപ്പോൾ തരണം' എന്നു പറഞ്ഞു. ശ്രീനിവാസൻ അതിനു 'ഇപ്പോൾ ഞാൻ ആയിരം രൂപ തരാം' എന്നു പറഞ്ഞു.  ജമീന്ദാർ നിവൃത്തിയില്ലാതെ ശരി അതു മതി എന്നു പറഞ്ഞു. ഉടനെ ശ്രീനിവാസൻ രൂപ വീട്ടിൽ നിന്നും എടുത്തു കൊണ്ടു വരാം എന്നു പറഞ്ഞു. ജമീന്ദാർ അതിനു 'ഉടൻ തന്നെ കൊണ്ടു വരണം എനിക്കു ഒരു പാടു നേരം കാത്തു നിൽക്കാൻ പറ്റില്ല' എന്നു പറഞ്ഞു. ഇതാ ഒരു അഞ്ചു നിമിഷത്തിനുള്ളിൽ വരാം എന്നു പറഞ്ഞു വീടിലേക്കു ഓടി. 
         വഴിയിൽ രണ്ടു മൂന്നു പ്രാവശ്യം മൂക്കുത്തി കയ്യിലെടുത്തു നോക്കി. ഇതു പോലെ താൻ എവിടെയോ കണ്ടിട്ടുണ്ടോ എന്നു തോന്നി. അദ്ദേഹം ധൃതിയിൽ ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു. അവിചാരിതമായ നേരത്തു ശ്രീനിവാസനെ കണ്ടു ലക്ഷ്മി ആശ്ചര്യപ്പെട്ടു. 'അല്ലാ.. ഇന്നെന്താ നേരത്തേ തന്നെ ഉണ്ണാൻ എത്തിയോ?' എന്നു ചോദിച്ചു. ശ്രീനിവാസൻ അതിനു 'ദാ കണ്ടോ? ഈ മൂക്കുത്തി! ഞാൻ ഇതേ പോലെ എവിടെയോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. ഒരു ജമീന്ദാർ ഇപ്പോൾ ഇതു പണയം വയ്ക്കാനായി എത്തിയതേയുള്ളു. ഞാൻ പണം എടുക്കാൻ ഓടി വന്നതാണു' എന്നു പറഞ്ഞു കൊണ്ടു അവളുടെ മുഖത്തേക്കു നോക്കി. അപ്പോഴാണ്‌ ശ്രദ്ധിച്ചത്, അവളുടെ മൂക്കുത്തി കാണാനില്ല. 'നിന്റെ മൂക്കുത്തി എവിടെ പോയെടി' എന്നു ചോദിച്ചു. ലക്ഷ്മി തളർന്നു പോയി. അവൾ എന്തു ഉത്തരം പറയും? 
         പെട്ടെന്നു അവളുടെ വായിൽ നിന്നും 'മൂക്കുത്തി കുളിക്കുമ്പോൾ ഞാൻ അഴിച്ചു വെച്ചു, പിന്നീട് ഇടാൻ മറന്നു പോയി, എന്നു ഒരു കള്ളം പുറത്തു വന്നു.  ശ്രീനിവാസൻ അതു കേട്ടിട്ടു 'ഓഹോ എന്നാൽ അതു എടുത്തു കൊണ്ടു വരൂ. രണ്ടും കൂടി താരതമ്യം ചെയ്തു നോക്കട്ടെ എന്നു പറഞ്ഞു. ലക്ഷ്മി ഞെട്ടി പോയി. ഇതു അവൾ ഒട്ടും പ്രതീക്ഷിക്കാത്തതാണു. അവളുടെ കയ്യും കാലും വിറയ്ക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്ന് പോയി. 'ഹും വേഗം എടുത്തു കൊണ്ടു വരൂ.. എന്നു ശ്രീനിവാസൻ വിളിച്ചു. അവൾ നേരെ പൂജാ മുറിയിൽ പോയി ഭഗവാന്റെ മുന്നിൽ നിന്നു. 
        അവളുടെ ഹൃദയം തേങ്ങി, 'പാണ്ഡുരംഗാ! ഇതെന്താണു സംഭവിക്കുന്നത്‌? ഞാൻ ഇപ്പോൾ എന്തു ചെയ്യും? എന്നെ രക്ഷിക്കില്ലേ? നിന്റെ ചരണാരവിന്ദം അല്ലാതെ എനിക്കു വേറെ ആശ്രയം ഇല്ല' എന്നു കരഞ്ഞു. ശ്രീനിവാസാൻ ക്ഷമയില്ലാതെ 'എവിടെ വേഗം എടുക്കു! നീ അവിടെ എന്തു ചെയ്തു കൊണ്ടിരിക്കുന്നു എന്നു ബഹളം വെച്ചു. അവൾ കൈ കൊണ്ടു വെറുതെ അവിടെ തിരഞ്ഞു കൊണ്ടു നിന്നു. എന്താടീ നീ അവിടെ തിരയുന്നതു? ആ പെട്ടി ഇങ്ങോട്ടു എടുക്കു. ഞാൻ നോക്കാം എന്നയാൾ പറഞ്ഞു. അവൾ എത്ര നേരം തിരയുന്നതായി അഭിനയിക്കും എന്തായാലും സത്യം പുറത്തു വരും. വരുന്നതു വരട്ടെ. ഭഗവാൻ എന്നെ എങ്ങനെ രക്ഷിക്കും എന്നു എനിക്കറിയില്ല. എനിക്കിപ്പോൾ ഇതേ വഴിയുള്ളു എന്നു അവൾ ആഭരണപ്പെട്ടി എടുത്തു ഭർത്താവിന്റെ കൈയിൽ കൊടുത്തു. 'തരു തരു ഞാൻ തന്നെ നോക്കാം എന്നു പറഞ്ഞു കൊണ്ടു ശ്രീനിവാസാൻ അവളുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി. തനിക്കു എന്തു സംഭവിക്കാൻ പോകുന്നു എന്നറിയാതെ അവൾ നാമജപം ചെയ്തു കൊണ്ടു നിന്നു. നാമും നാമജപം ചെയ്തു കാത്തിരിക്കാം. ഉദ്വേഗപൂർവ്വമായ ബാക്കി ഭാഗങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 62)
'അരുളാളം കണ്ടേനോ നല്ലാനൈപോലേ'
         രാധേകൃഷ്ണാ! പെണ്‍പിള്ളൈ തന്റെ അടുത്ത വാക്യം പറഞ്ഞു. ഇതുവും സ്വാമി രാമാനുജരുടെ ഒരു ശിഷ്യന്റെ വിഷയമാണ്.കാവേരി തീരത്ത് ഉണ്ടായിരുന്ന ഒരു പണക്കാരനാണു നായകൻ. വിശിഷ്ഠമായ ഒരു ഭക്തൻ. ബ്രാഹ്മണൻ. വളരെ ധനവാൻ. എല്ലാവരോടും നല്ല പോലെ ഇടപഴകും. ആരെങ്കിലും വൈഷ്ണവരെ കണ്ടാൽ ഉതാൻ കാലില വീണു നമസ്കരിക്കും. അവരുടെ പേരോ, ജാതിയോ, പ്രായമോ സ്ഥിതിയോ ഒന്നും പ്രശ്നമല്ല നെറ്റിയിൽ ഗോപീ ചിഹ്നം ധരിച്ചിട്ടുണ്ടെങ്കിൽ ഉടൻ നമസ്കരിക്കും.
         ഒരിക്കൽ അദ്ദേഹം കാവേരി നദിയിൽ നിന്നു കൊണ്ടു നിത്യ കർമ്മാനുഷ്ഠാനാം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എന്തോ അദ്ദേഹത്തെ വന്നിടിച്ചു. അദ്ദേഹം നോക്കിയപ്പോൾ അത് ഒരു ശവമായിരുന്നു. നെറ്റിയിൽ തിലകക്കുറി കണ്ടു. രണ്ടു തോളുകളിലും വൈഷ്ണവ മുദ്രകൾ പതിപ്പിച്ചിരിക്കുന്നതു കണ്ടു. വൈഷ്ണവ സമ്പ്രദായത്തിൽ പഞ്ച സംസ്ക്കാരത്തിൽ പെട്ട ഒന്നാണു അത്. രണ്ടു തോളുകളിലും ലോഹത്തിലുള്ള ശംഖു ചക്ര മുദ്രകൾ ചൂടാക്കി പതിപ്പിക്കും. അത് കഴിഞ്ഞാൽ അയാൾ ഭഗവാന്റെ സ്വത്താകും. ശംഖു ചക്ര മുദ്രകൾ കണ്ട ഉടനെ അത് ഒരു ശ്രീവൈഷ്ണവനാണെന്നു അദ്ദേഹത്തിനു മനസ്സിലായി.
           ആ ശവ ശരീരത്തിനു അദ്ദേഹം അന്ത്യ സംസ്കാരങ്ങൾ എല്ലാം ശ്രദ്ധയോടെ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ ബ്രാഹ്മണർ ആരും തന്നെ അതിനു തയ്യാറായില്ല. ആ ശവം ഒരു താഴ്ന്ന ജാതിയിൽ പെട്ട ആളുടെയായിരുന്നു. ധനിക ബ്രാഹ്മണൻ അതൊന്നും ശ്രദ്ധിക്കാതെ സ്വയം മന്ത്രപൂർവം ചടങ്ങുകൾ എല്ലാം ചെയ്തു പ്രേതം സംസ്കരിച്ചു. നാട്ടുകാർക്കു ഇതു അത്ര ശരിയാണെന്നു തോന്നിയില്ല. അവർ എല്ലാവരും കൂടി  അദ്ദേഹത്തെ ജാതിഭ്രഷ്ടം ചെയ്തു. അദ്ദേഹത്തിന്റെ കൂടെ ആരും യാതൊരു ബന്ധവും പാടില്ല. അങ്ങനെ ചെയ്യുന്നവരെയും ഭ്രഷ്ടു കല്പിക്കും.
           അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്കാരൊക്കെ ഇതു അദ്ദേഹതോടു പറഞ്ഞു സങ്കടപ്പെട്ടു. അവർക്കൊക്കെ അദ്ദേഹം ശംഖു ചക്ര മുദ്രകൾ നൽകി വൈഷ്ണവരായി സ്ഥാനം കൊടുത്തിരുന്നു. അദ്ദേഹം അതു കാര്യമാക്കിയില്ല. നാട്ടുകാർ മൊത്തം അദ്ദേഹത്തോടു സംസാരിക്കില്ല ചിരിക്കില്ല, കൊടുക്കൽ വാങ്ങൽ ഒന്നും തന്നെ ഇല്ല. അദ്ദേഹം ഇതെല്ലാം ഭഗവാനു അറിയാം എന്നിരുന്നു.
         അദ്ദേഹം പിറ്റേദിവസം ക്ഷേത്രത്തിൽ വന്നു. ക്ഷേത്രത്തിൽ വരുന്നതു തടയുവാൻ ആർക്കും സാധിച്ചില്ല. അദ്ദേഹം ക്ഷേത്രത്തിനകത്തു പ്രവേശിച്ചു. ആ സമയം ഉത്സവ മൂർത്തിയെ വെളിയിൽ എഴുന്നള്ളിച്ചു അഭിഷേക ആരാധനകൾ നടക്കുകയായിരുന്നു. ഊരു വിലക്കുണ്ടായിരുന്നതിനാൽ അദ്ദേഹം നിൽക്കുന്ന സ്ഥലത്തു ആരും തന്നെ വന്നില്ല. എല്ലാവരും എതിർ ദിശയൽ ചെന്നുനിന്നു. അദ്ദേഹത്തിനു ഏകാന്ത ദർശനം കിട്ടി. അലങ്കാരങ്ങൾ എല്ലാം കഴിഞ്ഞു ആരാധന കഴിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. 'പ്രഭോ ഇങ്ങനെ എനിക്കു എകാന്തത്തിൽ നിന്നെ അനുഭവിക്കാനാണോ ഊരു വിലക്കു കല്പിച്ചതു' എന്നു വിചാരിച്ചു.
            പെട്ടെന്നു പൂജാരിയുടെ മേൽ ഭഗവാൻ ആവിർഭവിച്ചു. അതു വരെ വെറുതെ പൂജ ചെയ്തു കൊണ്ടിരുന്ന അദ്ദേഹം തിരിഞ്ഞു എല്ലാവരോടും കയർത്തു. 'ഉമർക്കെല്ലാം അവർ പൊല്ലാൻ എനക്കു നല്ലാൻ' എന്നു ഉറക്കെ വിളിച്ചു. നിങ്ങൾക്കൊക്കെ അദ്ദേഹം ചീത്തയാണെങ്കിൽ എനിക്കു നല്ലവനാണു. വൈഷ്ണവ മുദ്രയ്ക്കു അദ്ദേഹം നൽകുന്ന ബഹുമാനം എത്ര വിശിഷ്ഠമായ ഭാവത്തെയാണ് കാണിക്കുന്നതു. നിങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചു ആദരിക്കണം എന്നാണു എന്റെ കല്പന' എന്നു പറഞ്ഞു. എല്ലാവരും സ്തംഭിച്ചു നിന്നു പോയി. പൂജാരിക്കു പോലും ഒരു നിമിഷം താൻ എന്താണു പറഞ്ഞതെന്നു മനസ്സിലായില്ല. അവർക്കു അദ്ദേഹത്തിന്റെ ഭക്തി ഭാവം മനസ്സിലായി സ്വയം ലജ്ജ തോന്നി. അന്നു മുതൽ അദ്ദേഹത്തിനു 'തിരുമലൈ നല്ലാൻ ചക്രവർത്തി' എന്ന നാമം സിദ്ധിച്ചു.
             ജാതി മത ഭേദം ഒന്നും ഇല്ലാതെ എല്ലാവർക്കും അദ്ദേഹം വൈഷ്ണവ സംസ്കാരം ചെയ്തു കൊടുത്തു. അവർക്കെല്ലാം രാമാനുജരുടെ മഹത്വം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ സാധുക്കൾക്കും ആചാര്യ ഭക്തി ഭഗവത് ഭക്തി പഠിപ്പിച്ചു  കൊടുത്തു. അത്ര ശ്രേഷ്ഠമായ ഒരു ഭക്തനാണ്. പെണ്‍പിള്ളൈ ആ മഹാ ഭക്തന്റെ കാര്യം പറഞ്ഞു താനിക്കു അതു പോലെ ഉള്ള ഗുണങ്ങൾ ഒന്നും ഇല്ലല്ലോ എന്നു പരഞ്ഞു. രാമാനുജർ ഇതു കേട്ടു ചിരിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Saturday, October 13, 2012

പ്രേമവേദം - ഒക്ടോബർ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
ആതാമ്രേ ചരണേ വിനമ്രമഥ തം ഹസ്തേന ഹസ്തേ സ്പൃശൻ 
ബോധസ്തെ ഭവിതാ ന സര്ഗവിധിഭിർബ്ബന്ധോപി സഞ്ജായതേ
ഇത്യാഭാഷ്യ ഗിരം പ്രതോഷ്യ നിതരാം തച്ചിത്തഗൂഡസ്വയം 
സൃഷ്ടൗ തം സമുദൈരയഃ സ ഭാഗവന്നുല്ലാസ യോല്ലാഘതാം. 
                  (ദശഃ7 ശ്ലോഃ10)
        അരുണാഭങ്ങളായ പാദങ്ങളിൽ നമസ്കരിച്ച ബ്രഹ്മാവിന്റെ കൈയിൽ സ്വന്തം കൈ കൊണ്ടു സ്പർശിച്ചു അങ്ങ് പറഞ്ഞു: അവിടുത്തേക്കു യഥാർത്ഥ ജ്ഞാന സിദ്ധി ലഭിക്കും, സൃഷ്ടി കർമ്മങ്ങളാൽ ബന്ധം സംജാതമാകുകയില്ല. ഈ വാക്കുകളാൽ സന്തുഷ്ടനായി ഭവിച്ച ബ്രഹ്മാവിന്റെ മനസ്സിൽ മറഞ്ഞിരുന്നു കൊണ്ടു അങ്ങു അദ്ദേഹത്തെ സൃഷ്ടി കർമ്മത്തിനു വേണ്ടി പ്രേരിപ്പിച്ചു. അപ്രകാരമുള്ള ഹേ ഭഗവാനേ, എന്നിൽ ആരോഗ്യത്തെ പ്രകാശിപ്പിക്കണേ!

സദ്ഗുരു വാത്സല്യം 
        ആചാര്യഃ ഹരിഃ സാക്ഷാത് ചര രൂപീ ന സംശയഃ 
         ഗുരു സർവ്വ ശ്രേഷ്ഠം! ഗുരുവാണു ജീവിതത്തിന്റെ അസ്ഥിവാരം. സദ്ഗുരു നാഥനെ ദൃഡമായി പിടിച്ചിരിക്കുന്നവർ മാത്രം ജീവിതത്തിൽ ഉന്നതമായ ഒരു സ്ഥിതിയെ പ്രാപിക്കുന്നു. അവർ മാത്രമേ ശ്രേഷ്ഠമായ മോക്ഷത്തെ പ്രാപിക്കുന്നുള്ളു. അവർക്കു മാത്രം ഉത്തമമായ വേദത്തെയും വേദ രഹസ്യമായ പരമാത്മാവിനെയും ഉള്ളതു പോലെ അറിയാൻ സാധിക്കുന്നു. ആചാര്യൻ പ്രത്യക്ഷത്തിൽ ചരിക്കുന്ന പരമ പുരുഷനാണ്. ശ്രീ വൈഷ്ണവ സമ്പ്രദായത്തിൽ 'ഉറങ്കും പെരുമാൾ താൻ ഉലാവും പെരുമാളാക വന്താർ പോലെ..' എന്നു പറയും. ഉറങ്കും പെരുമാൾ രംഗനാഥൻ, ഉലാവും പെരുമാൾ ആചാര്യൻ. ഉറങ്കും പെരുമാളായ രംഗ നാഥനെ നാം അവിടെ ചെന്നു കാണണം. പക്ഷെ സദ്ഗുരുനാഥൻ നമ്മെ തേടി നമ്മുടെ അടുത്തു വരുന്നു.  സദ്ഗുരു നാഥനിലാണു കൂടുതലും സൌലഭ്യം കാണാൻ കഴിയുക. 
            പരമപദത്തിൽ ഭഗവാനു ഒരു താപം! സാംസാരീക ജീവിതത്തിൽ മുഴുകിയിരിക്കുന്ന മനുഷ്യരെ ഉദ്ധാരണം ചെയ്യുന്നതെങ്ങനെ എന്ന ദുഃഖം. അവർക്കു ഉയരണം എന്നാ ആഗ്രഹം ഇല്ല. ഭഗവാൻ വിഭവ അർച്ചാദി അവതാരാങ്ങൾ എടുത്തു നോക്കി. കുറച്ചു പേർ അനുഭവിച്ചു. അന്തര്യാമിയെ തിരിച്ചറിയാനും എല്ലാരാലും കഴിയുകയില്ല. നാമസങ്കീർത്തന രൂപത്തിൽ ഇറങ്ങി വന്നു. പക്ഷെ പലർക്കും അതിനോട് വിമുഖത! നാമ സങ്കീർത്തനത്തിന്റെ മഹിമയെ അതു അനുഭവിച്ചവർ പറഞ്ഞാൽ പ്രയോജനം ഉണ്ടാകും.
            ഭഗവാൻ പരമപദത്തിൽ നിന്നും തന്റെ ഭക്തന്മാരെ ഓരോരുത്തരായി ഭൂമിയിലേക്കു അയച്ചു. ആ ഭക്തന്മാരാണു സദ്ഗുരുമാർകളായി നമ്മുടെ ഇടയിൽ ഭാഗവന്നാമ സങ്കീർത്തനത്തിന്റെ മഹിമയെ സ്ഥാപിക്കുന്നത്‌. ഗുരു പരമ്പര നമ്മുടെ ദേശത്തെ ഇന്നും രക്ഷിച്ചു കൊണ്ടു വരുന്നു. സദ്ഗുരു ഉള്ളതു കൊണ്ടാണു ജീവിതത്തിൽ ഭഗവാൻ രക്ഷിക്കും എന്നാ വിശ്വാസം നമുക്കു കൈ വന്നതു. സനാതനമായ ഹിന്ദു ധർമ്മതിന്റെ ബലം തന്നെ ഗുരു പരമ്പരയാണ്. സിദ്ധാന്തങ്ങൾ പലതാണ്. പക്ഷെ എല്ലാവറ്റിനും അസ്ഥിവാരം വേദമാണ്. ഭക്തിയുടെ ഓരോ മാർഗ്ഗങ്ങൾ മാത്രമാണു അവ. 
                ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുർ ഗുരുർ ദേവോ മഹേശ്വരഃ
ഗുരുർ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ
        ഗുരു ബ്രഹ്മാവായി ഇരുന്നു കൊണ്ടു ഇരു ശിഷ്യന്റെ ഹൃദയത്തിൽ ജ്ഞാനം വൈരാഗ്യം ഭക്തി എന്നിവ സൃഷ്ടിക്കുന്നു. വിഷ്ണുവായി ഇരുന്നു കൊണ്ടു സാത്വിക ഗുണങ്ങൾ, ഭഗവാനെ അനുഭവിക്കാനുള്ള ആശ, ആശ സഫലീകരിക്കാൻ ശ്രദ്ധ ഇവയെ സംരക്ഷിക്കുന്നു. രുദ്രനായി ഇരുന്നു കൊണ്ടു, അഹംഭാവം, കാമ ക്രോധാദി ഗുണങ്ങൾ എന്നിവയെ സംഹരിക്കുന്നു. അതു കൊണ്ടു സദ്ഗുരുനാഥനും പരബ്രഹ്മവും ഒന്നു തന്നെയാണു. ഭഗവാൻ സ്വയം 'കൃഷ്ണം വന്ദേ ജഗ്ദ്ഗുരും' എന്നൊരു വേഷത്തിൽ വന്നു 'ഭഗവാനെ ആശ്രയിക്കു' എന്നു പറയുന്നു. സദ്ഗുരു നാഥന്റെ കൃപ ഉണ്ടെങ്കിൽ ജീവിതത്തിൽ ഒന്നും തന്നെ ഒരു പ്രശ്നമില്ല. ആനന്ദം നമ്മുടെ സ്വത്താകും.
        ശ്രീമദ്‌ ഭാഗവതം സദ്ഗുരുവിന്റെ മാഹാത്മ്യം എടുത്തു പറയുന്നു. ദാസീ പുത്രനായ ഒരു ബാലന് ചാതുർമാസ്യത്തിൽ വന്നിരുന്ന മഹാന്മാരുടെ സഖ്യം കൊണ്ടു ഭഗവത് ദര്ശനം ലഭിച്ചു പിന്നീട് നാരദരായി ജന്മം ലഭിച്ചു. സരസ്വതീ നദീ തീരത്തിൽ വിഷാദം പൂണ്ടിരുന്ന വ്യാസർക്കു നാരദർ എന്നാ സദ്ഗുരുവിന്റെ അനുഗ്രഹം ലഭിച്ചപ്പോൾ ഭാഗവതം എന്നാ മഹദ് ഗ്രന്ഥം ഉണ്ടായി. പരീക്ഷിത്തു മഹാരാജാൻ ഏഴു ദിവസം കൊണ്ടു മോക്ഷം അടയാൻ ശുക ബ്രഹ്മം എന്ന ഒരു സദ്ഗുരു കാരണമായിരുന്നു. വെറും അഞ്ചു വയസ്സുള്ള ബാലൻ ധ്രുവൻ  അഞ്ചു മാസത്തിൽ ഭഗവാനെ പ്രത്യക്ഷപ്പെടുത്തിയതു നാരദ മഹർഷി എന്ന സദ്ഗുരുവിന്റെ കൃപ കൊണ്ടു മാത്രമാണു. അങ്ങനെ എത്രയോ ഗുരു പ്രഭാവങ്ങൾ. ഗുരു മഹിമ തുടരുന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
          രാധേകൃഷ്ണാ! ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി കതകു തുറന്നപ്പോൾ കണ്ടത് ഒരു വൃദ്ധ ബ്രഹ്മണനെയാണു. അദ്ദേഹം  തന്നെ  പാണ്ഡുരംഗ ഹരി എന്നു പറഞ്ഞു. ഇതു കേട്ടു ലക്ഷ്മി ആനന്ദിച്ചു. ഏതോ ഒരു ഭക്തൻ തന്റെ വീട്ടില് വന്നിരിക്കുന്നു എന്ന് സന്തോഷിച്ചു. അദ്ദേഹം അവളെ നോക്കി ദീർഘ സുമംഗലീ ഭവ എന്നനുഗ്രഹിച്ചു. 'നീ ശ്രീനിവാസന്റെ ഭാര്യ അല്ലേ! എന്താ സുഖമാണോ? ശ്രീനിവാസാൻ നിന്നെ നന്നായി നോക്കുന്നില്ലേ' എന്നെല്ലാം ചോദിച്ചു. അവൾ അത്ഭുതപ്പെട്ടു കൊണ്ടു, 'അതെ അദ്ദേഹം എന്നെ നന്നായി നോക്കുന്നുണ്ട്' എന്നു പറഞ്ഞു.
       അങ്ങു ആരാണ്? എന്താണു ഇവിടെ വന്നതു? എന്നു ചോദിച്ചു. അദ്ദേഹം ഉടനെ തന്റെ കൊച്ചു മകന്റെ ഉപനയനത്തിനു എന്തെങ്കിലും സഹായം അഭ്യർത്ഥിച്ചു വന്നതാണെന്നു പറഞ്ഞു. ശ്രീനിവാസന്റെ അടുത്തു പോയിരുന്നു. ചോദിച്ചു ചോദിച്ചു തളർന്നതെയുള്ളൂ. ഒന്നും തന്നില്ല. ഭർത്താവിന്റെ തെറ്റ് ഭാര്യയല്ലേ ശരിയാക്കേണ്ടതു നീ നിന്റെ ഭർത്താവിനോട് പറയു എന്നു പറഞ്ഞു.  ഇതു കേട്ട ലക്ഷ്മി ചിരിച്ചു. ഇന്നു വരെ അദ്ദേഹം പറയുന്നതു ഞാൻ അനുസരിചിട്ടുള്ളതല്ലാതെ ഞാൻ അങ്ങോട്ടു പറയുന്നതു കേൾക്കുന്ന സ്വഭാവമൊന്നും ഇല്ല.
വൃദ്ധാൻ: പക്ഷെ മോളേ! ഞാൻ മാസങ്ങളോളമായി നടന്നു നടന്നു എന്റെ കാലു തേഞ്ഞു. എനിക്കു മടുത്തു. ഞാൻ തളർന്നു പോയി. മോൾ എന്നെ എന്തെങ്കിലും സഹായിക്കണം. അല്ലെങ്കിൽ ഒരു ബ്രാഹ്മണന്റെ ജീവൻ അപഹരിച്ച ദോഷം നിന്റെ ഭർത്താവിനു വന്നു ചേരും. നീ നിന്നാൽ ആവുന്നതു എന്തെങ്കിലും തന്നു സഹായിക്കു.
ലക്ഷ്മിക്കു ഇതു കേട്ടപ്പോൾ വളരെ സങ്കടം തോന്നി. ആ വൃദ്ധന്റെ ദയനീയ സ്ഥിതി കണ്ടു സഹായിക്കണം എന്നു ആഗ്രഹം ഉണ്ട്. പക്ഷെ അവൾ  ആശക്തയാണ്.  മാത്രമല്ല ഭർത്താവിനു പാപം കിട്ടാനും പാടില്ല. അവൾ എന്തു ചെയ്യും? കരയുകയല്ലാതെ ഒന്നും ചെയ്യാനില്ല. ഹേ പാണ്ഡുരംഗാ! ഇതെന്തു പരീക്ഷണമാണു? എന്നെ ഇങ്ങനെ ഒരു സ്ഥിതിയിൽ കൊണ്ടു നിറുത്തിയല്ലോ? നീ എന്താണു ഉദ്ദേശിക്കുന്നതു എന്നു വിചാരിച്ചു. കണ്‍കളിൽ കണ്ണീര പൊടിഞ്ഞത് കൈകൊണ്ടു പതുക്കെ തുടച്ചു.
             മുഖംതുടയ്ക്കുമ്പോൾ അവളുടെ കയ്യിൽ അവളുടെ മൂക്കുത്തി തടഞ്ഞു. പെട്ടെന്നു അവൾക്കു ഭഗവാന്റെ ഹിതം മനസ്സിലായി. ഹേ പ്രഭോ. ഈ മൂക്കുത്തി ഉണ്ടല്ലോ എന്നു എന്നെ ഓർമ്മിപ്പിക്കുകയാണോ? ശരി ഞാൻ ഇതു കൊടുക്കാം. പക്ഷെ ഭര്ത്താവ് അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക? അദ്ദേഹത്തിനു അതു ഒട്ടും ഇഷ്ടമാവില്ല. പക്ഷെ ന്യായമായ ഒരു കാരണത്തിനു വേണ്ടി ധർമ്മം നൽകുന്നതു നമ്മുടെ കടമയുമാണ്. എന്തു ചെയ്യണം എന്നറിയാതെ അവൾ കുഴങ്ങി. ഒരു ധർമ്മ കാര്യത്തിനല്ലേ താൻ കൊടുക്കുന്നത് അതു കൊണ്ടു തെറ്റു വരില്ല എന്നുറച്ചു. ശ്രീനിവാസാൻ ചോദിച്ചാൽ കളഞ്ഞു പോയി എന്നു പറയാം എന്നു തീരുമാനിച്ചു. അതിന്റെ ഭവിഷ്യത്തു എന്തായാലും അതിനെ നേരിടുക തന്നെ! എല്ലാം പാണ്ഡുരംഗന്റെ സങ്കൽപം എന്നു തീരുമാനിച്ചു.
             എന്തായാലും അവൾ തന്റെ മൂക്കുത്തി അഴിച്ചു വൃദ്ധന്റെ നേർക്കു നീട്ടി. എന്നിട്ടു 'അങ്ങു ഇതു കൊണ്ടു പോവുക. ഇതിനെ വിറ്റാൽ അങ്ങയ്ക്കു നല്ല ധനം കിട്ടും. അതു കൊണ്ടു അങ്ങയ്ക്കു കൊച്ചു മകന്റെ ഉപനയനം നടത്താം എന്നു പറഞ്ഞു. പക്ഷെ അങ്ങു ഉടനെ തന്നെ ഇവിടുന്നു പോകണം എന്റെ ഭർത്താവ് ഏതു നേരത്തും ഇവിടെ എത്തും. അദ്ദേഹം വന്നാൽ ഇതു കൊണ്ടു പോവാൻ സമ്മതിക്കില്ല എന്നു കൂട്ടിച്ചേർത്തു. വൃദ്ധൻ പുളകാംഗിതനായി അവളെ നോക്കി 'മോളേ എല്ലാവരും ദാനത്തിനു കർണ്ണനെയാണു ഉപമാനമായി പറയുന്നത്. പക്ഷെ നീ തന്ന ഈ ദാനം അതിലും ശ്രേഷ്ഠമാണ്. തീർച്ചയായും നിന്റെ ഈ ദാനത്തിൽ പാണ്ഡുരംഗൻ പ്രീതിയടഞ്ഞു' എന്നു പറഞ്ഞു. നീ ഒട്ടും ഭയപ്പെടെണ്ടാ. നിന്റെ ആഗ്രഹം എന്താണോ അത് സാധിക്കും എന്ന് ആശീർവദിച്ചു. 
        അവളുടെ മനസ്സ് കുളിർത്തു. ഉടനെ അവൾ 'എന്റെ ഭർത്താവ് ഒരു ഭഗവത് ഭക്തനായി മാറണം അതു മാത്രമാണ് എനിക്കു വേണ്ടത്.എനിക്കു മറ്റൊന്നിനും കുറവില്ല. എല്ലാം നിറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിനു മാറ്റം സംഭവിച്ചാൽ അത് തന്നെയാണു ഏറ്റവും വലിയ അനുഗ്രഹം. എന്റെ ഭർത്താവൊന്നിച്ചു എനിക്കു പാണ്ഡുരംഗ ദർശനം ചെയ്യണം എന്നു മോഹം ഉണ്ട് ' എന്നു പറഞ്ഞു. ഇതു കേട്ട വൃദ്ധാൻ അവളോടു 'ഒട്ടും വിഷമിക്കണ്ടാ! നിന്റെ പ്രാർത്ഥന പാണ്ഡുരംഗൻ കേട്ടു. അവൻ നിന്നിൽ പ്രീതനായി നിന്നെ അനുഗ്രഹിക്കും. നീ വിശ്വാസത്തോടെ നാമജപം ചെയ്തു കൊണ്ടിരിക്കു. സദാ സർവ്വദാ നിങ്ങൾ രണ്ടു പേരും പാണ്ഡുരംഗ ഭക്തിയിൽ മുഴുകും എന്നു ഞാൻ ആശീർവദിക്കുന്നു' എന്നു പറഞ്ഞു. ലക്ഷ്മിയുടെ ഹൃദയം നിറഞ്ഞു. ആനന്ദം കൊണ്ടു അവൾ പരവശയായി. തുടർന്നു എന്തു സംഭവിച്ചു എന്നു നമുക്കു കാത്തിരുന്നു കാണാം രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 61)   
അദ്വൈതം വെന്റേനോ എമ്പെരുമാനാരൈ പോലെ?
         രാധേകൃഷ്ണാ! സനാതനമായ ധർമ്മത്തിന്റെ അസ്ഥിവാരം വേദമാണ്. വേദം ഇല്ലെങ്കിൽ ആർക്കും ഈശ്വരനെ കുറിച്ചു അറിയുവാൻ സാധിക്കില്ല. ആ വേദം തന്നെയാണ് രാമായണം എന്നാ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്‌. അതു തന്നെ കഥാ രൂപമായി വന്നതാണു മഹാഭാരതം. വേദത്തിന്റെ സാരമാണ് ശ്രീമദ്‌ ഭാഗവതം. വേദത്തിന്റെ അടിസ്ഥാനത്തില്ലാണു മൂന്നു മദാചാര്യന്മാർ തങ്ങളുടെ സിദ്ധാന്തം നിർണ്ണയിച്ചത്. അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം! അതതു മാഹാത്മാക്കൾ എടുത്ത വേദ വാക്യത്തിനെ അനുസരിച്ചു അവരുടെ സിദ്ധാന്തം വിസ്തരിച്ചു. ആദി ശങ്കരൻ 'തത്വമസി' എന്ന വേദവാക്യം അടിസ്ഥാനമാക്കി അദ്വൈത സിദ്ധാന്തം സ്ഥാപിച്ചു. സ്വാമി രാമാനുജർ കടക ശ്രുതിയെ ആശ്രയിച്ചു വിശിഷ്ടാദ്വൈതം സിദ്ധാന്തിച്ചു. ശ്രീ മധ്വാചാര്യർ ഭേദ ശ്രുതി അനുസരിച്ചു ദ്വൈത സിദ്ധാന്തം നിർണ്ണയിച്ചു. ഈ മൂന്നിനും അസ്ഥിവാരം വേദം! പക്വത എത്തിയവർക്കു. മാത്രമേ ഇതു മനസ്സിലാകു.
          'അഹം ബ്രഹ്മാസ്മി, തത്വമസി' എന്ന വാക്യം ആദി ശങ്കരൻ നിരൂപിച്ചു. പക്ഷെ കാലപ്പഴക്കത്തിൽ പലരും ഈ തത്വം ദുഷിപ്പിച്ചു. സ്വയം ബ്രഹ്മമാണെന്നു വീമ്പു പറഞ്ഞു തുടങ്ങി. പക്ഷെ ഹൃദയത്തിൽ സ്വന്ത ധ്യാനമാണു നിറയെ. അല്ലാതെ ബ്രഹ്മ ധ്യാനമല്ല! അതിന്റെ ഫലമായി. അനർത്ഥ ഹേതുവായ ഒരു പ്രവണത ഉണ്ടായി. അവനവൻ താൻ തന്നെ ദൈവം എന്ന ചിന്തയിലായി. ഫലമായി നശിക്കേണ്ട അഹങ്കാരം വളർന്നു പന്തലിച്ചു. ആ സമയത്താണ് ശ്രീ രാമാനുജരെ ഭഗവാൻ അയച്ചത്‌. ലോകത്തിലെ ജനങ്ങൾക്കു നല്ല വഴി കാട്ടി അവരെ ബ്രഹ്മത്തിനോട് ശരണാഗതി ചെയ്യുവാനുള്ള ബുദ്ധി ഉണ്ടാക്കാനാണ് രാമാനുജർ അവതരിച്ചത്. 
          ശങ്കരരുടെ കാല ശേഷം പലരുടെയും തെറ്റായ വ്യാഖ്യാനത്താൽ അദ്ദേഹം സ്ഥാപിച്ച സിദ്ധാന്തത്തിനു ഹാനി സംഭവിച്ചു. ഭഗവാനോട് അടുക്കുന്നതിനു പകരം അഹങ്കാരത്തിൽ ഉയർന്നു ഭഗവാനിൽ നിന്നും ജനങ്ങൾ അകന്നു. ജഗത് മിഥ്യയാണു എന്നു അദ്ദേഹം പറഞ്ഞതു വ്യതിചലിച്ചു മായയെ മാത്രം പ്രാധാന്യം കൊടുത്തു ഭഗവാനെ മറന്നു. അങ്ങനെ ഒരു സന്ദർഭത്തിൽ ഇതൊക്കെ മാറ്റി എല്ലാവർക്കും നല്ല വഴി കാണിച്ചു കൊടുക്കണം എന്നു രാമാനുജർ വിചാരിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ നിരൂപിച്ചു.
           ഒരിക്കൽ യജ്ഞമൂർത്തി എന്നൊരു പണ്ഡിതൻ രാമാനുജരോടു വാദത്തിനു ശ്രീരംഗത്ത്‌ വന്നു. അദ്ദേഹം അദ്വൈത സിദ്ധാന്ത വിശ്വാസിയാണ്. രാമാനുജർ സമ്മതിച്ചു. ഉടനെ യജ്ഞമൂർത്തിഒരു നിബന്ധന വെച്ചു. വാദത്തിൽ താൻ തോറ്റു പോയാൽ അദ്വൈത സിദ്ധാന്തത്തെ ഉപേക്ഷിക്കാം. എന്നിട്ടു രാമാനുജരുടെ പേരു സ്വീകരിച്ചു കൊള്ളാം, രാമാനുജരുടെ അടിമയായി ഇരുന്നു കൊള്ളാം എന്നു പറഞ്ഞു. അഥവാ രാമാനുജർ തോറ്റു പോയാല എന്തു ചെയ്യും എന്നു ചോദിച്ചു. രാമാനുജർ ഉടനെ താൻ തോറ്റു പോയാൽ മേലിൽ ഗ്രന്ഥങ്ങൾ എഴുതുകയില്ല എന്നു പറഞ്ഞു. വാദു പരസ്പരം സമ്മതിച്ചു.
           വാദം തുടങ്ങി. വളരെ ഘോരമായ വാദം. ആരാണു വിജയിക്കുന്നത് എന്നു ആർക്കും തീരുമാനിക്കാൻ സാധിക്കുന്നില്ല. രണ്ടു പേരും ഒട്ടും വിട്ടു കൊടുക്കുന്നില്ല. വാദം ദിവസങ്ങളോളം നീണ്ടു പോയി. പതിനേഴു ദിവസമായി. പതിനേഴാം ദിവസം യജ്ഞമൂർത്തിയുടെ വാദം ബലപ്പെട്ടു. രാമാനുജർക്കു ഉത്തരം പറയാൻ സാധിക്കാതെ വന്നു. അന്നത്തെ സമയം കഴിഞ്ഞു പോയതിനാൽ പിറ്റേദിവസത്തേക്കു തീരുമാനം മാറ്റി വെച്ചു. യജ്ഞമൂർത്തി വിജയിച്ചു എന്നു തന്നെ എല്ലാവർക്കും തോന്നി. വാദമെല്ലാം കഴിഞ്ഞു രാമാനുജർ കാവേരിയിൽ ഇറങ്ങി കുളിച്ചു, ശ്രീരംഗനാഥനെ തൊഴാൻ ചെന്നു. ശിഷ്യർ അദ്ദേഹത്തെ അത്താഴം കഴിക്കാൻ ക്ഷണിച്ചു. പക്ഷെ അദ്ദേഹം അതു നിരസിച്ചു. അദ്ദേഹത്തിന്റെ പൂജാ മൂർത്തിയായ വരദനു ഒരു പഴം സമർപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നനഞ്ഞു. 'ഭഗവാനേ! ആഴ്വാർകൾ കാലം മുതൽ, നാദമുനികൾ, ആളവന്താർ തുടങ്ങിയവരുടെ കാലം വരെ ഇത്രത്തോളം സ്ഥാപിച്ചു വന്ന വൈഷ്ണവ സിദ്ധാന്തം അടിയന്റെ കാലത്തു നശിച്ചു പോകണം എന്നു അവിടുത്തെ തിരുവുള്ളമാണോ? അങ്ങനെ അവിടുത്തെ സങ്കല്പമാണെങ്കിൽ എനിക്കു എന്തു ചെയ്യാൻ കഴിയും' എന്നു പറഞ്ഞു. 
          രാത്രി അദ്ദേഹം ഉറങ്ങാൻ കിടന്നു. സ്വപ്നത്തിൽ വരദരാജൻ പ്രത്യക്ഷപ്പെട്ടു. 'രാമാനുജാ! എന്തിനു കരയുന്നു? അരുമയായ ഒരു ശിഷ്യനെ അല്ലെ ഞാൻ നിനക്കായി കൊണ്ടു വന്നിരിക്കുന്നതു' എന്നു ചോദിച്ചു. രാമാനുജർക്കു ഒന്നും മനസ്സിലായില്ല. 'ആരു  ആരുടെ ശിഷ്യൻ' എന്നു ചോദിച്ചു. അതിനു വരദരാജൻ 'വേറെ ആരാണു യജ്ഞമൂർത്തി തന്നെ' എന്നു പറഞ്ഞു. 
രാമാനു:- അങ്ങ് അദ്ദേഹത്തിന്റെ ഇന്നത്തെ വാദം ശ്രദ്ധിച്ചില്ലേ?
വരദ:- മ് കേട്ടു. അപാര വാദം തന്നെ. പക്ഷെ അതു വെച്ചു നീ തീരുമാനിക്കേണ്ടാ. ചിലർക്കു അസാധ്യ വാക്കു ചാതുര്യം കാണും. പക്ഷെ കാര്യം വരുമ്പോൾ നിസ്സാരമായി തോറ്റു പോകും. ഇത്രയും പഠിച്ച ആളല്ലെ, കുറച്ചു നേരം തന്റെ വിദ്വത്തു പ്രദർശിപ്പിക്കട്ടെ. പോരാടി ജയിച്ചാലേ അതിനു വിലയുള്ളൂ. സുലഭത്തിൽ ജയിച്ചാൽ അത് ഒരു സുഖമില്ല എന്നു പറഞ്ഞു. 
രാമാനു:- പക്ഷെ അദ്ദേഹത്തിന്റെ വാദങ്ങൾക്കു എതിർ വാദങ്ങൾ എന്റെ പക്കൽ ഇല്ലല്ലോ. ഞാൻ എന്തു ചെയ്യും?  
ഭഗവാൻ ഉടനെ ആളവന്താർ എഴുതിയ ഗ്രന്ഥത്തിൽ നിന്നും ചില പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ചു അതിൽ പിടിച്ചു വാദിക്കാൻ പറഞ്ഞു. ആഹാ ഇതു തനിക്കു ഒട്ടും ഓർമ്മ വന്നില്ലല്ലോഎന്ന് രാമാനുജർ അത്ഭുതപ്പെട്ടു. ശരിയായ സമയത്തിൽ നമ്മുടെ ഉള്ള്ൽ നിന്നും നമുക്ക് വേണ്ടത് തോന്നിപ്പിക്കുന്നത് ഭഗവാൻ അല്ലാതെ മറ്റാരാണ്‌? 
         പിറ്റേ ദിവസം രാമാനുജർ സഭയ്ക്ക് എഴുന്നള്ളി. യജ്ഞമൂർത്തി നേരത്തെ തന്നെ എത്തിയിരുന്നു. രാമാനുജർ ഗാംഭീര്യത്തോടെ നടന്നു വരുന്നത് കണ്ടു. സാക്ഷാത് ഭഗവാൻ തന്നെ വരികയാണോ എന്നു തോന്നി. രാമാനുജർ അടുത്തു വന്നു ഇരുന്നു. ഇന്നു നിശ്ചയമായും വിജയിക്കും എന്നുറപ്പിച്ചു അദ്ദേഹം വന്നിരുന്നത് കണ്ടു യജ്ഞമൂർത്തി അദ്ദേഹത്തെ നമസ്കരിച്ചു. നാം തോറ്റിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ രാമാനുജർ യജ്ഞമൂർത്തിയോട് വാദം തുടങ്ങിയതു പോലും ഇല്ലല്ലോ അതിനു മുൻപേ എന്താ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചു. ഉടനെ അദ്ദേഹം രാമാനുജരോടു ദൈവത്തിന്റെ അടുക്കൽ എനിക്കു വാദം ചെയ്യാൻ സാധിക്കില്ല എന്നു പറഞ്ഞു. അദ്ദേഹത്തിനു സാക്ഷാത് വരദരാജൻ തന്നെയാണു രാമാനുജർ എന്ന് തോന്നി. രാമാനുജർ ഉടനെ 'അതു ശരിയാവില്ല. പിൽകാലത്തു രാമാനുജർ എന്തോ മയക്കുവാദം ചെയ്തു യജ്ഞമൂർത്തിയെ ജയിച്ചു എന്നു പറയാൻ ഇടവരരുതു. അങ്ങ് വാദത്തിനു തയാറായി കൊള്ളു എന്നു പറഞ്ഞു. 
          ഇന്നലെ അങ്ങു പറഞ്ഞില്ലേ ബ്രഹ്മം മാത്രമേയുള്ളൂ  എന്നു . മായ കൊണ്ടാണ് മറ്റുള്ളവയൊക്കെ തോന്നുന്നത്. വാസ്തവത്തിൽ ബ്രഹ്മം മാത്രമേ സത്യമായുള്ളൂ എന്നു പറഞ്ഞു. ശരി ഞാൻ അതു സ്വീകരിക്കാം. പക്ഷെ അങ്ങ് പറയുന്നു മായ വന്നു മറയ്ക്കുന്നതു കൊണ്ടാണ് ബ്രഹ്മത്തെ നാം അറിയാതെ പോകുന്നത് എന്നു. അങ്ങനെയാണെങ്കിൽ ബ്രഹ്മത്തെക്കാട്ടിലും ബലമുള്ളതാണല്ലൊ മായ. അപ്പോൾ തന്നെ ബ്രഹ്മം, മായ എന്നു രണ്ടു വസ്തുക്കൾ വന്നില്ലേ? അപ്പോൾ അങ്ങയുടെ അദ്വൈതം അവിടെ തോറ്റു പോയി. എന്നു പറഞ്ഞു. യജ്ഞമൂർത്തി രാമാനുജരെ നമസ്കരിച്ചിട്ടു 'ഞാൻ നേരത്തെ തന്നെ പറഞ്ഞില്ലേ ഞാൻ തോറ്റു എന്നു. അങ്ങയോടു അടിയറവു പറയുകയാണ്‌ ഞാൻ' എന്നു പറഞ്ഞു. 
         സിദ്ധാന്ത തർക്കങ്ങൾ നമുക്കു ആവശ്യമില്ല. ഇതു ശരി ഇതു തെറ്റ് എന്നു പറയുവാൻ നമുക്കു അർഹതയില്ല. എല്ലാവരും വലിയവർ തന്നെ. ആദി ശങ്കരരുടെ സിദ്ധാന്തം ഒരിക്കലും മോശമല്ല. ഓരോ സിദ്ധാന്തവും ഓരോ മാർഗ്ഗം ആണു. ഇവിടെ യജ്ഞമൂർത്തി രാമാനുജരോടു തോറ്റു എന്നതു മാത്രമാണു നമ്മുടെ വിഷയം. നാം അതു മാത്രം നോക്കുക. ഭഗവത് സങ്കല്പത്താൽ യജ്ഞമൂർത്തി രാമാനുജരുടെ ശിഷ്യൻ ആയി തീർന്നു എന്നു മാത്രം. 
           യജ്ഞമൂർത്തി തന്റെ കയ്യിലെ ഏക ദണ്ഡു വലിച്ചെറിഞ്ഞു. രാമാനുജരുടെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിനു രാമാനുജർ അരുളാള പെരുമാൾ എമ്പെരുമാനാർ എന്നാ ദാസ്യ നാമം നൽകി. കാഞ്ചി വരദരാജനുടെ പേരാണു. 
        രാമാനുജർ എത്ര സുലഭമായാണു അവരോടു തർക്കിച്ചു ജയിച്ചതു. എനിക്കു അതു പോലെ വല്ല ഗുണവും ഉണ്ടോ എന്നു പെണ്‍പിള്ളൈ രാമാനുജരോടു തന്നെ ചോദിക്കുന്നു. പെണ്‍പിള്ളൈക്കു താൻ രാമാനുജരോടാണ് സംസാരിക്കുന്നത് എന്നറിയില്ല. രാമാനുജരുടെ വികാരങ്ങൾ പറഞ്ഞറിയിക്കുവാൻ സാധിക്കുമോ? രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

Thursday, September 13, 2012

പ്രേമവേദം - സെപ്തംബർ 12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
ദൃഷ്ടവാ സംഭൃതസംഭ്രമഃ കമലഭൂസത്വത് പാദപാഥോരുഹേ 
ഹർഷാവേശവശംവദോ നിപതിതഃ പ്രീത്യാ കൃതാർത്ഥീഭവൻ
ജാനാസ്യേവ മനീഷിതം മമ വിഭോ ജ്ഞാനം തദാപാദയ
ദ്വൈതാട്വൈത ഭവത്സ്വരൂപപരമിത്യാചഷ്ടതം ത്വാം ഭജേ. 
(ദശഃ7 ശ്ലോഃ 9)
     ആ സ്വരൂപ ദർശനത്താൽ പരിഭ്രാന്ത ചിത്തനായ ബ്രഹ്മാവ്‌ ഹർഷാവേഗത്തിനു കീഴ്പ്പെട്ടു അങ്ങയുടെ ചരണകമലത്തിൽ നമസ്കരിച്ചു പ്രീതനും കൃതാർത്ഥനുമായിപ്പറഞ്ഞുഃ അല്ലയോ വിഭോ, അങ്ങേക്കു എന്റെ ആഗ്രഹമറിയാമല്ലോ. ദ്വൈതവും അദ്വൈതവുമായ അങ്ങയുടെ സ്വരൂപത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം എന്നിൽ ഉണ്ടാകണമേ. ഇപ്രകാരം ബ്രഹ്മാവിനാൽ അപേക്ഷിക്കപ്പെട്ട അങ്ങയെ ഞാൻ ഭജിക്കുന്നു.
 (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)

സദ്ഗുരുവാത്സല്യം 
        രാധേകൃഷ്ണാ! ഗുരുവിനു ഏതു സന്ദർഭത്തിലും പക്ഷാഭേദം എന്നൊന്നില്ല. വിവേചനവും ഇല്ല. വഴക്കു പറയുന്നതും പരിഹസിക്കുന്നതും എല്ലാം ഒരു ജീവനെ നേർവഴി നടത്താനാണ്. അഴുക്കു പുരണ്ട വസ്ത്രം നാം അടിച്ചു നനക്കാരില്ലേ അതു പോലെ. ഓരോ ജീവനും പല ജന്മങ്ങളായി ചേർന്ന അഴുക്കു വസ്ത്രം പോലെയാണ്. ആ അഴുക്കൊക്കെ മാറ്റണ്ടേ! അത് മനസ്സിലാക്കാനുള്ള ശക്തിയാണ് നമുക്കാർക്കും ഇല്ലാത്തതു. 
          നല്ല വേദ വിഷയങ്ങൾ പറഞ്ഞു കൊടുക്കുന്ന ഒരു സദ്ഗുരു ഉണ്ടായിരുന്നു. അതിൽ ഒരുവന ജ്യോതിഷ ശാസ്ത്രം പഠിച്ചുകൊണ്ടിരുന്നു. മറ്റൊരുത്താൻ ആയുർവേദം അഭ്യസിച്ചു കൊണ്ടിരുന്നു. വേറൊരുത്തൻ തർക്ക ശാസ്ത്രം പഠിച്ചു കൊണ്ടിരുന്നു. തര്ക്ക ശാസ്ത്രം അഭ്യസിക്കുന്നവനെ മാത്രം ഗുരു ഇപ്പോഴും അടുത്തു ഇരുത്തി കൂടുത്തൽ ശ്രദ്ധിച്ചു കൊണ്ടിരിക്കും. ഇതു ഗുരു പത്നി നോക്കി വന്നിരുന്നു. അവർ ഒരു ദിവസം തന്റെ പതിയോടു ചോദിച്ചു. 'മൂന്നു പേരും ശിഷ്യ ഭാവത്തിൽ തന്നെ അവിടുത്തോട്‌ പെരുമാറുന്നു പക്ഷെ അങ്ങയിൽ ഞാൻ പക്ഷാഭേദം കാണുന്നപോലെ തോന്നുന്നു' എന്നു പറഞ്ഞു. തർക്കശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥിയോട് മാത്രം കൂടുത്തൽ ഇഷ്ടം അങ്ങു കാണിക്കുന്നു എന്നെനിക്കു തോന്നുന്നു എന്നു പറഞ്ഞു.  അതിനദ്ദേഹം ചിരിച്ചു കൊണ്ടു നാളെ ഇതിന്റെ കാരണം ഞാൻ നിനക്കു നിരൂപിക്കാം എന്നു പറഞ്ഞു. 
         പിറ്റേദിവസം ഗുരു പറഞ്ഞു തന്നതു പോലെ ഗുരു പത്നി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ജ്യോതിഷം പഠിക്കുന്ന വിദ്യാർത്ഥി വന്നു ചേർന്നു. ഗുരു പത്നി എന്തിനാണു കരയുന്നതെന്നു അന്വേഷിച്ചു. അവർ ഉടനെ ഗുരുവിന്റെ ചെവിയിൽ ഒരു ഓന്തു കയറി പോയി. അത് കൊണ്ടു ഗുരു മരണമടഞ്ഞു എന്നു പറഞ്ഞു കരച്ചിൽ തുടർന്നു. ഉടനെ ആശിഷ്യൻ ഗുരുവിന്റെ ജാതകം എടുത്തു അദ്ദേഹത്തിന് ഇപ്പോൾ എന്തു  ദശയാണെന്നു നോക്കാം എന്നു പറഞ്ഞു പോയി. അടുത്തതായി ആയുർവേദ വിദ്യാർത്ഥി വന്നു. അയാളോട് കാര്യം പറഞ്ഞപോൾ അവൻ ഉടനെ തന്നെ 'ഇതിനു എന്തു മരുന്നുണ്ടെന്നു നോക്കട്ടെ' എന്ന് പറഞ്ഞു പോയി. അടുത്തതായി തര്ക്ക ശാസ്ത്രം പഠിക്കുന്നവാൻ വന്നു. അയാള് ഇത് കേട്ടപ്പോൾ 'ഇതു അസംഭവ്യം. ഞാൻ ഇതു വിശ്വസിക്കില്ല' എന്നു പറഞ്ഞു.. ഉടനെ ഗുരു പത്നി അതെന്താ അയാള് വിശ്വസിക്കാത്തത് എന്ന് ചോദിച്ചു. ഉടനെ അയാൾ ഒന്നാമതായി ചെവിയുടെ ഓട്ടയിൽ ഓന്തിനു പ്രവേശിക്കാൻ സാധിക്കില്ല രണ്ടാമതു അഥവാ എന്തെങ്കിലും അനർത്ഥം സംഭവിചിട്ടുണ്ടെങ്കിൽ ഗുരു പത്നി ഇതു പോലെ ചോദിച്ചു കൊണ്ടു നിൽക്കില്ല. ഗുരുപത്നിയുടെ കണ്ണുകളിൽ ഒട്ടും കണ്ണീർ ഇല്ല. അതു കൊണ്ടു ഇതെന്തോ പരീക്ഷണമാണ്. ഗുരുവേ! അങ്ങ് കാര്യം എന്താണെന്നു പറയു എന്നു പറഞ്ഞു. 
         ഇതു കേട്ടിട്ടു ഗുരു അകത്തു നിന്നും ഓടി വന്നു ശിഷ്യനെ കെട്ടി പിടിച്ചു. എന്നിട്ടു പത്നിയോട് അവന്റെ ബുദ്ധി കണ്ടോ എന്നു ചോദിച്ചു. അവരവരുടെ തരാതരം അനുസരിച്ചാണ് ഗുരു പെരുമാറുന്നത്. ബുദ്ധി സാമർത്ഥ്യവും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള പാടവവും അയാൾക്കുണ്ടെന്നു ഗുരുവിനു അറിയാം. അത് കൊണ്ടു അയാളോട് അതിനനുസരിച്ച് പെരുമാറി. ഓരോരുത്തരുടെ വിശപ്പിനനുസരിച്ചല്ലേ ഭക്ഷണം വിളമ്പുക? ഓരോ ജീവന്റെയും അജ്ഞാനം, ജ്ഞാനം, ഭക്തി, ശ്രദ്ധ, വിശ്വാസം, ദൃഡത, അഹങ്കാരം, മമകാരം, എല്ലാം അനുസരിച്ച് അതിനു ആവശ്യമുള്ളത് നൽകുന്നു. ഗുരു അത്ര ശ്രേഷ്ഠനാകുന്നു. ഗുരുവിൽ അപാര വിശ്വാസം അർപ്പിച്ചു കൈങ്കര്യം ചെയ്യുക. അദ്ദേഹം പറയുന്നതു അതു പോലെ പിന്തുടരുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
          രാധേകൃഷ്ണാ! ഭക്തി ഏതു സ്ഥിതിയിലും ഉപേക്ഷിക്കാൻ പാടില്ല. നമ്മുടെ പരിസരം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നമ്മുടെ ഭക്തിയിൽ കുറവ് വരാൻ പാടില്ല. ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി പ്രതികൂല സ്ഥിതിയിൽ പോലും ഭഗവാനോടുള്ള ഭക്തി വിട്ടില്ല. ഓരോ ദിവസവും അവൾ പാണ്ഡുരംഗനോടു തന്റെ ഭർത്താവിനു നല്ല ബുദ്ധി നൽകാൻ പ്രാർത്ഥിക്കും. അദ്ദേഹം ഇനിയെങ്കിലും ഒന്നു മാറണമേ എന്നു ഭഗവാനോട് യാചിക്കും. അദ്ദേഹത്തിനു ഭക്തി ലഭിക്കണമേ എന്നവൾ ആഗ്രഹിച്ചു ഓരോ ദിവസവും അങ്ങനെ വിചാരിച്ചു കൊണ്ടാണ് അവൾ ഉണരുന്നതു. പക്ഷെ ഓരോ ദിവസവും വിപരീതമായിട്ടാണു നടക്കുക പക്ഷെ അത് കൊണ്ടു അവളുടെ വിശ്വാസം തെല്ലും കുറഞ്ഞില്ല.
        അതാണു യഥാർത്ഥ ഭക്തി! നമുക്കു ഭഗവാനോട് ചോദിക്കാൻ അർഹതയുണ്ട്. പക്ഷെ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നതു നാമല്ല. അവിടെയാണ് നമുക്കു തെറ്റുന്നത്. രണ്ടു ദിവസം പ്രാർത്ഥിച്ചിട്ടു നടന്നില്ലെങ്കിൽ ഉടനെ ഇതെന്തു ഭഗവാൻ എന്നു നാം ചോദിക്കും. ഭഗവാൻ നമ്മുടെ കാര്യം എങ്ങനെ നടത്തുന്നു എന്നു കാത്തിരുന്നു കാണാൻ ക്ഷമയില്ല. പക്ഷെ ലക്ഷ്മി ഭഗവാൻ തന്റെ ഭാരതാവിനെ മാറ്റിക്കോണ്ടിരിക്കുന്നു എന്നു ദൃഡമായി വിശ്വസിച്ചു. ആലിൻ വിത്തു മുളച്ചു വരുമ്പോൾ ഒന്നോ രണ്ടോ ഇലകളൊടെയാണല്ലോ വരുന്നത്. പിന്നെ വർഷങ്ങൾക്കു ശേഷമല്ലേ അതു മരമാകുന്നതു. അതു പോലെ തന്റെ ഭർത്താവിനും കുറേശ്ശെ മാറ്റം ഉണ്ടാവുന്നു എന്നവൾ വിശ്വസിച്ചു. നടക്കുന്നതെല്ലാം നല്ലതിനാണ് എന്നു സന്തോഷിച്ചിരുന്നു.
            ഭഗവാൻ അവളുടെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞു അവളെ അനുഗ്രഹിക്കുവാൻ തീരുമാനിച്ചു. അവൾ ആഗ്രഹിക്കുന്ന പോലെ ഒരു മാറ്റം അവളുടെ ഭർത്താവിൽ ഉണ്ടാക്കണം എന്നു തീരുമാനിച്ചു.
ഒരു ദിവസം ശ്രീനിവാസാൻ തന്റെ കട രാവിലെ തുറന്നു. അന്നു തന്റെ പക്കൽ പണയം വയ്ക്കാനായി നിറയെ വസ്തുക്കൾ എടുത്തു കൊണ്ടു ആളുകൾ വരണം, അവരിൽ നിന്നും നല്ല പലിശ ഈടാക്കണം, അവർക്കു ആ പണയ വസ്തു തിരിച്ചു എടുത്തു കൊണ്ടു പോകാൻ സാധിക്കാതെ വരണം, ആ വസ്തു തന്റെ സ്വന്തമാകണം എന്നൊക്കെ മനക്കോട്ട കെട്ടി കൊണ്ടു അദ്ദേഹം കട തുറന്നു. കടയുടെ മുന്നിൽ ഒരു വൃദ്ധ ബ്രാഹ്മണൻ നിൽക്കുന്നു. അയാളുടെ വസ്ത്രം കീറിയിരുന്നു. എല്ലും തോലുമായി ശരീരം ശോഷിച്ചു വിറച്ചു കൊണ്ടിരുന്നു. കയ്യിൽ ഒരു ഊന്നുവടി പിടിച്ചിരുന്നു. വളരെ ദരിദ്ര സ്ഥിതിയിലാണെന്നു കണ്ടാൽ അറിയാം. 
         അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ഭിക്ഷ യാചിക്കുവാൻ വന്നവനാണു എന്നു മനസ്സിലായി. ഉടനെ തന്നെ ആ വൃദ്ധനെ നോക്കി ശ്രീനിവാസാൻ പോകു! പോകു! എന്നാട്ടിപ്പായിച്ചു. ശ്രീനിവാസനെ കണ്ട ഉടനെ ആവൃദ്ധനും 'ങ്ഹാ ശ്രീനിവാസാ നീ വന്നുവോ' എന്നു പരിചയ ഭാവത്തിൽ ചോദിച്ചു. 
ശ്രീനിവാസാൻ 'നിങ്ങൾക്കു എന്നെ അറിയാമോ' എന്നു ചോദിച്ചു. 
വൃദ്ധൻ: നന്നായി അറിയാം. നിന്റെ അച്ഛൻ ഒരു ഉത്തമാനായിരുന്നു. അദ്ദേഹത്തെ എനിക്കു പരിചയം ഉണ്ട്.
ശ്രീനിവാസാൻ:- അതിനു? അതും പറഞ്ഞു കൊണ്ടു ഇവിടെ നിക്കണ്ടാ നിങ്ങൾ ഇപ്പോൾ പോകു. എനിക്കു ഇടപാടുകാർ വരാനുള്ള സമയമായി. വെറുതെ സ്ഥലം മെനക്കെടുത്തരുതു'.
വൃദ്ധൻ:- എന്താ ശ്രീനിവാസാ നീ ഇങ്ങനെ ധൃതി പിടിക്കുന്നതു? ഞാൻ നിനക്കു മംഗള വാചങ്ങൾ പറയട്ടെ 
ശ്രീനിവാസാൻ:- വേണ്ടാ വേണ്ടാ നിങ്ങൾ ഇപ്പോൾ ഒന്നും പറയണ്ടാ എനിക്കു ഒന്നും കേൾക്കുകയും വേണ്ടാ 
പക്ഷെ വൃദ്ധനുണ്ടോ വിടുന്നുണ്ട്. അദ്ദേഹം തന്റെ കൈകൾ രണ്ടും ശ്രീനിവാസന്റെ തലയി വെച്ചു ശതമാനം ഭവതു എന്നാശീർവദിച്ചു. എന്നിട്ടു മുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു വെച്ചിരുന്ന ഒരു നാരങ്ങാ എടുത്തു നീട്ടി. ശ്രീനിവാസാൻ നാരങ്ങാ വാങ്ങി. വെറുതെ കിട്ടുന്നത് എന്തിനു കളയണം? എന്നിട്ടു മംഗള വാചകം ഒക്കെ കഴിഞ്ഞെങ്കിൽ സ്ഥലം കാലിയാക്കണം എന്ന് പറഞ്ഞു.  വൃദ്ധൻ ഉടനെ 'നീ എന്താ ഇങ്ങനെ പറയുന്നത്? നിന്നെ കാണാനല്ലെ ഇത്ര ദൂരം കഷ്ടപ്പെട്ട് ഞാൻ നടന്നു വന്നതു. എന്നിട്ട് നീ എന്നെ വിരട്ടുകയാണോ?' എന്നു പറഞ്ഞു. ശ്രീനിവാസാൻ അതിനു 'എന്തിനു നിങ്ങൾ ശരീരം ഇത്രയും ബുദ്ധിമുട്ടിച്ചത്? അത്ര അത്യാവശ്യമായി എന്നെ കാണണ്ട കാര്യം എന്തുണ്ടായിരുന്നു? നിങ്ങൾ അവിടെ തന്നെ ഇരുന്നാൽ പോരേ? എന്നു ചോദിച്ചു.
അദ്ദേഹം ഉടനെ 'എന്റെ കൊച്ചുമകനു ഉപനയനം ചെയ്യണം എന്നു വിചാരിക്കുന്നു. നീ തന്നെ അതു നടത്തി തരണം. എനിക്കു വേറെ ആരാ ഉള്ളതു? എന്നു പറഞ്ഞു.
           ശ്രീനിവാസനു വൃദ്ധന്റെ ഉദ്ദേശം മനസ്സിലായി. ഉടനെ അദ്ദേഹത്തോടു 'അതിനെന്താ ഞാൻ കുടുംബ സമേതം നാലു ദിവസം മുൻപ് തന്നെ അവിടെ ഹാജരായിരിക്കും. അവിടെ തന്നെ താമസിച്ചു വിശേഷം എല്ലാം കഴിഞ്ഞിട്ടേ തിരിച്ചു വരുന്നുള്ളൂ പോരേ' എന്നു പറഞ്ഞു. വൃദ്ധൻ സന്തോഷത്തോടെ അവനു ആദ്യം ഒരു പട്ടു വസ്ത്രം നീ വാങ്ങിത്തരണം എന്നു പറഞ്ഞു. ഇത് കേട്ട ഉടനെ ശ്രീനിവാസന്റെ മട്ടു മാറി. വൃദ്ധാൻ തന്ന നാരങ്ങാ തിരിച്ചു കൊടുത്തിട്ടു 'ഓഹോ നല്ല സാമർത്ഥ്യം! ഒരു നാരങ്ങാ തന്നു എന്നെ കൊള്ളയടിക്കാനാണു ഭാവം അല്ലേ. ഞാനേ എന്തു മാത്രം കഷ്ടപ്പെടുന്നു എന്നു എനിക്കു മാത്രമേ അറിയുള്ളു. ഈ തൊഴിലിൽ എനിക്കു പണം വാരാനൊന്നും പറ്റില്ല അറിയാമോ. ഇതിൽ ചീത്ത പേരു മാത്രമാണു മിച്ചം. അത്യാവശ്യത്തിനു എന്റടുത്തു ഓടി വരും. പക്ഷെ പലിശ ചോദിക്കുമ്പോൾ എല്ലാവർക്കും ദേഷ്യമാണ്. അച്ഛൻ ചെയ്തു കൊണ്ടിരുന്ന കുലത്തൊഴിൽ അത് കൊണ്ടു മാത്രമാണു ഞാൻ അതു പിന്തുടരുന്നത്. എനിക്കു വലിയ സ്ഥിതി ഒന്നും ഇല്ല. നിങ്ങൾ ഒന്നും പ്രതീക്ഷിക്കണ്ടാ. തക്കാലം പോകു.' എന്നു പറഞ്ഞു. 
        ഉടനെ ബ്രാഹ്മണൻ 'മോനെ ഉള്ളതിൽ ഒരു പങ്കു ധർമ്മം ചെയ്യുന്നതു കൊണ്ടു നിനക്കു പുണ്യമാണു എന്നു പറഞ്ഞു. 'എനിക്കു പുണ്യം വേണ്ടാ ധനമാണു വേണ്ടത്' എന്നു പറഞ്ഞു. വൃദ്ധാൻ എന്തൊക്കെയോ പറഞ്ഞു നോക്കി. ഒന്നിനും ശ്രീനിവാസാൻ മയങ്ങിയില്ല. വൃദ്ധൻ ഭിക്ഷ യാചിച്ചു കാലം കഴിക്കുകയാണെന്നു അധിക്ഷേപിച്ചു. ശ്രീനിവാസന്റെ പരിഹാസ വാക്കുകൾ കേട്ടിട്ടും വൃദ്ധാൻ കുലുങ്ങിയില്ല. 'ഇന്നു നിന്റെ മനസ്സ് ശരിയില്ല. ഞാൻ വന്ന സമയം ശരിയായില്ല. നീ കട തുറന്നപ്പോൾ ഞാൻ വന്നു അതാണു പറ്റിയതു. സാരമില്ല ഞാൻ പോയിട്ടു പിന്നെ വരാം' എന്നു പറഞ്ഞു. ഉടനെ ശ്രീനിവാസാൻ തൊഴുതു കൊണ്ടു 'ഇനി മേലാൽ ഈ വഴി വരികയെ വേണ്ടാ' എന്നു പറഞ്ഞു. വൃദ്ധൻ ചിരിച്ചു കൊണ്ടു പോയി.
           അന്നു മുഴുവനും വൃദ്ധാൻ വരുമോ വരുമോ എന്നാ ചിന്തയിൽ ശ്രീനിവാസാൻ കഴിച്ചു കൂട്ടി. ഉച്ച വരെ ആളു വരാത്തപ്പോൾ കുറച്ചു സമാധാനമായി. ആരെങ്കിലും എന്തെങ്കിലും കൊടുത്തിരിക്കും. അയാൾ പോയി കാണും എന്നു വിചാരിച്ചു. വീട്ടിൽ പോയി ആഹാരം കഴിക്കാനായി കട അടച്ചു തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ വൃദ്ധൻ! 'ശ്രീനിവാസാ!' 
"ഹോ നിങ്ങൾ ഇതു വരെ പോയില്ലേ?"
വൃദ്ധൻ:-'നീ കട അടയ്ക്കുന്നതു വരെ കാത്തു നിൽക്കുകയായിരുന്നു. നല്ല വെയ്യിൽ നിന്റെ കൈ കൊണ്ടു നീ എനിക്കു എന്തെങ്കിലും തരണം'
ശ്രീനിവാസൻവളരെ പണിപ്പെട്ടു അദ്ദേഹത്തെ പറഞ്ഞയച്ചു. വൈകീട്ടു കട അടച്ചു വീട്ടിലേക്കു വരുമ്പോൾ ആ വൃദ്ധന്റെ ചിന്ത തെന്നെയായിരുന്നു മനസ്സിൽ. അയാൾ പിന്നെയും വരുമോ എന്നോർത്തു രാത്രി ശരിയായി ഉറങ്ങാനും കഴിഞ്ഞില്ല. ആ കിഴവൻ പിന്നെയും വന്നു ബുദ്ധിമുട്ടിക്കുമോ? 
          പിറ്റേ ദിവസം പതിവ് പോലെ കട തുറക്കാനായി പേടിച്ചു പേടിച്ചു ചെന്നു. പതുക്കെ കട തുറന്നപ്പോൾ പിന്നിൽ നിന്നും ശ്രീനിവാസാ എന്ന വിളി വന്നു. 'അയ്യോ നിങ്ങൾ ഇനിയും തിരിച്ചു പോയില്ലേ?' എന്നു ശ്രീനിവാസൻ കലി തുള്ളി നിന്നു. കുറെ പണിപ്പെട്ടു വൃദ്ധനെ ഇറക്കി വിട്ടു. വൃദ്ധൻ കടയുടെ എതിർവശത്തു ഒരു ഓരം ചേർന്നു ഇരുന്നു. കടയിൽ ഇടപാടുകാർ വന്നും പോയും ഇരുന്നു. ഉച്ചയായപ്പോൾ ഊണു കഴിക്കാൻ പോകാൻ വേണ്ടി കട അടച്ചു. അപ്പോൾ അതാ വൃദ്ധാൻ വീണ്ടും മുന്നിൽ! 'ശ്രീനിവാസാ! ഇന്നു നല്ല വരവുണ്ടായിരുന്നല്ലൊ. വരുമാനത്തിന്റെ ആറിൽ ഒരു ഭാഗം ദാനത്തിനു ചെലവഴിക്കണം എന്നാണു ശാസ്ത്രം' വൃദ്ധൻ പറഞ്ഞു. ശ്രീനിവാസനു കോപം അതിരു കടന്നു. ബദ്ധപ്പെട്ടു അടക്കിക്കൊണ്ടു എന്തൊക്കെയോ പറഞ്ഞു വീണ്ടും അയാളെ ഒഴിവാക്കി.
       കുറെ ദിവസത്തേക്കു ഇതൊരു പതിവായി തീർന്നു. എന്നും ആ വൃദ്ധന്റെ കൂടെ മല്ലിടുന്നതു ഒരു വലിയ പ്രശ്നമായി തീർന്നു. കടയിൽ നടക്കുന്നതെല്ലാം വൃദ്ധനു എങ്ങനെയോ കൃത്യമായി മനസ്സിലാകുന്നു. ഓരോ ദിവസത്തെയും വരവും പറഞ്ഞിട്ടു ദാനം ചോദിക്കും. ശ്രീനിവാസനു അത്ഭുതമാവും. ഇതൊക്കെ ഇയാൾ എങ്ങനെ അറിയുന്നു? എന്തു പറഞ്ഞാലും ആ വൃദ്ധൻ ശ്രീനിവാസന്റെ കയ്യിൽ നിന്നും എന്തെങ്കിലും വാങ്ങാതെ പോവില്ല എന്നായി. ശ്രീനിവാസനും വിട്ടു കൊടുത്തില്ല. ഒരു ചില്ലിക്കാശു പോലും കൊടുക്കില്ല എന്നാ വാശി. രാവും പകലും ആ വൃദ്ധന്റെ ധ്യാനം തന്നെ! ലക്ഷ്മി കുറെ ദിവസങ്ങളായി ഭർത്താവിൽ വന്ന മാറ്റം ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്താണു പ്രശ്നം എന്നു ചോദിച്ചു നോക്കി. ഒന്നുമില്ല എന്നു മറുപടി പറയും. ഇങ്ങനെ ഏകദേശം 6 മാസങ്ങളോളം കഴിഞ്ഞു.
          അവസാനം വൃദ്ധൻ മനസ്സ് മടുത്തിട്ടു അയാളോട് ചോദിക്കുന്നതിൽ അർത്ഥമില്ല എന്നുറച്ചു. ഇനി അയാളുടെ പത്നിയെ വേണമെങ്കില സമീപിച്ചു നോക്കാം എന്നായി. ശ്രീനിവാസൻ കടയിലേക്കു പോയ തക്കം നോക്കി വീട്ടിലെത്തി കതകിനു മുട്ടി. ലക്ഷ്മി കതകു തുറന്നപ്പോൾ ഒരു വൃദ്ധ ബ്രാഹ്മണൻ നിൽക്കുന്നതു കണ്ടു. അവളെ കണ്ടപ്പോൾ 'പാണ്ഡുരംഗ ഹരി' എന്നു പറഞ്ഞു. ലക്ഷ്മിക്കു അതു കേട്ടപ്പോൾ ആനന്ദമുണ്ടായി. തന്റെ വീട്ടിലും ഒരു ഭക്തൻ എത്തിയല്ലോ എന്നു വിചാരിച്ചു. തുടർന്നു അടുത്ത ലക്കത്തിൽ വായിക്കുക രാധേകൃഷ്ണാ! രാധേകൃഷ്ണാ! 


തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 60)
       പെണ്‍പിള്ളൈ മാരുതി ആണ്ടാന്റെ വിഷയം പറഞ്ഞതു കേട്ടു സന്തോഷിച്ച രാമാനുജർ അടുത്തതായി അവൾ ഏതെങ്കിലും ഭക്ത വിഷയം പറഞ്ഞാൽ കൊള്ളാം എന്നു വിചാരിച്ചു. അവളുടെ വാക് ചാതുര്യം വശീകരിക്കുന്നതായിരുന്നു. അല്ലെങ്കിൽ രാമാനുജരെ പോലെ ഉള്ള ഒരു സദ്ഗുരു വീഥിയിൽ നിന്നു അവളുടെ വാക്കുകൾ ശ്രദ്ധിക്കുമോ? അവളും അടുത്ത വാക്യം പറഞ്ഞു:
'അവൻ വേണ്ടാം എന്റേനോ ആഴ്വാനൈ പോലേ?'
        ഇതുവും രാമാനുജരുടെ മറ്റൊരു പ്രധാന ശിഷ്യനായ കൂറത്താഴ്വാനെ കുറിച്ചാണ്. കൂറത്താഴ്വാൻ എന്നതു അദ്ദേഹത്തിന്റെ പേരല്ല.അദ്ദേഹത്തിന്റെ ശരിയായ പേരു ശ്രീവത്സാംഗർ എന്നാണു. അദ്ദേഹത്തിന്റെ വക്ഷസ്സിൽ ഒരു മറുക് ഉണ്ട്.  സാക്ഷാത് ഭഗവാന്റെ അവതാരം തന്നെയാണു കൂറത്താഴ്വാൻ എന്നു പറയും. ഭഗവാന്റെ രാമാ കൃഷ്ണാദി അവതാരവേളയിൽ ആദിശേഷൻ കൂടെ അവതരിച്ചു കൈങ്കര്യങ്ങൾ ചെയ്തു. ഇപ്പോൾ ആദി ശേഷൻ രാമാനുജരായി അവതരിച്ചിരിക്കുകയാണ്. ഭഗവാൻ അപ്പോൾ സ്വയം അവതരിച്ചു താൻ തന്നെ ഭക്തനു കൈങ്കര്യം ചെയ്യണം എന്നു 
 നിശ്ചയിച്ചു. മുഴുവനും ശിഷ്യ ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളു. കൂറം എന്ന ഗ്രാമത്തിന്റെ രാജനായിരുന്നു. കൊട്ടാരത്തിൽ എന്നും അന്നദാനത്തിനു യാതൊരു കുറവും ഇല്ല. വരടരാജന്റെ ക്ഷേത്ര നട അടച്ചു കഴിയുന്നതതു വരെ കൊട്ടാര വാതിൽ തുറന്നിരിക്കും. 
         ഒരു ദിവസം ക്ഷേത്ര നട അടച്ചു എന്നു കരുതി ഭൃത്യൻ കൊട്ടാര വാതിൽ ആഞ്ഞടച്ചു. ആ ശബ്ദം അഞ്ചു മൈൽ ദൂരെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രത്തിൽ പ്രതിധ്വനിച്ചു. ശബ്ദം കേട്ടു പെരുന്തേവി അമ്മ അതെന്താണെന്നു ഭഗവാനോട് അന്വേഷിച്ചു. ഭഗവാൻ ഉടനെ തിരുക്കച്ചി നമ്പികളോട് ഇന്നെന്താ നേരത്തെ നട അടച്ചോ എന്നു ചോദിച്ചു. ഉടൻ തിരുക്കച്ചി നമ്പികൾ ഭഗവാനോട് പ്രഭോ ഇതു അങ്ങയുടെ ക്ഷേത്ര നടയല്ല കൂറത്താഴ്വാന്റെ തിരുമാളികയുടെ വാതിൽ അടച്ചതാണ് എന്നു പറഞ്ഞു. അത്രത്തോളം ഭഗവത് സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. ഇതറിഞ്ഞ കൂറത്താഴ്വാൻ പിറ്റേ ദിവസം തന്നെ എല്ലാം ഉപേക്ഷിച്ചു തെരുവിൽ ഇറങ്ങി. ഭഗവാനും അമ്മയും ശ്ലാഘിക്കുന്ന ഐശ്വര്യം തനിക്കു വേണ്ടാ എന്നു തീരുമാനിച്ചു. കണക്കില്ലാത്ത ഐശ്വര്യമെല്ലാം ആ ക്ഷണം ഉപേക്ഷിച്ചു വീട് വിട്ടിറങ്ങി.
         ഒരിക്കൽ അദ്ദേഹം കൃമികണ്ഠ ചോഴന്റെ രാജ സദസ്സിൽ പോയി. രാമാനുജരെ ദൂഷിച്ച രാജനെ കണ്ട കണ്ണുകൾ തനിക്കു വേണ്ടാ എന്നു പറിച്ചെടുത്തു കളഞ്ഞു. അദ്ദേഹത്തെ ചില വൈഷ്ണവ ഭക്തന്മാർ ശുശ്രൂഷിച്ചു കണ്ണുകളുടെ മുറിപ്പാടുകൾ മാറ്റി ശ്രീരംഗത്തു കൊണ്ടു വിട്ടു. അദ്ദേഹം ആദ്യം രംഗനാഥനെ ദര്ശിക്കാനായി ക്ഷേത്രത്തിൽ എത്തി. ഉടനെ ചോഴന്റെ ആൾക്കാർ രാമാനുജരോടു ചേർന്നവർക്കു ക്ഷേത്രത്തിൽ പ്രവേശനമില്ല എന്നു പറഞ്ഞു തടഞ്ഞു. അദ്ദേഹത്തെ വിളിച്ചു കൊണ്ടു വന്നവർ അവരോടു അദ്ദേഹം ഒരു സാധുവാണു, ഭൂതദയ ഉള്ളവനാണ് എന്നൊക്കെ പറഞ്ഞു. അവരുടെ ശുപാർശ കേട്ട കാവൽക്കാർ അദ്ദേഹത്തിനു അകത്തു പ്രവേശിക്കാൻ അനുവാദം നൽകി. 
         ഇതൊക്കെ കേട്ടു നിന്ന കൂറത്താഴ്വാൻ പെട്ടെന്നു പുറകോട്ടു മാറി.ഉടനെ ആ വൈഷ്ണവർകൾ 'അങ്ങ് വിഷമിക്കേണ്ടാ. അങ്ങയ്ക്കു അകത്തു കയറാൻ അനുവാദം കിട്ടിക്കഴിഞ്ഞു എന്നു പറഞ്ഞു. ഉടനെ കൂറത്താഴ്വാൻ 'എനിക്കതിലാണു വിഷമം എന്റെ ഗുണങ്ങൾ കൊണ്ടു എനിക്കൊരു രംഗ ദർശനം ആവശ്യമില്ല. എന്റെ ആചാര്യന്റെ കൃപ കൊണ്ടു കിട്ടുന്നെങ്കിൽ മാത്രം മതി. എനിക്കു രംഗൻ വേണ്ടാ ആചാര്യ കൃപ മാത്രം മതി.' എന്നു പറഞ്ഞു. നമ്മുടെ ഗുണങ്ങൾ സ്ഥായിയല്ല. അവ പെട്ടെന്നു മാറും പക്ഷെ ആചാര്യ കൃപ ഒരിക്കലും മാറുന്നില്ല. അതിൽ ഒരിക്കലും ഒരു കുറവ് സംഭവിക്കുന്നില്ല.
          അദ്ദേഹം പറഞ്ഞതോടു കൂടി ശ്രീരംഗം തന്നെ ഉപേക്ഷിച്ചു പോയി. തിരുമാലിരുഞ്ചോലൈ എന്നാ ദിവ്യ  ദേശത്തിൽ ചെന്നു വസിച്ചു. എന്റെ ആചാര്യനെ വേണ്ടാത്ത ശ്രീരംഗം എനിക്കും വേണ്ടാ എന്നു പറഞ്ഞ ഒരു സദ്‌ശിഷ്യനാണ് അദ്ദേഹം. പിന്നീടു രാമാനുജർ വന്നപ്പോൾ മാത്രമാണു അദ്ദേഹം തിരിച്ചു വന്നതു. പെണ്‍പിള്ളൈക്കു ആ ഭാവം വളരെ ശ്രേഷ്ഠമായി തോന്നി. 'അവൻ വേണ്ടാ എന്റേനോ ആഴ്വാനൈ പോലെ?' രാമാനുജർക്കു അതീവ സന്തോഷം തോന്നി. തന്റെ പ്രിയ ശിഷ്യനെ പറ്റിയല്ലേ അവൾ പറഞ്ഞത്. അദ്ദേഹത്തെ കുറിച്ചു അവൾ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ആനന്ദത്തിൽ അവളെ കുളിരെ കടാക്ഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!