Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, February 13, 2010

പ്രേമവേദം നവംബര്‍

Posted by VEDHASAARAM


 ശ്രീമാന്നാരായണീയം
ലിംഗദേഹമപി സന്ത്യജന്നഥോ 
ലീയതേ ത്വയി പരേ നിരാഗ്രഹ:
ഊര്ദ്ധ്വലോകകുതുകീ തു മൂര്‍ദ്ധത 
സാര്ദ്ധമേവ കരണൈര്‍ ന്നിരീയാതെ 
                                  ദശ:4 ശ്ലോ: 10 
     മറ്റു യാതൊന്നിലും ഇച്ഛയില്ലാത്ത അവന്‍ പിന്നീട് ശരീരത്തെയും ത്യജിച്ചുകൊണ്ട് പരമ പുരുഷനായ അങ്ങയില്‍ ലയിച്ചു ചേരുന്നു. മുകളിലെ ലോകങ്ങളില്‍ ജീവിക്കാനാഗ്രഹാമുള്ളവന്‍ ചിത്തം ശരീരേന്ദ്രിയങ്ങള്‍ എന്നീ കരണങ്ങളോടു കൂടി മൂര്‍ദ്ധാവിലൂടെ ബഹിര്‍ഗമിക്കുന്നു.
പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍

        പ്രേമസന്ദേശം
     രാധേകൃഷ്ണാ! ഈ ലോകത്തില്‍ എല്ലാ വസ്തുക്കളും പുതുമയോടെയും ആനന്ദത്തോടെയും ഇരിക്കുന്നു. മനുഷ്യന്‍ മാത്രമാണ് എപ്പോഴും ഒരു പിരിമുറുക്കത്തില്‍ ഇരിക്കുന്നത്. ഒരു ദിവസം തുടങ്ങുന്നത് തന്നെ നാമ സങ്കീര്‍ത്തനത്തിലൂടെ ആകട്ടെ. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയട്ടെ! ഭക്തന്മാരെല്ലാരും ദിവസം കഴിച്ചു കൂട്ടിയിരുന്നത് നാമസങ്കീര്‍ത്തനത്തോടും ആനന്ദത്തോടും കൂടിയാകുന്നു. അവര്‍ സദാ കൃഷ്ണ ലീലകളെ സ്മരിച്ചിരുന്നു! രാധേകൃഷ്ണാ!

സദ്ഗുരു വാത്സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ 
ജയ്‌ പുജ്യശ്രീശ്രീ അമ്മാ
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍ 
      രാധേകൃഷ്ണാ! നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസവും ഓരോ നിമിഷവും ഗുരുവിന്റെ മഹിമയില്‍ കാലം കഴിക്കണം. ഗുരുവിന്റെ മഹിമയെ ആരു ശരിക്കും മനസ്സിലാക്കി അനുഭവിക്കണം എന്ന്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്ക് മാത്രമേ ജീവിതത്തിന്റെ രഹസ്യം അറിയാന്‍ സാധിക്കു! മനുഷ്യ രൂപത്തില്‍ ഇരിക്കുന്ന പരമാത്മാവായ സദ്ഗുരു ജീവന്റെ ഹിതത്തിനു വേണ്ടി ഓരോ നിമിഷവും പാടു പെടുന്നു.  പുറമേ നിന്നു നോക്കിയാല്‍ സദ്ഗുരു ജീവനു വേണ്ടി ചെയ്യുന്ന പ്രയത്നങ്ങള്‍, അവരുടെ ഹൃദയത്തില്‍ ഉള്ള ചിന്തകള്‍, ഒന്നും തന്നെ ആര്‍ക്കും അറിയാന്‍ പറ്റില്ല. അവരും നമ്മേ പോലെ സാംസാരിക ജീവിതത്തില്‍ മുഴുകിയിരിക്കുന്നവരെന്നേ തോന്നു. ജീവനെ ഒരു ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ ഗുരു കൃപ സഹായിക്കുന്നു. ജന്മജന്മാന്തരങ്ങള്‍ ആ ഗുരുവിനു വേണ്ടി ജീവന്‍ കടപ്പെട്ടിരിക്കുന്നു. എന്നാലും ഒരിക്കലും ആ കടം തീരില്ല എന്നതാണ് സത്യം. ഈ സത്യം ലോകര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. തന്നെ ആശ്രയിച്ചു കഴിഞ്ഞ ജീവനെ എന്തു പാടു പെട്ടാലും ഗുരു രക്ഷിക്കുന്നു. ഗുരു ഗീതയിലെ ഈ ശ്ലോകം ശ്രദ്ധിക്കുക. 
"മുനിഭി: പന്നഗൈര്‍ വാപി ചാപി തോയദി
കാലമൃത്യു ഭയാത് വാപി ഗുരു: സന്ത്രാതി പാര്‍വതി."
      ഹേ പാര്‍വതി! ദേവര്‍കളില്‍ നിന്നും, മുനികളില്‍ നിന്നും, കാലമൃത്യുവില്‍ നിന്നും മറ്റു ഉപദ്രവങ്ങളില്‍ നിന്നും ഗുരു നമ്മേ രക്ഷിക്കുന്നു. ഗുരുവിന്റെ രൂപം മനുഷ്യരെ പോലെയായാലും ഹൃദയം ഭഗവാനെ പോലെയും കര്‍മ്മങ്ങള്‍ ലോകഹിതവും ആകുന്നു. അവരുടെ രൂപത്തെ കൊണ്ടോ പ്രവൃത്തികളെ കൊണ്ടോ അവരെ എല്ലാര്‍ക്കും അറിയുവാന്‍ സാധ്യമല്ല. ഹൃദയത്തില്‍ കാരുണ്യം നിറഞ്ഞു തുളുമ്പുന്നത് കൊണ്ടു ജീവര്‍കളെ രക്ഷിക്കുന്നു എന്നു പരമേശ്വരന്‍ പാര്‍വതിക്ക് പറഞ്ഞു കൊടുക്കുന്നു. 
      ഒരിക്കല്‍ വസിഷ്ടരുടെ ആശ്രമത്തില്‍ കൌശിക മഹാരാജന്‍ വന്നു. അദ്ദേഹത്തെ വസിഷ്ടര്‍ വേണ്ട വിധം സല്‍ക്കരിച്ചു. കൌശിക മഹാരാജാവിന്റെ കൂടെയുള്ള സേനയ്ക്ക് മുഴുവനും ഏറ്റവും ശ്രേഷ്ടമായ രീതിയില്‍ മുനി ഭക്ഷണാദി ഉപചാരങ്ങള്‍ അര്‍പ്പിച്ചു. സര്‍വസംഗ പരിത്യാഗിയായ വസിഷ്ടരുടെ അടുക്കല്‍ ദിവ്യമായ ശബള എന്നൊരു പശു ഉണ്ടായിരുന്നു. ആ ഗോമാതാവിന്റെ ദിവ്യ ശക്തിയാലാണ് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ വസിഷ്ടര്‍ക്ക് എല്ലാം തയ്യാറാക്കാന്‍ സാധിച്ചത്.  മഹാരാജാവ് ഇതു ശ്രദ്ധിച്ചു. ഏതെങ്കിലും ഒരു ഉയര്‍ന്ന വസ്തു ഒരു രാജ്യത്തിലുണ്ടെങ്കില്‍  അത് അവിടുത്തെ രാജാവിന്റെ കയ്യിലായിരിക്കണം എന്നൊരു ശാസ്ത്രം ഉണ്ട്. അതു കൊണ്ടു കൌശിക മഹാരാജാവ് വസിഷ്ടരോടു ശബളയെ അദ്ദേഹത്തിനു നല്‍കണം എന്നും ശബളയ്ക്ക് പകരമായി ധാരാളം പശുക്കളെയും മറ്റും താന്‍ നല്‍കാം എന്ന്‍ പറഞ്ഞു. പക്ഷെ മഹര്‍ഷി അതിനു വിസമ്മതിച്ചു. ശബള തന്നില്‍ പ്രീതിയോടെ ഇവിടെ ഇരിക്കുന്നു എന്നും  അവളെ ആര്‍ക്കും കൈമാറുന്ന പ്രശ്നമേ ഇല്ല എന്നും പറഞ്ഞു. കൌശികന്‍ തന്റെ അധികാരം ദുഷ്പ്രയോഗം ചെയ്ത് ആ പശുവിനെ തന്റെ സേനയുടെ സഹായത്താല്‍ പിടിച്ചു. ശബള മുനിയോടു പൊട്ടി കരഞ്ഞു കൊണ്ടു തന്നെ രക്ഷിക്കണം എന്നപേക്ഷിച്ചു. "ഹേ മുനിശ്രേഷ്ട അങ്ങയ്ക്കുള്ള തപോബലം ഇതു പോലെ ആയിരം രാജാക്കന്മാരെ പോലും തോല്‍പ്പിക്കാന്‍ ശക്തിയുള്ളതാണ്. അങ്ങ് എന്നെ കൈവിടില്ല എന്ന്‍ മാത്രം പറയുക.  അങ്ങയുടെ ധ്യാനത്താല്‍ ഞാന്‍ തന്നെ ഈ സേനയെ ജയിക്കാം" എന്നു പറഞ്ഞു. മുനിയും അവളോടു താന്‍ ഒരിക്കലും അവളെ കൈവിടില്ലെന്ന് വാക്കുകൊടുത്തു.  ഉടനെ തന്റെ ഗുരുധ്യാനം കൊണ്ടു അതു പോലൊരു സേനയെ സൃഷ്ടിച്ചു കൌശികന്റെ  സേനയെ  സേനയെ കീഴടക്കി. ഇതുകണ്ട കൌശികനു ലജ്ജയായി. വെറും ഒരു പശു തന്റെ ഗുരുവിനെ ധ്യാനിച്ചു ഇത്രയും ശക്തി നേടാമെങ്കില്‍ ഉന്നത കുലത്തില്‍ ജനിച്ച തനിക്കു എന്തു കൊണ്ടു ആവില്ല എന്നു ചിന്തിച്ചു. വസിഷ്ടരെത്തന്നെ ആശ്രയിച്ചു ധ്യാനം നാമജപം കൊണ്ടു വിശ്വാമിത്രര്‍ എന്ന ബ്രഹ്മര്‍ഷിയായി തീര്‍ന്നു. ഗുരു ധ്യാനം ഒന്ന് കൊണ്ടു മാത്രം ജീവിതത്തില്‍ വിജയം നേടാം എന്നതിന് ഈ കഥ ഒരുത്തമ ഉദാഹരണമാണു. ഗുരുവിന്റെ ആശ്രയിച്ചു ധ്യാനം ചെയ്യുക. സദ്ഗതി പ്രാപിക്കുക. രാധേകൃഷ്ണാ!
ഭക്തിരഹസ്യം
രാധേകൃഷ്ണാ
"അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ 
തസ്മാത് കാരുണ്യ ഭാവേന രക്ഷ രക്ഷ ജഗത് പ്രഭോ!" 
      രാധേകൃഷ്ണാ! ഭഗവാന്‍ അല്ലാതെ നമുക്ക് ആശ്രമയിട്ടു ആരും ഇല്ല. അതു കൊണ്ടു ഹേ ജഗത് പ്രഭോ അങ്ങ് ഞങ്ങളെ രക്ഷിക്കണമേ!
     ഭക്തനായി മാറിയ വ്യാപാരി ആദ്യമായി ഒരു തീര്‍ത്ഥാടാനത്തിനു  ഭക്തന്മാരുടെ കൂടെ തിരിച്ചു എന്നു നാം കണ്ടു. ഭഗവാന്റെ ലീല സ്ഥലങ്ങളൊക്കെ കാണണം എന്ന ആഗ്രഹം അദ്ദേഹത്തിനു ഉണ്ടായി.  അവര്‍ പലേ സ്ഥലങ്ങളും സന്ദര്‍ശിച്ചു. അവസാനം പാണ്ഡരീപുരം ലക്ഷ്യമാക്കി യാത്ര തിരിക്കുകയും ചെയ്തു. ഇതു പോലെയുള്ള യാത്രയൊന്നും തന്നെ ചെയ്തു ശീലിച്ചിട്ടില്ലാത്തതു  കൊണ്ടു ശരീരത്തിനു വിശ്രമമില്ലാതെയുള്ള നടപ്പും, വഴിയില്‍ കിട്ടുന്ന സൌകര്യത്തില്‍ ഉള്ള ഭക്ഷണവും, വിശ്രമവും, ഒക്കെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. വഴിയോരത്തെ ഒരു ഗൃഹത്തിന്റെ തിണ്ണയില്‍ അദ്ദേഹം കിടന്നിട്ടു മറ്റുള്ളവരെ യാത്രയാക്കി. 
ജ്വരതാപം കൊണ്ടു തളര്‍ന്ന ശരീരവുമായി അദ്ദേഹം അവിടെ മയങ്ങി പോയി. രാത്രി ആ വീട്ടില്‍ നിന്നും ഒരു സ്ത്രീ പുറത്തു വന്നു നോക്കി. ഭക്തിയും നാമജപവും കൊണ്ടു തേജസ്സുറ്റ ഒരു പുരുഷനെയാണവള്‍ കണ്ടത്. അവള്‍ക്ക് അദ്ദേഹത്തോട് വല്ലാത്ത അഭിനിവേശം തോന്നി. അദ്ദേഹത്തോട് ആരാണെനും മറ്റും ചോദിച്ചു. അദ്ദേഹവും, താന്‍ പാണ്ഡരീപുരത്തേയ്ക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യം  മൂലം ഇവിടെ വീണു പോയതാണെന്നും കുറച്ചു വിശ്രമിച്ചിട്ട് രാവിലെ ശരീര തളര്‍ച്ച മാറുമ്പോള്‍ പോയികൊള്ളാം എന്നും പറഞ്ഞു. അതിനു അവള്‍ അങ്ങയെ കണ്ടാല്‍ ഒരു ഭക്തനാണെന്ന് തോന്നുന്നു. അങ്ങ് ഇവിടെ കിടക്കാതെ എന്റെ കൂടെ അകത്തു വരണം, എന്തെങ്കിലും ഭക്ഷണം കഴിച്ചു വിശ്രമിക്കാം എന്നു നിര്‍ബന്ധിച്ചു. മനസ്സില്ലാ മനസ്സോടെ അവളുടെ നിര്‍ബന്ധത്തിനു അദ്ദേഹം വഴങ്ങി.  അവള്‍ എന്തൊക്കെയോ പലഹാരങ്ങള്‍ ഒക്കെ ഒരുക്കി അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടു വെച്ചു. അവളുടെ ഭാവം പതുക്കെ മാറിതുടങ്ങി. അവള്‍ ശ്രുംഗാര ചേഷ്ടകള്‍ കാണിച്ചു തുടങ്ങി. അതു ശ്രദ്ധിച്ച ചാരുകാദാസര്‍ അവള്‍ തന്ന പലഹാരങ്ങള്‍ ഒക്കെ നിരസിച്ചു കുറച്ചു വെള്ളം മാത്രം സ്വീകരിച്ചു. ആസമയത്ത് അകത്തു നിന്നും "വിശക്കുന്നേ' എന്നാരുടെയോ ഒരു ദീന രോദനം കേള്‍ക്കാറായി. അദ്ദേഹം അതാരാണെന്നു അന്വേഷിച്ചു. 
      അവള്‍ വളരെ വെറുപ്പോടു കൂടി അതു തന്റെ ഭര്‍ത്താവാണെന്നും, അയാള്‍ രോഗ ബാധിതനായി വളരെ നാളുകളായി കിടപ്പിലാണെന്നും അയാളെ കൊണ്ടു അവള്‍ക്കു ഒരു പ്രയോജനവും ഇല്ലെന്നും മറ്റും പറഞ്ഞു. അദ്ദേഹം അവളോടു അങ്ങനെ ഒന്നും പറയുവാന്‍ പാടുള്ളതല്ല എന്നും ഭര്‍ത്താവ് ദരിദ്രനോ ദീനാണോ ആണെങ്കിലും അയാളെ ശുശ്രൂഷിക്കേണ്ടത് ഭാര്യയുടെ കടമ ആണെന്നും പറഞ്ഞു. അവള്‍ അതൊന്നും കേള്‍ക്കാന്‍ താല്പര്യപ്പെടാതെ, അദ്ദേഹത്തിനോട് തന്റെ കാമാസക്തി അറിയിച്ചു. ചാരുകാദാസര്‍ നടുങ്ങി പോയി. അവളോടു പത്നീ ധര്‍മ്മം പറഞ്ഞു അവളെ പിന്തിരിപ്പിക്കാന്‍ ആവുന്നതും നോക്കി. അവള്‍ അതൊന്നും കേള്‍ക്കുന്ന മട്ടില്ല. 
       പെട്ടെന്ന് എന്തോ ആവേശം വന്നിട്ടെന്ന പോലെ അവള്‍ അകത്തേയ്ക്ക് ഓടി. തിരിച്ചു വന്നിട്ട് ഞാന്‍ അയാളെ കൊന്നു. ഇനി നമ്മളുടെ ഇടയില്‍ അങ്ങനെ ഒരു തടസ്സം ഉണ്ടാവില്ല എന്നറിയിച്ചു. ഇതു കേട്ട അദ്ദേഹം വിയര്‍ത്തു പോയി. ക്ഷുഭിതനായി അവളോടു "എടീ നീ രാക്ഷസിയാണോ? കുലടേ! ഭര്‍ത്താവിനെ കൊന്ന ഭയങ്കരി" എന്നൊക്കെ അലറി വിളിച്ചു കൊണ്ടു പുറത്തേയ്ക്ക് പോകുവാന്‍ ഒരുങ്ങി.  പെട്ടെന്ന് അവളുടെ മട്ടു മാറി. അയാള്‍ പുറത്തേയ്ക്ക് പോയാല്‍ താന്‍ കൊല ചെയ്ത കാര്യം 
എല്ലാവരെയും അറിയിക്കും എന്നവള്‍ക്ക് പേടിയായി. അതു കൊണ്ടു തന്റെ വസ്ത്രങ്ങള്‍ അലങ്കോലമാക്കി, മുടി പിച്ചിപ്പറിചിട്ട് പുറത്തേയ്ക്ക് ഓടി, 'അയ്യോ എന്നെ രക്ഷിക്കണേ! ഇയാള്‍ എന്നെ ഉപദ്രവിക്കുന്നെ. അയ്യോ എന്റെ ഭര്‍ത്താവിനെയും ഇയാള്‍ കൊന്നേ!" എന്നെല്ലാം അലമുറയിട്ടു. ഇതു കേട്ടു ആള്‍ക്കാര്‍ ഓടിക്കൂടി. ചാരുകാദാസര്‍ ഒന്നും മനസ്സിലാകാതെ നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ അദ്ദേഹത്തെ പിടിച്ചു കെട്ടിയിട്ടു.  അവള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. 'ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല. കുടിക്കാന്‍ വെള്ളവും, വിശപ്പിനു കുറച്ചു ഭക്ഷണവും ചോദിച്ചു. ഞാന്‍ അതെടുക്കാന്‍ പോയ നേരത്ത് അകത്തു കയറിയ ഇയാള്‍ എന്റെ രോഗിയായ ഭര്‍ത്താവിനെയും കൊന്നു എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഇയാള്‍ക്ക് ഉചിതമായ ശിക്ഷ നിങ്ങള്‍ നല്‍കണം' എന്നെല്ലാം കരഞ്ഞു കൊണ്ടു പറഞ്ഞു. അവിടെ ഓടിക്കൂടിയവരില്‍  ഇവളോടു താല്പര്യം ഉള്ളവരും ഉണ്ടായിരുന്നു. അവര്‍ ഒന്നും കണ്ടില്ലെങ്കിലും അവളെ തൃപ്തിപ്പെടുത്താന്‍ എല്ലാം കണ്ടത് പോലെ സാക്ഷി പറഞ്ഞു തുടങ്ങി.  ഇതിനിടയില്‍ കൊട്ടാരത്തിലും വിവരം അറിയിച്ചു.  ഉടനെ തന്നെ രാജ ആജ്ഞയാല്‍ കുറെ ഭടന്മാര്‍ അവിടെ എത്തി അയാളെ പിടിച്ചു കൊണ്ടു രാജസദസ്സില്‍ എത്തിച്ചു.  അന്യനാട്ടില്‍ വന്നിട്ട് മനസ്സാ അറിയാത്ത കാര്യത്തിനു കുറ്റം ചാര്‍ത്തപ്പെട്ട് ഒരു സഹായവുമില്ലാതെ അദ്ദേഹം ഇതികര്‍ത്തവ്യാമൂഡനായി നിന്നു.
     രാജന്‍ പരാതിക്കാരിയായ സ്ത്രീയോട് പ്രശ്നം ചോദിച്ചു. അവള്‍ വളരെ സമര്‍ത്ഥമായി താന്‍ പറയുന്നത് സത്യമാണെന്ന് തോന്നുമാറു വ്യാപാരിയെ കുറ്റവാളിയായി അവതരിപ്പിച്ചു. അയാള്‍ക്കെതിരായി സാക്ഷി പറയാന്‍ ചില തല്പരകക്ഷികളും അവിടെ സന്നിഹിതരായിരുന്നു. അവളും തന്റെ പക്ഷം നന്നായി അവതരിപ്പിച്ചു. ഇതെല്ലം കണ്ട രാജാവ് അയാളെ കൊല്ലുവാന്‍ കല്‍പ്പിച്ചു. രാധേകൃഷ്ണാ!  ഭഗവാന്റെ പരീക്ഷണങ്ങള്‍ക്കു ഒരു പരിധി ഉണ്ടോ? തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കു! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 34 
     രാധേകൃഷ്ണാ! രാമാനുജരുടെ തന്നെ ശിഷ്യനായ തിരുക്കുറുങ്കുടി നമ്പിയുടെ കാര്യം പെണ്‍പിള്ളൈ പറഞ്ഞത് കേട്ടാനന്ദിച്ച രാമാനുജര്‍ അടുത്തതായി അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു. പെണ്‍പിള്ളൈ ഉടനെ തന്റെ അടുത്ത വാക്യം പറഞ്ഞു:-
"ഇടൈക്കഴിയില്‍ കണ്ടേനോ മുതലാഴ്വാര്‍കളൈപ്പോലെ"
     ദിവ്യപ്രബന്ധം എന്ന മഹത്തായ വിഷയത്തെ പ്രകടനപ്പെടുത്തിയത് മുതലാള്‍വാര്‍കളാണു. അവരെക്കുറിച്ചാണ് പെണ്‍പിള്ളൈ പറഞ്ഞത്. മുതലാള്‍വാര്‍കള്‍ മൂന്നു പേരാണ്. ദ്വാപര യുഗത്തിന്റെ അവസാനം ജനിച്ചു കലിയുഗത്തില്‍ ജീവിച്ചു ഭക്തി പ്രചാരം ചെയ്തവരാണവര്‍‍. മൂവരും അടുത്തടുത്ത ദിവസങ്ങളില്‍ ജനിച്ചു. തുലാമാസത്തിലെ തിരുവോണം, അവിട്ടം, ചതയം എന്ന നക്ഷത്രങ്ങളില്‍ അവര്‍ ഓരോരുത്തരും ജനിച്ചു. ആദ്യം പോയ്കൈയാള്‍വാര്‍ തിരുവോണ നക്ഷത്രത്തില്‍ കാഞ്ചീപുരത്തിന്റെ അടുത്തുള്ള തിരുവെക്ക എന്ന ദിവ്യ  ദേശത്തിലാണ് ജനിച്ചത്‌. അടുത്ത ദിവസം അവിട്ടം നക്ഷത്രത്തില്‍ ഭൂതത്താള്‍വാര്‍ തിരുക്കടല്‍മല്ലൈ എന്ന ദിവ്യ ദേശത്തില്‍ അവതരിച്ചു. അതിന്റെ അടുത്ത ദിവസം ചതയം നക്ഷത്രത്തില്‍ തിരുവല്ലിക്കേണിയില്‍ പേയാള്‍വാര്‍ അവതരിച്ചു. മൂന്നു പേരും ഗര്‍ഭവാസം ഇല്ലാതെ ജനിച്ച യോഗികളാണ്. മൂന്നു പേരും ഭഗവാന്റെ ആയുധങ്ങളുടെ  അംശമായിട്ടാണു അവതരിച്ചത്. അവര്‍ ഭഗവാനെ അനുഭവിച്ചു കൊണ്ടു അവരുടെ ഇഷ്ടം പോലെ സഞ്ചരിച്ച് ഭക്തിയെ സ്ഥാപിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ യാദൃഛയാ മൂന്നു പേരും തിരുക്കോവിലൂര്‍ എന്ന ദിവ്യ ദേശത്തില്‍ ദര്‍ശനത്തിനു എത്തി. യാദൃഛയാ ക്ഷേത്രം അടച്ചു പോയി. ഏതായാലും രാത്രി അവിടെ തങ്ങി പുലര്‍ച്ചെ ദര്‍ശനം ചെയ്തു പോകാം എന്നു വിചാരിച്ച്. മൂന്നു പേരും ഒരോരുത്തരായി ഒരു ഋഷിയുടെ ആശ്രമത്തില്‍ അഭയം തേടി. 
       ആദ്യം ചെന്നത് പോയ്കൈആള്‍വാരാണു. ക്ഷേത്രം അടച്ചു പോയത് കൊണ്ടു പുലര്‍ച്ചെ ഭഗവാനെ കണി കണ്ട് മടങ്ങാം എന്നു തീരുമാനിച്ചു. രാത്രി താങ്ങാന്‍ സ്ഥലം അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഒരു ഋഷിയുടെ ആശ്രമമാണ്. അവിടെ ഒരാള്‍ക്ക്‌ കിടക്കാന്‍ പാകത്തില്‍ വരാന്ത പോലെ ഒരു ഇടനാഴിയുണ്ടായിരുന്നു അദ്ദേഹം അവിടെ കിടന്നു കൊള്ളാന്‍ ഋഷി അനുവാദം തന്നു. അദ്ദേഹം കിടന്നതും ഭൂതത്താള്‍വാര്‍ എത്തി. അദ്ദേഹവും യാദൃച്ഛയാ ഋഷിയുടെ ആശ്രമത്തില്‍ വന്നു. അദ്ദേഹം ഋഷിയോട് രാത്രി കഴിച്ചു കൂട്ടാന്‍ സ്ഥലം ചോദിച്ചു. ഋഷി നേരത്തെ തന്നെ ഒരാള്‍ക്ക് സ്ഥലം കൊടുത്തു പോയി. അദ്ദേഹത്തിന്റെ അനുവാദം ഉണ്ടെങ്കില്‍ വന്നു കൊള്ളാന്‍ പറഞ്ഞു. ഭക്തനായ ഭൂതത്താള്‍വാരേ കണ്ട പോയ്കൈആള്‍വാര്‍ ഉടനെ "ഒരുവര്‍ പടുക്കലാം ഇരുവര്‍ ഇരുക്കലാം" എന്നു പറഞ്ഞു അദ്ദേഹത്തെ സ്വീകരിച്ചു. കൂട്ടിനു ഒരു ഭക്തനെ കിട്ടിയപ്പോള്‍ അദ്ദേഹം ഉറക്കം ഉപേക്ഷിചു.  രണ്ടു പേരും സത്വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. അതിനിടയില്‍ പേയാള്‍വാരും വന്നു ചേര്‍ന്നു. അദ്ദേഹവും ക്ഷേത്ര നട അടച്ചിരിക്കുന്നത് കൊണ്ടു രാത്രി താങ്ങാന്‍ ഒരിടം അന്വേഷിച്ചു യാദൃച്ഛയാ ഋഷിയുടെ ആശ്രമത്തില്‍ തന്നെ എത്തി. ഒരു രാത്രി താങ്ങാന്‍ അനുവാദം ചോദിച്ച അദ്ദേഹത്തെ രണ്ട് ഭക്തന്മാരും സന്തോഷത്തോടെ 'ഒരുവര്‍ പടുക്കലാം ഇരുവര്‍ ഇരുക്കലാം, മൂവര്‍ നിര്‍ക്കാലം' എന്ന്‍ പറഞ്ഞു സ്വീകരിച്ചു. ഭക്തന്മാര്‍ക്ക് ഭക്തന്മാരെ കാണുന്നത് ആനന്ദമാണല്ലോ. മൂവരും അവരവരുടെ ഭഗവത് അനുഭവങ്ങള്‍ കൈമാറുന്നത് കണ്ട് ഭഗവാനും ഓടിയെത്തി. അവരുടെ ഇടയില്‍ ഇരുട്ടില്‍ ഒരു നാലാമന്‍ നുഴഞ്ഞു കയറി. ആരാണെന്ന്‍ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.  മൂന്നു പേര്‍ക്ക് കഷ്ടിച്ച് നനയാതെ നില്‍ക്കാനുള്ള സ്ഥലമേ ഉള്ളു. അവിടെ ഒരു നാലാമന്‍ അതും അനുവാദം ചോദിക്കാതെ തന്നെ വന്നിരിക്കുന്നു. മൂന്നു പേരുടെയും ദേഹത്ത് മാറി മാറി തട്ടിയും മുട്ടിയും അയാള്‍ നിന്നു. സത്വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന അവരോടു വളരെ സ്വാധീനത്തോടെ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ആളെ അവര്‍ക്ക് ശരിക്ക് കാണാനും പറ്റുന്നില്ല. ഉടനെ രണ്ടു പേര്‍ ഓരോ വിളക്ക് കത്തിച്ചു. 
      "വയ്യം തകളിയാ വാര്‍കടലേ നെയ്യാക" എന്ന്‍ പോയ്കൈആള്‍വാര്‍ ഒരു വിളക്ക് കത്തിച്ചു. ഭൂമിയെ ഒരു വിളക്കാക്കി സമുദ്രം തന്നെ അതിനു യോജിച്ച നെയ്യാക്കി ഒരു കെടാ വിളക്ക് കത്തിച്ചു. 
     ഭൂതത്താള്‍വാര്‍ക്ക് ആ വെളിച്ചം മതിയായില്ല. അദ്ദേഹം തന്റെ സൌകര്യത്തിനു വേറൊരു വിളക്ക് കത്തിച്ചു. 'അന്പേ തകലിയാ ആര്‍വമേ നെയ്യാക'. സ്നേഹം തന്നെ ഒരു വിളക്കാക്കി, ജിജ്ഞാസ  നെയ്യുമാക്കി ഒരു വിളക്ക്!  മൂന്നാമത്തെ ആള്‍ ആ വെളിച്ചത്തില്‍ വന്നവനെ കണ്ടു!  പേയാള്‍വാര്‍ 'തിരുക്കണ്ടേന്‍ പൊന്മേനി കണ്ടേന്‍' എന്ന്‍ പാടി. വന്നത് ഭാഗവാനാണെന്നു കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷമായി. നട അടച്ചപ്പോള്‍ പുലരും വരെ കാത്തിരുന്നു നിര്‍മ്മാല്യം തൊഴാന്‍ അവരൊരുക്കമായിരുന്നു. പക്ഷെ നിര്‍മ്മാല്യം വരെ അവരെ കാണാതിരിക്കാന്‍ ഭഗവാനു സാധിച്ചില്ല. ഓടിയെത്തി അവരുടെ കൂടെ കൂടി. പുലരും വരെ അവരോടു കിന്നാരം പറഞ്ഞിരുന്നു. നേരം പുലരും മുന്‍പ് ഭഗവാന്‍ തിരികെ ശ്രീകോവിലില്‍ ചെന്നു കയറി അവര്‍ക്ക് വേണ്ടി കാത്തു നിന്നു. നേരം പുലര്‍ന്നു അവര്‍ കുളിച്ചു തൊഴുതു ഭഗവാനെ ധ്യാനിച്ചു‌. എങ്ങനെയായാലും ഭഗവാനെ കാണാന്‍ സാധിക്കും. അതു പോലെ ശ്രദ്ധ വേണം എന്നു മാത്രം. അതു പോലെ ഒരു ശ്രദ്ധ തനിക്കില്ലല്ലോ എന്ന്‍ പെണ്‍പിള്ളൈ രാമാനുജരോടു ചോദിച്ചു. തനിക്ക് ഈ ദിവ്യ ദേശത്തില്‍ വസിക്കാനുള്ള യോഗ്യതയുണ്ടോ എന്ന്‍ ചോദിച്ചു. രാമാനുജരും അവള്‍ക്ക് അതു പോലെയുള്ള ഒരു ഭക്തി ശ്രദ്ധയെ തന്റെ കടാക്ഷത്താല്‍ നല്‍കി അനുഗ്രഹിച്ചു. രാധേകൃഷ്ണാ!












പ്രേമവേദം അക്ടോബാര്‍ 09

Posted by VEDHASAARAM

 ശ്രീമാന്നാരായണീയം
ലിംഗദേഹമപി സന്ത്യജന്നഥോ 
ലീയതേ ത്വയി പരേ നിരാഗ്രഹ:
ഊര്ദ്ധ്വലോകകുതുകീ തു മൂര്‍ദ്ധത 
സാര്ദ്ധമേവ കരണൈര്‍ ന്നിരീയാതെ 
                                  ദശ:4 ശ്ലോ: 10 
     മറ്റു യാതൊന്നിലും ഇച്ഛയില്ലാത്ത അവന്‍ പിന്നീട് ശരീരത്തെയും ത്യജിച്ചുകൊണ്ട് പരമ പുരുഷനായ അങ്ങയില്‍ ലയിച്ചു ചേരുന്നു. മുകളിലെ ലോകങ്ങളില്‍ ജീവിക്കാനാഗ്രഹാമുള്ളവന്‍ ചിത്തം ശരീരേന്ദ്രിയങ്ങള്‍ എന്നീ കരണങ്ങളോടു കൂടി മൂര്‍ദ്ധാവിലൂടെ ബഹിര്‍ഗമിക്കുന്നു.
പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍

        പ്രേമസന്ദേശം
     രാധേകൃഷ്ണാ! ഈ ലോകത്തില്‍ എല്ലാ വസ്തുക്കളും പുതുമയോടെയും ആനന്ദത്തോടെയും ഇരിക്കുന്നു. മനുഷ്യന്‍ മാത്രമാണ് എപ്പോഴും ഒരു പിരിമുറുക്കത്തില്‍ ഇരിക്കുന്നത്. ഒരു ദിവസം തുടങ്ങുന്നത് തന്നെ നാമ സങ്കീര്‍ത്തനത്തിലൂടെ ആകട്ടെ. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയട്ടെ! ഭക്തന്മാരെല്ലാരും ദിവസം കഴിച്ചു കൂട്ടിയിരുന്നത് നാമസങ്കീര്‍ത്തനത്തോടും ആനന്ദത്തോടും കൂടിയാകുന്നു. അവര്‍ സദാ കൃഷ്ണ ലീലകളെ സ്മരിച്ചിരുന്നു! രാധേകൃഷ്ണാ!

സദ്ഗുരു വാത്സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ 
ജയ്‌ പുജ്യശ്രീശ്രീ അമ്മാ
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍ 
      രാധേകൃഷ്ണാ! നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസവും ഓരോ നിമിഷവും ഗുരുവിന്റെ മഹിമയില്‍ കാലം കഴിക്കണം. ഗുരുവിന്റെ മഹിമയെ ആരു ശരിക്കും മനസ്സിലാക്കി അനുഭവിക്കണം എന്ന്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്ക് മാത്രമേ ജീവിതത്തിന്റെ രഹസ്യം അറിയാന്‍ സാധിക്കു! മനുഷ്യ രൂപത്തില്‍ ഇരിക്കുന്ന പരമാത്മാവായ സദ്ഗുരു ജീവന്റെ ഹിതത്തിനു വേണ്ടി ഓരോ നിമിഷവും പാടു പെടുന്നു.  പുറമേ നിന്നു നോക്കിയാല്‍ സദ്ഗുരു ജീവനു വേണ്ടി ചെയ്യുന്ന പ്രയത്നങ്ങള്‍, അവരുടെ ഹൃദയത്തില്‍ ഉള്ള ചിന്തകള്‍, ഒന്നും തന്നെ ആര്‍ക്കും അറിയാന്‍ പറ്റില്ല. അവരും നമ്മേ പോലെ സാംസാരിക ജീവിതത്തില്‍ മുഴുകിയിരിക്കുന്നവരെന്നേ തോന്നു. ജീവനെ ഒരു ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ ഗുരു കൃപ സഹായിക്കുന്നു. ജന്മജന്മാന്തരങ്ങള്‍ ആ ഗുരുവിനു വേണ്ടി ജീവന്‍ കടപ്പെട്ടിരിക്കുന്നു. എന്നാലും ഒരിക്കലും ആ കടം തീരില്ല എന്നതാണ് സത്യം. ഈ സത്യം ലോകര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. തന്നെ ആശ്രയിച്ചു കഴിഞ്ഞ ജീവനെ എന്തു പാടു പെട്ടാലും ഗുരു രക്ഷിക്കുന്നു. ഗുരു ഗീതയിലെ ഈ ശ്ലോകം ശ്രദ്ധിക്കുക. 
"മുനിഭി: പന്നഗൈര്‍ വാപി ചാപി തോയദി
കാലമൃത്യു ഭയാത് വാപി ഗുരു: സന്ത്രാതി പാര്‍വതി."
      ഹേ പാര്‍വതി! ദേവര്‍കളില്‍ നിന്നും, മുനികളില്‍ നിന്നും, കാലമൃത്യുവില്‍ നിന്നും മറ്റു ഉപദ്രവങ്ങളില്‍ നിന്നും ഗുരു നമ്മേ രക്ഷിക്കുന്നു. ഗുരുവിന്റെ രൂപം മനുഷ്യരെ പോലെയായാലും ഹൃദയം ഭഗവാനെ പോലെയും കര്‍മ്മങ്ങള്‍ ലോകഹിതവും ആകുന്നു. അവരുടെ രൂപത്തെ കൊണ്ടോ പ്രവൃത്തികളെ കൊണ്ടോ അവരെ എല്ലാര്‍ക്കും അറിയുവാന്‍ സാധ്യമല്ല. ഹൃദയത്തില്‍ കാരുണ്യം നിറഞ്ഞു തുളുമ്പുന്നത് കൊണ്ടു ജീവര്‍കളെ രക്ഷിക്കുന്നു എന്നു പരമേശ്വരന്‍ പാര്‍വതിക്ക് പറഞ്ഞു കൊടുക്കുന്നു. 
      ഒരിക്കല്‍ വസിഷ്ടരുടെ ആശ്രമത്തില്‍ കൌശിക മഹാരാജന്‍ വന്നു. അദ്ദേഹത്തെ വസിഷ്ടര്‍ വേണ്ട വിധം സല്‍ക്കരിച്ചു. കൌശിക മഹാരാജാവിന്റെ കൂടെയുള്ള സേനയ്ക്ക് മുഴുവനും ഏറ്റവും ശ്രേഷ്ടമായ രീതിയില്‍ മുനി ഭക്ഷണാദി ഉപചാരങ്ങള്‍ അര്‍പ്പിച്ചു. സര്‍വസംഗ പരിത്യാഗിയായ വസിഷ്ടരുടെ അടുക്കല്‍ ദിവ്യമായ ശബള എന്നൊരു പശു ഉണ്ടായിരുന്നു. ആ ഗോമാതാവിന്റെ ദിവ്യ ശക്തിയാലാണ് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ വസിഷ്ടര്‍ക്ക് എല്ലാം തയ്യാറാക്കാന്‍ സാധിച്ചത്.  മഹാരാജാവ് ഇതു ശ്രദ്ധിച്ചു. ഏതെങ്കിലും ഒരു ഉയര്‍ന്ന വസ്തു ഒരു രാജ്യത്തിലുണ്ടെങ്കില്‍  അത് അവിടുത്തെ രാജാവിന്റെ കയ്യിലായിരിക്കണം എന്നൊരു ശാസ്ത്രം ഉണ്ട്. അതു കൊണ്ടു കൌശിക മഹാരാജാവ് വസിഷ്ടരോടു ശബളയെ അദ്ദേഹത്തിനു നല്‍കണം എന്നും ശബളയ്ക്ക് പകരമായി ധാരാളം പശുക്കളെയും മറ്റും താന്‍ നല്‍കാം എന്ന്‍ പറഞ്ഞു. പക്ഷെ മഹര്‍ഷി അതിനു വിസമ്മതിച്ചു. ശബള തന്നില്‍ പ്രീതിയോടെ ഇവിടെ ഇരിക്കുന്നു എന്നും  അവളെ ആര്‍ക്കും കൈമാറുന്ന പ്രശ്നമേ ഇല്ല എന്നും പറഞ്ഞു. കൌശികന്‍ തന്റെ അധികാരം ദുഷ്പ്രയോഗം ചെയ്ത് ആ പശുവിനെ തന്റെ സേനയുടെ സഹായത്താല്‍ പിടിച്ചു. ശബള മുനിയോടു പൊട്ടി കരഞ്ഞു കൊണ്ടു തന്നെ രക്ഷിക്കണം എന്നപേക്ഷിച്ചു. "ഹേ മുനിശ്രേഷ്ട അങ്ങയ്ക്കുള്ള തപോബലം ഇതു പോലെ ആയിരം രാജാക്കന്മാരെ പോലും തോല്‍പ്പിക്കാന്‍ ശക്തിയുള്ളതാണ്. അങ്ങ് എന്നെ കൈവിടില്ല എന്ന്‍ മാത്രം പറയുക.  അങ്ങയുടെ ധ്യാനത്താല്‍ ഞാന്‍ തന്നെ ഈ സേനയെ ജയിക്കാം" എന്നു പറഞ്ഞു. മുനിയും അവളോടു താന്‍ ഒരിക്കലും അവളെ കൈവിടില്ലെന്ന് വാക്കുകൊടുത്തു.  ഉടനെ തന്റെ ഗുരുധ്യാനം കൊണ്ടു അതു പോലൊരു സേനയെ സൃഷ്ടിച്ചു കൌശികന്റെ  സേനയെ  സേനയെ കീഴടക്കി. ഇതുകണ്ട കൌശികനു ലജ്ജയായി. വെറും ഒരു പശു തന്റെ ഗുരുവിനെ ധ്യാനിച്ചു ഇത്രയും ശക്തി നേടാമെങ്കില്‍ ഉന്നത കുലത്തില്‍ ജനിച്ച തനിക്കു എന്തു കൊണ്ടു ആവില്ല എന്നു ചിന്തിച്ചു. വസിഷ്ടരെത്തന്നെ ആശ്രയിച്ചു ധ്യാനം നാമജപം കൊണ്ടു വിശ്വാമിത്രര്‍ എന്ന ബ്രഹ്മര്‍ഷിയായി തീര്‍ന്നു. ഗുരു ധ്യാനം ഒന്ന് കൊണ്ടു മാത്രം ജീവിതത്തില്‍ വിജയം നേടാം എന്നതിന് ഈ കഥ ഒരുത്തമ ഉദാഹരണമാണു. ഗുരുവിന്റെ ആശ്രയിച്ചു ധ്യാനം ചെയ്യുക. സദ്ഗതി പ്രാപിക്കുക. രാധേകൃഷ്ണാ!
ഭക്തിരഹസ്യം
രാധേകൃഷ്ണാ
"അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ 
തസ്മാത് കാരുണ്യ ഭാവേന രക്ഷ രക്ഷ ജഗത് പ്രഭോ!" 
      രാധേകൃഷ്ണാ! ഭഗവാന്‍ അല്ലാതെ നമുക്ക് ആശ്രമയിട്ടു ആരും ഇല്ല. അതു കൊണ്ടു ഹേ ജഗത് പ്രഭോ അങ്ങ് ഞങ്ങളെ രക്ഷിക്കണമേ!
     ഭക്തനായി മാറിയ വ്യാപാരി ആദ്യമായി ഒരു തീര്‍ത്ഥാടാനത്തിനു  ഭക്തന്മാരുടെ കൂടെ തിരിച്ചു എന്നു നാം കണ്ടു. ഭഗവാന്റെ ലീല സ്ഥലങ്ങളൊക്കെ കാണണം എന്ന ആഗ്രഹം അദ്ദേഹത്തിനു ഉണ്ടായി.  അവര്‍ പലേ സ്ഥലങ്ങളും സന്ദര്‍ശിച്ചു. അവസാനം പാണ്ഡരീപുരം ലക്ഷ്യമാക്കി യാത്ര തിരിക്കുകയും ചെയ്തു. ഇതു പോലെയുള്ള യാത്രയൊന്നും തന്നെ ചെയ്തു ശീലിച്ചിട്ടില്ലാത്തതു  കൊണ്ടു ശരീരത്തിനു വിശ്രമമില്ലാതെയുള്ള നടപ്പും, വഴിയില്‍ കിട്ടുന്ന സൌകര്യത്തില്‍ ഉള്ള ഭക്ഷണവും, വിശ്രമവും, ഒക്കെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. വഴിയോരത്തെ ഒരു ഗൃഹത്തിന്റെ തിണ്ണയില്‍ അദ്ദേഹം കിടന്നിട്ടു മറ്റുള്ളവരെ യാത്രയാക്കി. 
ജ്വരതാപം കൊണ്ടു തളര്‍ന്ന ശരീരവുമായി അദ്ദേഹം അവിടെ മയങ്ങി പോയി. രാത്രി ആ വീട്ടില്‍ നിന്നും ഒരു സ്ത്രീ പുറത്തു വന്നു നോക്കി. ഭക്തിയും നാമജപവും കൊണ്ടു തേജസ്സുറ്റ ഒരു പുരുഷനെയാണവള്‍ കണ്ടത്. അവള്‍ക്ക് അദ്ദേഹത്തോട് വല്ലാത്ത അഭിനിവേശം തോന്നി. അദ്ദേഹത്തോട് ആരാണെനും മറ്റും ചോദിച്ചു. അദ്ദേഹവും, താന്‍ പാണ്ഡരീപുരത്തേയ്ക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യം  മൂലം ഇവിടെ വീണു പോയതാണെന്നും കുറച്ചു വിശ്രമിച്ചിട്ട് രാവിലെ ശരീര തളര്‍ച്ച മാറുമ്പോള്‍ പോയികൊള്ളാം എന്നും പറഞ്ഞു. അതിനു അവള്‍ അങ്ങയെ കണ്ടാല്‍ ഒരു ഭക്തനാണെന്ന് തോന്നുന്നു. അങ്ങ് ഇവിടെ കിടക്കാതെ എന്റെ കൂടെ അകത്തു വരണം, എന്തെങ്കിലും ഭക്ഷണം കഴിച്ചു വിശ്രമിക്കാം എന്നു നിര്‍ബന്ധിച്ചു. മനസ്സില്ലാ മനസ്സോടെ അവളുടെ നിര്‍ബന്ധത്തിനു അദ്ദേഹം വഴങ്ങി.  അവള്‍ എന്തൊക്കെയോ പലഹാരങ്ങള്‍ ഒക്കെ ഒരുക്കി അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടു വെച്ചു. അവളുടെ ഭാവം പതുക്കെ മാറിതുടങ്ങി. അവള്‍ ശ്രുംഗാര ചേഷ്ടകള്‍ കാണിച്ചു തുടങ്ങി. അതു ശ്രദ്ധിച്ച ചാരുകാദാസര്‍ അവള്‍ തന്ന പലഹാരങ്ങള്‍ ഒക്കെ നിരസിച്ചു കുറച്ചു വെള്ളം മാത്രം സ്വീകരിച്ചു. ആസമയത്ത് അകത്തു നിന്നും "വിശക്കുന്നേ' എന്നാരുടെയോ ഒരു ദീന രോദനം കേള്‍ക്കാറായി. അദ്ദേഹം അതാരാണെന്നു അന്വേഷിച്ചു. 
      അവള്‍ വളരെ വെറുപ്പോടു കൂടി അതു തന്റെ ഭര്‍ത്താവാണെന്നും, അയാള്‍ രോഗ ബാധിതനായി വളരെ നാളുകളായി കിടപ്പിലാണെന്നും അയാളെ കൊണ്ടു അവള്‍ക്കു ഒരു പ്രയോജനവും ഇല്ലെന്നും മറ്റും പറഞ്ഞു. അദ്ദേഹം അവളോടു അങ്ങനെ ഒന്നും പറയുവാന്‍ പാടുള്ളതല്ല എന്നും ഭര്‍ത്താവ് ദരിദ്രനോ ദീനാണോ ആണെങ്കിലും അയാളെ ശുശ്രൂഷിക്കേണ്ടത് ഭാര്യയുടെ കടമ ആണെന്നും പറഞ്ഞു. അവള്‍ അതൊന്നും കേള്‍ക്കാന്‍ താല്പര്യപ്പെടാതെ, അദ്ദേഹത്തിനോട് തന്റെ കാമാസക്തി അറിയിച്ചു. ചാരുകാദാസര്‍ നടുങ്ങി പോയി. അവളോടു പത്നീ ധര്‍മ്മം പറഞ്ഞു അവളെ പിന്തിരിപ്പിക്കാന്‍ ആവുന്നതും നോക്കി. അവള്‍ അതൊന്നും കേള്‍ക്കുന്ന മട്ടില്ല. 
       പെട്ടെന്ന് എന്തോ ആവേശം വന്നിട്ടെന്ന പോലെ അവള്‍ അകത്തേയ്ക്ക് ഓടി. തിരിച്ചു വന്നിട്ട് ഞാന്‍ അയാളെ കൊന്നു. ഇനി നമ്മളുടെ ഇടയില്‍ അങ്ങനെ ഒരു തടസ്സം ഉണ്ടാവില്ല എന്നറിയിച്ചു. ഇതു കേട്ട അദ്ദേഹം വിയര്‍ത്തു പോയി. ക്ഷുഭിതനായി അവളോടു "എടീ നീ രാക്ഷസിയാണോ? കുലടേ! ഭര്‍ത്താവിനെ കൊന്ന ഭയങ്കരി" എന്നൊക്കെ അലറി വിളിച്ചു കൊണ്ടു പുറത്തേയ്ക്ക് പോകുവാന്‍ ഒരുങ്ങി.  പെട്ടെന്ന് അവളുടെ മട്ടു മാറി. അയാള്‍ പുറത്തേയ്ക്ക് പോയാല്‍ താന്‍ കൊല ചെയ്ത കാര്യം 
എല്ലാവരെയും അറിയിക്കും എന്നവള്‍ക്ക് പേടിയായി. അതു കൊണ്ടു തന്റെ വസ്ത്രങ്ങള്‍ അലങ്കോലമാക്കി, മുടി പിച്ചിപ്പറിചിട്ട് പുറത്തേയ്ക്ക് ഓടി, 'അയ്യോ എന്നെ രക്ഷിക്കണേ! ഇയാള്‍ എന്നെ ഉപദ്രവിക്കുന്നെ. അയ്യോ എന്റെ ഭര്‍ത്താവിനെയും ഇയാള്‍ കൊന്നേ!" എന്നെല്ലാം അലമുറയിട്ടു. ഇതു കേട്ടു ആള്‍ക്കാര്‍ ഓടിക്കൂടി. ചാരുകാദാസര്‍ ഒന്നും മനസ്സിലാകാതെ നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ അദ്ദേഹത്തെ പിടിച്ചു കെട്ടിയിട്ടു.  അവള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. 'ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല. കുടിക്കാന്‍ വെള്ളവും, വിശപ്പിനു കുറച്ചു ഭക്ഷണവും ചോദിച്ചു. ഞാന്‍ അതെടുക്കാന്‍ പോയ നേരത്ത് അകത്തു കയറിയ ഇയാള്‍ എന്റെ രോഗിയായ ഭര്‍ത്താവിനെയും കൊന്നു എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഇയാള്‍ക്ക് ഉചിതമായ ശിക്ഷ നിങ്ങള്‍ നല്‍കണം' എന്നെല്ലാം കരഞ്ഞു കൊണ്ടു പറഞ്ഞു. അവിടെ ഓടിക്കൂടിയവരില്‍  ഇവളോടു താല്പര്യം ഉള്ളവരും ഉണ്ടായിരുന്നു. അവര്‍ ഒന്നും കണ്ടില്ലെങ്കിലും അവളെ തൃപ്തിപ്പെടുത്താന്‍ എല്ലാം കണ്ടത് പോലെ സാക്ഷി പറഞ്ഞു തുടങ്ങി.  ഇതിനിടയില്‍ കൊട്ടാരത്തിലും വിവരം അറിയിച്ചു.  ഉടനെ തന്നെ രാജ ആജ്ഞയാല്‍ കുറെ ഭടന്മാര്‍ അവിടെ എത്തി അയാളെ പിടിച്ചു കൊണ്ടു രാജസദസ്സില്‍ എത്തിച്ചു.  അന്യനാട്ടില്‍ വന്നിട്ട് മനസ്സാ അറിയാത്ത കാര്യത്തിനു കുറ്റം ചാര്‍ത്തപ്പെട്ട് ഒരു സഹായവുമില്ലാതെ അദ്ദേഹം ഇതികര്‍ത്തവ്യാമൂഡനായി നിന്നു.
     രാജന്‍ പരാതിക്കാരിയായ സ്ത്രീയോട് പ്രശ്നം ചോദിച്ചു. അവള്‍ വളരെ സമര്‍ത്ഥമായി താന്‍ പറയുന്നത് സത്യമാണെന്ന് തോന്നുമാറു വ്യാപാരിയെ കുറ്റവാളിയായി അവതരിപ്പിച്ചു. അയാള്‍ക്കെതിരായി സാക്ഷി പറയാന്‍ ചില തല്പരകക്ഷികളും അവിടെ സന്നിഹിതരായിരുന്നു. അവളും തന്റെ പക്ഷം നന്നായി അവതരിപ്പിച്ചു. ഇതെല്ലം കണ്ട രാജാവ് അയാളെ കൊല്ലുവാന്‍ കല്‍പ്പിച്ചു. രാധേകൃഷ്ണാ!  ഭഗവാന്റെ പരീക്ഷണങ്ങള്‍ക്കു ഒരു പരിധി ഉണ്ടോ? തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കു! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 34 
     രാധേകൃഷ്ണാ! രാമാനുജരുടെ തന്നെ ശിഷ്യനായ തിരുക്കുറുങ്കുടി നമ്പിയുടെ കാര്യം പെണ്‍പിള്ളൈ പറഞ്ഞത് കേട്ടാനന്ദിച്ച രാമാനുജര്‍ അടുത്തതായി അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു. പെണ്‍പിള്ളൈ ഉടനെ തന്റെ അടുത്ത വാക്യം പറഞ്ഞു:-
"ഇടൈക്കഴിയില്‍ കണ്ടേനോ മുതലാഴ്വാര്‍കളൈപ്പോലെ"
     ദിവ്യപ്രബന്ധം എന്ന മഹത്തായ വിഷയത്തെ പ്രകടനപ്പെടുത്തിയത് മുതലാള്‍വാര്‍കളാണു. അവരെക്കുറിച്ചാണ് പെണ്‍പിള്ളൈ പറഞ്ഞത്. മുതലാള്‍വാര്‍കള്‍ മൂന്നു പേരാണ്. ദ്വാപര യുഗത്തിന്റെ അവസാനം ജനിച്ചു കലിയുഗത്തില്‍ ജീവിച്ചു ഭക്തി പ്രചാരം ചെയ്തവരാണവര്‍‍. മൂവരും അടുത്തടുത്ത ദിവസങ്ങളില്‍ ജനിച്ചു. തുലാമാസത്തിലെ തിരുവോണം, അവിട്ടം, ചതയം എന്ന നക്ഷത്രങ്ങളില്‍ അവര്‍ ഓരോരുത്തരും ജനിച്ചു. ആദ്യം പോയ്കൈയാള്‍വാര്‍ തിരുവോണ നക്ഷത്രത്തില്‍ കാഞ്ചീപുരത്തിന്റെ അടുത്തുള്ള തിരുവെക്ക എന്ന ദിവ്യ  ദേശത്തിലാണ് ജനിച്ചത്‌. അടുത്ത ദിവസം അവിട്ടം നക്ഷത്രത്തില്‍ ഭൂതത്താള്‍വാര്‍ തിരുക്കടല്‍മല്ലൈ എന്ന ദിവ്യ ദേശത്തില്‍ അവതരിച്ചു. അതിന്റെ അടുത്ത ദിവസം ചതയം നക്ഷത്രത്തില്‍ തിരുവല്ലിക്കേണിയില്‍ പേയാള്‍വാര്‍ അവതരിച്ചു. മൂന്നു പേരും ഗര്‍ഭവാസം ഇല്ലാതെ ജനിച്ച യോഗികളാണ്. മൂന്നു പേരും ഭഗവാന്റെ ആയുധങ്ങളുടെ  അംശമായിട്ടാണു അവതരിച്ചത്. അവര്‍ ഭഗവാനെ അനുഭവിച്ചു കൊണ്ടു അവരുടെ ഇഷ്ടം പോലെ സഞ്ചരിച്ച് ഭക്തിയെ സ്ഥാപിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ യാദൃഛയാ മൂന്നു പേരും തിരുക്കോവിലൂര്‍ എന്ന ദിവ്യ ദേശത്തില്‍ ദര്‍ശനത്തിനു എത്തി. യാദൃഛയാ ക്ഷേത്രം അടച്ചു പോയി. ഏതായാലും രാത്രി അവിടെ തങ്ങി പുലര്‍ച്ചെ ദര്‍ശനം ചെയ്തു പോകാം എന്നു വിചാരിച്ച്. മൂന്നു പേരും ഒരോരുത്തരായി ഒരു ഋഷിയുടെ ആശ്രമത്തില്‍ അഭയം തേടി. 
       ആദ്യം ചെന്നത് പോയ്കൈആള്‍വാരാണു. ക്ഷേത്രം അടച്ചു പോയത് കൊണ്ടു പുലര്‍ച്ചെ ഭഗവാനെ കണി കണ്ട് മടങ്ങാം എന്നു തീരുമാനിച്ചു. രാത്രി താങ്ങാന്‍ സ്ഥലം അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഒരു ഋഷിയുടെ ആശ്രമമാണ്. അവിടെ ഒരാള്‍ക്ക്‌ കിടക്കാന്‍ പാകത്തില്‍ വരാന്ത പോലെ ഒരു ഇടനാഴിയുണ്ടായിരുന്നു അദ്ദേഹം അവിടെ കിടന്നു കൊള്ളാന്‍ ഋഷി അനുവാദം തന്നു. അദ്ദേഹം കിടന്നതും ഭൂതത്താള്‍വാര്‍ എത്തി. അദ്ദേഹവും യാദൃച്ഛയാ ഋഷിയുടെ ആശ്രമത്തില്‍ വന്നു. അദ്ദേഹം ഋഷിയോട് രാത്രി കഴിച്ചു കൂട്ടാന്‍ സ്ഥലം ചോദിച്ചു. ഋഷി നേരത്തെ തന്നെ ഒരാള്‍ക്ക് സ്ഥലം കൊടുത്തു പോയി. അദ്ദേഹത്തിന്റെ അനുവാദം ഉണ്ടെങ്കില്‍ വന്നു കൊള്ളാന്‍ പറഞ്ഞു. ഭക്തനായ ഭൂതത്താള്‍വാരേ കണ്ട പോയ്കൈആള്‍വാര്‍ ഉടനെ "ഒരുവര്‍ പടുക്കലാം ഇരുവര്‍ ഇരുക്കലാം" എന്നു പറഞ്ഞു അദ്ദേഹത്തെ സ്വീകരിച്ചു. കൂട്ടിനു ഒരു ഭക്തനെ കിട്ടിയപ്പോള്‍ അദ്ദേഹം ഉറക്കം ഉപേക്ഷിചു.  രണ്ടു പേരും സത്വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. അതിനിടയില്‍ പേയാള്‍വാരും വന്നു ചേര്‍ന്നു. അദ്ദേഹവും ക്ഷേത്ര നട അടച്ചിരിക്കുന്നത് കൊണ്ടു രാത്രി താങ്ങാന്‍ ഒരിടം അന്വേഷിച്ചു യാദൃച്ഛയാ ഋഷിയുടെ ആശ്രമത്തില്‍ തന്നെ എത്തി. ഒരു രാത്രി താങ്ങാന്‍ അനുവാദം ചോദിച്ച അദ്ദേഹത്തെ രണ്ട് ഭക്തന്മാരും സന്തോഷത്തോടെ 'ഒരുവര്‍ പടുക്കലാം ഇരുവര്‍ ഇരുക്കലാം, മൂവര്‍ നിര്‍ക്കാലം' എന്ന്‍ പറഞ്ഞു സ്വീകരിച്ചു. ഭക്തന്മാര്‍ക്ക് ഭക്തന്മാരെ കാണുന്നത് ആനന്ദമാണല്ലോ. മൂവരും അവരവരുടെ ഭഗവത് അനുഭവങ്ങള്‍ കൈമാറുന്നത് കണ്ട് ഭഗവാനും ഓടിയെത്തി. അവരുടെ ഇടയില്‍ ഇരുട്ടില്‍ ഒരു നാലാമന്‍ നുഴഞ്ഞു കയറി. ആരാണെന്ന്‍ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.  മൂന്നു പേര്‍ക്ക് കഷ്ടിച്ച് നനയാതെ നില്‍ക്കാനുള്ള സ്ഥലമേ ഉള്ളു. അവിടെ ഒരു നാലാമന്‍ അതും അനുവാദം ചോദിക്കാതെ തന്നെ വന്നിരിക്കുന്നു. മൂന്നു പേരുടെയും ദേഹത്ത് മാറി മാറി തട്ടിയും മുട്ടിയും അയാള്‍ നിന്നു. സത്വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന അവരോടു വളരെ സ്വാധീനത്തോടെ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ആളെ അവര്‍ക്ക് ശരിക്ക് കാണാനും പറ്റുന്നില്ല. ഉടനെ രണ്ടു പേര്‍ ഓരോ വിളക്ക് കത്തിച്ചു. 
      "വയ്യം തകളിയാ വാര്‍കടലേ നെയ്യാക" എന്ന്‍ പോയ്കൈആള്‍വാര്‍ ഒരു വിളക്ക് കത്തിച്ചു. ഭൂമിയെ ഒരു വിളക്കാക്കി സമുദ്രം തന്നെ അതിനു യോജിച്ച നെയ്യാക്കി ഒരു കെടാ വിളക്ക് കത്തിച്ചു. 
     ഭൂതത്താള്‍വാര്‍ക്ക് ആ വെളിച്ചം മതിയായില്ല. അദ്ദേഹം തന്റെ സൌകര്യത്തിനു വേറൊരു വിളക്ക് കത്തിച്ചു. 'അന്പേ തകലിയാ ആര്‍വമേ നെയ്യാക'. സ്നേഹം തന്നെ ഒരു വിളക്കാക്കി, ജിജ്ഞാസ  നെയ്യുമാക്കി ഒരു വിളക്ക്!  മൂന്നാമത്തെ ആള്‍ ആ വെളിച്ചത്തില്‍ വന്നവനെ കണ്ടു!  പേയാള്‍വാര്‍ 'തിരുക്കണ്ടേന്‍ പൊന്മേനി കണ്ടേന്‍' എന്ന്‍ പാടി. വന്നത് ഭാഗവാനാണെന്നു കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷമായി. നട അടച്ചപ്പോള്‍ പുലരും വരെ കാത്തിരുന്നു നിര്‍മ്മാല്യം തൊഴാന്‍ അവരൊരുക്കമായിരുന്നു. പക്ഷെ നിര്‍മ്മാല്യം വരെ അവരെ കാണാതിരിക്കാന്‍ ഭഗവാനു സാധിച്ചില്ല. ഓടിയെത്തി അവരുടെ കൂടെ കൂടി. പുലരും വരെ അവരോടു കിന്നാരം പറഞ്ഞിരുന്നു. നേരം പുലരും മുന്‍പ് ഭഗവാന്‍ തിരികെ ശ്രീകോവിലില്‍ ചെന്നു കയറി അവര്‍ക്ക് വേണ്ടി കാത്തു നിന്നു. നേരം പുലര്‍ന്നു അവര്‍ കുളിച്ചു തൊഴുതു ഭഗവാനെ ധ്യാനിച്ചു‌. എങ്ങനെയായാലും ഭഗവാനെ കാണാന്‍ സാധിക്കും. അതു പോലെ ശ്രദ്ധ വേണം എന്നു മാത്രം. അതു പോലെ ഒരു ശ്രദ്ധ തനിക്കില്ലല്ലോ എന്ന്‍ പെണ്‍പിള്ളൈ രാമാനുജരോടു ചോദിച്ചു. തനിക്ക് ഈ ദിവ്യ ദേശത്തില്‍ വസിക്കാനുള്ള യോഗ്യതയുണ്ടോ എന്ന്‍ ചോദിച്ചു. രാമാനുജരും അവള്‍ക്ക് അതു പോലെയുള്ള ഒരു ഭക്തി ശ്രദ്ധയെ തന്റെ കടാക്ഷത്താല്‍ നല്‍കി അനുഗ്രഹിച്ചു. രാധേകൃഷ്ണാ!