Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Sunday, January 13, 2013

പ്രേമവേദം - ജനുവരി 13

Posted by VEDHASAARAM



ശ്രീമന്നാരായണീയം 
അസ്മാദൃശാം പുനരഹർമ്മുഖ കൃത്യ തുല്യാം
സൃഷ്ടിം കരോത്യനുദിനം സ ഭാവത്പ്രസാദാത് പ്രാക്ബ്രാഹ്മകല്പ ജനുഷാഞ്ച പരായുഷാം തു
സപ്ത പ്രബോധന സ്മാസ്തി തദാപി സൃഷ്ടിഃ   

              (ദശഃ 8 ശ്ലോഃ 3)
       സാധാരണ മനുഷ്യരായ നമ്മൾ പ്രഭാതത്തിൽ ചെയ്യുന്ന കൃത്യങ്ങൾക്കു തുല്യമായി ബ്രഹ്മാവ്‌ അങ്ങയുടെ അനുഗ്രഹം മൂലം അനുദിനം സൃഷ്ടി കർമ്മം ചെയ്യുന്നു. അപ്പോൾ, പണ്ടത്തെ യുഗത്തിൽ ജനിച്ചവരും ആയുഷ്മാന്മാരുമായ മാർക്കണ്ഡേയൻ  വിട്ടുണരുന്നതു പോലെ വീണ്ടും ജനിക്കുന്നു.
                                      (പണ്ഡിറ്റ് ഗോപാലൻ നായർ)
     

സദ്ഗുരുവാത്സല്യം
        രാധേകൃഷ്ണാ!  സദ്ഗുരുനാഥന്റെ ബലം പറഞ്ഞറിയിക്കാൻ സാധ്യമല്ല. ഒരു ഗുരുവിനെ മുറുകെ പിടിക്കുക. പൂർണ്ണമായ വിശ്വാസം ഗുരുവിൽ അർപ്പിക്കുക.സദ്ഗുരു ഭഗവാനെ അനുഭവിക്കാൻ പറഞ്ഞു തരുന്നു. ആദി ശങ്കരർ അത്ഭുതമായ ഒരു സദാചാര്യനാണു. ഇന്നു  വേദം ബലത്തോടെ നിൽക്കുന്നുവെങ്കിൽ അതിനു കാരണം ശങ്കരരാണു. ബുദ്ധമതം  ശൂന്യം ശൂന്യം എന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ബ്രഹ്മ സത്യം എന്നു അദ്ദേഹം സ്ഥാപിച്ചു. പിന്നീട് എത്രയോ സിദ്ധാന്തങ്ങൾ ഉണ്ടായാലും അസ്ഥിവാരം ശ്രീ ശങ്കരർ തന്നെയാണു.  
             അദ്ദേഹത്തിനു ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. അതിൽ അല്പം മോശപ്പെട്ട ഒരു ശിഷ്യനായ സദാനന്ദനോട് മറ്റുള്ളവർക്കു പുച്ഛമായിരുന്നു. ശങ്കരർ ഇത് ശ്രദ്ധിച്ചു. തന്റെ ശിഷ്യന്റെ മഹത്വത്തെ എല്ലാരെയും കാണിക്കണം എന്നദ്ദേഹം നിശ്ചയിച്ചു. ഒരു ദിവസം ആറ്റിന്റെ ആക്കരയിൽ സദാനന്ദൻ തുണി നനച്ചു ഉണക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ പെട്ടെന്നു 'സദാനന്ദാ' എന്നു ഗുരു വിളിക്കുന്നതു ശിഷ്യൻ കേട്ടു. സദ്ഗുരുനാഥന്റെ ശബ്ദം കേട്ട താമസം, അദ്ദേഹം എല്ലാം മറന്നു. ഉടനെ തന്നെ ഗുരുവിനെ നോക്കി വേഗം നടന്നടുത്തു. വഴിയിൽ    
ഒരു നദി ഒഴുകുന്നുണ്ടെന്ന കാര്യം പോലും സദാനന്ദൻ ശ്രദ്ധിച്ചില്ല.
             താൻ അക്കരയിൽ തുണി അലക്കി കൊണ്ടിരിക്കുകയല്ലേ, ഈ സമയം എന്നെ വിളിക്കുന്നതു ഉചിതമാണോ? ഈ ഗുരുവിനു തീരെ വിവരം പോരാ, എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. ഗുരു വിളിച്ചതും ഉടൻ പുറപ്പെട്ടു. ഗംഗാ മാതാ ഇതു കണ്ടു. ഇങ്ങനെയും ഒരു സദ്ശിഷ്യൻ ഉണ്ടാവുമോ? ഒരു സദ്ശിഷ്യനെ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഗുരു ഇതു തരാം ശിഷ്യനെയും സ്വീകരിക്കും. എല്ലാവരെയും ഉയർത്തുന്നതാണ് അദ്ദേഹത്തിന്റെ ധർമ്മം. പക്ഷെ എല്ലാ ശിഷ്യരും ഗുരുവിനെ പൂർണ്ണമായും സ്വീകരിക്കാറില്ല. അതൊക്കെ അവരുടെ സൌകര്യവും സന്ദർഭവും ഒക്കെ നോക്കിട്ടാണ്. അപ്പോൾ അങ്ങനെ ഒരു സദ്‌ശിഷ്യനെ കിട്ടിയതിൽ ഗംഗയ്ക്കു ആനന്ദം താങ്ങാനായില്ല. ഈ ശിഷ്യനെ താൻ മാനിക്കണം എന്നു നിശ്ചയിച്ചു.
          സദാനന്ദൻ താൻ വെള്ളത്തിൽ താഴ്ന്നു പോകും എന്നാ ചിന്ത പോലും ഇല്ലാതെ ഓരോ അടിയും എടുത്തു വെച്
ചു. ഉടനെ ഗംഗ ഓരോ അടിയിലും ഓരോ താമരയെ കൊണ്ടു അദ്ദേഹത്തെ താങ്ങി. അദ്ദേഹം അതും അറിഞ്ഞില്ല. ഹൃദയത്തിൽ മുഴുവനും സദ്ഗുരുനാഥൻ മാത്രമായിരുന്നു. കണ്ടു നിന്നവരെല്ലാവരും അന്തിച്ചു പോയി. സദാനന്ദനു യോഗം അറിയില്ല എന്നെല്ലാവർക്കും  അറിയാം. അദ്ദേഹത്തിനു ഗുരു കൈങ്കര്യം ഒഴിച്ച് മറ്റൊന്നും വല്യ നിശ്ചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഓരോ അടിക്കും ഓരോ താമര പുഷ്പം വരുന്നത് കണ്ടു അദ്ദേഹത്തിന് പത്മ പാദർ എന്നാ പേരു സിദ്ധിച്ചു.
        അദ്ദേഹം ഭഗവാൻ നരസിംഹനെ ഉപാസിച്ചു വന്നു.
ഒരിക്കൽ ഒരു കാപാലികൻ പുത്രപ്രാപ്തിക്കു വേണ്ടി ഒരു നരബലി കൊടുക്കണം എന്നു വിചാരിച്ചു. ശ്രീ ശങ്കരരെ കണ്ടപ്പോൾ ഇതിനേക്കാൾ യോഗ്യമായ ഒരു ബലി ദേവിക്കു നൽകാൻ തന്നെ കൊണ്ടു സാധിക്കില്ല എന്ന് തോന്നി. ശ്രീശങ്കരരെ കണ്ടപ്പോൾ അദ്ദേഹം ഒരു ജ്ഞാനിയാണെന്നു മനസ്സിലായി. അദ്ദേഹത്തെ എകാന്തത്തിൽ ചെന്നു കണ്ടു നരബലിക്കു അദ്ദേഹത്തെ വേണം എന്നാവശ്യപ്പെട്ടു. കരുണാമയനായ ശങ്കരനും ഈ ശരീരം കൊണ്ടു ആർക്കെങ്കിലും ഒരു പ്രയോജനം കിട്ടുമെങ്കിൽ അങ്ങനെ ആകട്ടെ എന്നു കരുതി വാക്കു കൊടുത്തു.പക്ഷെ ന്റെ ശിഷ്യർ ഇതറിയാൻ പാടില്ല എന്നൊരു  മുന്നറിയിപ്പും നല്കി.  രാത്രി ആരും കാണാതെ ശങ്കരർ കാപാലികന്റെ അടുത്തേയ്ക്കു ചെന്നു. ഇതു പത്മപാദർ എങ്ങനെയോ മനസ്സിലാക്കി. അദ്ദേഹം എവിടെയോ ആണു. പക്ഷെ ഉള്ളിൽ സദാ ഗുരു ധ്യാനം കൊണ്ടു തന്റെ ഗുരുവിനു ആപത്തെന്നു മനസ്സിലായി.
       അദ്ദേഹം ശ്രീനരസിംഹനെ ശരണം പ്രാപിച്ചു. ഉടനെ അദ്ദേഹത്തിന്റെ ശരീരത്തിൽ നരസിംഹം ആവിർഭവിച്ചു. കാപാലികൻ ശങ്കരരെ വെട്ടാൻ വാൾ ഓങ്ങി നില്ക്കുകയാണ്. പെട്ടെന്നു ഉഗ്ര നരസിംഹ രൂപത്തിൽ പത്മപാദർ അവിടെ പ്രത്യക്ഷപ്പെട്ടു.കാപാലികന്റെ കയ്യിൽ നിന്നും വാൾ എടുത്തെറിഞ്ഞു. കാപാലികനെ കൈ കൊണ്ടു കീറി പിളർന്നു  കൊന്നു.
      അപ്പോഴേക്കും ശിഷ്യരെല്ലാരും ഓടി എത്തി. എല്ലാവരും കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു. സിംഹ മുഖം മനുഷ്യ ശരീരത്തിൽ പത്മപാദർ കലി തുള്ളി നില്ക്കുന്നു. കാപാലികനെ വലിച്ചു കീറിയ ശേഷവും കളി അടങ്ങാതെ നില്ക്കുകയാണ്. എല്ലാവരും ഭയന്ന് വിറച്ചു. ശങ്കരർ തന്റെ ശിഷ്യന്റെ തലയി
കൈ വെച്ചു 'ഉണ്ണി! സമാധാനപ്പെടൂ. എനിക്കു ഇപ്പോൾ യാതൊരു ആപത്തും ഇല്ല.നിന്റെ നരസിംഹ ഭാവം വിട്ടു എന്റെ ഉണ്ണിയായി തീരുക' എന്നാശീർവദിച്ചു. അതിനു ശേഷമാണ് അദ്ദേഹം സ്വരൂപം പ്രാപിച്ചതു. ഒന്നും അറിയാത്ത അദ്ദേഹം ഹൃദയത്തിൽ സദ്ഗുരുവിനു ആപത്തു എന്നു തോന്നിയപ്പോൾ താനറിയാതെ തന്റെ ആരാധനാ മൂർത്തി  ആവിർഭവിച്ചിരിക്കുന്നു. 
          നരസിംഹ മൂർത്തി ആവിർഭാവം എന്നു പറഞ്ഞാൽ സാധാരണമല്ല. അ
തു താങ്ങാനുള്ള ശേഷി സാധാരണ ശരീരത്തിന് ഉണ്ടാവില്ല. ശ്രീ മാക്സ് മുള്ളർ പോലും ഒരത്ഭുത വൈദ്യുത പ്രതിഭാസം എന്നാണു നരസിംഹ ആവിർഭാവത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതു. അതു താങ്ങാനുള്ള ശക്തി സദാനന്ദർക്കു കേവലം ഗുരു കൃപ ഒന്നു കൊണ്ടു മാത്രമാണു കിട്ടിയത്. അത്ര ശ്രേഷ്ഠമാണു സദ്ഗുരു ധ്യാനം. അദ്ദേഹത്തിന്റെ ദൃഡ വിശ്വാസവും അത്രയാണു. ശേഷം കാലം വിനയത്തോടു  കൂടി ജീവിച്ചു അവസാനം മോക്ഷ പ്രാപ്തി അടഞ്ഞു. സദാനന്ദരെ പോലെ ഗുരുവിൽ വിശ്വാസം അർപ്പിക്കു. സദ്ഗുരു നമ്മുടെ അസ്ഥിവാരമാണ്. ലോകം മുഴുവനും വിവേകാനന്ദനെ അറിയും. ആ വിവേകാനന്ദന്റെ അസ്ഥിവാരം ശ്രീ രാമകൃഷ്ണപരമഹംസരാണു. ഗുരു മഹിമ വർണ്ണിച്ചു തീരുന്നതല്ല. തുടരും! ജയ് സദ്ഗുരു മഹാരാജ് കീ ജയ്! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

ഭക്തിരഹസ്യം  
      രാധേകൃഷ്ണാ!  ശ്രീനിവാസൻ ലക്ഷ്മിക്കു കിട്ടിയ വില കൂടിയ മൂക്കുത്തി കണ്ടു അന്തം വിട്ടു നിന്നു. അവളോടു തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവൾക്കു അതിൽ കൂടുത്തൽ ഒന്നും പറയാനില്ലായിരുന്നു. അവൾ ചെയ്ത നാമജപത്തിനു വിഠലൻ ഇത്രയും വിലപിടിപ്പുള്ള സമ്മാനം തരുമോ? അയാൾക്കു തല .കറങ്ങുന്നതു പോലെ തോന്നി. അവസാനം അയാൾ ആ ജമീന്ദാരെ  ചെന്നു  കണ്ടു കളയാം. എന്നിട്ടു അയാൾക്കു എവിടുന്നു ഈ മൂക്കുത്തി കിട്ടി എന്നു ചോദിക്കാം എന്നു വിചാരിച്ചു. ഉടനെ തന്നെ കടയിലേക്കു തിരിച്ചു. ശ്രീനിവാസാൻ അവിടെ ചെന്നപ്പോൾ ജമീന്ദാരെ  അവിടെ കണ്ടില്ല. പകരം കുറച്ചു തുളസി ദളങ്ങൾ അവിടെ കിടന്നിരുന്നു. അവിടെ ഉള്ളവരോടൊക്കെ  ജമീന്ദാർ എവിടെ എന്നയാൾ ചോദിച്ചു. പക്ഷെ വിചിത്രം മറ്റാരും തന്നെ അങ്ങനെ ഒരാളെ കണ്ടിട്ടില്ല.  
         ഈ സമയത്തു ലക്ഷ്മിയും നടന്നതറിയുവാൻ അവിടെ എത്തി. ശ്രീനിവാസൻ അവളെ ആ
തജമീന്ദാർ ഇരുന്നിരുന്ന സ്ഥലം കാണിച്ചു കൊടുത്തു. അതിൽ കിടന്നിരുന്ന തുളസീ ദാലങ്ങളെ കണ്ടപ്പോൾ അവൾ വിഠലാ എന്നു വിളിച്ചു കൊണ്ടു കരഞ്ഞു. ശ്രീനിവാസൻ ഉടനെ അവളോടു എന്തിനാ കരയുന്നതുഎന്നു ചോദിച്ചു. അവൾ ഉടനെ അവിടെ വന്നിരുന്നതു വിഠലനല്ലാതെ മറ്റാരുമല്ല എന്നു പറഞ്ഞു. അതെങ്ങനെ അവൾക്കു മനസ്സിലായി എന്നയാൾ ചോദിച്ചു. അവൾ കരഞ്ഞു കൊണ്ടു താഴെ കാണിച്ചു. അവിടെ രണ്ടു തിരുവടികളുടെ അടയാളം കണ്ടു. ശ്രീനിവാസൻ ഉടനെ അതു കൊണ്ടു എന്താണു എന്നു ചോദിച്ചു. ലക്ഷ്മി ഉടനെ അതിൽ പതിഞ്ഞിരിക്കുന്ന ശംഖ ചക്ര രേഖകൾ കാണിച്ചു കൊടുത്തു. എന്നിട്ടു അതു ഭഗവാന്റെ അടയാളങ്ങളാണു എന്നു പറഞ്ഞു കൊടുത്തു. പൊട്ടിക്കരഞ്ഞു കൊണ്ടു അവൾ ബ്രാഹ്മണനായി വന്നതും, ജമീന്ദാരായി വന്നതും ഭഗവാൻ തന്നെയാണു എന്നു ശ്രീനിവാസനോട് പറഞ്ഞു. പക്ഷെ ശ്രീനിവാസനു  അതു ഉൾക്കൊള്ളാൻ  ആയില്ല. 'അതെങ്ങനെ ?' അയാൾ ചോദിച്ചു. 'ബ്രാഹ്മണൻ വളരെ മെലിഞ്ഞവനായിരുന്നു. ജമീന്ദാർ തടിച്ചവനും. എങ്ങനെ രണ്ടു പേരും ഒന്നു തന്നെ എന്നു നീ പറയുന്നു?' അതിനു ലക്ഷ്മി ഭഗവാൻ ഇതു രൂപവും എടുക്കാൻ കഴിവുള്ളവനാണ്‌ എന്നു പറഞ്ഞു.
         ലക്ഷ്മിയുടെ കരച്ചിൽ പതുക്കെ പതുക്കെ ശ്രീനിവാസനെയും ബാധിച്ചു തുടങ്ങി. വീണ്ടും വീണ്ടും അയാൾ ആ ബ്രാഹ്മണന്റെ കാര്യം ഓരോന്നും ഓർത്തോർത്തു നോക്കി. അദ്ദേഹത്തിന്റെ സംസാര രീതി, അർത്ഥവത്തായുള്ള ആ ചിരി! എല്ലാം ഓർക്കുന്തോറും ഹൃദയം പതുക്കെ ഉരുകി തുടങ്ങി. ലക്ഷ്മി ഹൃദയം കൊണ്ടു ഭഗവാനെ വിളിച്ചിരുന്നു, എന്നും പാചകം ചെയ്ത ഭക്ഷണം മനസാ അർപ്പിച്ചിരുന്നു. അവളുടെ ഉള്ളിൽ നല്ല ഭക്തിയുണ്ടായിരുന്നു. അവൾക്കു വേണ്ടി ഭഗവാൻ വന്നത് ന്യായം. പക്ഷെ താനോ? ഒരിക്കൽ പോലും ഭഗവാനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. ക്ഷേത്രത്തിൽ ഒരു തുള്ളി എന്നാ പോലും നൽകിയിട്ടില്ല. അങ്ങനെയുള്ള തനിക്കു വേണ്ടിയും ഭഗവാൻ വരുമോ? വന്നോ? ചിന്തിക്കുന്തോറും അയാളുടെ ഹൃ
ദയം
കലങ്ങി മറിഞ്ഞുകൊണ്ടിരുന്നു.
          താൻ ആ ബ്രാഹ്മണനെ എത്ര മാത്രം അധിക്ഷേപിച്ചിരുന്നു. ആറു മാസത്തോളം എന്നെ ഇവിടെ അന്വേഷിച്ചു നടന്നു വന്നില്ലേ?മുപ്പതു മുക്കോടി ദേവന്മാരും ആരുടെ ദർശനത്തിനായി കാത്തിരിക്കുന്നുവോ ആ പ്രഭു തനിക്കു വേണ്ടി ഇത്രത്തോളം ഇറങ്ങി വന്നോ? എന്നിട്ടു എത്ര പ്രാവശ്യം താൻ ഇറക്കി വിട്ടിരിക്കുന്നു?സ്വയം പുച്ഛം തോന്നി. താൻ എത്ര നീചമായാണു ഇരുന്നിരുന്നത്! എന്നിട്ടു പാണ്ഡുരംഗൻ തന്റെ ഭാര്യയുടെ മൂക്കുത്തിക്കു പകരം വിലപിടിപ്പുള്ള ഒരു മൂക്കുത്തി സമ്മാനിച്ചില്ലേ? ലജ്ജ തോന്നുന്നു! ഇത്രയും കാലം ധനത്തിനു വേണ്ടി ആർത്തി പിടിച്ചിരുന്നു. ഭഗവാൻ ഇത്ര സൌലഭ്യ മൂർത്തിയാണോ. ചിന്തിക്കുന്തോറും  ഉള്ളിൽ മാറ്റം ഉണ്ടായി. ലക്ഷ്മിയും കരഞ്ഞു കൊണ്ടിരുന്നു. ഭഗവാനോട് തന്റെ ഭർത്താവിനെ മാറ്റണം എന്നു പ്രാർത്ഥിച്ചിരുന്നു. അതിനു വേണ്ടി പ്രഭു മാസങ്ങളോളം ഇവിടെ നടന്നു വന്നോ? അവൾക്കു സങ്കടം സഹിക്കാനായില്ല. വെറും വിഠലാ വിഠലാ എന്നു വിളിച്ചതിനു ഇങ്ങനെ ഒരു കൃപയോ? ഞങ്ങൾ കഴിക്കുന്ന ഭക്ഷണം അങ്ങയ്ക്കു അർപ്പിച്ചു എന്നത് കൊണ്ടു ഈ കാരുണ്യമൊ? അവൾ ഇതൊക്കെ പറഞ്ഞു കരയുന്നത് കേട്ട ശ്രീനിവാസന്റെ മനസ്സ് അലിഞ്ഞലിഞ്ഞു പോയി. ഭഗവാൻ ഇരുന്നിടത്തെ മണ്ണെടുത്ത്‌ മേലെല്ലാം പൂശി. പാണ്ഡുരംഗാ പാണ്ഡുരംഗാഎന്നു വിളിച്ചു കരഞ്ഞു തുടങ്ങി. ചുറ്റും കൂടി നിന്ന ജനങ്ങൾ ഇതെല്ലാം കണ്ടു അത്ഭുത പരതന്ത്രരായി നിൽക്കുകയാണ്. അവർ ഇതിനു മുൻപ് കണ്ടിട്ടുള്ള ഒരു ശ്രീനിവാസനല്ല ഇതു. ഭാര്യയും ഭാരതാവും ഭഗവാനെ വിളിച്ചു ഉരുകി കരയുന്നതു കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
            ആറു മാസത്തോളം താൻ വിരട്ടിയടിച്ച വിഠലനെ ഇപ്പോൾ കാണാൻ ശ്രീനിവാസന്റെ ഹൃദ്യം തുടിച്ചു. പക്ഷേ സാധിക്കില്ല. അതാണു ഭഗവാന്റെ ലീല. സുലഭനാണു. പക്ഷെ നമുക്കു  അതു മനസ്സിലാകില്ല. ഇത്രയും ദിവസം പാടു പെടുത്തി. ഉറക്കത്തിൽ പോലും തന്നെ വെറുതെ വിട്ടില്ല. ഇപ്പോൾ കാണണം എന്നു കൊതിച്ചു. രണ്ടു പേരും കരഞ്ഞു കൊണ്ടിരുന്നു. ഭക്ഷണം ഒന്നും കഴിച്ചില്ല. അവരുടെ അവസ്ഥ കണ്ടു എല്ലാവർക്കും സഹതാപം തോന്നി. ശ്രീനിവാസൻ എത്ര ഭാഗ്യവാനാണു! ഭഗവാൻ പ്രത്യക്ഷത്തിൽ അവന്റെ അടുത്തു വന്നിരിക്കുന്നു. നമുക്കാർക്കും ആ ഭാഗ്യം കിട്ടിയില്ലല്ലോ. ചിലർക്കൊക്കെ ബ്രാഹ്മണനെ കാണാൻ സാധിച്ചിരുന്നു. അവരൊക്കെ ഭഗവാനെ അറിയാതെ പോയാല്ലോ എന്നു  സങ്കടപ്പെട്ടു. ശ്രീനിവാസനെ അതു വരെ വെറുത്തിരുന്ന പലർ ക്കും വല്ലാതെ മതിപ്പ് തോന്നി. ശ്രീനിവാസന്റെ മാനസാന്തരം കണ്ടു ലക്ഷ്മിക്കു വല്ലാത്ത സന്തോഷവും ഉണ്ടായി. ലക്ഷ്മി ഇനിയും ഭഗവാൻ വരുമോ? എന്നുചോദിച്ചു കൊണ്ടേയിരുന്നു. വരും വരും നമ്മുടെ ഭക്തി അത്രത്തോളം ഉണ്ടെങ്കിൽ ഭഗവാൻ തീർച്ചയായും  വരും. ഒരു വിധം ശ്രീനിവാസനെ ലക്ഷ്മി സമാധാനിപ്പിച്ചു വീട്ടിൽ വിളിച്ചു കൊണ്ടു പോയി. ഭക്ഷണം വിളമ്പി വെച്ചു. പക്ഷെ ശ്രീനിവാസൻ അതു നോക്കി പണ്ഡുരംഗാ എന്നു വിളിച്ചു. ലക്ഷ്മി എന്താണെന്നു ചോദിച്ചു. തട്ടിലുള്ള ഭക്ഷണത്തെ ചൂണ്ടി കാണിച്ചു അതാ ഭഗവാൻ എന്നു  വിളിച്ചു. അയാൾക്കു ചുറ്റിലും കാണുന്നതെല്ലാം ഭാഗവാനായി തോന്നി. ലക്ഷ്മിയുടെ ഹൃദയം വിങ്ങി. പ്രഭോ ഇതു പോലെ ഒരു ഭക്തി എനിക്കില്ലല്ലോ! രാത്രി മുഴുവനും ശ്രീനിവാസാൻ വിഠലാ വിഠലാഎന്നു  പുലമ്പി കൊണ്ടേ ഇരുന്നു. അർദ്ധരാത്രി ലക്ഷ്മിയോടു പാണ്ഡുരംഗനെ കാണാൻ നമുക്കു  പോകാമോ എന്നു  ചോദിച്ചു. അവളുടെ ഉള്ളിൽ ആനന്ദം നിറഞ്ഞു. 'തീർച്ചയായും ! നമുക്കു പണ്ഡരീപുരം പോകാം' എന്നു പറഞ്ഞു. ഒരു വിധം നേരം വെളുപ്പിച്ചു.
        നേരം പുലർന്നതും ശ്രീനിവാസൻ ലക്ഷ്മിയോടു നമുക്കു പുറപ്പെടാം എന്നു ചോദിച്ചു. ലക്ഷ്മി സന്തോഷത്തോടെ കുറച്ചു സമയം തരു. വസ്ത്രങ്ങള എല്ലാം എടുക്കട്ടെ എന്നു പറഞ്ഞു. ശ്രീനിവാസൻ അതിനു ഒന്നും എടുക്കണ്ടാ നമുക്ക് പോയാല മതി എന്നു പറഞ്ഞു. ലക്ഷ്മി അത്ഭുതത്തോടെ കുറച്ചു ക്ഷമിക്കു. വീടൊന്നു ഒതുക്കി പൂട്ടണ്ടേ? എന്നു പറഞ്ഞു. ശ്രീനിവാസാൻ അതിനു എന്തിനു പൂട്ടണം.  അതൊക്കെ പാണ്ഡുരംഗൻ നോക്കിക്കൊള്ളും എന്നു പറഞ്ഞു. ലക്ഷ്മി ഭർത്താവിനെ സൂക്ഷിച്ചു നോക്കി. അദ്ദേഹം എന്താണു പറയുന്നതു? ശ്രീനിവാസൻ അവളോടു പണ്ഡരീപുരം പോയാൽ നാം ഇനി തിരിച്ചു വരാൻ പോകുന്നില്ല. അവിടെ തന്നെ ഇരിക്കും എന്നു പറഞ്ഞു. അപ്പോൾ ഈ വീടും സ്വത്തുക്കളുമോ എന്നവൾ ചോദിച്ചു. അതൊക്കെ പാണ്ഡുരംഗൻ വേണ്ടതു പോലെ ചെയ്തു കൊള്ളും എന്നു ഉത്തരം പറഞ്ഞു.
  ലക്ഷ്മി നമ്മുടെ മോൾക്കെങ്കിലും എന്തെങ്കിലും എടുക്കണ്ടേ എന്നു  ചോദിച്ചു. ശ്രീനിവാസാൻ ചിരിച്ചു. അവൾ പാണ്ഡുരംഗന്റെ സ്വത്താണ്. അവൾക്കു വേണ്ടതു അവൻ നോക്കിക്കൊള്ളും. ലക്ഷ്മിയുടെ ശരീരം വിറച്ചു. അവളുടെ ഭർത്താവ് എത്ര ഉന്നതമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു! ഒരൊറ്റ രാത്രിയിൽ എന്തൊരു മാറ്റം! ഉടു വസ്ത്രം മാത്രം എടുത്തു കൊണ്ടു കുട്ടിയെ എടുത്തു കൊണ്ടു അവർ പണ്ഡരിപുരത്തേക്കു തിരിച്ചു.  ദൂരെ നിന്നും ചന്ദ്രഭാഗാ നദി കണ്ടു. ഉടൻ അവിടെയെല്ലാം ആ ബ്രഹ്മണനെയോ ജമീന്ദാരെയൊ കാണാൻ പറ്റുമോ എന്നു  പരതി നോക്കി.
         ഒരു വിധം ലക്ഷ്മി ശ്രീനിവാസനെ കുളി കഴിഞ്ഞു ക്ഷേത്രത്തിലേക്കു കൊണ്ടു പോയി. ക്ഷേത്രത്തിന്റെ മുറ്റത്തു വന്നതും ശ്രീനിവാസൻ ഓടി അകത്തു ചെന്നു. ആർക്കും ആ ഭക്തനെ തടുക്കാൻ കഴിഞ്ഞില്ല. പണ്ഡരീനാഥന്റെ നേരെ മുന്നിൽ ചെന്നു നിന്നു. ഭഗവാന്റെ രൂപം കണ്ണിമയ്ക്കാതെ നോക്കി നിന്നു . ആ പാദങ്ങളിൽ പിടിച്ചു കൊണ്ടു കരഞ്ഞു തന്റെ പാപങ്ങളെ എല്ലാം കഴുകി കളഞ്ഞു. അങ്ങനെ ശ്രീനിവാസൻ തന്റെ ശേഷം ജീവിതം പണ്ഡരീനാഥന്റെ സേവയിൽ അവിടെ കഴിച്ചു കൂട്ടി. കാലക്രമേണ അദ്ദേഹം പുരന്ദരദാസ് എന്ന നാമധേയത്തിൽ അറിയപ്പെട്ടു. ലക്ഷ്മിയുടെ ഉള്ളു നിറഞ്ഞ ഭക്തി ഒരു ധന മോഹിയായ ശ്രീനിവാസനെ പോലും പുരന്ദരദാസ് എന്ന ഭക്തനാക്കി മാറ്റി. ഭക്തിയുടെ മഹിമയെ കുറി
ച്ചു ഇതിൽ കൂടുത്തൽ എന്തു പറയാനാണ്?രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂർ പെണ്‍ പിള്ളൈ രഹസ്യം 
  (വാക്യം 64)
        രാധേകൃഷ്ണാ! ആചാര്യനായ രാമാനുജരോടു ആളവന്താർ തിരുവനന്തപുരം പോയ വിഷയം പെണ്‍പിള്ളൈ പറഞ്ഞു. തന്റെ ആചാര്യന്റെ വിഷയം കേട്ടതിൽ സന്തോഷിച്ച രാമാനുജർ അവളെ അനുഗ്രഹിച്ചു. സദ്ഗുരുവിനോടു സത്തായ വിഷയങ്ങളാണു പറയണ്ടതു. പെണ്‍പിള്ളൈ അതു ശരിയായി ചെയ്തു ആചാര്യ അനുഗ്രഹം സമ്പാദിച്ചു. അവൾ ഉടനെ അടുത്ത വാക്യം പറഞ്ഞു. 
ആരിയനൈ പിരിന്തെനോ ദൈവാരി ആണ്ടാനൈപ്പോലെ.
         ആരിയൻ എന്നു വെച്ചാൽ സർവ്വ  ഗുണ സമ്പന്നൻ എന്നർത്ഥം. ആചാര്യനെയാണു ഇങ്ങനെ പറയുന്നതു. ആളവന്താർ ഉത്തമനായ ഒരു ആചാര്യനാണു. അദ്ദേഹം അരയർ പാടിയത് കേട്ടു തിരുവനന്തപുരം പോകാൻ തീരുമാനിച്ചു രംഗരാജനോട്‌ സമ്മതം ചോദിച്ചു. രംഗരാജൻ 'ശരി സൂക്ഷിച്ചു പോയിട്ടു വേഗം വരൂ' എന്നുത്തരവ് കൊടുത്തു. ആചാര്യൻ പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെ എല്ലാ ശിഷ്യരും പുറപ്പെട്ടു. ആചാര്യന്റെ കൂടെ യാത്ര ചെയ്യുന്നതു ഒരു ഭാഗ്യം തന്നെയാണു. കാരണം വിവിധ അനുഭവങ്ങള നമുക്കു അപ്പോൾ ലഭിക്കും. ആളവന്താർ നോക്കിയപ്പോൾ സകലരും ആശ്രമത്തെ വിട്ടു പുറപ്പെട്ടു നിൽക്കുന്നു. എല്ലാവർക്കും പത്മനാഭനെ കാണണം എന്നാ മോഹം! അതു കൊണ്ടു രംഗരാജനെ വിട്ടു പോകാൻ അവർക്കു വിഷമം തോന്നിയില്ല.
      പക്ഷെ ആളവന്താർക്കു അതു ശരിയായി തോന്നിയില്ല. എല്ലാവരും അങ്ങനെ പോയാല ശരിയാവില്ല. മഠത്തിന്റെ പ്രതിനിധിയായി ഒരാളെങ്കിലും രംഗരാജന്റെ കൈങ്കര്യത്തിനു ഉണ്ടാവണം. എല്ലാവരുടെയും തല കുനിഞ്ഞു. എല്ലാവരും ഉള്ളിൽ പത്മനാഭാ എന്നെ വിളിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ആളവന്താർ ചുറ്റിലും നോക്കി. അദ്ദേഹത്തിന്റെ ഒരു ഉത്തമ ശിഷ്യനായ ദൈവാരി ആണ്ടാൻ അവിടെ നിൽക്കുന്നതു കണ്ട. അദ്ദേഹം ഗുരുവിന്റെ ആജ്ഞ പരിപാലിക്കുന്നതിൽ ബദ്ധ ശ്രദ്ധനായിരുന്നു. ഉത്തമമായ ശിഷ്യ ലക്ഷണം അതാണു. ആളവന്താർക്കു തന്റെ ശിഷ്യനിൽ പൂർണ്ണ  വിശ്വാസം ഉണ്ടായിരുന്നു. ദൈവാരി ആണ്ടാനും ആചാര്യന്റെ കൂടെ പോകണം എന്നു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആചാര്യന്റെ വാക്കു പാലിക്കണ്ടേ? അതു കൊണ്ടു ഒന്നും പറയാതെ തല കുനിച്ചു നിന്നു.
         അവരെല്ലാവരും പോയി കഴിഞ്ഞതിനു ശേഷം ദൈവാരി ആണ്ടാൻ രംഗരാജനു കൈങ്കര്യങ്ങളെല്ലാം ശ്രദ്ധയോടെ ചെയ്തു വന്നു. പക്ഷെ ഉള്ളിൽ ആചാര്യനെ പിരിഞ്ഞ ദുഃഖം അദ്ദേഹത്തെ വാട്ടി. അദ്ദേഹത്തിനു വിരഹം അസഹ്യമായി തീർന്നു. ആഹാരം തീരെ കഴിക്കാതെയായി. ശരീരം ശോഷിച്ചു വന്നു. ആചാര്യനെ പിരിഞ്ഞു ഞാൻ ഇങ്ങനെ ഇരിക്കുന്നല്ലോ എന്ന വിഷമം അദ്ദേഹത്തെ പീഡിപ്പിച്ചു. അദ്ദേഹത്തെ അടുത്തു അറിയുന്നവർ ചിലര് അദ്ദേഹത്തെ ഒരു വൈദ്യനെ കൊണ്ടു കാണിച്ചു. വൈദ്യൻ നോക്കിയപ്പോൾ ശാരീരികമായ ഒരു പ്രശ്നവും കാണുന്നില്ല.
ഇതു മനോ വിഷമം മൂലമാണ്. മനസ്സിലുള്ള ദുഃഖത്തെ നിവർത്തിക്കുക മാത്രമേ മാർഗ്ഗമുള്ളൂ. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവനു തന്നെആപത്താണ് എന്നു പറഞ്ഞു.

                      അവർ അദ്ദേഹത്തോട് മനോവിഷമത്തിന്റെ കാര്യം അന്വേഷിച്ചു. ആചാര്യ വിരഹമാണെന്നു മനസ്സിലായി. ഒടുവിൽ അവർ എല്ലാവരും ചേർന്നു അദ്ദേഹത്തെ ഒരു പല്ലക്കിൽ എടുത്തു കൊണ്ടു തിരുവനന്തപുരത്തേക്കു ചെന്നു. ശ്രീരംഗത്തിൽ നിന്നും അവർ നടന്നു നടന്നു പോവുകയാണ്. അടുക്കുന്തോറും ഗുരു ധ്യാനം കൊണ്ടു അദ്ദേഹത്തിനു ബലം കൂടി കൂടി വന്നു. കുറെ കഴിഞ്ഞു അദ്ദേഹം പല്ലക്കു വിട്ടിട്ടു നടന്നു തുടങ്ങി.
         ആളവന്താർ തിരുവനന്തപുരത്തു ഏകദേശം സ്ഥിരമാക്കിയ പോലെയാണ്. എന്നും ഓരോ തീർത്ഥത്തിൽ സ്നാനം ചെയ്തു ഭഗവാനെ ദർശിക്കും. പത്മനാഭ ദർശനവും അനന്തപുര വാസവും അദ്ദേഹത്തിനു എന്തെന്നില്ലാത്ത സന്തോഷം നൽകിയിരുന്നു. പെട്ടെന്നു ആളവന്താരുടെ മനസ്സിൽ  ഒരു ചഞ്ചലം ഉണ്ടായി. നാദമുനികളുടെ ശിഷ്യനായ കുറുകൈകാവലൻ എന്ന മഹാൻ യോഗ രഹസ്യം പറഞ്ഞു തരാം എന്നു പറഞ്ഞിരുന്നതു ഓർമ്മ വന്നു. അദ്ദേഹം പറഞ്ഞിരുന്ന സമയം ഇതാണു. അതു കൊണ്ടു പെട്ടെന്നു തിരികെ പോകാൻ തീരുമാനിച്ചു ഉടനെ പുറപ്പെട്ടു. അവരെല്ലാവരും വേഗം നടക്കുകയാണ്. എതിരെ ദൈവാരി ആണ്ടാനും വന്നു കൊണ്ടിരുന്നു. കരമാനയാറ്റിന്റെ കരയിൽ ഇരുവരും കണ്ടു മുട്ടി.
        ഗുരുവിനെ കണ്ടപ്പോൾ ആണ്ടാൻ ഓടി വന്നു ആളവന്താരുടെ ചരണങ്ങളെ പിടിച്ചു കൊണ്ടു കരഞ്ഞു. ആളവന്താർ ഒന്നും മനസ്സിലാകാതെ 'ഇതു ആരാണ്' എന്ന് ചോദിച്ചു. ദൈവാരി ആണ്ടാനു ഹൃദയം പൊട്ടി പോയ പോലെ തോന്നി. ആചാര്യൻ തന്നെ മറന്നു പോയോ! ഉടനെ കൂടെ വന്നവരെല്ലാവരും അതു അദ്ദേഹത്തിന്റെ ശിഷ്യൻ ദൈവാരി ആണ്ടാനാണെന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'ഓഹോ രാമൻ സത്യസന്ധനായതു കൊണ്ടു ഭരതൻ ഇരുത്തിയ ഇടത്തിൽ തന്നെ ഇരുന്നു. ഞാൻ അങ്ങനെയല്ലാത്തതു  കൊണ്ടാണോ ഇയാൾ ഇവിടെ വന്നതു?' എന്നു  ചോദിച്ചു.
     ദൈവാരി ആണ്ടാൻ വിറച്ചു. താൻ അപരാധിയായില്ലേ? അദ്ദേഹം ആചാര്യന്റെ തിരുവടികളെ വിടാതെ പിടിച്ചു കൊണ്ടു കിടന്നു. അടുത്തതു ആളവന്താർ 'ഓ ഇനി ഞാൻ രാമൻ എന്നു നിരൂപിച്ചാൽ മാത്രമേ എഴുന്നേല്ക്കുകയുള്ളോ?' എന്നു ചോദിച്ചു. ദൈവാരി ആണ്ടാൻ ഭയന്നു  വിറച്ചു കൊണ്ടു ചാടി എഴുന്നേറ്റു. കണ്ണുകളിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി. ആളവന്താർ ചിരിച്ചു. എന്നിട്ടു ശിഷ്യനെ ആലിംഗനം ചെയ്തു. ഉടൻ അദ്ദേഹത്തിന്റെ ശാരീരിക പീഡകൾ ഒക്കെ ഭേദമായി. ആളവന്താർ ശിഷ്യനോട് ക്ഷേത്രത്തിന്റെ ഗോപുരം കാണിച്ചു കൊണ്ടു 'പോയി പത്മനാഭനെ തൊഴുതു വരൂ.' എന്നു പറഞ്ഞു. ഉടനെ ആണ്ടാൻ അദ്ദേഹത്തോട് 'ക്ഷമിക്കണം എന്റെ അനന്തപുരം ഈ ചരണങ്ങളിൽ തന്നെയാണ് എന്ന് പറഞ്ഞു വീണ്ടും നമസ്ക്കരിച്ചു. അത്ര ശ്രേഷ്ഠമായ ഒരു ഗുരു ഭക്തിയായിരുന്നു അദ്ദേഹത്തിനു. പെണ്‍പിള്ളൈ ഇതു  പറഞ്ഞിട്ടു  അതു പോലെ അടിയാൾക്കു ഒരു  വിരഹ താപം ഒന്നും ഇല്ല. താൻ ഇവിടെ ഇരിന്നാലും പ്രയോജനമില്ല, പോയാലും നഷ്ടമില്ല എന്നു രാമാനുജരോടു പറഞ്ഞു. തന്റെ ആചാര്യൻ സംബന്ധപ്പെട്ട വിഷയം കേട്ടു രാമാനുജർ സന്തോഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

    

0 comments:

Post a Comment