Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, June 26, 2010

പ്രേമവേദം - ജൂണ്‍ -10

Posted by VEDHASAARAM

ശ്രീമന്നാരായണീയം
കാലഃ കര്‍മ്മ ഗുണാശ്ച ജീവനിവഹാ വിശ്വഞ്ച കാര്യം വിഭോ 
ചില്ലീലാരതിമേയുഷി ത്വയി തദാ നിര്‍ല്ലീനതാമായയുഃ 
തേഷം നൈവ വദന്ത്യസത്വമയി  ഭോശ്ശക്തയാത്മനാ തിഷ്ഠതാം,
നോ ചെത്ത കിം ഗഗനപ്രസൂന സദൃശം ഭൂയോ ഭവേത് സംഭവഃ 
    (ദശഃ 5  ശ്ളോഃ 2 )
അല്ലയോ ഭഗവാനെ, അക്കാലത്ത് കാലം, കര്‍മ്മം, ഗുണങ്ങള്‍, 
ജീവാത്മാക്കളുടെ സമൂഹം മുതലായി സര്‍വ വിശ്വവും, ആത്മാരാ‍മ യോഗനിദ്രയില്‍ മുഴുകിയിരുന്ന അങ്ങയില്‍ ലയിച്ചിരുന്നു. അവയുടെ അവ്യക്തമായ ശക്തിയും അപ്പോഴത്തെ അസത്തയും ആരും പറയുന്നില്ല.
അന്ന് അവയുണ്ടായിരുന്നില്ലെങ്കില്‍ ആകാശ പുഷ്പങ്ങള്‍ പോലുള്ള അവ വീണ്ടും ഉത്ഭവിക്കുമായിരുന്നോ?  
                                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)    
പ്രേമസന്ദേശം 
രാധേകൃഷ്ണാ! എപ്പോഴും ഭഗവാനെ കുറിച്ച് ചിന്തിക്കുക. അതു ആനന്ദമാണ്. അതു നിങ്ങളുടെ ജീവിത ധര്‍മ്മവുമാണ്. അതു വളരെ ലളിതവുമാണ്. അതു നിങ്ങളുടെ ആവശ്യവുമാണ്. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരു വാത്സല്യം 
'ഉറങ്കും പെരുമാള്‍ താനേ ഉലാവും പെരുമാലാക 
വന്താര്‍പോലെ ഇരുപ്പീരാക!'
      രാധേകൃഷ്ണാ! സ്വാമി രാമാനുജര്‍ക്കു അദ്ദേഹത്തിന്‍റെ അഞ്ചു ഗുരുക്കന്മാരില്‍ ഒരാള്‍ പറഞ്ഞു കൊടുത്ത ഒരു രഹസ്യം! സ്വാമി രാമാനുജരുടെ നേര്‍ ഗുരു സ്വാമി ആളവന്താര്‍ ആണ്. പക്ഷെ രാമാനുജര്‍ക്കു അദ്ദേഹവും ആയിട്ട് നേരിട്ട് ബന്ധം ഒന്നും ഇല്ല. സ്വാമി ആളവന്താര്‍ വൈകുണ്‍ഠ പ്രാപ്തിയടയുന്നതിനു മുന്‍പേ തന്‍റെ അഞ്ചു ശിഷ്യന്മാരോടായി  രഹസ്യ ഉപദേശങ്ങള്‍ നല്‍കി അതു അവര്‍ രാമാനുജര്‍ക്ക്  പറഞ്ഞു കൊടുക്കണം എന്നു ആജ്ഞാപിച്ചിരുന്നു. അങ്ങനെ ആ ആഞ്ചു ശിഷ്യന്മാര്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തതാണു ഇതു. 
     ശ്രീരംഗത്തില്‍ രംഗനാഥന്‍ പള്ളി കൊണ്ടരുളുന്നു. അതേ ഭഗവാന്‍ നമ്മുടെ ഇടയില്‍ സഞ്ചരിച്ചാല്‍ എങ്ങനെയിരിക്കും! അതാണ്‌ ആചാര്യ പുരുഷന്മാര്‍! കിടക്കുന്ന രംഗനാഥന്‍ തന്നെ ആചാര്യ രൂപം ധരിച്ചു വന്നിരിക്കുന്നു എന്നു വിശ്വസിക്കണം.അങ്ങനെ വിചാരിക്കാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍, വിശ്വസിച്ചാല്‍ മാത്രമേ മാര്‍ഗ്ഗം ഉള്ളു.  ജീവിതത്തില്‍ എത്രയോ വിഷയങ്ങളെ നാം സുലഭമായി വിശ്വസിക്കുന്നു. ഉദാഹരണത്തിന്, വിവാഹ സമയത്ത് ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നു. ആ പുരുഷനെ അവള്‍ സകല വിശ്വാസവും അര്‍പ്പിച്ചു സ്നേഹിക്കുന്നു. അതു പോലെ ഒരു വിശ്വാസം ആചാര്യനോടു ഒരു ശിഷ്യനോ ശിഷ്യയ്ക്കോ വേണം! എങ്കില്‍ ജീവിതം പരമ സുഖമായി തീരും.
      ചൈതന്യ മഹാപ്രഭു ഒരു ഉത്തമമായ ആചാര്യനാണ്.  ഭാരത ദേശം മുഴുവനും അലഞ്ഞു നടന്നു നാമസങ്കീര്‍ത്തനന്‍റെ  മഹത്വത്തെ പ്രചരിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം കൂര്‍മ്മദേശം എന്നൊരു സ്ഥലത്ത് എത്തി.  അവിടെ ഒരു ബ്രാഹ്മണന്റെ ഗൃഹത്തില്‍ അദ്ദേഹം ഒരു രാത്രി കഴിച്ചു കൂട്ടി. പുലര്‍ച്ചെ അദ്ദേഹം ആ ബ്രാഹ്മണനെ അനുഗ്രഹിച്ചു പുറപ്പെട്ടു. അതേ കൂര്‍മ്മ ദേശത്തില്‍ വാസുദേവഘോഷ് എന്നൊരു ബ്രാഹ്മണന്‍ വസിച്ചിരുന്നു. അദ്ദേഹം തന്‍റെ കുടുംബത്താല്‍ തന്നെ ഒതുക്കപ്പെട്ടവാനാണ്. കാരണം അദ്ദേഹത്തിനു മഹാരോഗമായ കുഷ്ടം പിടിപെട്ടിരുന്നു.  ശരീരം മുഴുവനും വൃണമയമായി. ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ താല്പര്യം ഇല്ല. 
     വാസുദേവ ഘോഷിന് ഹൃദയത്തില്‍ നല്ല ഭക്തി ഉണ്ടായിരുന്നു. ഏതോ ഒരു മഹാന്‍ അവിടെ വരുന്നുന്റെന്നു അദ്ദേഹാവും കേട്ടിരുന്നു. ആ മാഹാത്മാവിനെ ദൂരെ നിന്നും കണ്ടു ആശീര്‍വാദം വാങ്ങിക്കാം എന്നു അദ്ദേഹം കരുതി. മഹാത്മാക്കലുറെ ദര്‍ശനം ആത്മാവിനു ആനന്ദമേകും. വാസുദേവ ഘോഷ് ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ ചെന്നു വന്നിട്ടുള്ള മഹാനെ പറ്റി അന്വേഷിച്ചു. തനിക്കു അദ്ദേഹത്തെ ഒന്ന് ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു. ആ ബ്രാഹ്മണന്‍ തെല്ലു ദുഃഖത്തോടെ പ്രഭു അല്പം മുന്‍പ് സ്ഥലം വിട്ടുവെന്നും അദ്ദേഹത്തിന്‍റെ നിരാശയില്‍ തനിക്കു ഖേദം ഉണ്ടെന്നും അറിയിച്ചു.  വാസുദേവ ഘോഷ് ഇതു കേട്ടു പൊട്ടിക്കരഞ്ഞു. താന്‍ ഒരു മഹാ പാപിയാണെന്നും തനിക്കു ഒരു മഹാത്മാവിനെ ദര്‍ശിക്കാനുള്ള ഭാഗ്യം പോലും ഇല്ലെന്നും പറഞ്ഞു ഉറക്കെ കരഞ്ഞു. ദുഃഖം സഹിക്കാനാവാതെ 'കൃഷ്ണാ കൃഷ്ണാ' എന്നുരുവിട്ടു കൊണ്ടേ ഇരുന്നു. ഭഗവാനോട് വീണ്ടും വീണ്ടും തനിക്കു ആ മാഹാത്മാവിന്റെ ദര്‍ശനം സാധിപ്പിച്ചു തരണമേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. ഇനി എപ്പോഴായിരിക്കും തനിക്കു ആദേഹത്തെ കാണാന്‍ സാധിക്കുക? ഇത്ര അടുത്തു വന്നിട്ടും തനിക്കു കാണാന്‍ സാധിച്ചില്ലല്ലോ എന്നു സങ്കടപ്പെട്ടു. 
      ഈ സമയം കൊണ്ടു ചൈതന്യ മഹാപ്രഭു കൂര്‍മ്മ ദേശത്തിന്‍റെ അതിര്‍ത്തി എത്തിയിരുന്നു. എന്തു കൊണ്ടോ അദ്ദേഹത്തിനു മുന്നോട്ടു പോകുവാന്‍ സാധിച്ചില്ല. മനസ്സില്‍ എന്തോ ഒരു തടസ്സം തോന്നി.  ഉടനെ അദ്ദേഹം മടങ്ങാന്‍ തീരുമാനിച്ചു. ധൃതി പിടിച്ചു തിരിച്ചു നടന്നു.  ഒരു ആത്മാവ് തനിക്കു വേണ്ടി കേഴുന്നു എന്നു അദ്ദേഹത്തിനു മനസ്സിലായി. അതിനു ദുഃഖശാന്തി നല്‍കുവാനായി അദ്ദേഹത്തിനു തിടുക്കമായി. ദൂരെ നിന്നും അദ്ദേഹത്തെ വാസുദേവഘോഷ് കണ്ടു. ആ തേജസ് കണ്ടപ്പോഴേ അദ്ദേഹമാണ് താന്‍ കാണാന്‍ കാത്തിരുന്ന മഹാത്മാവാണെന്നു മനസ്സിലായി. രണ്ടു കയ്യും കൂപ്പി തൊഴുതു നിന്നു. മഹാപ്രഭുവും അദ്ദേഹത്തെ കണ്ടു. രണ്ടു കയ്യും വിടര്‍ത്തി കൊണ്ടു ഘോഷിനെ നോക്കി ഓടി വന്നു. വാസുദേവ ഘോഷ് അതു കണ്ടു ഒഴിഞ്ഞു മാറി. പ്രഭു വിട്ടില്ല. വീണ്ടും അടുത്തു. വാസുദേവ ഘോഷ് അദ്ദേഹത്തോട് "പ്രഭോ! എനിക്കു അങ്ങയുടെ ദര്‍ശനം കിട്ടി. അതു തന്നെ പരമ ഭാഗ്യം. അങ്ങ് എന്‍റെ അടുത്തു വരരുത്. എന്‍റെ ശരീരം മുഴുവനും വ്രണം വന്നു നാറുന്നു. എല്ലാരാലും ഒതുക്കപ്പെട്ടവാനാണ് ഞാന്‍. അങ്ങ് ദൂരെ നില്‍ക്കു" എന്നു പറഞ്ഞു. ചൈതന്യര്‍ അതൊന്നും കേറ്റില്ല. 'കുഞ്ഞേ നിന്‍റെ ആത്മാവ് പരിശുദ്ധമാണ്. എനിക്കു അതാണ്‌ വേണ്ടത്' എന്നു പറഞ്ഞു കൊണ്ടു ഘോഷിനെ പിടിക്കാന്‍ അടുത്തു. അവസാനം മഹാപ്രഭു ഘോഷിനെ കടന്നു പിടിച്ചു. ഘോഷ് അരുത് അരുത് എന്നു നിലവിളിച്ചു കൊണ്ടേയിരുന്നു  പ്രഭു അദ്ദേഹത്തിന്‍റെ എതിര്‍പ്പിനെ അവഗണിച്ചു ആ ശരീരം മുറുകെ പുണര്‍ന്നു. ഘോഷ് ആ പ്രേമാലിംഗനത്തില്‍ ചൂളി പോയി. 
     അപ്പോള്‍ ഓര്‍ അത്ഭുതം സംഭവിച്ചു. മഹാപ്രഭുവിന്‍റെ  സ്പര്‍ശത്താല്‍  ആ ശരീരവും പരിശുദ്ധമായി. വൃണങ്ങള്‍ ഒക്കെ മറഞ്ഞു ശരീരം നല്ല തേജസ്സോടെ ജ്വലിച്ചു. ഒരു തഴമ്പ് പോലും ശേഷിച്ചില്ല. വാസുദേവ ഘോഷ് പൊട്ടി കരഞ്ഞു. സാക്ഷാത് ഭഗവാന്‍ കൃഷ്ണന്‍ തന്നെ മഹാപ്രഭുവിന്‍റെ രൂപത്തില്‍ എത്തി എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നീട് അദ്ദേഹം ഒരു മഹാ ഭക്തനായി കാലം തള്ളി അവസാനം പരമ പദം പ്രാപിച്ചു. ഗുരുവിന്‍റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ് അദ്ദേഹത്തിനു ഇതു സാധിച്ചത്. ദൃഡ വിശ്വാസം ഉണ്ടെങ്കില്‍ ഗുരുവിന്‍റെ അപാര മഹിമയെ അനുഭവിച്ചറിയാന്‍ സാധിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
അര്‍ജ്ജുനഭക്തി -1 
അമരരായ് തിരികിന്‍റോര്‍കട്ക്കു ആദിശേര്‍ അനന്തപുരത്തു 
അമരര്‍ കോന്‍ അര്‍ച്ചിക്കിന്‍റു അങ്കു അകപ്പണി ചെയ് വര്‍  വിണ്ണോര്‍ 
നമര്‍കളോ സൊല്ല കേള്മിന്‍ നാമും പോയ്‌ നണുക വേണ്ടും 
കുമാരനാര്‍ താതൈ തുന്‍പം തുടൈത്ത ഗോവിന്ദനാരേ!
      രാധേകൃഷ്ണാ! തിരുവനന്തപുരത്ത് വാസം ചെയ്യാന്‍ എത്രയോ കോടി ജന്‍മങ്ങളിലെ പുണ്യം വേണമത്രേ! കാരണം നമ്മാള്‍വാര്‍ പറയുന്നത്  കേള്‍ക്കു. അവിടെ ചെന്നു ചേര്‍ന്നാല്‍ മാത്രം മതി. നമ്മുടെ പാപങ്ങള്‍ എല്ലാം അപ്പോഴേ നശിക്കും. 'കെടും ഇടരായവെല്ലാം' - പാപങ്ങളെല്ലാം നശിച്ചു പോകുന്നു.  ഈ പുണ്യസ്ഥലം വൈകുണ്ഠത്തേക്കാള്‍  ശ്രേഷ്ഠമാണ്. അത് കൊണ്ടു അവിടെ നിന്നും ദേവന്‍മാര്‍ പോലും ഇവിടെ വന്നു എന്തെങ്കിലും ഒരു കൈങ്കര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു -'അങ്കു അകപ്പണി ചെയ് വര്‍ വിണ്ണോര്‍'! രാത്രി നട അടച്ചു എല്ലാരും പോയി കഴിയുമ്പോള്‍, അവരുടെ ഊഴമാണ്! വിഷ്വാക്സേനര്‍ ഒരു കൈങ്കര്യം, ആദിശേഷന്‍ ഒരു കൈങ്കര്യം, മഹാലക്ഷ്മി ഒരു കൈങ്കര്യം, ബ്രഹ്മാവ് മറ്റൊരു കൈങ്കര്യം, ഇങ്ങനെ എത്രയോ പേര്‍ ഓരോ കൈങ്കര്യവും ഭഗവാനു വേണ്ടി ചെയ്യുന്നു. അതു കൊണ്ടു ഹേ ജനങ്ങളെ നമ്മളും അവിടെ പോകണം എന്നു പറയുന്നു നമ്മാള്‍വാര്‍. 
     അവിടെ ശയിച്ചിരിക്കുന്നത് ഗോവിന്ദനാണ്. അതും യാതൊരു ന്യൂനതകളും ഇല്ലാതെയാണ് കിടക്കുന്നത്.  മുരുകന്‍റെ അച്ഛനായ മഹാദേവന്‍റെ ദുഃഖം ഭഗവാന്‍ തുടച്ചു മാറ്റി. മഹാദേവന്‍ ഒരിക്കല്‍ ഒരു അസുരന് വരം നല്‍കി. അവനുടെ കൈ ആരുടെ തലയില്‍ വെയ്ക്കുന്നുവോ അയാള്‍ ഭസ്മമായി തീരും! വരം ലഭിച്ച അസുരം അതു പരീക്ഷിക്കാന്‍ മാഹാദേവനെ തന്നെ തിരഞ്ഞെടത്. ശിവന് ആപത്തു വന്നപ്പോള്‍ ഹേ പത്മനാഭാ നീ തന്നെ രക്ഷിച്ചില്ലേ എന്നു നമ്മാള്‍വാര്‍ ചോദിക്കുന്നു. ഇവിടെ ഭഗവാന്‍റെ വലതു കൈയുടെ താഴെ വളരെ ഭദ്രമായി പരമശിവന്‍ ലിംഗ രൂപത്തില്‍ ഇരിക്കുന്നു. ഭഗവാന്‍റെ കൈകളില്‍ അഭയം പ്രാപിക്കാന്‍ നമ്മോടും ആഹ്വാനം ചെയ്യുന്നുണ്ട് അദ്ദേഹം! ഇതു മോക്ഷസ്ഥാനമാണ്‌. ഇവിടെ വന്നു കഴിഞ്ഞാല്‍ നമ്മുടെ സകല കാര്യങ്ങളും പത്മനാഭന്‍ ഏറ്റെടുക്കും. 
      പത്മനാഭന്‍ ഒരിക്കല്‍ ഒരു ഋഷിയുടെ ദുഃഖവും തീര്‍ത്തുകൊടുത്തു. കാലവ മഹര്‍ഷി എന്നൊരു പരമ ഭക്തന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭഗവാനു വേണ്ടി സ്വയം അര്‍പ്പിച്ചു നാമജപം ചെയ്തു കഴിഞ്ഞിരുന്നു. വൃന്ദാവനത്തില്‍ വസിച്ചു വന്നു. ഒരു ദിവസം കാളിന്ദി തീരത്ത് അദ്ദേഹം സന്ധ്യാ വന്ദനാദികള്‍ ചെയ്തു കൊണ്ടിരുന്നു. രണ്ടു കൈകളിലും തീര്‍ത്ഥം എടുത്തു ഭഗവാനെ ധ്യാനിച്ച്‌ കൊണ്ടു അര്‍ഘ്യം കൊടുത്തു. രണ്ടാമത് അതു പോലെ തീര്‍ത്ഥം എടുത്തു കൈകള്‍ ഉയര്‍ത്തിയപ്പോള്‍ കൈകളില്‍ എന്തോ വന്നു വീണു. ഞെട്ടിപ്പോയ അദ്ദേഹം കൈയിലേക്ക്‌ നോക്കിയപ്പോള്‍ ആരോ മുറുക്കാന്‍ ചവച്ചു തുപ്പിയിരിക്കുന്നതായിട്ടാണ് കണ്ടത്. ആകെ അന്ധാളിച്ചു പോയി. ഭഗവാനു അര്‍പ്പണം ചെയ്യാനിരുന്ന അര്‍ഘ്യ ജലത്തില്‍ ആരാണ് ഇത്രയും ധൈര്യമായി ഇതു ചെയ്തത്? അതു ആരാണെന്ന് നമുക്ക് അടുത്ത ലക്കത്തില്‍ കാണാം. രാധേ കൃഷ്ണാ!

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം - 39 
തിരുപ്പാണാള്‍വാരുടെ അനുഭവം പങ്കു വെച്ചു പെണ്‍പിള്ളൈ അടുത്തതായി രാമായണ വിഷയത്തിലേക്ക് കടന്നു. 
'അനുപ്പി വെയ്യും എന്‍റേനോ വസിഷ്ഠരൈപ്പോലെ'   
 ശ്രീരംഗം രംഗനാഥന്‍റെ കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എവിടെ നിന്നോ രാ‍മ വിഷയം കയറി വന്നു. രംഗനാഥന്‍ തന്നെയാണ് രാമായണ നായകന്‍.  ശ്രീരാമന്‍ തന്നെ ആരാധിച്ച ഒരു മൂര്‍ത്തിയാണ് രംഗനാഥന്‍.
ഭഗവാന്‍ ശ്രീ രാമന്‍ കാട്ടില്‍ പോകാന്‍ ആഗ്രഹിച്ചപ്പോള്‍ പട്ടാഭിഷേകത്തെ
നിറുത്തി കാട്ടില്‍ പോകാനുള്ള വഴി ഒരുക്കിയതും രംഗനാഥനാണ്! 
      ആദ്യം ശിഷ്യനായ വിശ്വാമിത്രരുടെ വാക്യം പറഞ്ഞ പെണ്‍പിള്ളൈ ഇപ്പോള്‍ ഗുരുവായ വസിഷ്ഠരുടെ വാക്യം പറയുന്നു. വിശ്വാമിത്രര്‍ രാ‍മന്‍റെ പ്രഭാവത്തെ പറ്റി ദശരഥനോട് പറയുന്നുണ്ട്.  രാമന്‍റെ മഹത്വത്തെ പറ്റി വസിഷ്ടര്‍ക്കും നന്നായി അറിയാം എന്നൊരു സൂചനയും കൊടുക്കുന്നു. എന്നിട്ടും ദശരഥനു രാമനെ അദ്ദേഹത്തിന്‍റെ കൂടെ കാട്ടില്‍ അയയ്ക്കാന്‍ മനസ്സ് വരുന്നില്ല. ആ സമയം വിശ്വാമിത്രര്‍ കുപിതനായി 'നീണാള്‍ വാഴട്ടെ' എന്നു ആക്ഷേപ ധ്വനിയില്‍ പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി. ഇതെല്ലാം കണ്ടു നിന്ന വസിഷ്ടര്‍ അപ്പോള്‍ ഇടപെട്ടു. വിശ്വാമിത്രരെ ഒന്ന് ക്ഷമിക്കാന്‍ പറഞ്ഞു. എന്നിട്ട് ദശരഥനോട് രാമനെ അദ്ദേഹത്തിന്‍റെ കൂടെ അയയ്ക്കാന്‍ പറയുന്നു. തന്‍റെ ശിഷ്യന്‍റെ മഹത്വത്തെ പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നു വസിഷ്ടര്‍. വിശ്വാമിത്രര്‍ വിചാരിച്ചാല്‍  രാക്ഷസന്മാരെ വധിക്കാന്‍ എളുപ്പമാണ്. എന്നിട്ടും അദ്ദേഹം രാമനെ ആവശ്യപ്പെട്ടാല്‍ അതു രാമന്‍റെ നല്ലതിനായിരിക്കും. അദ്ദേഹത്തിന്‍റെ കൂടെ രാമനെ അയയ്ക്കുന്നത് കൊണ്ടു രാമനു ഗുണം മാത്രമേ ഉണ്ടാവൂ എന്നു ഉപദേശിക്കുന്നു. ദശരഥന്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ മാനിച്ചു ഒടുവില്‍ രാമനെ വിശ്വാമിത്രരുടെ കൂടെ അയയ്ച്ചു. 
        തന്‍റെ ശിഷ്യന്‍റെ ഹൃദയം നന്നായി മനസ്സിലാക്കി അതിനു അനുകൂലമായി ഭഗവാനെ പറഞ്ഞയക്കാന്‍ സഹായിക്കുന്നു. വിശ്വാമിത്രര്‍ രാമനെ വിളിച്ചു കൊണ്ടു പോയാലെ സീതാ സ്വയംവരം സംഭവിക്കുകയുള്ളൂ എന്നു അദ്ദേഹത്തിനു നന്നായി അറിയാം. ഭഗവാന്‍റെ അവതാര ഉദ്ദേശം മനസ്സിലാക്കി അതിനു അനുകൂലമായി അദ്ദേഹം പ്രവര്‍ത്തിച്ചു. പൊതുവേ അദ്ദേഹം തന്‍റെ ശിഷ്യനായ വിശ്വാമിത്രരേ എപ്പോഴും കുട്ടപ്പെടുത്താറുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പരമാത്മാവായ രാമനെ തന്‍റെ ശിഷ്യന് കൊടുത്തു അനുഗ്രഹിച്ചു. അതു കൊണ്ടു വിശ്വാമിത്രര്‍ക്ക് പെരുമ ഉണ്ടായി. ഇപ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നു. അതാണ്‌ സദ്ഗുരു! തന്‍റെ ശിഷ്യരെ മറ്റുള്ളവരുടെ മുന്‍പില്‍ പ്രശംസിക്കുകയോ പുകഴ്ത്തുകയോ ഒന്നും ചെയ്യില്ല. പക്ഷെ അവര്‍ക്കു ഏറ്റവും നല്ലത് വരാനുള്ളത് പ്രവര്‍ത്തിക്കും!
      വിശ്വാമിത്രര്‍ വസിഷ്ടരുടെ വായില്‍ നിന്നും ബ്രഹ്മര്‍ഷി എന്ന പട്ടം നേടാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി അദ്ദേഹം ഒരുപാടു പ്രയത്നിക്കുകയും ചെയ്യുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ബ്രഹ്മര്‍ഷി എന്നു പറഞ്ഞാലും തന്‍റെ ഗുരു പറയാതെ അദ്ദേഹത്തിനു സമ്മതമല്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി അദ്ദേഹം തന്‍റെ ഗുരുവിനെ കാണാനായി ആശ്രമത്തില്‍ ചെല്ലുന്നു.  ആ സമയം വസിഷ്ടര്‍ അകത്തിരുന്നു ഏതോ ഗ്രന്ഥം വായിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു.  അദ്ദേഹം ഇടയ്ക്കിടയ്ക്ക് 'ആഹാ! ബലേ ഭേഷ്! വാക്കുകളുടെ പ്രയോഗം അല്ഭുതാവാഹം!' എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതു കണ്ട വസിഷ്ടരുടെ ഭാര്യ അങ്ങ് ഇത്രത്തോളം ആസ്വദിക്കുന്ന ഈ ഗ്രന്ഥം ഏതാണ്? ആരെഴുതിയതാണ്? എന്നു ചോദിച്ചു. വസിഷ്ടര്‍ അതിനു എന്‍റെ വിശ്വാമിത്രര്‍ അല്ലാതെ വേറെ ആരാണ് എന്നുത്തരം പറഞ്ഞു.  ഇതു കേട്ട അദ്ദേഹത്തിന്‍റെ പത്നി വളരെ ആശ്ചര്യത്തോടെ അങ്ങ് എപ്പോഴും വിശ്വാമിത്രരെ ശകാരിക്കുകയല്ലേ ചെയ്യുന്നത്. ഒരിക്കലെങ്കിലും ഒരു നല്ല വാക്കു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു. അതിനു അദ്ദേഹം ചിരിച്ചു കൊണ്ടു അതു കൊണ്ടാണ് ലോകം അവനെ ശ്ലാഘിക്കുന്നത്! വസിഷ്ടര്‍ എന്തു കുറ്റമാണ് വിശ്വാമിത്രനില്‍ കാണുന്നത് എന്നു അവര്‍ അന്വേഷിക്കുകയാണ്. അവന്‍റെ ഗുണങ്ങള്‍ കണ്ടു അവര്‍ അവനെ പുകഴ്ത്തുകയാണ്. എന്‍റെ ശിഷ്യനെ ലോകം പുകഴ്ത്താന്‍ വേണ്ടി തന്നെയാണ് ഞാന്‍ താഴ്ത്തുന്നത് എന്നു പറഞ്ഞു. അവന്‍ ലോക പ്രശസ്തി നേടും, നന്നായി വരും എന്നു ഹൃദയം നിറഞ്ഞു ആശീര്‍വദിച്ചു. 
        പുറത്തു നിന്നു  ഇതെല്ലാം വിശ്വാമിത്രാര്‍ കേട്ടു കൊണ്ടിരുന്നു. തന്‍റെ ഗുരുവിന്‍റെ മാഹാത്മ്യം ഇതു വരെയും താന്‍ മനസ്സിലാക്കിയില്ലല്ലോ എന്നു ഖേദിച്ചു. അങ്ങനെ വിശ്വാമിത്രര്‍ക്കു ഭഗവാന്‍ രാ‍മലക്ഷ്മണന്‍മാരെ കൊടുക്കുവാന്‍ ദശരഥനോട് ഉപദേശിക്കുന്നു. പെണ്‍പിള്ളൈ രാമാനുജരോടു ഈ കാര്യം പറഞ്ഞു തനിക്കു അതു പോലെ മഹത്വം ഒന്നും ഇല്ലല്ലോ എന്നു പറയുന്നു. രാധേകൃഷ്ണാ!

0 comments:

Post a Comment